വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ഇന്ന് എടവണ്ണയില്‍
Wednesday, June 12, 2024 5:30 AM IST
നിലമ്പൂര്‍: വയനാട് മണ്ഡലത്തില്‍ നിന്ന് തിളക്കമാര്‍ന്ന വിജയം നേടിയ ശേഷം തന്‍റെ മണ്ഡലത്തിലേക്ക് ആദ്യമായി എത്തുന്ന രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും വന്‍ സ്വീകരണമാണ് ഒരുക്കുന്നത്. വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കും.

എടവണ്ണ സീതിഹാജി പാലത്തിന് സമീപത്തു നിന്ന് രാഹുല്‍ ഗാന്ധിയെ റോഡ് ഷോയിലൂടെ ജമാല്‍ അങ്ങാടിയിലേക്ക് എത്തിക്കും. രാവിലെ 10 മണിയോടെ കരിപ്പൂര്‍ വിമാനതാവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി നേരേ എടവണ്ണയിലേക്ക് എത്തും. മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കും. വയനാട് മണ്ഡലം ഒഴിയുന്ന കാര്യം എടവണ്ണയിലെ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെ രാഹുല്‍ ഗാന്ധി എത്തുന്നത് വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്താനാണ്. 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നു കൂടി വിജയച്ചതിനാല്‍ ഒരു മണ്ഡലം ഒഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എടവണ്ണയിലെ സ്വീകരണത്തിന് ശേഷം നേരേ കല്‍പ്പറ്റയിലേക്ക് ആയിരിക്കും രാഹുല്‍ പോകുക.

കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മികച്ച വിജയം നേടിയ ശേഷം ആദ്യമായി തന്‍റെ മണ്ഡലത്തിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ നിര്‍ണ്ണായ പങ്ക് വഹിച്ച വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രത്തില്‍ പോലും പങ്കെടുപ്പിക്കാന്‍ കഴിയാത്തത് നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ യുഡിഎഫ് നേതൃത്വങ്ങളുടെ വീഴ്ച്ചയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

രാഹുല്‍ ഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സാഹചര്യത്തില്‍ ഇനി നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി രേഖപ്പെടുത്താനുള്ള സാധ്യതയും കുറവാണ്.