പാലപ്പിള്ളി കാരിക്കുളത്ത് കാട്ടാന ആക്രമണം
Sunday, July 7, 2024 7:30 AM IST
പാലപ്പിള്ളി: കാരികുളത്ത് കാട്ടാന ആക്രമണം. ശുചിമുറിയുടെ വാതിലും സെപ്റ്റിക് ടാങ്കും കൃഷിയും ആന നശിപ്പിച്ചു. കാരികുളം ഉമ്മത്തൂർ മൊയ്തീന്‍റെ വീട്ടുമുറ്റത്താണ് കാട്ടാനയിറങ്ങി നാശനഷ്ടങ്ങൾ വരുത്തിയത്. ഇന്നലെ പുലർച്ചെയാണു സംഭവം. പറന്പിന്‍റെ അതിർത്തിയിലെ സംരക്ഷണ ഭിത്തി തകർത്താണ് ആന വീട്ടുമുറ്റത്തെത്തിയത്.

വാഴയും മറ്റ് കാർഷിക വിളകളും നശിപ്പിച്ച ആന ശുചിമുറിയുടെ വാതിലും സെപ്റ്റിക് ടാങ്കും തകർക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും ഭീതിമൂലം പുറത്തേക്കിറങ്ങിയില്ല. ഇഞ്ചക്കുണ്ടിൽനിന്ന് വനപാലകർ സ്ഥലത്തെത്തി.ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി നാശം വിതച്ചതോടെ നാട്ടുകാർ ഭീതിയിലാണ്.

കാട്ടാനശല്യം; 11 വനം വാച്ചർമാരെ നിയമിച്ചു

വടക്കാഞ്ചേരി: കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവായ മച്ചാട് റേഞ്ചിൽ 11 വനം വാച്ചർമാരെ നിയമിച്ചു. വാഴാനി, എളനാട് ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിലാണ് ഇവരുടെസേവനംപ്രയോജനപ്പെടുത്തുക. കാട്ടുതീ തടയാൻ നിയമിച്ച വാച്ചർമാരുടെ സഹായത്തോടെയാണ് വനപാലകർ നേരത്തെ കാടിറങ്ങുന്ന ആനകളെ തിരിച്ച് കാടുകയറ്റിയിരുന്നത്. മഴക്കാലം തുടങ്ങിയതോടെ ഇവരു ടെ സേവനം അവസാനിപ്പി ച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് താത്കാലികമായി 11 വാച്ചർമാരെ മച്ചാട് റേഞ്ചിന് അനുവദിച്ചത്.