അപകടമരണം പതിവായ ആറ്റപ്പിള്ളി കടവില്‍ സുരക്ഷാവേലി സ്ഥാപിക്കണം
Thursday, July 4, 2024 1:11 AM IST
മറ്റത്തൂര്‍: കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി കടവില്‍ അപകടമരണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യം ജലരേഖയാകുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നാലു ജീവനുകള്‍ ആറ്റപ്പിള്ളിക്കടവിലെ ആഴങ്ങളില്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് മുന്‍കരുതലുകളൊരുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജിന് കഷ്ടിച്ച് നൂറുമീറ്റര്‍ മുകള്‍ ഭാഗത്താണ് ആറ്റപ്പിള്ളി പമ്പിംഗ് സ്റ്റേഷന്‍ കടവുള്ളത്. ഇവിടെ പുഴയിലേക്കിറങ്ങി കുളിക്കുന്നതിനായി പടവുകള്‍ നിര്‍മിച്ചിട്ടുണ്ട്. റഗുലേറ്റര്‍ ബ്രിഡ്ജ് വന്നതോടെ ഈ കടവില്‍ അടിയൊഴുക്ക് ശക്തമായതാണ് അപകടമരണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്. പടവില്‍ നില്‍ക്കുമ്പോള്‍ കാല്‍വഴുതി പുഴയിലേക്കു വീണും കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടുമാണ് അടുത്തയിടെ നാലു ചെറുപ്പക്കാര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായത്.

വേനല്‍ക്കാലത്ത് ദൂരസ്ഥലങ്ങളില്‍നിന്നുപോലും കടവിലേക്ക് കുളിക്കാനെത്തുന്നവരുണ്ട്. പുഴ കാണാനെത്തുന്നവരും ഈ കടവില്‍ എത്താറുണ്ട്. പതിയിരിക്കുന്ന അപകടം മനസിലാക്കാതെ പടവുകളിലിറങ്ങിയാല്‍ കാല്‍വഴുതി പുഴയിലെ കുത്തൊഴുക്കില്‍ പെടാന്‍ സാധ്യത കൂടുതലാണ്.

പുഴയോടു ചേര്‍ന്നുള്ള പടവുകളില്‍ ഇരുമ്പുകൊണ്ടുള്ള സുരക്ഷവേലി സ്ഥാപിച്ചാല്‍ വെള്ളത്തിലേക്ക് കാല്‍വഴുതി വീഴുന്നത് തടയാനാകുമെങ്കിലും ഇതിനുള്ള നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ല. മുങ്ങിമരണം സംഭവിക്കുമ്പോള്‍ സുരക്ഷ മുന്‍കരുതലൊരുക്കണമെന്ന ആവശ്യം ഉയരുമെങ്കിലും പിന്നീട് അധികൃതരും നാട്ടുകാരും ഇത് വിസ്മരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം പുഴ കാണാനെത്തിയ വിദ്യാര്‍ഥിനി പുഴയില്‍വീണു മരിച്ചതിനെത്തുടര്‍ന്ന് ആറ്റപ്പിള്ളിക്കടവിലെ പമ്പിംഗ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ചേര്‍ന്ന് മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇനിയൊരു ജീവന്‍കൂടി ഇവിടെ നഷ്ടപ്പെടുംമുമ്പ് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.