അവഗണനയുടെ വക്കിൽ ഫയർ ഹൈഡ്രന്‍റ്
Saturday, July 6, 2024 1:31 AM IST
തൃശൂർ: ഇടിഞ്ഞുതാഴ്ന്ന് ഉരുക്കുപൈപ്പുകൾ, ഇരിപ്പിടമാക്കി സന്ദർശകരും കാൽനടയാത്രികരും. തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനത്തിനു ചുറ്റും സുരക്ഷാകരുതലുമായി ചുറ്റപ്പെട്ട് കിടക്കുന്ന ഫയർ ഹൈഡ്രന്‍റിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണിത്.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ 2019ൽ സംസ്ഥാനത്തുടനീളം വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് തൃശൂർ പൂരം വെടിക്കെട്ടിനെയും ബാധിച്ചിരുന്നു. ഈ പ്രതിസന്ധി തരണംചെയ്യുന്നതിനായി വെടിക്കെട്ട് കൂട്ടക്കലാശം നടക്കുന്നിടത്ത് ഫയർ ഹൈഡ്രന്‍റ് സ്ഥാപിക്കണമെന്നും പെസോ ഏജൻസി കർശന നിർദേശംവച്ചു. അന്നത്തെ തൃശൂർ എംഎൽഎയും കൃഷിമന്ത്രിയുമായിരുന്ന അഡ്വ. വി.എസ്. സുനിൽകുമാർ ജില്ലാ കളക്ടറായിരുന്ന കൗശിഗനുമായി നടത്തിയ ചർച്ചയിലാണ് ഫയർ ഹൈഡ്രന്‍റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. വടക്കുന്നാഥക്ഷേത്ര മൈതാനത്തിന്‍റെ 85 ശതമാനം ഭാഗത്തും ഹൈഡ്രന്‍റ് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി എംഎൽഎ ഫണ്ടിൽനിന്നു തുക അനുവദിച്ച് വെറും 72 മണിക്കൂർകൊണ്ടാണ് വാട്ടർ അഥോറിറ്റിയുമായി സഹകരിച്ച് ഹൈഡ്രന്‍റ് സ്ഥാപിച്ചത്.

വെടിക്കെട്ട് അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങിയാൽ റൗണ്ടിന്‍റെ ഏതു ഭാഗത്തുനിന്നും വെള്ളം പന്പുചെയ്ത് സംരക്ഷിക്കാനും, റൗണ്ടിൽ തീപിടിത്തമുണ്ടായാൽ കെടുത്താനും സഹായകരമാകും. വെടിക്കെട്ട് സമയത്തും തീപിടിത്തമുണ്ടായാലും മാത്രമേ ഈ പൈപ്പിൽ വെള്ളം ചാർജ് ചെയ്യുകയുള്ളൂ.

എന്നാൽ ഫയർ ഹൈഡ്രന്‍റ് എന്താണെന്നോ, എന്തിനാണെന്നോ അറിവില്ലാത്ത പലരും ഇതിനെ വിശ്രമത്തിനായുള്ള ഇരിപ്പിടമാക്കുകയാണ്. നിലവിൽ പൈപ്പുകൾ പലയിടങ്ങളിലും മണ്ണിൽ മുട്ടിയും ഉറപ്പിച്ച ഇഷ്ടികകളിൽനിന്നു തെന്നിമാറിയുമാണ് കിടക്കുന്നത്. ഇത് വെള്ളത്തിന്‍റെ ശക്തികുറയ്ക്കാൻ ഇടയാക്കുന്നതിനാൽ അവശ്യസമയങ്ങളിൽ വേണ്ടവിധം പ്രവർത്തിക്കില്ല. പരിപാലനമോ, വേണ്ടത്ര ശ്രദ്ധയോ ഇല്ലെങ്കിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഒരു പദ്ധതികൂടി ഉപകാരമില്ലാത്ത നശിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

വെള്ളം ദുരുപയോഗം ചെയ്യുന്നു,
നടപടി വേണം

ഫയർ ഹൈഡ്രന്‍റ് പൈപ്പുകളിലുള്ള വെള്ളം വലിയതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.ആർ. ഹരിഹരൻ പറഞ്ഞു. മദ്യപസംഘങ്ങളും മറ്റു ചിലരും പൈപ്പ് തുറന്ന് വെള്ളം ശേഖരിക്കുന്നുണ്ട്. വഴിയോരങ്ങളിൽ കഴിയുന്നവർ കുളിക്കുന്നതിനും മറ്റു പ്രാഥമികാവശ്യങ്ങൾക്കും വെള്ളമെടുക്കുന്നതു പതിവാണ്. ചിലർ വെള്ളമെടുത്തതിനു ശേഷം പൈപ്പുകൾ അടയ്ക്കാതെ പോകുന്നുമുണ്ട്. ഹൈഡ്രന്‍റ് സംരക്ഷിക്കാൻ ഉടൻ നടപടി സ്വീകരിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.