ഉത്സവരാവുകൾക്ക് തുടക്കമാകുന്നു; നാടക സമിതികൾ ഒരുങ്ങി
Sunday, September 29, 2024 4:26 AM IST
മൂവാറ്റുപുഴ: ഉത്സവരാവുകൾക്ക് തുടക്കമാകുന്നതോടെ കലാപരിപാടികൾക്ക് വേദികൾ കിട്ടുമെന്ന പ്രതീക്ഷയിൽ നാടക സമിതികളും മറ്റും ഒരുങ്ങിക്കഴിഞ്ഞു. കാവുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ആഘോഷങ്ങൾ നിറയുന്ന സമയം.

ക്ഷേത്രങ്ങളും പള്ളികളും ഒക്ടോബർ മുതൽ മെയ് വരെ നീളുന്ന ആഘോഷ പരിപാടികൾ നടത്തുന്നതിന്‍റെ തിരക്കിലേക്ക് നീങ്ങുന്പോൾ കലാപരിപാടികൾക്ക് വേദികൾ കിട്ടുമെന്ന പ്രതീക്ഷയിൽ നാടക സമിതികളും ഇതിനുള്ള തയാറെടുപ്പിലാണ്. അങ്കമാലി അമൃത 2000ൽ അവതരിപ്പിച്ചു തുടങ്ങിയ ‘മാന്ത്രികച്ചെപ്പ്’ എന്ന നാടകം പത്താമത് വർഷത്തിലും അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കുര്യനാട് ചന്ദ്രൻ രചിച്ച്, ബിമൽ മുരളി സംവിധാനം ചെയ്ത നാടകം ഇതിനോടകം 1124 വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു. സ്ത്രീധനം, മദ്യപാനം, കൂട്ട ആത്മഹത്യ, കൊലപാതകം, ബ്ലേഡ് മാഫിയ എന്നീ സാമൂഹിക വിപത്തുകളിൽപ്പെട്ട് റിട്ട. യുപി സ്കൂൾ പ്രധാനാധ്യാപകൻ അച്ചുത പണിക്കരുടെ കുടുംബം നശിക്കുന്നതാണ് മാന്ത്രികച്ചെപ്പിന്‍റെ ഇതിവൃത്തം.

കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ എന്നീ നാടകങ്ങൾക്ക് ശേഷം അങ്കമാലി അമൃതയാണ് പത്താം വർഷവും മാന്ത്രികച്ചെപ്പ് എന്ന നാടകം അരങ്ങിൽ എത്തിക്കുന്നത്. ഇതിനോടകം മാന്ത്രികച്ചെപ്പ് നാടകം നിരവധി വേദികളിൽ അരങ്ങേറാൻ ബുക്കിംഗ് പൂർത്തിയായതായി ഗുരുപൂജ പുരസ്കാര ജേതാവ് കൂടിയായ നാടകൃത്ത് കുര്യനാട് ചന്ദ്രൻ പറഞ്ഞു.