x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

വിലങ്ങാട്-വയനാട് ബദല്‍ പാത: അവലോകന യോഗം ചേര്‍ന്നു


Published: October 24, 2025 05:37 AM IST | Updated: October 24, 2025 05:37 AM IST

വിലങ്ങാട്: വടകരയില്‍ നിന്നും മാനന്തവാടിയിലേക്കുള്ള വിലങ്ങാട്-വയനാട് ബദല്‍ പാത (വടകര-മാനന്തവാടി- പഴശിരാജ റോഡ്) അവലോകന യോഗം ചേര്‍ന്നു. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ മന്ത്രി ഒ.ആര്‍ കേളുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇ.കെ. വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

വിലങ്ങാട് പാലം വഴി മാനന്തവാടിയിലേക്കുള്ള ചുരമില്ലാപാതയില്‍ തടസമായി നില്‍ക്കുന്ന ഏഴ് കിലോമീറ്റര്‍ വനമേഖലയായ കുങ്കിച്ചിറയും പ്രദേശവും കൂടുതല്‍ ആഴത്തില്‍ പഠിച്ച് റോഡിന്‍റെ ആവശ്യകതയും നിര്‍മാണ സാധ്യതയും സര്‍ക്കാര്‍ പരിശോധിച്ച് കേന്ദ്ര മന്ത്രിയുമായി സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു.

വനമേഖലയായ കുങ്കിച്ചിറയെ പരിസ്ഥിതി ആഘാതം കുറച്ച് മേല്‍പ്പാത നിര്‍മാണം സാധ്യമാണോയെന്ന് പരിശോധിക്കുക, ഏഴ് കിലോമീറ്റര്‍ വനമേഖല വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുക, ഡിപിആര്‍ തയാറാക്കാനും മന്ത്രി നിര്‍ദേശിച്ചു.

വയനാട് നിന്ന് കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ജില്ലകളിലേക്കുള്ള ദൂരം കുറയ്ക്കുന്നതിനൊപ്പം മുപ്പതിലധികം ആദിവാസി ഊരുകളുടെ വികസനം വിലങ്ങാട്-വയനാട് പാത യാഥാര്‍ഥ്യമാകുന്നതോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡിന്‍റെ പ്രാഥമിക പരിശോധനയ്ക്കു വേണ്ടിയുള്ള അനുമതി ഉടന്‍ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.വിലങ്ങാട് പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ റോഡ് കമ്മിറ്റി അംഗം രാജു അലക്‌സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Tags : Vilangad Wayanad

Recent News

Up