NRI
ലണ്ടൻ: വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെയുടെ പതിനഞ്ചാമത് സംഗമം വെസ്റ്റ്മിഡ്ലാൻഡിലെ നനീട്ടണിൽ വിപുലമായ പരിപാടികളോടെ നടന്നു.
നാട്ടിൽ നിന്നും സന്ദർശിക്കാനെത്തിയ മാതാപിതാക്കൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ രാജപ്പൻ വർഗീസ് അധ്യക്ഷത വഹിച്ചു. സ്കോട്ലൻഡ് മുതൽ സോമർസെറ്റ് വരെയുള്ള ഇംഗ്ലണ്ടിന്റെ വിവിധ
പ്രദേശങ്ങളിൽ നിന്നും രാവിലെ തന്നെ കുടുംബാംഗങ്ങൾ എത്തിച്ചേർന്നു.
Editorial
ദുരിതബാധിതർക്കെതിരേയുള്ള ജപ്തി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അത്രയും നല്ലത്. ഇനി വേണ്ടത് കേന്ദ്രസർക്കാരിന്റെ നിലപാട് തിരുത്തിക്കാനുള്ള ശ്രമങ്ങളാണ്. വായ്പ എഴുതിത്തള്ളൽ, ദുരന്തത്തിനിരയായ നിസഹായരായ മനുഷ്യരുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല.
ഒടുവിൽ കേന്ദ്രസർക്കാർ തനിനിറം കാട്ടി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനാകില്ല. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതിന് രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ല; വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
സത്യവാങ്മൂലത്തോടു കോടതി അതിരൂക്ഷമായാണ് പ്രതികരിച്ചത്. ചിറ്റമ്മനയം വേണ്ട. കേന്ദ്രത്തിന് അധികാരമില്ലെന്ന് പറയാനാകില്ല. വായ്പ എഴുതിത്തള്ളാൻ മനസുണ്ടോ എന്നതാണ് പ്രശ്നം. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്നുപറയണം. ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചു. ആസാം, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസംകൂടി പണം അനുവദിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്? കേന്ദ്രസർക്കാരിനോട് കോടതിയുടെ ചോദ്യം. ഇതേ ചോദ്യമാണ് ജനങ്ങൾക്കും ചോദിക്കാനുള്ളത്. ആരുടെ കൂടെയാണ് നിങ്ങൾ എന്നൊരു ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. വായ്പകൾ എഴുതിത്തള്ളുമോ എന്ന കോടതിയുടെ ചോദ്യത്തിനു മറുപടി നല്കാൻതന്നെ ഒരു മാസത്തോളമെടുത്തു. വിചിത്രവും അപഹാസ്യവുമായിരുന്നു കാരണം. ഏതു മന്ത്രാലയമാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്ന കൺഫ്യൂഷനിൽ ആയിരുന്നത്രെ. കൺഫ്യൂഷൻ തീർക്കണമേ എന്നു പാടിപ്പാടി ഒടുവിൽ ദുരന്തബാധിതരുടെ മണ്ടയ്ക്കിട്ടു കൊട്ടുകയും ചെയ്തു.
ഒന്നോർക്കുക, കോർപറേറ്റ് വായ്പകൾ എഴുതിത്തള്ളാൻ ഒരു കൺഫ്യൂഷനുമില്ല. നിയമതടസങ്ങളുമില്ല. കൃത്യമായ സമയത്ത്, കൃത്യമായ ഇടത്തുനിന്ന് തീരുമാനം വരും. അറിയുക, 2014നും 2019നും ഇടയിൽ ഷെഡ്യൂൾഡ്, വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് 6.35 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ്! ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ അഞ്ചുവർഷത്തിനുള്ളിൽ 1.6 ലക്ഷം കോടി രൂപ എഴുതിത്തള്ളി. ബാങ്കുകൾ തങ്ങളുടെ ബാലൻസ് ഷീറ്റുകളിൽനിന്ന് കിട്ടാക്കടം എഴുതിത്തള്ളുന്നത് (നീക്കം ചെയ്യുന്നത്) അവരുടെ കണക്കുകൾ ശരിയാക്കുന്നതിനും നികുതി കാര്യക്ഷമതയ്ക്കും വേണ്ടിയാണ്.
പിന്നീട്, ആ വായ്പകളിൽനിന്നു തിരിച്ചുപിടിക്കുന്ന തുക ലാഭമായി ചേർക്കുന്നു. “എഴുതിത്തള്ളൽ എന്നാൽ, പൂർണമായും ഒഴിവാക്കുന്നു എന്നല്ല അർഥം. കടമെടുത്തവർക്ക് എഴുതിത്തള്ളലിന്റെ പ്രയോജനം ലഭിക്കുന്നില്ല. ബാങ്കുകൾ ആ വായ്പകൾ തിരിച്ചുപിടിക്കുന്നത് തുടരുന്നു”- ഇതാണ് സർക്കാരിന്റെ സ്ഥിരം അവകാശവാദം.
എന്നാൽ, ഈ വാദം വെള്ളം ചേർക്കാത്ത കള്ളമാണെന്നതാണ് സത്യം. 2014-2019 കാലത്ത് എഴുതിത്തള്ളിയ 6.35 ലക്ഷം കോടിയിൽ വെറും 9.7 ശതമാനം മാത്രമാണ് തിരിച്ചുപിടിച്ചത് എന്നറിയുന്പോൾ സർക്കാർ വാദങ്ങളുടെ പൊള്ളത്തരം പകൽപോലെ വ്യക്തം. എഴുതിത്തള്ളിയതിൽ ഭൂരിഭാഗവും കോർപറേറ്റുകൾക്ക് നല്കിയ വലിയ വായ്പകളാണെന്നുകൂടി അറിയുന്പോൾ ദുഷ്ടലാക്കും വ്യക്തം.
ദുരിതബാധിത മേഖലയിലെ ആകെ വായ്പാ കുടിശിക ഏകദേശം 35.30 കോടി രൂപയാണ്, ഇതിൽ 11 കോടി രൂപയുടെ കാർഷിക വായ്പകളുണ്ട്. ബാക്കി ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, എസ്എച്ച്ജി ലിങ്കേജ് വായ്പകൾ, വാഹന വായ്പകൾ തുടങ്ങിയവയും. മുകളിൽ പറഞ്ഞ സംഖ്യകളുമായി തട്ടിച്ചുനോക്കുന്പോൾ എത്രയോ കുറഞ്ഞ സംഖ്യയാണിത്.
