കോതമംഗലം: കോതമംഗലം ടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ മാറി ആഴ്ചകൾ പിന്നിട്ടിട്ടും നോ എന്‍ട്രി ബോർഡുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും നീക്കം ചെയ്യാത്തത് ഡ്രൈവര്‍മാരെ വട്ടം കറക്കുന്നു. നഗരത്തിൽ കന്നി 20 പെരുന്നാളിന്റെ ജനത്തിരക്ക് കണക്കിലെടുത്ത് പോലീസ് ഗതാഗത നിയന്ത്രണവും ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു.
സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് വണ്‍വേ സംവിധാനവും ബസുകള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന റോഡുകളും ബസുകള്‍ പ്രവേശിക്കരുതാത്ത റോഡുകളും ഉണ്ടായിരുന്നു.
ഒരുതരത്തിലുള്ള വാഹനങ്ങളേയും ചില റോഡുകളിലെ കടത്തിവിട്ടിരുന്നില്ല. ഇതിനായി നോ എന്‍ട്രി ബോര്‍ഡുകളും സ്ഥാപിച്ചു. കോതമംഗലം ടൗണിലും സമീപ ഭാഗങ്ങളിലും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വ്യാപകമായിരുന്നു. പ്രധാന റോഡുകളിലും ലിങ്ക് റോഡുകളിലുമെല്ലാം നോ പാര്‍ക്കിംഗ് ആയിരുന്നു. പെരുന്നാള്‍ തെരക്കൊഴിഞ്ഞിട്ട് മൂന്നാഴ്ചയോളമായെങ്കിലും അന്നു സ്ഥാപിച്ച ബോര്‍ഡുകള്‍ ഇപ്പോഴും മാറ്റിയിട്ടില്ല.
നോ എന്‍ട്രി ബോർഡുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും കണ്ട് ഡ്രൈവര്‍മാര്‍ നഗരത്തിൽ വട്ടംകറങ്ങുന്ന അവസ്ഥയാണിപ്പോൾ. ദൂരെ സ്ഥലങ്ങളിൽനിന്ന് വരുന്നവരാണ് പ്രധാനമായും വലയുന്നത്. ആവശ്യം കഴിഞ്ഞപ്പോള്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പോലീസോ, നഗരസഭയോ നടപടിയെടുക്കാത്തതാണ് വിനയായിരിക്കുന്നത്.
Tags : Kothamangalam Ernakulam