കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
Saturday, September 28, 2024 3:41 AM IST
മൂവാറ്റുപുഴ: എൻജിനീറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെ മാറാടി മഞ്ചേരിപ്പടിക്ക് സമീപമായിരുന്നു അപകടം.

കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന തൃശൂർ പൊറത്തിശേരി ചെല്ലിക്കര സിദ്ധാർഥ്(19) ആണ് മരിച്ചത്. പെരുന്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ(19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20) എന്നിവരെ പരിക്കുകളോടെ മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു.

സാരമായി പരിക്കേറ്റ അസ്റ അഷൂർ, ഫാത്തിമ എന്നിവരെ പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. പിറവം അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച കാർ ഇതേ ദിശയിൽ വരുകയായിരുന്ന മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ എതിരേ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ വിദ്യാർഥികളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിദ്ധാർഥ് മരിച്ചിരുന്നു. മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സിദ്ധാർഥിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും, കെഎസ്ആർടിസി ബസിന്‍റെ മുൻവശം ഭാഗികമായും തകർന്നു. ബസിന്‍റെ വലതുവശത്തെ ടയർ പൊട്ടിപ്പോയി.

അപകടത്തെ തുടർന്ന് മൂവാറ്റുപുഴ പിറവം റോഡിൽ ഏറെനേരം ഗതാഗതവും തടസപ്പെട്ടു. നാട്ടുകാരും, അഗ്നിരക്ഷാസേനയും, പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത് .