തത്തപ്പിള്ളിയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച
Sunday, September 29, 2024 3:58 AM IST
വരാപ്പുഴ: തത്തപ്പിള്ളി മേഖലയിൽ ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ ജനം ദുരിതത്തിൽ. കുടിവെള്ളം ലഭിച്ചില്ലെങ്കിൽ ജല അഥോറിറ്റി ഓഫീസ് ഉപരോധിക്കുമെന്നു നാട്ടുകാർ. തത്തപ്പിള്ളി, അത്താണി, വാണിയക്കാട്, ആനച്ചാൽ പ്രദേശങ്ങളിലാണു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടിവെള്ളം പൂർണമായും മുടങ്ങിയത്.

പറവൂർ വാട്ടർ ടാങ്കിൽ നിന്നാണ് ഇവിടങ്ങളിലേക്കു ശുദ്ധജലവിതരണം നടക്കുന്നത്. ടാപ്പിലൂടെ വെള്ളം ലഭിക്കാതായതോടെ നാട്ടുകാർ ജല അഥോറിറ്റി അധികൃതരുമായിബന്ധപ്പെട്ടിരുന്നു.

എന്നാൽ ഇതുവരെ പ്രശ്നത്തിനു പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. പരാതി പറയാനായി ഫോൺ വിളിച്ചിട്ടു എടുക്കുന്നില്ലെന്നും ആക്ഷേപവുമുണ്ട്.

പ്രളയത്തിനു ശേഷം പ്രദേശങ്ങളിലെ മറ്റു ജല സ്രോതസുകളിലെ വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്. കുടിവെള്ള വിതരണം പൂർണമായും മുടങ്ങിയതോടെ ആളുകൾ ദുരിതത്തിലാണിപ്പോൾ