ജാമ്യം റദ്ദാക്കിയതിൽ മുങ്ങിയ പ്രതി പിടിയിൽ
Wednesday, June 12, 2024 5:30 AM IST
മങ്കട : കൊലപാതക കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിൽ മുങ്ങി നടന്ന ആളെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു.

2016 ൽ രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയായ മങ്കട കൂട്ടിൽ സ്വദേശി നായ്ക്കത്ത് ഷറഫുദീൻ (36) ആണ് പിടിയിലായത്. അടുത്ത മാസം ആദ്യം ഈ കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കുകയാണ്.

ഇത്തരം വാറണ്ട് നിലവിലുള്ള പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍റെ നിർദേശ പ്രകാരം മങ്കട സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഹൈൽ, സോണി ജോൺസൺ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്‍റെ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കർണാടകയിലെ ഷിമോഗയിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്തത്.

കാപ്പ നിയമ പ്രകാരം ജില്ലയിൽ പ്രവേശന വിലക്ക് ഉണ്ടായിരുന്ന ഷറഫുദീന്‍റെ കാലാവധി 2023 ഡിസംബറിൽ കഴിഞ്ഞിരുന്നു. നിരന്തരം ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ഇയാളുടെ ജാമ്യം പോലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റദ്ദാക്കി , അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി മഞ്ചേരി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു.