ഡിഗ്രി കോഴ്സുകൾക്ക് വിദ്യാർഥികളില്ല; കോളജുകൾ പ്രതിസന്ധിയിൽ
Tuesday, July 2, 2024 7:54 AM IST
സുൽത്താൻ ബത്തേരി: പ്ലസ് ടു കഴിയുന്നതോടെ കുട്ടികൾ പഠനവും ഒപ്പം തൊഴിലും ലക്ഷ്യമിട്ട് വിദേശങ്ങളിലേക്ക് പോകുന്നത് കോളജുകളെ പ്രതിസന്ധിയിലാക്കി. പലേടത്തും റഗുലർ, പാരലൽ കോളജുകളിലെ ഡിഗ്രി കോഴ്സുകളിൽ ആവശ്യത്തിനു വിദ്യാർഥികളെ കിട്ടാത്ത സ്ഥിതിയാണിപ്പോൾ. ഉയർന്ന വിദ്യാഭ്യാസം നേടി സ്വന്തംകാലിൽ നിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികൾ പ്ലസ്ടു കഴിയുന്നതോടെ വിദേശത്തേക്ക് കടക്കുന്നത്.

ഡിഗ്രി, നാലുവർഷ തൊഴിലധിഷ്ഠിത കോഴ്സാക്കിയതോടെ റഗുലർ കോളജുകൾ പിടിച്ചുനിൽക്കാമെന്ന സ്ഥിതിയിലാണ്. എന്നാൽ പാരലൽ കോളജുകളുടെ അവസ്ഥ അതല്ല. ആർട്സ് വിഷയങ്ങൾക്ക് പ്രമുഖ്യം നൽകുന്ന കോളജുകളിൽ ചേരാൻ വിദ്യാർഥികൾ വൈമനസ്യം കാണിക്കുകയാണ്. കൊവിഡിനെത്തുടർന്ന് ഒണ്‍ലൈൻ ക്ലാസുകൾ ആരംഭിച്ചതോടെയാണ് കോളജുകളിലേക്കുള്ള വിദ്യാർഥികളുടെ വരവ് കുറഞ്ഞുതുടങ്ങിയത്. പിന്നീട് വിദേശപഠനവും ഒപ്പം ജോലിയും എന്ന ചിന്ത വിദ്യാർഥികൾക്കിടയിൽ പടർന്നുപിടിച്ചു.

പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കി വിദ്യാർഥികളെ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കു കീഴിലാക്കിയത് സംസ്ഥാനത്തെ 90 ശതമാനം പാരലൽ കോളജുകളെയും അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിച്ചെന്ന് പാരലൽ കോളജ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വിദ്യാർഥികളുടെ അഭാവത്തിലാണ് ബത്തേരിയിലെ കോ ഓപ്പറേറ്റീവ് കോളജ് അടച്ചുപൂട്ടിയത്. പ്ലസ്ടു, ഡിഗ്രി, പിജി കോഴ്സുകൾ ഉണ്ടായിരുന്നതാണ് സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള കോളജ്. നാല് പതിറ്റാണ്ട് പ്രവർത്തന പാരന്പര്യം സ്ഥാപനത്തിനുണ്ട്. സഹകരണ മേഖലയിലെ വിവിധ കോഴ്സുകളുടെ പരിശീലന കേന്ദ്രമാണ് നിലവിൽ കോളജ്.