മുംബൈ: മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖി കൊല്ലപ്പെട്ട കേസിൽ ആക്രിക്കടക്കാരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഷൂട്ടർമാർക്ക് ആയുധം നല്കിയ ഭഗവന്ത് സിംഗ് ഓം സിംഗ്(32) ആണ് അറസ്റ്റിലായത്.
രാജസ്ഥാനിലെ ഉദയ്പുർ സ്വദേശിയാണിയാൾ. നവിം മുംബൈയിലാണ് സിംഗ് താമസിക്കുന്നത്. കേസിൽ ഇതുവരെ പത്തു പേർ അറസ്റ്റിലായി. ഒക്ടോബർ 12നാണ് മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിയുടെ ഓഫീസിനു പുറത്ത് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്. സിദ്ദിഖിയെ വെടിവച്ച സംഘത്തിലുണ്ടായിരുന്ന ഗുർമയിൽ ബൽജിത് സിംഗ്(23), ധർമരാജ് രാജേഷ് കശ്യപ്(19) എന്നിവർ പോലീസ് കസ്റ്റഡിയിലുണ്ട്. പ്രധാന ഷൂട്ടറായ ശിവകുമാർ ഗൗതം ഒളിവിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.