x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

വിദ്യാലയങ്ങൾ സമത്വത്തിന്‍റെ വേദിയായിരിക്കട്ടെ


Published: October 24, 2025 01:35 AM IST | Updated: October 24, 2025 01:35 AM IST

ആരെയും വേർതിരിക്കാത്ത സമത്വത്തിന്‍റെ വേദിയായിരിക്കേണ്ട സ്കൂളുകളിൽ വസ്ത്രധാരണത്തെക്കുറിച്ചുള്ള തർക്കങ്ങൾ തുടരുന്നത് വേദനാജനകമാണ്. യൂണിഫോം എന്നതിന്‍റെ അർഥം വീണ്ടും ഓർക്കേണ്ട സമയമാണിത്.


യൂണിഫോം എന്ന ആശയം 1552ലാണ് ഉടലെടുത്തതെന്നു കരുതപ്പെടുന്നു. ‘എല്ലാവരും ഒരുപോലെ’ എന്ന ബോധം വളർത്തുകയായിരുന്നു ലക്ഷ്യം. ഇന്നും അതേ ലക്ഷ്യമാണ് സ്കൂൾ യൂണിഫോം മുന്നോട്ടു വയ്ക്കുന്നത്.


വ്യത്യസ്ത മത, സാമൂഹിക, സാന്പത്തിക, രാഷ്‌ട്രീയ പശ്ചാത്തലത്തിലുള്ള കുട്ടികൾ സ്കൂളുകളിൽ ഒന്നിക്കുന്നു. അതിനാൽ യൂണിഫോം വെറും വസ്ത്രമല്ല; അത് ഐക്യത്തിന്‍റെ ഭാഷയാണ്.


‘എന്‍റെ സ്കൂൾ, എന്‍റെ യൂണിഫോം, എന്‍റെ അഭിമാനം’ എന്ന വികാരത്തോടെ സ്കൂളിലെത്തുന്ന കുട്ടികളാണ് വിദ്യാഭ്യാസത്തിന്‍റെ യഥാർഥ പ്രതിനിധികൾ. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം വിജ്ഞാനസന്പാദനത്തിനു പുറമേ സഹജീവനബോധം, കരുണ, ബഹുമാനം, ഉത്തരവാദിത്വം എന്നിവ നിറഞ്ഞ പുതുതലമുറയെ വളർത്തുകയുംകൂടിയാണ്.


-സെബാസ്റ്റ്യൻ കൊച്ചുപറന്പിൽ കൽത്തൊട്ടി, ലബ്ബക്കട

 

Tags :

Recent News

Up