തട്ടിപ്പില്‍ സര്‍ക്കാർ ജീവനക്കാർക്കും പങ്കെന്ന് ആരോപണം
Saturday, September 28, 2024 3:41 AM IST
കൊച്ചി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘം തട്ടിപ്പുകേസില്‍ സഹകരണ മേഖലയിലെ സര്‍ക്കാർ ജീവനക്കാർക്കും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി നിക്ഷേപകര്‍. ക്രമക്കേട് അന്വേഷിച്ച വകുപ്പ് ഉദ്യോഗസ്ഥരും കൊള്ളയുടെ പങ്ക് പറ്റിയിട്ടുണ്ടെന്ന് അര്‍ബന്‍ നിക്ഷേപക സംരക്ഷണസമിതി ഭാരവാഹികള്‍ ആരോപിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങള്‍ പൂര്‍ത്തീകരിച്ച് കുറ്റക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം തിരികെ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വിവിധ ജില്ലകളില്‍ സമാനരീതിയില്‍ സഹകരണ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തട്ടിപ്പിനിരയായ നിക്ഷേപകരുടെ കൂട്ടായ്മ രൂപീകരിച്ച് തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു പോലും അംഗത്വം നല്‍കി വന്‍തുക വ്യാജവായ്പയായി തട്ടിപ്പുസംഘം കൈപ്പറ്റിയിട്ടുണ്ട്. 2022-23 വാര്‍ഷിക പൊതുയോഗത്തില്‍ സംഘത്തിന്‍റെ പ്രവര്‍ത്തനം പെരുപ്പിച്ച് കാണിച്ച് 1.5 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ ശിപാര്‍ശ ചെയ്ത സഹകരണ വകുപ്പിനും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ തട്ടിപ്പില്‍ നേട്ടമുണ്ടായിട്ടുണ്ട്. വിഷയം എംഎല്‍എയുടെയും എംപിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല.

തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി. എന്നാല്‍ തട്ടിപ്പ് നടത്തിയവരുമായി സര്‍ക്കാര്‍ തലത്തില്‍ വലിയ ഒത്തുകളി തങ്ങള്‍ സംശയിക്കുന്നതായും സമിതി പ്രസിഡന്‍റ് പി.എ. തോമസ്, വൈസ് പ്രസിഡന്‍റ് സി.പി. സെബാസ്റ്റ്യന്‍, സെക്രട്ടറി കെ.പി. യോഹന്നാന്‍, ജോയിന്‍റ് സെക്രട്ടറി വി.ഡി. പൗലോസ് എന്നിവര്‍ ആരോപിച്ചു.

തിരികെ കൊടുക്കാനുള്ളത് 104 കോടിയിലധികം നിക്ഷേപം

നിലവിലെ കണക്കനുസരിച്ച് 1000ല്‍ അധികം നിക്ഷേപകര്‍ക്കായി 104 കോടി രൂപയുടെ നിക്ഷേപം ആണ് തിരികെ നല്‍കാനുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 120.39 കോടി രൂപയാണ് വായ്പ ബാക്കി നില്‍ക്കുന്നത്. ഇതില്‍ 96.74 കോടി രൂപ വ്യാജ വായ്പകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും നിക്ഷേപക സംരക്ഷണസമതി ഭാരവാഹികള്‍ പറഞ്ഞു.

ഇതില്‍ 33 കോടി രൂപ ഒരു രേഖയുമില്ലാതെ നല്‍കിയിട്ടുള്ളതാണ്. 36 കോടി രൂപ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് എടുത്തിട്ടുള്ളത്.