തൃക്കാക്കര നഗരസഭയിൽ കുടിവെള്ള ബില്ലിൽ തിരിമറി നടത്തി പണം വെട്ടിക്കാൻ ശ്രമമെന്ന്
Saturday, September 28, 2024 4:12 AM IST
കാക്കനാട് : വരൾച്ചക്കാലത്ത് തൃക്കാക്കര നഗരസഭയുടെ വിവിധ വാർഡുകളിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്ത വകയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെന്ന് നഗരസഭ ധനകാര്യ കമ്മിറ്റിയുടെ കണ്ടെത്തൽ. ഫയലിൽ കൃത്രിമത്വം കാട്ടി കൂടുതൽ പണം തട്ടാൻ ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഇടപെടലുകളാണ് ധനകാര്യ കമ്മിറ്റി കണ്ടെത്തി തടഞ്ഞത്.

2023 മേയ് 25 ന് നൽകിയ ബില്ലു പ്രകാരം ജനുവരി മുതൽ ഏപ്രിൽ വരെ 190 ലോഡ് കുടിവെള്ളം വിവിധ ഡിവിഷനുകളിൽ വിതരണം ചെയ്തതായാണ് കണക്ക്. ഇതേബില്ലിൽ കൃത്രിമത്വം കാണിച്ച് ബിൽ തുകയും കുടിവെള്ള വിതരണക്കണക്കും പെരുപ്പിച്ചു കാട്ടിയതായി കണ്ടെത്തുകയായിരുന്നു.

190 ലോഡ് കുടിവെള്ളം എന്നത് 299 ലോഡ് ടാങ്കർ കുടിവെള്ളമെന്ന് തിരുത്തി 2,39,000 രൂപയായി ബിൽ തുക വർധിപ്പിച്ചു. 2024 മേയ് 31 ന് നൽകിയ ബിൽ നഗരസഭ ധനകാര്യ കമ്മിറ്റി മുമ്പാകെ പരിഗണനക്കു വന്നപ്പോഴാണ് ക്രമക്കേടുകൾ പിടികൂടിയത്.