പണമില്ല; തളിയക്കോണം സ്റ്റേഡിയത്തിന്‍റെ നവീകരണം സ്തംഭിച്ചു
Thursday, July 4, 2024 1:11 AM IST
ഇരിങ്ങാലക്കുട: ഫണ്ട് പ്രശ്‌നം മൂലം തളിയക്കോണം സ്റ്റേഡിയം നവീകരണ പ്രവൃത്തികള്‍ സ്തംഭിച്ചു. സര്‍ക്കാരിന്‍റെ സമഗ്ര കായികവികസനമെന്ന ലക്ഷ്യത്തോ ടെ കഴിഞ്ഞവർഷമാണ് മന്ത്രി

ആര്‍. ബിന്ദു ഇതിന്‍റെ നിര്‍മാണോ ദ്ഘാടനം നടത്തിയത്. ആറുമാസത്തെ നിര്‍മാണ കാലാവധി പ്രഖ്യാപിച്ചായിരുന്നു ഉദ്ഘാടനം. പ്രഫ.കെ.യു. അരുണന്‍റെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 75 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി ചെലവഴിക്കുന്നത്.

ഫുട്‌ബോള്‍ ഉള്‍പ്പടെയുള്ള കളികള്‍ക്കായി മഡ് കോര്‍ട്ട് നിര്‍മാണം, മൈതാനം നിരപ്പാക്കല്‍, സംരക്ഷണഭിത്തി നിര്‍മാണം, വൈദ്യുതീകരണം എന്നീ പ്രവൃത്തികള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

കോഴിക്കോട് സ്വദേശിയായ മനീഷാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരുന്നത്. അമ്പത് ശതമാനം പണികളും പൂര്‍ത്തിയാക്കി 35 ലക്ഷം രൂപയുടെ ബില്‍ കരാറുകാരന്‍ സമര്‍പ്പിച്ചിട്ട് ആറു മാസങ്ങളായി. ഫണ്ട് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഇപ്പോൾ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്.

ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ മൈതാനമാണ് ബാപ്പുജി സ്റ്റേഡിയം. ഫണ്ട് ലഭിക്കാത്തതാണ് സ്റ്റേഡിയം വികസനപ്രവര്‍ത്തനങ്ങള്‍ നിന്നുപോകാന്‍ കാരണമെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ ഷാജുട്ടന്‍ പറഞ്ഞു.

ഒന്നരവര്‍ഷത്തോളമായി സ്റ്റേഡിയം ഇതുപോലെ ഇട്ടിട്ട്. ഇതുമൂലം പ്രദേശത്തെ യുവജനങ്ങളുടെ കായികപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ അവസ്ഥയിലാണ്.