റെയിൽവേ ട്രാക്കിൽ കല്ലുകൾ; അട്ടിമറി ശ്രമമെന്ന് സംശയം
റെയിൽവേ ട്രാക്കിൽ കല്ലുകൾ; അട്ടിമറി ശ്രമമെന്ന് സംശയം
Monday, October 21, 2024 1:14 AM IST
മംഗളൂരു: മംഗളൂരുവിൽ റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തി. കല്ലിനുമുകളിലൂടെ തീവണ്ടി കടന്നുപോയെങ്കിലും വലിയ അപകടം ഒഴിവായി. കർണാടക-കേരള അതിർത്തിയായ ഉള്ളാലിൽ ശനിയാഴ്ച രാത്രി എട്ടോടെയാണു സംഭവം.

കേരളത്തിലേക്കുള്ള ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ അസാധാരണ ശബ്ദം കേട്ട് പരിസരവാസികൾ നടത്തിയ പരിശോധനയിലാണു കല്ലുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസിന്‍റെ പ്രാഥമികാന്വേഷണത്തിൽ കല്ലുകളും ചരലുകളും മനഃപൂർവം വച്ചതാണെന്നു കണ്ടെത്തി.


സംഭവത്തിനു തൊട്ടുമുന്പ് രണ്ടുപേരെ സംശയാസ്പദമായ സാഹചര്യത്തിൽ ട്രാക്കിനു സമീപം കണ്ടതായി പദ്മ എന്ന പ്രദേശവാസി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. അട്ടിമറിശ്രമവുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തുള്ള മേൽപ്പാലത്തിന് കീഴിൽ അജ്ഞാതർ ഒത്തുകൂടുന്നതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
മുൻകരുതലിന്‍റെ ഭാഗമായി പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.