പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ സരബ്ജോത് സിംഗിന് മെഡൽ റൗണ്ടിലെത്താനായില്ല. എട്ടു സ്ഥാനക്കാരാണു ഫൈനലിലെത്തുക. 60 ഷോട്ടുകൾ പൂർത്തിയാക്കിയപ്പോൾ 577 പോയിന്റുമായി സരബ്ജോത് സിംഗ് ഒന്‍പതാം സ്ഥാനത്തായി.
ഇത്രതന്നെ പോയിന്റാണ് എട്ടാം സ്ഥാനത്തുണ്ടായിരുന്ന ജർമനിയുടെ റോബിൻ വാൾട്ടറിനുണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ ഷൂട്ടറെക്കാൾ കൂടുതൽ വണ്‍ ഇന്നർ-10 കൂടുതൽ തവണ നേടിയതാണ് ഇന്ത്യ താരത്തിന്റെ പുറത്താക്കലിനു കാരണമായത്. മറ്റൊരു ഇന്ത്യൻ ഷൂട്ടറായ അർജുൻ സിംഗ് ചീമയ്ക്ക് 18-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.