എംഎ കോളജിൽ വിജ്ഞാന പ്രദർശനങ്ങൾ ജനശ്രദ്ധയാകർഷിക്കുന്നു
Saturday, September 28, 2024 4:12 AM IST
കോതമംഗലം: മാർ അത്താനേഷ്യസ് കോളജ് അസോസിയേഷന്‍റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ ജനശ്രദ്ധ ആകർഷിച്ച് മുന്നേറുന്നു. വിവിധ സർക്കാർ പൊതുമേഖലാ സംരംഭങ്ങളുടേതടക്കം 70ൽ പരം സ്റ്റാളുകളിലായി വിജ്ഞാനവും വിസ്മയവും കൗതകവും കോർത്തിണക്കിയപ്രദർശനം കാണാൻ നിരവധി വിദ്യാർഥികളും പൊതു സമൂഹവും എത്തിച്ചേർന്നുണ്ട്.

നൂതനമായ നിരവധി പ്രദർശനങ്ങളാണ് എൻജിനീയറിംഗ്, ആട്സ് കോളേജുകളിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചൂരമല ഉരുൾപൊട്ടലിന്‍റെ മുൻപും ഇപ്പോഴും ഉള്ള മാതൃക, ഗ്രേറ്റർ ലണ്ടനിലെ ഭൂരിഭാഗം വെള്ളപ്പൊക്ക പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി നിർമിച്ച തേംസ് ബാരിയറിന്‍റെ മാതൃക, ജാതിക്കായുടെ തൊണ്ടു കളയുന്ന യന്ത്രം, അജൈവ മാലിന്യങ്ങളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം തുടങ്ങിയവയാണ് ഇവയിൽ ചിലത്.

മാർ അത്തനേഷ്യസ് കോളജ് ക്യാന്പസിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെ സ്റ്റാളിൽ വിവിധ ഫലവൃക്ഷ തൈകളും വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് തേൻ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടത്തുന്നു. അൽ അസർ മെഡിക്കൽ കോളജ് അനാട്ടമി, എംബ്രിയോളജി, ഫിസിയോളജി, ഫോറൻസിക് എന്നീ വിഭാഗങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

ബോട്ടണി വിഭാഗത്തിന്‍റെ പ്രദർശന സ്റ്റാളുകളിൽ വിവിധ തരം ചെടികളുടെ പ്രദർശനവും ചെറുധാന്യങ്ങളുടെ വില്പന എന്നിവയും ഒരുക്കിയിട്ടുണ്ട്. കെമിസ്ട്രി വിഭാഗത്തിന്‍റെ സ്റ്റാളുകളിൽ ഐസ് ബോംബ്, കെമിക്കൽ വോൾക്കാനോ എന്നിങ്ങനെ ആകാംക്ഷാജനകവും വ്യത്യസ്തവുമായ പരീക്ഷണങ്ങളാണ് വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

കേരള പൊലീസിന്‍റെ കളമശ്ശേരി കെ 9 ഡോഗ് സ്ക്വാഡ് നായ്ക്കളുടെ അഭ്യാസ പ്രകടനം നടത്തി. ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടത്തുന്ന യുവജനങ്ങളുടെ ഹരമായ മുന്തിയ ഇനം വിദേശ നിർമിത കാറുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടുത്തിയുള്ള ടെലെ 2024 ഉം രാവിലെ 11 നു അഗ്നിശമന സേന നടത്തുന്ന അഭ്യാസപ്രകടനങ്ങളും പ്രദർശനത്തിന്‍റെ മുഖ്യ ആകർഷണമാണ് .