ഇനി ഹൈക്കോടതി ഉന്നയിച്ച കാതലായ ചോദ്യത്തിലേക്കു വരാം. ചെയ്യാൻ മനസുണ്ടോ? കേരളത്തോടെന്താ ചിറ്റമ്മനയം? അതിനു മറുപടി പറയേണ്ടത് ജനങ്ങൾ തെരഞ്ഞെടുത്ത, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഭരണകൂടമാണ്. ദുരന്തബാധിത കുടുംബങ്ങളുടെ വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് ഇതിനകം എഴുതിത്തള്ളിയിട്ടുണ്ട്. ഈ മാതൃക പിന്തുടർന്നുകൂടേ എന്ന് ഹൈക്കോടതിയും ചോദിച്ചിരുന്നു. ഇവിടെയാണ് മനസുണ്ടോ എന്ന ചോദ്യം പെരുമ്പറയടിക്കുന്നത്.
വീടുകളും കൃഷിഭൂമിയും നശിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽനിന്ന് വായ്പയുടെ ഇഎംഐ തിരിച്ചുപിടിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ ശ്രമിച്ചത് തികച്ചും ക്രൂരമായിരുന്നു. ആ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും മറ്റു രാഷ്ട്രീയ കക്ഷികളും സംഘടനകളുമെല്ലാം വായ്പ ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടത്.
സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ യോഗം വിളിച്ചുചേർത്ത് എല്ലാ ബാങ്കുകൾക്കും മുന്നിൽ ഈ ആവശ്യം മുഖ്യമന്ത്രി ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തുനിന്ന് ഫണ്ട് ശേഖരിക്കുകയും വലിയ ലാഭം ഉണ്ടാക്കുകയും ചെയ്യുന്ന പൊതുമേഖലാ ബാങ്കുകൾ സാധാരണക്കാരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നു എന്ന ആരോപണം നേരത്തേയുണ്ട്.
കേന്ദ്ര നിലപാട് ഹൈക്കോടതിയെ മാത്രമല്ല അസ്വസ്ഥപ്പെടുത്തുന്നത്. ഈ രാജ്യത്ത് ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ആശങ്കയാണത്. ജനങ്ങൾ അങ്ങേയറ്റം ദുരിതമനുഭവിക്കുമ്പോൾപോലും ഭരിക്കുന്നവരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന ഭരണകൂടങ്ങൾ ജനാധിപത്യത്തിനു നാണക്കേടാണ്.
ദുരിതബാധിതർക്കെതിരേയുള്ള ജപ്തി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അത്രയും നല്ലത്. ഇനി വേണ്ടത് കേന്ദ്രസർക്കാരിന്റെ നിലപാടു തിരുത്തിക്കാനുള്ള ശ്രമങ്ങളാണ്. സംസ്ഥാനത്തുടനീളം നടന്ന് ‘തള്ളിമറിക്കുന്ന’ കേന്ദ്രമന്ത്രിമാരും ഇതിൽ ഇടപെടണം. വായ്പ എഴുതിത്തള്ളൽ ദുരന്തത്തിനിരയായ നിസഹായരായ മനുഷ്യരുടെ അവകാശമാണ്.
ആരുടെയും ഔദാര്യമല്ല. ഇത് കോടതിക്കു ബോധ്യമുണ്ട്. ആ ബോധ്യമാണ് ‘ഭരണഘടന വായിക്കൂ’ എന്ന പരാമർശത്തിലൂടെ പുറത്തുവന്നത്. ദുരന്തകാലത്തായാലും സമാധാനകാലത്തായാലും അതിജീവനം പോരാട്ടത്തിലൂടെ മാത്രമേ സാധിക്കൂ എന്ന സത്യം നമുക്കു മറക്കാതിരിക്കാം.
Kerala
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണമെന്നും ഹൈക്കോടതി ആഞ്ഞടിച്ചു.
മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിനെതിരെയാണ് വിമർശനം.
വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയോട് ‘ഫന്റാസ്റ്റിക്’ എന്നാണ് പരിഹാസ രൂപേണ ഹൈക്കോടതി പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി, വായ്പ എഴുതിത്തള്ളാൻ മനസുണ്ടോയെന്നതാണ് പ്രശ്നമെന്നും എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ലെന്നും പറഞ്ഞു.
വായ്പ എഴുതിതള്ളുന്നതിന് ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന വായിച്ചിട്ട് വരൂവെന്നും ഉദ്യോഗസ്ഥർ ഭരണഘടന വായിച്ചിട്ടില്ലേ എന്നും കോടതി ചോദിച്ചു.
ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകി. സഹായിക്കാൻ തയാറല്ലെങ്കിൽ അത് ജനങ്ങളോട് പറയൂ. കാരുണ്യമല്ല തേടുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു.
കേന്ദ്ര സർക്കാർ നിലപാട് അങ്ങേറ്റയറ്റം അസ്വസ്ഥതപ്പെടുത്തുന്നതെന്നു പറഞ്ഞ കോടതി കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാൻ നിർദേശിച്ചു. ഇത് ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഇതാണ് മനോഭാവമെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
ഇതിനുശേഷം ബാങ്കുകളുടെ വായ്പ ഈടാക്കൽ നടപടികൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു, ദുരിതബാധിതർക്കെതിരായ വായ്പ വീണ്ടെടുപ്പ് നടപടികൾക്ക് വിലക്കേർപ്പെടുത്തി. ബാങ്കുകളെ കേസിൽ കക്ഷികളായി ചേർക്കാനും വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്.
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി ഈ ഈ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
District News
കൽപ്പറ്റ: വയനാട്ടിൽ ബാവലി ചെക്പോസ്റ്റിന് സമീപം എംഡിഎംഎയും കഞ്ചാവുമായി ആറ് യുവാക്കൾ പിടിയിൽ. മയക്കുമരുന്നുമായി ചെക്പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്
ഇതര സംസ്ഥാനക്കാരായ ആറ് പേരെ പോലീസ് പിടികൂടിയത്.
ബംഗളൂരു സ്വദേശികളായ അര്‍ബാസ്(37), ഉമര്‍ ഫാറൂഖ് (28), മുഹമ്മദ് സാബി (28), ഇസ്മയില്‍ (27), ഉംറസ് ഖാന് (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ബാവലി ചെക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ ആറംഗസംഘം സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.
രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം കഞ്ചാവുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. പനമരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എം. സന്തോഷ് മോന്, തിരുനെല്ലി സബ് ഇന്‍സ്പെക്ടര്‍ സജിമോന്‍ പി. സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യുവാക്കള്‍ സഞ്ചരിച്ച കെഎ 41 എം.ബി 5567 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
National
ന്യൂഡൽഹി: മുണ്ടകൈ-ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് പുനർനിർമാണ സഹായധനം അനുവദിച്ച് കേന്ദ്ര സർക്കാർ. 260.56 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ച തുക.
ആസാം ദുരിതാശ്വാസ പദ്ധതിക്കായി 1270.788 കോടി രൂപ നൽകുമെന്നും കേന്ദ്രം അറിയിച്ചു. ആകെ ഒൻപത് സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.
District News
വയനാട്: വന്യജീവി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക. തിരുമാലി കാരമാട ഉന്ന തിയിലെ സുനീഷിനാണ് പരിക്കേറ്റത്.
കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവി ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ നഖം കൊണ്ട തിന്റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സുനീഷിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആ ക്രമണത്തിന് പിന്നിൽ പുലിയാകാമെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Kerala
കല്‍പ്പറ്റ: വിവാദങ്ങൾക്കിടെ വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന് രാജിവച്ചു. എൻ.എം. വിജയൻ, മുല്ലൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്ത് എന്നിവരുടെ ആത്മഹത്യകൾ ഉൾപ്പെടെ കോൺഗ്രസിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം.
അടുത്തിടെ, വയനാട് എംപി പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ.ഡി. അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ, പ്രിയങ്കയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങിയതെന്നാണ് സൂചന. നിലവിൽ അപ്പച്ചൻ രാജിക്കത്ത് നേതൃത്വത്തിന് കൈമാറി.
അതേസമയം കെപിസിസി പറയുന്നതിന് അനുസരിച്ച് ചെയ്യുമെന്നും നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും രാജിക്ക് പിന്നാലെ എൻ.ഡി. അപ്പച്ചൻ പ്രതികരിച്ചു. രാജിക്കാര്യത്തിൽ പാർട്ടി വിശദീകരണം നൽകും. കൂടുതൽ കാര്യങ്ങൾ പറയേണ്ടത് കെപിസിസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ. ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇ. വിനയന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ട്.
Kerala
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനായ പഞ്ചായത്ത് അംഗം മരിച്ച നിലയിൽ. മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ പെരിക്കല്ലൂർ മൂന്നുപാലം ജോസ് നെല്ലേടം (57) ആണ് മരിച്ചത്. വീടിന് അടുത്തുള്ള കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അദ്ദേഹത്തിന്റെ കൈഞരമ്പ് മുറിച്ചിരുന്നു. വിഷം കഴിച്ചതായും സംശയുമുണ്ട്. ഉടൻതന്നെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തങ്കച്ചന്റെ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കവെയാണ് സംഭവം.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ കല്‍പ്പറ്റ നഗരത്തിനടുത്തുള്ള പെരുന്തട്ടയില്‍ കടുവയും പുലിയും ഏറ്റുമുട്ടിയെന്ന് നാട്ടുകാര്‍. ജനവാസകേന്ദ്രത്തില്‍ ഹെല്‍ത്ത് സെന്ററിനു സമീപം തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു വന്യമൃഗങ്ങളുടെ സംഘട്ടനമെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞു.
ഇത് കുറച്ചുനേരം നീണ്ടുനിന്നതായി അവര്‍ പറയുന്നു. ഇന്നു രാവിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലി-കടുവ ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ചില്ലെന്നാണ് വിവരം. ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വന്യമൃഗത്തിന്റെ രോമവും വിസര്‍ജ്യവും കണ്ടെത്തിയിട്ടുണ്ട്.
പുലി സാന്നിധ്യമുള്ള പ്രദേശമാണ് തോട്ടം മേഖലയിലുള്ള പെരുന്തട്ട. ഇവിടെനിന്നു ഏതാനും കിലോമീറ്റര്‍ അകലെ ചുണ്ടേലിനു സമീപം കഴിഞ്ഞ ദിവസം കടുവ എത്തിയിരുന്നു.
Kerala
സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും സുഗമമാക്കാന്‍ റവന്യു വകുപ്പില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കാത്തത് വീഴ്ചയായി കണ്ട് നടപടിയുമായി സര്‍ക്കാര്‍.
ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന വയനാട്, ഇടുക്കി ജില്ലകളില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍മാരുടെ ഓരോ തസ്തികകള്‍ സൃഷ്ടിച്ചു. പ്രകൃതി ദുരന്തം പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയിലെ എല്ലാ വകുപ്പുകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് റവന്യു വകുപ്പാണ്. 2024ല്‍ വയനാട് മുണ്ടക്കൈയില്‍ നാനൂറോളം പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലില്‍ നടപടികള്‍ ഏകോപിപ്പിച്ചത് റവന്യൂ വകുപ്പാണ്. ഇവിടെ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക ഇല്ലാത്തതിനാല്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റു കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍)ക്കായിരുന്നു ചുമതല. ഇത് ജില്ലാ ഭരണകൂടത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക സൃഷ്ടിച്ചത്. രണ്ടു ജില്ലകളിലെയും റവന്യു വകുപ്പിലെ ഓരോന്നു വീതം ഓഫീസ് അറ്റന്‍ഡന്റ്, ടൈപ്പിസ്റ്റ് തസ്തികകള്‍ നിറത്തലാക്കിയാണ് അതിനു പകരമായി ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തികകള്‍ സൃഷ്ടിച്ചത്.
എസ്ഡിആര്‍എഫ് ഫണ്ട് വിതരണം, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ദുരന്ത നിവാരണ നിയമം പ്രകാരമുളള നടപടികള്‍, ആര്എംഎഫ് ഫണ്ടുകളുടെ വിനിയോഗം, നദീതീര സംരക്ഷണം, മണല്‍ ശോഷണ നിയന്ത്രണ നിയമം, വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി ദുരന്തത്തിന് ഇരയായവരുടെ സാമ്പത്തിക സഹായ അപേക്ഷ സ്വീകരിക്കല്‍, സഹായം സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ നടപടികള്‍ പരാതികള്‍ക്കിടയില്ലാത്ത വിധം നടപ്പാക്കാന്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക അനിവാര്യമാണ്. മുണ്ടക്കൈ പുനരധിവാസ ലിസ്റ്റ് തയാറാക്കിയതിലടക്കം അപാകതയുണ്ടെന്ന വ്യാപക ആക്ഷേപങ്ങള്‍ക്കിടെയാണ് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി.
