ഡോക്ടറുടെ ജീവനെടുത്തത് റോഡിലെ കുഴി : മരടിൽ റോഡ് നിറയെ കുഴികൾ
Saturday, September 28, 2024 3:53 AM IST
മരട്: ഇന്നലെ മരടിൽ ഡോക്ടറുടെ ജീവനെടുത്തത് റോഡിലെ കുഴിയെന്നആരോപണവുമായി നാട്ടുകാർ. മരട് വിടിജെ എൻക്ലേവ് ബണ്ട് റോഡ് തെക്കേടത്ത് ഡോ.വിൻസി വർഗീസ്(42) ആണ് ഇന്നലെ റോഡിലെ കുഴി ഒഴിവാക്കാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ വെട്ടിച്ചപ്പോൾ ലോറി തട്ടി മരണമടഞ്ഞത്. ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി ക്ലിനിക്കിലേയ്ക്ക് പോകവേ ഇന്നലെ രാവിലെ കാളാത്ര ജംഗ്ഷനിലായിരുന്നു അപകടം.

റോഡിൽ കുറുകെ നീളത്തിൽ കട്ടിംഗും കുഴിയും രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും കുറച്ച് സിമന്‍റ് മിശ്രിതമെങ്കിലും ഇട്ട് കുഴിയടക്കാൻ ശ്രമിക്കാതിരുന്ന അധികൃതരുടെ തികഞ്ഞ അലംഭാവമാണ് ആയുർവേദ ഡോക്ടറുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ മരട് കാളാത്ര ജംഗ്ഷനിലാണ് യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ റോഡിനു കുറുകെ മുഴുവൻ നീളത്തിൽ കിടങ്ങിനു സമാനമായ കുഴിയുള്ളത്.

ഈ റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളിൽ ഭൂരിഭാഗവും ഈ കുഴിയിൽ ചാടി അപകടകരമായ രീതിയിലാണ് ഇവിടം കടന്നു പോകുന്നത്. ഒട്ടേറെ സ്കൂട്ടർ യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഗതാഗത തിരക്ക് കുറവുള്ള സമയങ്ങളിൽ സാമാന്യം വേഗതയിൽ വരുന്ന വാഹനങ്ങൾ റോഡിലെ താഴ്ച ശ്രദ്ധിക്കാതെ പെട്ടെന്നാണ് കുഴിയിൽ ചാടി നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്.

മരടിൽ ഇന്നലെയുണ്ടായ അപകടം വിളിച്ച വരുത്തിയതാണെന്ന് മരട് പൗരവേദി ഭാരവാഹി കൾ പറഞ്ഞു. ഈ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. പല പ്രാവശ്യം നാഷനൽ ഹൈവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായില്ല. നൂറ് ശതമാനം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമുണ്ടായ ഈ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ കൊലപാതകത്തിന് കേസെടുത്ത് നഷ്ടപരിഹാരം ഇവരുടെ പക്കൽനിന്നും ഈടാക്കണമെന്ന് കേരള പൗരവേദി മരട് മേഖല പ്രസിഡന്‍റ് പ്രഭാത് ബി. റാവു ആവശ്യപ്പെട്ടു.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കുണ്ടന്നൂർ മുതൽ ഗാന്ധി സ്ക്വയർ വരെയുള്ള റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും ജില്ലാ കളക്ടർക്കും മരട് നഗരസഭ ചെയർമാൻ ആന്‍റണി ആശാൻപറമ്പിൽ കത്തയച്ചു.

കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ കുഴിയിൽ വീണ് ഒരു യുവാവിനും യുവതിക്കും ഗുരുതരമായ പരിക്കേറ്റു. ഇനിയും മറ്റൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ റോഡിലെ കുഴികൾ മൂടി അപകട സാധ്യതയില്ലാതെ സഞ്ചാര യോഗ്യമാക്കാൻ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.