ലക്ഷങ്ങളുടെകള്ളനോട്ടുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
Wednesday, July 3, 2024 11:55 PM IST
ഈരാറ്റുപേട്ട: രണ്ടു ലക്ഷത്തിൽ പരം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പോലീസിന്‍റെ പിടിയിലായി. ഈരാറ്റുപേട്ട കാരയക്കാട് സി.എ. അൽഷാം(30), ഈരാറ്റുപേട്ട നടക്കൽ വെട്ടിക്കാട്ട് അൻവർഷാ ഷാജി (26), ഈരാറ്റുപേട്ട നടക്കൽ കിഴക്കാവിൽ കെ.എസ്. ഫിറോസ് (25) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒന്നാംതീയതി ഈരാറ്റുപേട്ട അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്‍റെ അസിസ്റ്റന്‍റ് മാനേജർ ബാങ്കിന്‍റെ സിഡിഎമ്മിൽനിന്നു കള്ളനോട്ടുകൾ കിട്ടിയതിനെത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ പരിശോധനയിൽ ഫിറോസാണ് സിഡിഎമ്മിൽ കള്ളനോട്ട് ഇട്ടതെന്ന് കണ്ടെത്തുകയും തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്തതില്‍നിന്ന് ഇയാൾ 28,500 രൂപയുടെ നോട്ടുകെട്ടുകൾക്കൊപ്പം 500 രൂപയുടെ ഒന്പതു കള്ളനോട്ടുകൾ ചേർത്ത് സിഡിഎമ്മിൽ ഇട്ടതായും പോലീസിനോട് പറഞ്ഞു.

സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി അൻവർഷാ ഷാജിയാണ് കമ്മീഷൻ തരാമെന്ന് പറഞ്ഞ് 500 ന്‍റെ ഒന്പത് കള്ളനോട്ടുകൾ തനിക്ക് തന്നതെന്ന് പറഞ്ഞതിനെത്തുടർന്ന് അന്വേഷണസംഘം ഉടൻതന്നെ അൻവർഷായെയും പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് അൽഷാം എന്നയാളാണ് തനിക്ക് കമ്മീഷൻ വ്യവസ്ഥയിൽ 500 രൂപയുടെ 12 കള്ളനോട്ട് തന്നതെന്ന് സമ്മതിച്ചു.

അൻഷാമിനെ പിടികൂടി ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവിടെനിന്ന് 2,24,000 രൂപയുടെ അഞ്ഞൂറിന്‍റെ കള്ളനോട്ടുകൾ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കള്ളനോട്ട് നൽകിയവരെ പിടികൂടുന്നതിന് വേണ്ടി തെരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.