Leader Page
പ്രകൃതിദുരന്തങ്ങളിൽ ഇരയായവരെ സഹായിക്കാൻ സുമനസുകൾ തന്ന പണം എവിടെ? ചൂരൽമലയിലെ ദുരന്തത്തിന് ഇരയായവർ ഒന്നും കിട്ടാതായപ്പോൾ ഈ ചോദ്യം ചോദിച്ചു. പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച തുക വകമാറ്റി എന്ന ആരോപണവും കൂടിയായപ്പോൾ ഈ ചോദ്യം ഏറെ പ്രസക്തമായി.
2024 ജൂലൈ 30നായിരുന്നു ദുരന്തം. ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ പുനരധിവാസപ്രവർത്തനങ്ങൾ ആയില്ല. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ 770.77 കോടി രൂപ സംസ്ഥാന സർക്കാരിനു കിട്ടിയതായി സർക്കാർ വെബ്സൈറ്റ് പറയുന്നു. 2025ലെ ബജറ്റിൽ ഇതിനായി 750 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സുമനസുകൾതന്ന പണമെങ്കിലും എവിടെ എന്നു സമൂഹത്തോടു പറയാൻ സർക്കാരിനു ബാധ്യതയുണ്ട്. 30 വീട് പണിതുകൊടുക്കാനായി യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച 84 ലക്ഷം രൂപ ബാങ്കിൽ ഉണ്ടെന്നും വീടുവയ്ക്കാൻ സർക്കാർ സ്ഥലംകൊടുത്താൽ ഉടൻ വീട് നിർമിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വെളിപ്പെടുത്തി. ജനം സർക്കാരിനെ ഏൽപ്പിച്ച 770 കോടി എന്തു ചെയ്തു എന്ന് ഇതുപോലെ സർക്കാരും പറയണം. പണം കിട്ടിയിട്ട് വർഷം ഒന്നായി.
ഹാരിസ് ഡോക്ടറുടെ വിലാപം
തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറക്കൽ സമൂഹമാധ്യമത്തിലൂടെ നടത്തിയ വിലാപം കേരളം ഏറ്റെടുത്തു. കോപിച്ചതു മുഖ്യമന്ത്രി മാത്രം. ഒരിക്കൽ പത്രപ്രവർത്തകയായിരുന്ന ആരോഗ്യമന്ത്രിയും ഹാരിസ് പറഞ്ഞതിൽ പതിരില്ലെന്നു സമ്മതിച്ചു. ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മുടങ്ങി എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. രോഗികളുടെ ബന്ധുക്കളെക്കൊണ്ട് ഉപകരണംവരെ വരുത്തി ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കുന്നവർ ആയുധമാക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വാ തുറന്നതോടെ പാർട്ടി സെക്രട്ടറി ഗോവിന്ദനും വാ തുറന്നു. ഡോക്ടറെ കുറ്റപ്പെടുത്തി. ഏഴു ക്ഷാമബത്ത കുടിശിക ഉണ്ടായിട്ടും വാ തുറക്കാത്ത ഇടതുസംഘടനകൾ മെഡിക്കൽകോളജ് ആശുപത്രിക്ക് ചുറ്റും സംരക്ഷണമതിൽ ഉണ്ടാക്കി.
അമേരിക്കയിൽ ചികിത്സയ്ക്കുപോകുന്ന മുഖ്യമന്ത്രിക്ക് ഇവിടത്തെ പാവങ്ങളുടെ സ്ഥിതി വല്ലതും അറിയാമോ? അമേരിക്കയിലെ മയോ ക്ലിനിക്കിലെ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് കേരളം ചെലവാക്കിയത് 72.09 ലക്ഷം രൂപയാണ്. ഇവർക്ക് അതിനുള്ള നിയമപരമായ അവകാശമുണ്ട്. ഇത്തരം അവകാശങ്ങൾ ഒന്നും ഇല്ലാത്ത സാധാരണക്കാർക്കുള്ള അഭയമാണ് മെഡിക്കൽ കോളജുകൾ.
രവാഡ ചന്ദ്രശേഖറുടെ വിജയങ്ങൾ
കേരളത്തിലെ പോലീസ് മേധാവിയായി നിയമിക്കപ്പെട്ട മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രവാഡ എ. ചന്ദ്രശേഖർ ഒരിക്കൽകൂടി സിപിഎം കെണിയിൽനിന്നു രക്ഷപ്പെട്ടതു കടുത്ത സിപിഎമ്മുകാർക്കെങ്കിലും അപമാനമായി മാറുന്നു. മൂന്നംഗ ലിസ്റ്റിൽനിന്ന് രവാഡയെ തെരഞ്ഞെടുക്കാൻ തമ്മിൽ ഭേദം തൊമ്മൻ എന്ന പ്രമാണമാണ് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്നാണു വാർത്ത. ബെഹ്റ മുതൽ രവാഡ വരെ പ്രധാനമന്ത്രി മോദിയുടെ പ്രിയപ്പെട്ടവരാണ് കേരളത്തിലെ ഡിജിപിമാരാകുന്നത് എന്ന് കോണ്‍ഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ കൈകളിൽനിന്ന് അത്യത്ഭുതകരമായി രക്ഷപ്പെടുന്ന പോലീസ് ഓഫീസറാണ് രവാഡ ചന്ദ്രശേഖർ. അദ്ദേഹത്തെ കുടുക്കാൻ അവർ പഠിച്ചപണി എല്ലാം നോക്കിയെങ്കിലും നടന്നില്ല. രവാഡ ചന്ദ്രശേഖർ, നിതിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തയാറാക്കിയ ലിസ്റ്റിൽ ഉണ്ടായിരുന്നത്. മൂന്നു പേരും പല കാരണങ്ങളാൽ സിപിഎമ്മിന് അനഭിമതരാണ്. കൂത്തുപറന്പ് വെടിവയ്പ് പ്രശ്നമാണ് രവാഡയ്ക്കു തടസം ഉണ്ടാക്കിയത്. കേന്ദ്രം അംഗീകരിച്ച ലിസ്റ്റിൽ ഇഷ്ടമില്ലാത്ത മൂന്നുപേർ വന്നപ്പോൾ അവരിൽ ഒരാളെ നിയമിച്ചു. ഇവരിൽ നിന്നല്ലാതെ ആക്ടിംഗ് തലവനെ നിയമിക്കാൻ ആലോചന നടന്നതാണ്. പല സംസ്ഥാനത്തും അങ്ങനെ നടത്തിയിട്ടുമുണ്ട്. എന്നാൽ, അതിനായി മനസിലുള്ള അജിത്കൂമാറിനെ നിയമിച്ചാൽ സിപിഐ എതിർക്കും. മാത്രവുമല്ല പി.വി. അൻവർ ഹൈക്കോടതിയെ സമീപിക്കാനും ഇടയുണ്ട്. ഹൈക്കോടതി വല്ലതും പറഞ്ഞാൽ തെരഞ്ഞെടുപ്പു വർഷങ്ങളിൽ വല്ലാത്ത ബുദ്ധിമുട്ടാവും. അതുകൊണ്ട് രവാഡ രക്ഷപ്പെട്ടു.
