പനിച്ചുവിറച്ച് ജില്ല
Wednesday, July 3, 2024 11:55 PM IST
കോട്ടയം: പനിച്ചൂടില്‍ വിയര്‍ക്കുന്നു ജില്ല. ഓരോ ദിവസവും പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. പനിക്കു പുറമേ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി എന്നിവയും വ്യാപകമായി. കഴിഞ്ഞ മാസം പനി ബാധിച്ച 8,406 പേര്‍ ചികിത്സ തേടിയതായാണ് കണക്ക്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടിയാകുമ്പോള്‍ ഇരട്ടിയാകും. 65 പേര്‍ക്ക് ഡെങ്കിപ്പനിയും ഏഴു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എച്ച് വണ്‍, എന്‍ വണ്‍ മൂന്നുപേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്. പനിബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരും നഴ്‌സുമാരും ഇല്ലാത്ത അവസ്ഥയാണ്. പല ആശുപത്രികളിലും മരുന്നിനും ക്ഷാമമുണ്ട്.

ജില്ലാ ആശുപത്രിയില്‍ തിരക്ക്

കോട്ടയം: പനിയും പകര്‍ച്ചവ്യാധികളും വര്‍ധിച്ചതോടെ ജില്ലാ ആശുപത്രിയില്‍ രോഗികളുടെ വലിയ തിരക്ക്. കഴിഞ്ഞ രണ്ടു ദിവസമായി രോഗികളുടെ നിര പുറത്തേക്കും നീണ്ടു. യഥാസമയം ചീട്ട് എടുക്കാനും ഡോക്ടറെ കാണാന്‍ സാധിക്കാതെ വരുകയും ചെയ്തതോടെ രോഗികളും ജീവനക്കാരും തമ്മില്‍ ബഹളവുമുണ്ടായി.

ചില സമയങ്ങളില്‍ പോലീസിന് ഇടപെടേണ്ടിയും വന്നു. പനിയും മറ്റ് അസുഖങ്ങളും ബാധിച്ച് ചികിത്സ തേടിയെത്തുന്നവര്‍ മണിക്കൂറുകളോളം ക്യൂവില്‍നിന്ന് വലയുകയാണ്. ക്ഷീണിച്ചു അവശരായും മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഡോക്‌ടറെ കാണാന്‍ സാധിക്കാതെ പലരും മടങ്ങി. പനി ബാധിതര്‍ക്കായി പ്രത്യേക ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉച്ചകഴിഞ്ഞേ ക്ലിനിക്കിന്‍റെ സേവനമുള്ളൂ. മൂന്നു മുതല്‍ ആറുവരെയാണ് ക്ലിനിക്ക്. ഇവിടെ ഒരു ഡോക്‌ടറുടെ സേവനമേ ലഭ്യമുള്ളൂ. ഇതു മൂലം രോഗികള്‍ വലയുകയാണ്. നഴ്‌സുമാരുടെയും ജീവനക്കാരുടെയും കുറവ് അനുഭവപ്പെടുന്നുണ്ട്.

പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരാണ് ഏറെയും. ആവശ്യത്തിന് ഡോക്‌ടര്‍മാരും ജീവനക്കാരും ഇല്ലാത്തതും രോഗികളെ ബുദ്ധിമുട്ടിക്കുന്നു. പുതിയ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആവശ്യത്തിനു സ്ഥല സൗകര്യവുമില്ല. ഇതു മൂലം ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും വലയുകയാണ്.

അതേസമയം ഒപി ടിക്കറ്റ് എടുക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഇ-ഹെല്‍ത്ത് സംവിധാനത്തിലെ സാങ്കേതിക തടസമാണ് തിരക്ക് കൂടാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒപി ടിക്കറ്റ് എടുത്താല്‍ ഡോക്‌ടറെ കാണുന്നതും മരുന്നു വാങ്ങുന്നതും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഓണ്‍ലൈനായി നടക്കും. പദ്ധതിയുടെ തുടക്കത്തിലുണ്ടായ ബുദ്ധിമുട്ടാണിതെന്നും വരും ദിവസങ്ങളില്‍ പ്രശ്‌നത്തിനു പരിഹാരമാകുമെന്നും അധികൃതര്‍ പറഞ്ഞു,

പനി: ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന് ഡിഎംഒ

കോട്ടയം: ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ. വർഷകാലത്ത് സാധാരണ ഉണ്ടാകാറുള്ള വൈറൽ പനിയാണ് ഭൂരിഭാഗവും എന്നാണ് പരിശോധന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.

പനിബാധിതർ ശ്രദ്ധിക്കുക
പൊതുസ്ഥലങ്ങളിൽ പോകുന്നത്‌ ഒഴിവാക്കണം

ജലദോഷം ബാധിച്ചവർ മാസ്ക് ഉപയോഗിക്കുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടണം.

അടിക്കടി കൈകൾ കഴുകുന്നത് പകർച്ചവ്യാധികൾ പകരുന്നത് തടയും.

പനിബാധിതർ ഡോക്ടറെ കണ്ടു ചികിത്സ നേടുകയും ആവശ്യത്തിന് വിശ്രമിക്കുകയും നന്നായി പാനീയങ്ങൾ കുടിക്കുകയും വേണം.

പകർച്ചവ്യാധികൾ പകരുന്നത് തടയാൻ മേയ് 27 മുതൽ തന്നെ ജില്ലയിൽ പ്രഥമം പ്രതിരോധം എന്ന പേരിൽ ശക്തമായ രോഗ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ പറയുന്നു. വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ പകരുന്നത് തടയാൻ മൂന്ന് ദിവസം കൊണ്ട് 37000 ലധികം കിണറുകൾ ആരോഗ്യപ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്‌തിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തണം.