സ്കോർ ബോർഡ് ഇന്ത്യ: 46, 462.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: 402.
ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സ്: ലാഥം എൽബിഡബ്ല്യു ബി ബുംറ 0, കോൺവെ എൽബിഡബ്ല്യു ബി ബുംറ 17, യംഗ് നോട്ടൗട്ട് 48, രചിൻ നോട്ടൗട്ട് 39, എക്സ്ട്രാസ് 6, ആകെ 27.4 ഓവറിൽ 110/2.
വിക്കറ്റ് വീഴ്ച: 1-0, 2-35.
ബൗളിംഗ്: ബുംറ 8-1-29-2, സിറാജ് 7-3-16-0, ജഡേജ 7.4-1-28-0, കുൽദീപ് 3-0-26-0, അശ്വിൻ 2-0-6-0.
ഇന്ത്യയുടെ ലോക ടെസ്റ്റ് ഫൈനൽ സാധ്യത ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ തുടർച്ചയായ മൂന്നാം തവണയും കളിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങൾക്കുമേൽ കരിനിഴലായിരിക്കുകയാണ് ന്യൂസിലൻഡിന് എതിരായ ബംഗളൂരുവിലെ എട്ടു വിക്കറ്റ് ജയം. ന്യൂസിലൻഡിനെതിരേ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും ലോക ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കംതട്ടിയിട്ടില്ല. 2023-25 ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കു ഫൈനൽ കളിക്കണമെങ്കിൽ ശേഷിക്കുന്ന ഏഴു മത്സരങ്ങളിൽ അഞ്ച് എണ്ണത്തിൽ ജയിക്കണം. അല്ലെങ്കിൽ മറ്റു ടീമുകളുടെ പ്രകടനങ്ങളെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഫൈനൽ സാധ്യത.
ന്യൂസിലൻഡിനെതിരേ പൂനയിലും മുംബൈയിലുമായി രണ്ടു ടെസ്റ്റ് ഈ പരമ്പരയിൽ ശേഷിക്കുന്നുണ്ട്. തുടർന്ന് ഓസ്ട്രേലിയൻ പര്യടനത്തിൽ അഞ്ചു മത്സരങ്ങളും. 68.06 പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ ലോക ചാന്പ്യൻഷിപ്പ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്. 62.5 ശതമാനമുള്ള ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.