പൂന: നാളെ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേക്ക് ടോപ് ഓർഡർ ബാറ്ററായ ശുഭ്മാൻ ഗിൽ തിരിച്ചെത്തുമെന്നു സൂചന. കഴുത്ത് ഉളുക്കിയതിനെത്തുടർന്ന് ഗിൽ ബംഗളൂരു ടെസ്റ്റിൽ കളിച്ചിരുന്നില്ല.

ബംഗളൂരുവിൽ ഇന്ത്യ എട്ടു വിക്കറ്റിനു പരാജയപ്പെട്ടതോടെ പൂനയിൽ ജയം അനിവാര്യമാണ്. അല്ലെങ്കിൽ ഐസിസി 2023-25 സീസണ്‍ ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനൽ എന്ന ലക്ഷ്യം ഇന്ത്യയിൽനിന്ന് അകലും.

പൂനയിൽ ഇന്നലെ ഗിൽ ബാറ്റിംഗ്, ഫീൽഡിംഗ് പരിശീലനം നടത്തിയിരുന്നു. ഗിൽ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തുമെന്ന സൂചനയാണ് ടീം വൃത്തങ്ങൾ നൽകിയതെന്നതും ശ്രദ്ധേയം.

പന്ത് പൂനയിൽ കളിക്കും

ഒന്നാം ടെസ്റ്റിനിടെ കാൽമുട്ടിൽ പന്തുകൊണ്ടു പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തും പൂനയിൽ കളിക്കുമെന്നാണ് സൂചന. ബംഗളൂരുവിലെ ഒന്നാം ഇന്നിംഗ്സിനിടെയാണ് ഋഷഭിന്‍റെ കാൽമുട്ടിൽ പന്തുകൊണ്ടു പരിക്കേറ്റത്.


തുടർന്ന് വിക്കറ്റ് കീപ്പിംഗിനായി താരം എത്തിയില്ല. പകരം ധ്രുവ് ജുറെലാണ് ഗ്ലൗ അണിഞ്ഞത്. എന്നാൽ, രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ പന്ത് 99 റണ്‍സ് നേടിയിരുന്നു.

കെ.എൽ. പുറത്തായേക്കും

ശുഭ്മാൻ ഗിൽ പ്ലേയിംഗ് ഇലവനിൽ എത്തുന്പോൾ കെ.എൽ. രാഹുലിന്‍റെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്നാണ് കരുതപ്പെടുന്നത്. കാരണം, ബംഗളൂരു ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ പൂജ്യവും രണ്ടാം ഇന്നിംഗ്സിൽ 12ഉം ആയിരുന്നു രാഹുലിന്‍റെ സ്കോർ.

ഗില്ലിനു പകരമായി പ്ലേയിംഗ് ഇലവനിലെത്തിയ സർഫറാസ് ഖാൻ ബംഗളൂരുവിലെ രണ്ടാം ഇന്നിംഗ്സിൽ 150 റണ്‍സ് നേടിയിരുന്നു. അതുകൊണ്ടുതന്നെ പൂനയിൽ സർഫറാസ് പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കാൻ സാധ്യതയേറെയാണ്.