ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപം സ്ഫോടനം
ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപം സ്ഫോടനം
Monday, October 21, 2024 1:14 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്കൂളിനു സമീപമുണ്ടായ സ്ഫോടനം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 7.47നായിരുന്നു സംഭവം.

ആളപായമുണ്ടായില്ലെങ്കിലും സ്കൂളിനു സമീപത്തെ കടകൾക്കും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമാക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. ക്രൂഡ് ബോംബിനു സമാനമായ ചില സൂചനകൾ ലഭിച്ചതായി ഫോറൻസിക് വൃത്തങ്ങൾ അറിയിച്ചു.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. സ്കൂളിനു സമീപം ശനിയാഴ്ച വൈകുന്നേരം മുതൽ പ്രവർത്തിച്ചിരുന്ന ഫോണുകളുടെ വിവരം അന്വേഷണ ഏജൻസികൾ പരിശോധിക്കും. ബോംബ് സ്കോഡും ഫോറൻസിക് സംഘങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഫോടനസംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണ ഏജൻസികളോടു റിപ്പോർട്ട് തേടി. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്ഫോടകവസ്തു നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.

പ്രദേശവാസികൾ ചിത്രീകരിച്ച വീഡിയോയിൽ, സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയരുന്നതു കാണാം. രണ്ടു കിലോമീറ്റർ അകലെവരെ സ്ഫോടനത്തിന്‍റെ ശബ്‌ദം കേട്ടതായി റിപ്പോർട്ടുണ്ട്.

അതേസമയം, രാജ്യതലസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്കു കാരണം കേന്ദ്രം ഭരിക്കുന്ന ബിജെപിയാണെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന രംഗത്തുവന്നു. ഡൽഹിയുടെ ക്രമസമാധാന ചുമതല കേന്ദ്രസർക്കാരിനാണ്. എന്നാൽ അവർ ഇക്കാര്യം അവഗണിക്കുകയും ഡൽഹിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിക്കുകയുമാണ്.

അധോലോക കാലത്തെ മുംബൈക്കു സമാനമാണ് ഡൽഹിയെന്നും അതിഷി എക്സിൽ കുറിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം തുറന്നുകാട്ടുന്നതാണ് ഇന്നലെ നടന്ന സ്ഫോടനമെന്നും അവർ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.