ശ്വാസകോശത്തില്‍ കുടുങ്ങിയ എല്ലിൻകഷണം പുറത്തെടുത്ത് അമലയിലെ ഡോക്ടർമാര്‌
Saturday, July 6, 2024 1:31 AM IST
തൃശൂർ: ഒന്നരവർഷംമുന്പ് ബിരിയാണി കഴിക്കുന്നതിനിടെ മാപ്പിളപ്പാട്ടു കലാകാരന്‍റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്ലിൻകഷണം പുറത്തെടുത്ത് അമലയിലെ ഡോക്ടർമാര്‌. ഒാട്ടോ ഡ്രൈവർകൂടിയായ കോട്ടയ്ക്കൽ തെന്നലെ പിലായ്ക്കൽ മുഹമ്മദ് അബ്ദുള്‍ നാസറിന്‍റെ (59) ശ്വാസകോശത്തിൽനിന്നാണു വൈ ആകൃതിയിലുള്ള വലിയ എല്ലിൻ കഷണം പുറത്തെടുത്തത്.

അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടെങ്കിലും എല്ലോടുകൂടിയ ബിരിയാണി ഇറക്കുകയായിരുന്നു. എന്തോ കുടുങ്ങിയപോലെ തോന്നിയതിനാൽ അടുത്തുള്ള ആശുപത്രിയില്‍ പോയി എക്സറേ എടുത്തു. കുഴപ്പമില്ലെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ മടക്കിയയച്ചു.

സാധാരണപോലെ ജോലിയില്‍ ഏര്‍പ്പെടാന്‍തുടങ്ങി. രണ്ടാഴ്ചമുന്പാണു കടുത്ത ചുമയും ശ്വാസതടസവും കഫത്തില്‍ രക്തത്തിന്‍റെ അംശവും കണ്ടെത്തിയത്.

ഉടന്‍ തിരൂരുള്ള ആശുപത്രിയില്‍ പോയി സിടി സ്കാന്‍ ചെയ്തു. ശ്വാസകോശത്തിന്‍റെ അറകളില്‍ എന്തോ കുടുങ്ങികിടക്കുന്നതായി കണ്ടെത്തി. അവിടുത്തെ ഡോക്ടര്‍മാര്‍ തൃശൂരിലെ പള്‍മണോളജിസ്റ്റ് ഡോ. ജൂഡോ വാച്ചാപറമ്പലിനു റഫര്‍ ചെയ്തു. പള്‍മണോളജി പ്രഫ. ഡോ. തോമസ് വടക്കനും ഡോ. ശുഭം ചന്ദ്രയും ചേര്‍ന്നു ബ്രോങ്കോസ്കോപ്പി നടത്തി ശ്വാസകോശത്തില്‍ കുടുങ്ങിയ എല്ലിന്‍കഷണം പുറത്തെടുക്കുകയായിരുന്നു.