വെച്ചൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ന് 500 പക്ഷികളെ കള്ളിംഗിനു വിധേയമാക്കും
Thursday, July 4, 2024 6:50 AM IST
വൈക്കം: വൈക്കം വെച്ചൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്ത് പത്താം വാര്‍ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നഗരിന വിനോദ് ഭവനില്‍ വിനോദിന്‍റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലെ ആയിരത്തിലധികം കോഴികൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തിരുന്നു. തുടര്‍ന്ന് ഫാമില്‍നിന്നും മൃഗസംരക്ഷണവകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. അവിടെനിന്നു ലഭിച്ച പരിശോധന ഫലത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 500 പക്ഷികളെ ഇന്ന് കള്ളിംഗ് നടത്തി സംസ്‌കരിക്കും. താറാവ്, കോഴി, തുടങ്ങിയ വളര്‍ത്തുപക്ഷികളെ കള്ളിംഗ് നടത്താനായി ദ്രുതകര്‍മസേനയെ ഏര്‍പ്പാടാക്കിയതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവ് അണുബാധ മേഖലയായും ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും കണക്കാക്കിയിട്ടുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ഷൈലകുമാറിന്‍റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

കഴിഞ്ഞദിവസം ഉദയനാപുരം പഞ്ചായത്തിലെ നേരേകടവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 7,016 കോഴികളെ കള്ളിംഗിനു വിധേയമാക്കിയിരുന്നു.