നിതിൻ അഗർവാളും യോഗേഷും
1989 ബാച്ചുകാരനായ റോഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗർവാളാണ് ലിസ്റ്റിലെ സീനിയർമോസ്റ്റ്. 2026 ജൂണ്‍ വരെ സർവീസുണ്ട്. 2023 ജൂണ്‍ 12 മുതൽ 2024 ജൂലൈ 31 വരെ ബിഎസ്എഫ് മേധാവിയായിരുന്നു. അതിർത്തിവഴിയുള്ള പാക്കിസ്ഥാൻ കടന്നുകയറ്റം തടയുന്നതിൽ പരാജയപ്പെട്ടതു കൊണ്ടാണ് നിതിൻ അഗർവാളിനെ കേരളത്തിലേക്കു മടക്കിയതെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ഉടക്കിയാണ് അഗർവാൾ പദവി തെറിപ്പിച്ചത് എന്നാണ് സംസാരം. നിതിൻ അഗർവാളിനെ പരിഗണിക്കരുതെന്നു മാർക്സിസ്റ്റ് പാർട്ടി തന്നെ പരാതി കൊടുത്തതായി പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. അദ്ദേഹം തലശേരി എഎസ്പി ആയിരിക്കേ സിപിഎം-ആർഎസ്എസ് സംഘട്ടനകാലത്ത് ഇപ്പോഴത്തെ സിപിഎം കൂത്തുപറന്പ് ഏരിയ സെക്രട്ടറി എം. സുകുമാരനെ ലോക്കപ്പിൽ മർദിച്ചെന്നതാണ് കാരണമായി പറയുന്നത്. എന്നാൽ, 1994ൽ വിഷമദ്യക്കേസിലെ പ്രതി മണിച്ചന്റെ മാസപ്പടി ലിസ്റ്റ് അന്വേഷിച്ചപ്പോൾ സിപിഎം നേതാക്കളെ കുടുക്കുന്നതിന് നിതിൻ അഗർവാൾ കാണിച്ച ആവേശമാണ് അതിലും വലിയ വിഷയം.
മൂന്നാമൻ 1993 ബാച്ചുകാരനായ ഇപ്പോഴത്തെ അഗ്നിശമനസേന വിഭാഗം തലവൻ യോഗേഷ് ഗുപ്തയ്ക്ക് 2030 വരെ സർവീസുണ്ട്. ഇഡി ചീഫ് ആക്കാൻ കേന്ദ്രസർക്കാർ അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. അദ്ദേഹത്തിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ 2025 ഏപ്രിൽ 24ന് കേന്ദ്രം ആവശ്യപ്പെട്ടതാണ്. ഗുപ്ത എല്ലാ വാതിലും മുട്ടി. ക്ലിയറൻസ് കൊടുത്തില്ല. ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ക്ലിയറൻസ് കൊടുക്കാൻ ഇടയില്ലെന്നാണ് സംസാരം. അദ്ദേഹം ഇഡി തലവനായാൽ പിണറായിക്കുതന്നെ ആപത്താകില്ലേ എന്ന ഭീതിയും ഉണ്ടാകാം. മുഖ്യമന്ത്രിയുടെ മാനസപുത്രൻ അജിത്കുമാറിനെ ഡിജിപി ആക്കാൻ മറ്റു മാർഗം ഇല്ലാത്തതുകൊണ്ട് ചെയ്തേക്കുമോ എന്നുമാത്രമാണ് സംശയം. അടുത്തകാലംവരെ സർക്കാരിന്റെ നല്ല കുട്ടിയായിരുന്ന അദ്ദേഹം വിജിലൻസ് ഡയറക്ടറായതാണ് ദുര്യോഗമായത്. അക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിന്റെ രേഖകൾ സർക്കാർ അറിയാതെ ഹൈക്കോടതിക്ക് കൈമാറിയതടക്കം പല അനിഷ്ടങ്ങളുമുണ്ട്. അങ്ങനെ യോഗേഷും അനഭിമതനായി. പിണറായിക്കു മൂന്നാം ഊഴം കിട്ടുന്നില്ലെങ്കിൽ യോഗേഷിന് ഇനിയും സാധ്യതയുണ്ട്.
സഖാക്കളുടെ സങ്കടം
പിണറായിക്ക് ഒരു മാർഗമേയുണ്ടായിരുന്നുള്ളൂ, രവാഡയെ നിയമിക്കുക. കൂത്തുപറന്പിലെ സഖാക്കളുടെ ഹൃദയവികാരം അറിയുന്ന പി. ജയരാജൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ജയരാജന്റെ വാക്കുകൾക്കു പിന്തുണ ഉണ്ടാകാൻ ഇടയുണ്ടെന്നു കണ്ട പിണറായി ഉണർന്നു. പാർട്ടി സർക്കാരിന് അനുകൂലമായി രംഗത്തുവന്നു. എം.വി. ഗോവിന്ദൻ സർക്കാരിനെ പിന്താങ്ങി. പി. ജയരാജൻ സർക്കാരിനെതിരായ വിമർശനമല്ല നടത്തിയതെന്നും ഗോവിന്ദൻ വ്യാഖ്യാനിച്ചു. ഒരു ദിവസംകൂടി കഴിഞ്ഞ് ജയരാജനും അത്തരം ഒരു വിശദീകരണം നല്കി. പോലീസ് മേധാവിയുടെ നിയമനത്തിൽ സിപിഎമ്മിൽ അസ്വസ്ഥത ഉണ്ട്. അപമാനിതരായതിന്റെ നൊന്പരവും ഉണ്ട്.
