ബംഗളൂരു: രഞ്ജി ട്രോഫിയിൽ കർണാടയ്ക്കെതിരായ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും കേരളം പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. കനത്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞതിനെത്തുടർന്നാണു മത്സരം ഉപേക്ഷിച്ചത്.

അവസാന രണ്ടു ദിവസവും ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. ആളൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 50 ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇരു ടീമുകളും പോയിന്‍റ് പങ്കിട്ടു.

ഗ്രൂപ്പ് സിയിൽ പോയിന്‍റ് പട്ടികയിൽ ഏഴു പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് സച്ചിൻ ബേബി നയിക്കുന്ന കേരളം. ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ തോൽപ്പിച്ചിരുന്നു. രണ്ടു മത്സരങ്ങളിൽ ഒരു ജയവും സമനിലയും സ്വന്തമാക്കിയ ഹരിയാന പത്തു പോയിന്‍റുമായി ഒന്നാം സ്ഥാനത്തുണ്ട്. ആറു പോയിന്‍റുള്ള ബംഗാളാണു മൂന്നാം സ്ഥാനത്ത്.


മഴ മൂലം കളി നിർത്തിവയ്ക്കുന്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുത്തിരുന്നു കേരളം. സഞ്ജു സാംസണ്‍ (15), സച്ചിൻ ബേബി (23) എന്നിവരായിരുന്നു ക്രീസിൽ. ഗ്രൂപ്പ് സിയിൽ ബംഗാളിനെതിരേയാണു കേരളത്തിന്‍റെ അടുത്ത മത്സരം. ശനിയാഴ്ച, കോൽക്കത്ത ഈഡൻ ഗാർഡൻസിലാണു മത്സരം.