പലസ്തീന്‍ അനുകൂല പോസ്റ്റര്‍ കീറിയ സംഭവം: വിദേശ വനിതയ്ക്കെതിരായ കേസ് റദ്ദാക്കി
Saturday, September 28, 2024 3:41 AM IST
കൊച്ചി: പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ കീറിയതുമായി ബന്ധപ്പെട്ട് വിദേശ വനിതയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ജൂത വംശജയായ ഓസ്‌ട്രേലിയന്‍ വനിത സാറ ഷെലന്‍സിക്കെതിരെ മട്ടാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് റദ്ദാക്കിയത്.

അനുമതിയില്ലാതെയാണ് പോസ്റ്റര്‍ സ്ഥാപിച്ചിരുന്നതെന്നും പോസ്റ്റര്‍ കീറിയത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് പോലീസിന്‍റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്. പോസ്റ്ററില്‍ ഏത് സംഘടനയുടേതെന്ന പേരുണ്ടായിരുന്നില്ലെന്നും പരാതിക്കാരന് നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാന്‍ ഓസ്‌ട്രേലിയന്‍ യുവതി നല്‍കിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍പതിപ്പിച്ച പോസ്റ്ററുകള്‍ സാറ കീറിയതിനെതിരെ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു ഫോര്‍ട്ടുകൊച്ചി പോലീസ് ഏപ്രിലില്‍ കേസെടുത്തത്.