മലയാളി മേധാവി ഇല്ല
ഇതോടെ പിണറായിയുടെ ഭരണകാലത്ത് ഒരു മലയാളി പോലീസ് മേധാവി ഉണ്ടാകില്ലെന്ന് ഏതാണ്ട് തീർച്ചയായി. ഉണ്ടായിരുന്ന മലയാളിയായ സെൻകുമാറിനെ അടിച്ചിറക്കാനും പിണറായി വല്ലാതെ കളിച്ചു; പക്ഷേ, കോടതിയിൽ തോറ്റു. ഇനി ഒരു പോലീസ് തലവനെ നിയമിക്കാൻ സാധിക്കണമെങ്കിൽ പിണറായിക്കു മൂന്നാമൂഴം കിട്ടണം.
2021ൽ അനിൽ കാന്തിനെ ഉന്നതപദവിക്കു തെരഞ്ഞെടുക്കുന്പോൾ യുപിഎസ്സി അംഗീകരിച്ച പട്ടികയിൽ മലയാളിയായ വനിതാ ഓഫീസർ ബി. സന്ധ്യ ഉണ്ടായിരുന്നു. ഡോ. ഷേക്ക് ദർവേഷ് സാഹിബിനെ തെരഞ്ഞെടുക്കുന്പോൾ മലയാളിയായ പത്മകുമാറും ഉണ്ടായിരുന്നു. രണ്ടുപേരും പിണറായിക്കു സ്വീകാര്യരായില്ല.
District News
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് വയനാട് ജില്ലയെയും സാരമായി ബാധിച്ചു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ മടിച്ചതോടെ റോഡുകൾ വിജനമായി. പൊതുഗതാഗതവും പൂർണ്ണമായി നിലച്ച അവസ്ഥയായിരുന്നു.
പണിമുടക്ക് കാരണം സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പൊതുജന ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ദൂരയാത്രക്കാരും ആശുപത്രികളിലേക്ക് പോകുന്നവരും ഏറെ വലഞ്ഞു.
തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക് നടക്കുന്നത്. ലേബർ കോഡുകൾ ഉപേക്ഷിക്കുക, ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം. പണിമുടക്ക് നാളെയും തുടരുമോ എന്ന് ആശങ്കയിലാണ് ജനങ്ങൾ.
District News
മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും സംശയകരമായ സാഹചര്യങ്ങളിൽ അടിയന്തര ഇടപെടലിന് സജ്ജമാവുകയും ചെയ്തിട്ടുണ്ട്.
പ്രധാനമായും പഴം കഴിക്കുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും, വീടുകളിൽ പഴങ്ങൾ തുറന്നിടരുതെന്നും നിർദ്ദേശം നൽകി. പനി, ചുമ, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. രോഗ വ്യാപനം തടയുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ വിവിധ പഞ്ചായത്തുകളിൽ ആരംഭിച്ചു.
ആശുപത്രികളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സംഘം 24 മണിക്കൂറും സജ്ജമാണ്. നിപ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.
Kerala
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. ഓടപ്പുളം മേഖലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ചായ കുടിക്കാനായി സമീപത്തെ കടയിലേക്ക് പോകുമ്പോള്‍ മൂവരെയും കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്ക് സാരമായി പരിക്കുണ്ട്.
District News
ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് ലോക്കലിലെ ഒരു വിഭാഗം കുത്തിത്തുറന്നു
കൽപ്പറ്റ: പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗം എ.വി. ജയനെ തരംതാഴ്ത്തിയതിനു പിന്നാലെ സിപിഎം പൂതാടി ലോക്കലിൽ കലഹത്തിന് മുറുക്കം. വെള്ളിയാഴ്ച ലോക്കൽ സെക്രട്ടറി ജിഷ്ണു ഷാജിയിൽനിന്നു താക്കോൽ വാങ്ങി ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് ഇന്നലെ രാവിലെ ലോക്കലിലെ ഒരു വിഭാഗം താഴ് തകർത്ത് തുറന്നു.
കർഷക സംഘം ജില്ലാ പ്രസിഡന്റുമായ ജയനെതിരായ നടപടി അനുചിതവും അനാവശ്യവുമാണെന്നു കരുതുന്ന പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗമാണ് ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് തുറന്ന് അകത്തുകയറിയത്. ഇത് പാർട്ടി ഏരിയ, ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി.
2019ൽ നടത്തിയതായി പറയുന്ന സാന്പത്തിക ക്രമക്കേടുകളുടെ പേരിൽ ജയനെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാൻ ജൂണ്‍ 10ന് ചേർന്ന ഏരിയ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. തീരുമാനം ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടതിനു പിന്നാലെ ജയൻ അപ്പീൽ നൽകി. ഇതു പരിഗണിച്ച ജില്ലാ കമ്മിറ്റി ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനിച്ചത്.
പാർട്ടി ജില്ലാ, ഏരിയ കമ്മിറ്റികളിലെ ഒരു വിഭാഗം നടത്തിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ജയനെതിരായ നടപടിയെന്നു കരുതുന്നവരുണ്ട്. മാരക രോഗം ബാധിച്ച യുവാവിന്റെ ചികിത്സയ്ക്ക് ജയന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു. സമാഹരിച്ച തുക യുവാവിന്റെ കുടുംബത്തിനു കൈമാറി.
ചികിത്സയ്ക്കിടെ യുവാവ് മരണപ്പെട്ടതിനെത്തുടർന്ന് കുടുംബം അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന തുക ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപ്പിച്ചു. പിന്നീട് സിപിഎം നെല്ലിക്കര ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നിർമാണത്തിനു ഭൂമി വാങ്ങുന്നതിന് പണം ആവശ്യമായിവന്നു.
പ്രദേശത്തെ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടതിനെത്തുടർന്ന് ചികിത്സാസഹായനിധിയിൽ ബാക്കിയുണ്ടായിരുന്ന തുകയിയിൽ ഒരു ഭാഗം നെല്ലിക്കര ബ്രാഞ്ച് സെക്രട്ടറിക്ക് ചെക്ക് മുഖേന വായ്പ നൽകി. ഈ തുക ഒരു വർഷത്തിനുശേഷം നെല്ലിക്കര ബ്രാഞ്ച് സെക്രട്ടറി തിരികെ ലഭ്യമാക്കി.
ജയനെതിരേ സാന്പത്തിക ക്രമക്കേട് ആരോപിച്ച് 2024 നവംബർ 24നാണ് ഏരിയ കമ്മിറ്റിയിൽ പരാതി എത്തിയത്. പാർട്ടി പ്രവർത്തകൻ സജിമോനായിരുന്നു പരാതിക്കാരൻ. ജയൻ സിപിഎം ജില്ലാ കമ്മിറ്റിയിൽ എത്തുന്നത് തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ പരാതിയെന്ന് അടക്കം പറയുന്നവർ പുൽപ്പള്ളി ഏരിയ, കേണിച്ചിറ ലോക്കൽ കമ്മിറ്റികളിലുണ്ട്.
