അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനു മെഡിക്കൽ കോളജിൽ പുതുജീവൻ
Friday, July 5, 2024 12:47 AM IST
സ്വന്തം ലേഖകൻ

മുളങ്കുന്നത്തുകാവ്: കഠിനമായ ശ്വാസതടസംമൂലം ഗുരുതരാവസ്ഥയിലായ അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനു തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ഇടപെടൽമൂലം പുതുജീവൻ. ചെന്ത്രാപ്പിന്നി സ്വദേശികളായ ദന്പതികളുടെ അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ജീവിതത്തിലേക്കു തിരിച്ചുവന്നത്. കഴുത്തിന്‍റെ വലതുഭാഗത്ത് പഴുപ്പുമായി തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ശിശുശസ്ത്രക്രിയാവിഭാഗത്തിൽ ജൂണ്‍ ഒന്പതിന് കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നു. കഴുത്തിലുണ്ടായിരുന്ന പഴുപ്പ് നീക്കംചെയ്ത് മരുന്നു നൽകുകയും ചെയ്തു. എന്നാൽ പിന്നീട് കുട്ടിക്കു കഠിനമായ ശ്വാസതടസം നേരിട്ടതിനെതുടർന്ന് കഴുത്ത് സിടി സ്കാൻ ചെയ്തപ്പോൾ ശ്വാസനാളിയുടെ പിന്നിലും നട്ടെല്ലിന്‍റെ മുന്നിലുമായി വലിയൊരു പഴുപ്പ് രൂപപ്പെട്ടതായി കണ്ടെത്തി. ഈ പഴുപ്പ് വലിയ മുഴപോലെ തടസപ്പെടുത്തുന്നതു മൂലമാണ് കഠിനമായ ശ്വാസതടസം അനുഭവപ്പെട്ടുകൊണ്ടിരുന്നതെന്നും വ്യക്തമായി.

ആറുമാസത്തിൽ താഴെയുള്ള കുട്ടികളിൽ ഈ രോഗം സാധാരണമല്ലെന്നും വളരെ കുറച്ചു കേസുകളേ റിപ്പോർട്ടു ചെയ്തിട്ടുള്ളൂവെന്നും ഡോക്ടർമാർ പറഞ്ഞു. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണിത്.

ശസ്ത്രക്രിയ അതിസങ്കീർണം

വളരെ സങ്കീർണമായ ശസ്ത്രക്രിയയാണ് കുഞ്ഞിനു ചെയ്യേണ്ടിവന്നത്. അഞ്ചുമാസം പ്രായമുള്ള ശിശുവിന്‍റെ ശ്വാസനാളിയുടെ മുകളിൽ പഴുപ്പു ഒരു മുഴപോലെ തടസമായി നിൽക്കുന്നതുകൊണ്ട് അനസ്തേഷ്യ കൊടുക്കുന്നതു വളരെ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞിന്‍റെ വായ്ക്കുള്ളിലൂടെയാണ് ശസ്ത്രക്രിയ നടത്തേണ്ടതും. ഒരു തുള്ളി പഴുപ്പോ രക്തമോ കുഞ്ഞിന്‍റെ ശ്വാസനാളിയിൽ പോകാതെവേണം ശസ്ത്രക്രിയ നടത്താനെന്നതും വളരെ റിസ്കുള്ള കാര്യമായിരുന്നു. എന്നാൽ, ഡോക്ടർമാരുടെ ടീം വളരെ സങ്കീര്‍ണമായ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. ചികിത്സയ്ക്കുശേഷം കുഞ്ഞ് പൂർണ ആരോഗ്യവതിയായി കഴിഞ്ഞദിവസം ഡിസ്ചാർജായി വീട്ടിലേക്കു മടങ്ങി.

ശിശുശസ്ത്രക്രിയാവിഭാഗം പ്രഫസറും മേധാവിയുമായ ഡോ. നിർമൽ ഭാസ്കറിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അസി. പ്രഫസർ ഡോ. ശശികുമാർ, ജൂണിയർ ഡോക്ടർമാരായ ഡോ. ബ്യൂള, ഡോ. മിഥുൻ, ഇഎൻടി വിഭാഗം അസി. പ്രഫസർ ഡോ. മനു വിൽഫ്രഡ്, ജൂണിയർ ഡോക്ടർ നീനു എന്നിവരും ശസ്ത്രക്രിയാസംഘത്തിൽ ഉണ്ടായിരുന്നു. അനസ്തേഷ്യ വിഭാഗം പ്രഫ. ഡോ. ബിന്ദുവിന്‍റെ നേതൃത്വത്തിൽ ഡോ. അരുണ്‍ വർഗീസും ഡോ. ഡാരിസും അടങ്ങിയ സംഘം അനസ്തേഷ്യ നൽകി. പ്രിൻസിപ്പൽ ഡോ.എൻ. അശോകൻ, സൂപ്രണ്ട് ഡോ. രാധിക എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.