x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പൊറോട്ട, ബീഫ് പരാമർശം: എൻ.കെ. പ്രേമചന്ദ്രന് മറുപടി നൽകി രഹ്നാ ഫാത്തിമ


Published: October 24, 2025 01:30 AM IST | Updated: October 24, 2025 01:30 AM IST

തിരുവനന്തപുരം: എൻ.കെ. പ്രേമചന്ദ്രന്‍ എംപിക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നൽകി രഹ്നാ ഫാത്തിമ. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എൻ.കെ. പ്രേമചന്ദ്രന്‍റെ ആരോപണത്തിനാണ് രഹ്നാ ഫാത്തിമ ഫേസ്ബുക്കിൽ മറുപടി നൽകിയത്.

എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞ പ്രസ്താവനയിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കൽപ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും പൊറോട്ടയും ഫാത്തിമയുമെന്നും അവർ വ്യക്തമാക്കി. സുപ്രീം കോടതി വിധിവന്നശേഷം 2018 ഒക്ടോബർ 19നാണ് ഞാൻ ശബരിമലയിൽ കയറാൻ ശ്രമിക്കുന്നത്. ബിന്ദു അമ്മിണി ചേച്ചി കയറുന്നത് 2019 ജനുവരി രണ്ടിനാണാണ്.

2018 നവംബർ 27ന് ഞാൻ അറസ്റ്റിലായി. ഡിസംബർ 14നു ഞാൻ പുറത്തിറങ്ങുമ്പോൾ എന്‍റെ ജാമ്യ വ്യവസ്ഥയിൽ പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും സമാനമായ പ്രവർത്തികളിൽ ഏർപ്പെടരുതെന്നുമാണ് പറഞ്ഞത്. തന്മൂലം ഞാൻ ജനുവരി രണ്ടിന് പാലാ പോയിട്ട് വീടിനു പുറത്തേക്കു പോലും ഇറങ്ങിയാൽ ഇവിടുത്തെ ആചാരസംരക്ഷകരുടെ കണ്ണ് വെട്ടിച്ച് ഏതെങ്കിലും ഒരു സ്ഥലത്തു നിൽക്കാൻ പോലും കഴിയില്ല എന്നത് പകൽപോലെ വ്യക്തമാണ്.

Tags : Porota beef controversy Rehana Fathima responds N.K. Premachandran

Recent News

Up