നവംബർ 27, 28 തീയതികളിൽ പുൽപ്പള്ളി ചെറ്റപ്പാലത്തായിരുന്നു ഏരിയ സമ്മേളനം. ജയനെതിരായ ആരോപണം സമ്മേളനത്തിൽ ചർച്ചയ്ക്കുവന്നു. ആരോപണം അന്വേഷിക്കുന്നതിന് ജനുവരിയിൽ ഏരിയ കമ്മിറ്റി പി.ജെ. പൗലോസ്, ബിന്ദു പ്രകാശ്, ഇ.കെ. രാഘവൻ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. സമിതി ജൂണ്‍ പത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
സാന്പത്തിക ഇടപാടുകളിൽ ജയൻ വ്യക്തിപരമായി കുറ്റക്കാരനല്ലെന്നും എന്നാൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച ഉണ്ടായെന്നുമായിരുന്നു റിപ്പോർട്ടിൽ. അതേദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു ജയനെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കാനുള്ള തീരുമാനം.
അതിനിടെ, ജയനെതിരേ സിപിഎം ഏരിയ കമ്മിറ്റി സ്വീകരിച്ച അച്ചടക്കനടപടിയിൽ വിശദീകരണവുമായി ജില്ലാ കമ്മിറ്റി രംഗത്തുവന്നു. ജീവകാരുണ്യപ്രവർത്തനത്തിനു സ്വരൂപിക്കുന്ന പണം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നു വിശദീകരണക്കുറിപ്പിൽ പറയുന്നു.
ചികിത്സാസഹായത്തിനു സമാഹരിച്ച പണം പൂർണമായും കുടുംബത്തിന് കൈമാറുന്നതിൽ ജയന് സംഭവിച്ച വീഴ്ചയുടെ അടിസ്ഥാനത്തിൽ തെറ്റുതിരുത്തൽ നടപടിയുടെ ഭാഗമായാണ് ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. പരാതി അന്വേഷിച്ചതും നടപടി സ്വീകരിച്ചതും ഏരിയ കമ്മിറ്റിയാണെന്നും കുറിപ്പിൽ പറയുന്നു.
ജയനെതിരായ നടപടിയെ കേണിച്ചിറ ലോക്കലിലെ ഒരു വിഭാഗം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അങ്ങനെ സറണ്ടർ ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്ന് കേണിച്ചിറയിലെ സിപിഎം പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.
District News
2024-ലെ വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവനനിർമ്മാണ പദ്ധതിയെ ചൊല്ലി വിവാദം കത്തുന്നു. 30 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പൊതുജനങ്ങളിൽ നിന്നും ഫണ്ട് പിരിച്ചെടുത്തെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ലെന്നും, ഫണ്ടിൽ തിരിമറി നടന്നുവെന്നും ആരോപിച്ച് പോലീസിൽ പരാതി ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
എന്നാൽ യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളി. പിരിച്ചെടുത്ത ഫണ്ട് കെപിസിസിക്ക് കൈമാറിയെന്നും, സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഡിവൈഎഫ്ഐയും എഐവൈഎഫും ദുരിതാശ്വാസ ഫണ്ട് കൃത്യമായി സർക്കാരിന് കൈമാറിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ സംശയങ്ങളുയരുന്നുണ്ട്.
ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ദുരന്തബാധിതരെ സഹായിക്കാനായി സുമനസ്സുകൾ നൽകിയ പണത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ ഖേദകരമാണെന്നും, ഈ വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
District News
വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ ചോലമലയിൽ വീണ്ടും വെള്ളപ്പൊക്കം. ചോലമല പുഴ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2024 ജൂലൈയിൽ വൻ ദുരന്തം വിതച്ച പ്രദേശമായതിനാൽ ഇത്തവണയും മണ്ണിടിച്ചിൽ ഭീതിയിലാണ് പ്രദേശവാസികൾ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബെയ്ലി പാലത്തിന് സമീപവും വെള്ളം ഉയർന്നിട്ടുണ്ട്. പുഴയിൽ പാറകളും മരങ്ങളും ഒഴുകി വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദുരന്തനിവാരണ സേനയും അധികൃതരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
മഴ കടുക്കുകയാണെങ്കിൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2024-ലെ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
District News
വയനാട് ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ കാട്ടാന, കടുവ, പുലി എന്നിവയുടെ ആക്രമണങ്ങൾ വർദ്ധിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവികളുടെ സാന്നിദ്ധ്യം ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉണർത്തുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ വനപാലകരെ വിന്യസിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. വന്യജീവികളെ തുരത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അവ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യം ശക്തമാണ്. അതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുക, ആഴത്തിലുള്ള കിടങ്ങുകൾ നിർമ്മിക്കുക, വിളകൾക്ക് നാശനഷ്ടം വരുത്തുന്ന മൃഗങ്ങളെ പിടികൂടുക എന്നിവയ്ക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
District News
വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.
പുതിയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ, കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും കർഷകർക്ക് പരിശീലനം നൽകാനും സർക്കാർ ശ്രമിക്കും.
ഇതിലൂടെ വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ ശ്രമിക്കും.
District News
വയനാട് ജില്ലയിൽ ലഹരി ഉപയോഗത്തിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. സ്കൂളുകൾ, കോളേജുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുന്നതിനായി വിവിധ സംഘടനകളും സർക്കാർ ഏജൻസികളും കൈകോർക്കുകയാണ്. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, ചിത്രപ്രദർശനങ്ങൾ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം.
മാത്രമല്ല, ലഹരിക്ക് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള കൗൺസിലിംഗ് സെന്ററുകളും ചികിത്സാ സൗകര്യങ്ങളും വികസിപ്പിക്കാനും പദ്ധതിയുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടെ ലഹരിമുക്ത വയനാട് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
District News
വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനായി 21 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. നവകേരള സദസ്സിൽ ജില്ലയിൽ നിന്ന് ഉയർന്നുവന്ന നിർദേശങ്ങൾ പരിഗണിച്ചാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിന്റെ മുഖച്ഛായ മാറ്റുന്നതിന് ഈ പദ്ധതികൾ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ സിടി സ്കാനർ, ഡിജിറ്റൽ റേഡിയോഗ്രഫി സിസ്റ്റം, 3-ഡി ലാപ്രോസ്കോപിക് സെറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി ഏഴ് കോടി രൂപ മാനന്തവാടി നിയമസഭ മണ്ഡലത്തിന് അനുവദിച്ചിട്ടുണ്ട്. ഇത് വയനാട്ടിലെ ആരോഗ്യമേഖലയ്ക്ക് വലിയ ഉണർവ് നൽകും.
