രചിന്റെ ‘ഹോം’ സെഞ്ചുറി ഇന്ത്യൻ വംശജനും ബംഗളൂരുവിന്റെ കൊച്ചുമകനുമായ രചിൻ രവീന്ദ്രയുടെ സെഞ്ചുറിയായിരുന്നു മൂന്നാംദിനത്തിലെ ഹൈലൈറ്റ്. രചിൻ രവീന്ദ്രയുടെ മുത്തച്ഛനും മുത്തശ്ശിയും ബംഗളൂരു സ്വദേശികളാണ്. ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറിന്റെയും രാഹുൽ ദ്രാവിഡിന്റെയും പേരിൽനിന്നാണ് മാതാപിതാക്കൾ രചിൻ എന്ന പേരിട്ടെന്നതും ഇതിനോടകം വാർത്തകളിൽ നിറഞ്ഞ കാര്യം. മുത്തച്ഛനെയും മുത്തശ്ശിയെയും ബംഗളൂരുവിലെത്തി സന്ദർശിക്കുന്ന ശീലക്കാരനുമാണ് രചിൻ.
157 പന്തിൽ 13 ഫോറും നാലു സിക്സും അടക്കം 134 റണ്‍സാണ് തന്റെ പാരന്പര്യങ്ങൾ ഉറങ്ങുന്ന ബംഗളൂരു മണ്ണിൽ രചിൻ രവീന്ദ്ര നേടിയത്.
2012നുശേഷം രചിൻ രചിൻ രവീന്ദ്രയുടെ സെഞ്ചുറിയാണ് ഒന്നാം ഇന്നിംഗ്സിൽ കിവീസിനു കൂറ്റൻ സ്കോർ സമ്മാനിച്ചതിൽ നിർണായകമായത്. രണ്ടാംദിനം അവസാനിച്ചപ്പോൾ 22 റണ്‍സുമായി ക്രീസിൽ തുടരുകയായിരുന്ന രചിൻ നേരിട്ട 124-ാം പന്തിൽ സെഞ്ചുറി പൂർത്തിയാക്കി.
2012നുശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരം എന്ന നേട്ടവും രചിൻ സ്വന്തമാക്കി. 2012ൽ ബംഗളൂരു ടെസ്റ്റിൽ റോസ് ടെയ്ലർ 127 പന്തിൽ 113 റണ്‍സ് നേടിയതായിരുന്നു ഒരു കിവീസ് താരത്തിന്റെ ഇന്ത്യൻ മണ്ണിലെ അവസാന സെഞ്ചുറി.
രചിനുശേഷം ടിം സൗത്തിയാണ് കിവീസ് സ്കോർബോർഡിലേക്ക് കാര്യമായ സംഭാവന നൽകിയത്. 73 പന്തിൽ നാലു സിക്സും അഞ്ചു ഫോറും അടക്കം ടിം സൗത്തി 65 റണ്‍സ് നേടി. സൗത്തിയുടെ ഈ ഇന്നിംഗ്സാണ് കിവീസിനെ 400 കടത്തിയത്.
സ്കോർബോർഡ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 46.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ലാഥം എൽബിഡബ്ല്യു ബി കുൽദീപ് 15, കോണ്‍വെ ബി അശ്വിൻ 91, വിൽ യംഗ് സി കുൽദീപ് ബി ജഡേജ 33, രചിൻ ജുറെൽ (സബ്) ബി കുൽദീപ് 134, ഡാരെൽ മിച്ചൽ സി ജയ്സ്വാൾ ബി സിറാജ് 18, ബ്ലണ്ടെൽ സി രാഹുൽ ബി ബുംറ 5, ഫിലിപ്സ് ബി ജഡേജ 14, ഹെൻറി ബി ജഡേജ 8, സൗത്തി സി ജഡേജ ബി സിറാജ് 65, അജാസ് എൽബിഡബ്ല്യു ബി കുൽദീപ് 4, ഒറോക്ക് നോട്ടൗട്ട് 0, എക്സ്ട്രാസ് 15, ആകെ 91.3 ഓവറിൽ 402.
വിക്കറ്റ് വീഴ്ച: 1-67, 2-142, 3-154, 4-193, 5-204, 6-223, 7-233, 8-370, 9-384, 10-402.
ബൗളിംഗ്: ബുംറ 19-7-41-1, സിറാജ് 18-2-84-2, അശ്വിൻ 16-1-94-1, കുൽദീപ് 18.3-1-99-3, ജഡേജ 20-1-72-3.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ സ്റ്റംപ്ഡ് ബ്ലണ്ടെൽ ബി അജാസ് 35, രോഹിത് ബി അജാസ് 52, കോഹ്ലി സി ബ്ലണ്ടെൽ ബി ഫിലിപ്സ് 70, സർഫറാസ് നോട്ടൗട്ട് 70, എക്സ്ട്രാസ് 4, ആകെ 49 ഓവറിൽ 231/3.
വിക്കറ്റ് വീഴ്ച: 1-72, 2-95, 3-231.
ബൗളിംഗ്: ടിം സൗത്തി 7-1-22-0, മാറ്റ് ഹെൻറി 11-1-52-0, വില്യം ഒറോക്ക് 11-1-48-0, അജാസ് പട്ടേൽ 12-2-70-2, ഗ്ലെൻ ഫിലിപ്സ് 8-1-36-1.