ചണ്ഡിഗഡ്: രാജിവച്ചതിന്റെ മൂന്നാംനാൾ കോൺഗ്രസിൽ മടങ്ങിയെത്തി ഹരിയാന മുൻ മന്ത്രി ക്യാപ്റ്റൻ അജയ് സിംഗ് യാദവ്. തന്റെ തീരുമാനം പിൻവലിക്കുകയാണെന്നും അവസാന ശ്വാസംവരെ താൻ കോൺഗ്രസുകാരനായിരിക്കുമെന്നും അജയ് സിംഗ് പറഞ്ഞു.
“ഹൈക്കമാൻഡിൽനിന്നുള്ള മോശം അനുഭവമാണ് രാജിവയ്ക്കാൻ പ്രേരിപ്പിച്ചത്. കോൺഗ്രസ് ഒബിസി മോർച്ച നേതാവായ എന്റെ കഠിനാധ്വാനത്തെ ഹൈക്കമാൻഡ് പരിഗണിച്ചില്ല. എനിക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യമാണ് കടുത്ത നടപടി എടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ തന്റെ നേതാവായ സോണിയ ഗാന്ധിയെ വേദനിപ്പിക്കാൻ കഴിയില്ല. പഴയതെല്ലാം മറക്കാൻ മകൻ ചിരംഞ്ജീവി ഉപദേശിക്കുകയും ചെയ്തു. ഇതാണ് തീരുമാനം മാറ്റാൻ കാരണമായത്. ജന്മംകൊണ്ട് കോൺഗ്രസുകാരനാണ്. അവസാന ശ്വാസം വരെ കോൺഗ്രസുകാരനായി തുടരും’’- അജയ് സിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.