കൂടാതെ, വനം-വന്യജീവി വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിൽ സോളാർ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും, മരിയനാട് പ്രോജക്ടുമായി ബന്ധപ്പെട്ട തൊഴിലാളി ആനുകൂല്യങ്ങൾക്കുമായി തുക വകയിരുത്തിയിട്ടുണ്ട്. കൽപ്പറ്റ മണ്ഡലത്തിൽ റോഡ് നവീകരണത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
District News
വയനാട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ ഉരുൾപൊട്ടലുകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. താലൂക്ക് തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുകയും, ആവശ്യപ്പെട്ടാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാണ്.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, നദീതീരങ്ങളിലും മലയോര പ്രദേശങ്ങളിലും പോകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. അവശ്യസാധനങ്ങൾ ശേഖരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും നിർദേശമുണ്ട്.
National
11 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. വയനാട്ടിലും ഇടുക്കിയിലും മഴ കനക്കുകയാണ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ അറബിക്കടൽ മുതൽ ജാർഖണ്ഡ് വരെ രൂപപ്പെട്ട ന്യൂനമർദപാത്തിയാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കാനിടയാക്കുന്നത്.
Kerala
വയനാട്: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ. പുഞ്ചിമട്ടം അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും കളക്ടര്‍ അറിയിച്ചു.
പുന്നപ്പുഴയിലെ വെള്ളം കലങ്ങി വന്നത് നേരത്തേയുണ്ടായ ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഉള്ളതിനാലാണ്. ജില്ലയില്‍ ശക്തമായി മഴ തുടരുന്നുണ്ട്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും ഉരുൾപൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ വിശദീകരണം.
Kerala
വയനാട്: പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നേരത്തേയുണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. ഇത് കുറച്ചുകാലം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പുന്നപ്പുഴയോട് ചേർന്നുള്ള നോ ഗോ സോണിൽ പ്രവേശിക്കരുതെന്നും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും ഉരുൾപൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു.
വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്.
അതേസമയം ഇവിടെയെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
Kerala
വയനാട്: വയനാട്ടില്‍ കനത്ത മഴ തുടരുന്നു. നേരത്തേ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലെ പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്.
ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്. മുണ്ടക്കൈ-അട്ടമല റോഡ് മുങ്ങി.
പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായോ എന്ന് പരിശോധിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുഞ്ചിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്തും.
Kerala
വയനാട്: വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. . മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു.
പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്.
മുണ്ടക്കൈ-അട്ടമല റോഡ് പൂർണമായും മുങ്ങി. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഇവിടെയെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
District News
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. 2,134 കോടി രൂപയുടെ ഈ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉപാധികളോടെ അനുമതി നൽകിയിട്ടുണ്ട്. 8.17 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചുരത്തിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളെ ഒഴിവാക്കി ഏകദേശം 40 കിലോമീറ്ററോളം യാത്രാദൂരം കുറയ്ക്കാൻ ഈ തുരങ്കപാത സഹായിക്കും. ഭാരവാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനും ഇത് സഹായകമാകും. കോഴിക്കോട് എം.എൽ.എ. ലിന്റോ ജോസഫ് അറിയിച്ചത് പ്രകാരം ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കും.
കേരള പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. തുരങ്കത്തിന്റെ നിർമ്മാണച്ചുമതല ദിലീപ് ബിൽഡ്കോണിനും അപ്രോച്ച് റോഡിന്റെ നിർമ്മാണം റോയൽ ഇൻഫ്രാസ്ട്രക്ചറിനുമാണ്. പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉന്നയിക്കുന്നുണ്ടെങ്കിലും, വിശ്വസനീയമായ എല്ലാ കാലാവസ്ഥയിലും ഗതാഗത സൗകര്യം ഉറപ്പാക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
District News
വയനാട് സുൽത്താൻ ബത്തേരി നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ പരിഷ്കരണം നടപ്പിലാക്കി. തിരക്കേറിയ സമയങ്ങളിൽ ചില റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തുകയും പുതിയ ബൈപ്പാസ് വഴികൾക്ക് പ്രാധാന്യം നൽകുകയും ചെയ്തതോടെ നഗരത്തിലൂടെയുള്ള യാത്ര കൂടുതൽ എളുപ്പമായി. ഇത് വാഹനയാത്രികർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ദീർഘകാലമായി ബത്തേരി നഗരത്തിൽ ഗതാഗതക്കുരുക്ക് വലിയൊരു പ്രശ്നമായിരുന്നു. സ്കൂൾ സമയങ്ങളിലും വൈകുന്നേരങ്ങളിലും പ്രധാന റോഡുകളിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത് പതിവായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ട്രാഫിക് പോലീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
പുതിയ പരിഷ്കരണത്തിന് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റോഡുകളിൽ കൂടുതൽ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കുകയും ചെയ്തത് കാര്യക്ഷമമായ ഗതാഗതത്തിന് സഹായിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഈ മാറ്റങ്ങൾ പൂർണ്ണമായി നടപ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
District News
വയനാട് ജില്ലയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് മാതൃകാപരമായ ഒരു പദ്ധതിക്ക് തുടക്കമായി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും ചേർന്ന് സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ സഹായമായി. പുസ്തകങ്ങൾ, ബാഗുകൾ, പേനകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു സംരംഭം വലിയ ആശ്വാസമാകുന്നത്. വിദ്യാഭ്യാസം ഒരു അവകാശമാണെന്നും, അത് എല്ലാവർക്കും പ്രാപ്യമാക്കണമെന്നും സംഘാടകർ പറഞ്ഞു.
ഈ ഉദ്യമത്തിന് വിവിധ കോണുകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇത് ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
District News
വയനാട്ടിൽ വന്യജീവി ആക്രമണം വീണ്ടും രൂക്ഷമാകുന്നു. മുത്തങ്ങയ്ക്ക് സമീപം വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരു കർഷകന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം പതിവാവുകയാണ്. കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും വന്യമൃഗങ്ങൾ ഇറങ്ങുന്നത് ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്. വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്നും, അതിർത്തികളിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.