പൂന: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്‍റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും കണക്കുകൂട്ടൽ തെറ്റിയില്ല.

അഞ്ച് ഇടംകൈ ബാറ്റർമാരുള്ള ന്യൂസിലൻഡിനെ കുടുക്കാൻ ഓഫ് സ്പിന്നറായ വാഷിംഗ്ടണ്‍ സുന്ദറിനെ ഇറക്കുമതി ചെയ്തതു ഫലം കണ്ടു. കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനവുമായി ന്യൂസിലൻഡിന്‍റെ ഒന്നാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടാൻ വാഷിംഗ്ടണ്‍ സുന്ദറിനു സാധിച്ചു.

59 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറും 64 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ആർ. അശ്വിനും ചേർന്നു ന്യൂസിലൻഡിന്‍റെ ഒന്നാം ഇന്നിംഗ്സ് 259ൽ ഒതുക്കി.

ഗുഡ് മോണിംഗ്

പൂന ടെസ്റ്റിന്‍റെ രണ്ടാംദിനമായ ഇന്നു രാവിലെ ഇന്ത്യ ആഗ്രഹിക്കുന്നത് ശുഭാരംഭമാണ്. കിവീസിനെ 259ന് എറിഞ്ഞിട്ടശേഷം ഇന്നലെ ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇന്ത്യക്കു ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടപ്പെട്ടു. ഒന്പതു പന്തു നേരിട്ട രോഹിത് അക്കൗണ്ടു തുറക്കും മുന്പ് ടിം സൗത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി.

25 പന്തിൽ ആറു റണ്‍സുമായി യശസ്വി ജയ്സ്വാളും 32 പന്തിൽ 10 റണ്‍സുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. 11 ഓവർ ക്രീസിൽ തുടർന്ന ടീം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റണ്‍സ് എന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്.

244 റണ്‍സ്കൂടി എടുത്താൽ ഇന്ത്യക്കു ലീഡ് നേടാം. ന്യൂസിലൻഡിന്‍റെ ന്യൂബോൾ ആക്രമണം അതിജീവിക്കുക എന്നതാണ് ഇന്ത്യക്കു മുന്നിലെ വെല്ലുവിളി. ഇന്നലെത്തന്നെ ടിം സൗത്തി, വില്യം ഒറോക്ക് എന്നിവർ നടത്തിയ ന്യൂബോൾ ആക്രമണത്തിൽ ഇന്ത്യ വിയർത്തിരുന്നു.

വാഷി-അശ്വിൻ; ചെന്നൈ ബ്രോസ്

ഓഫ് സ്പിന്നർമാരായ വാഷിംഗ്ടണ്‍ സുന്ദറും ആർ. അശ്വിനുമാണ് ന്യൂസിലൻഡിന്‍റെ 10 വിക്കറ്റും വീഴ്ത്തിയത്. വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അഞ്ചാമത് ടെസ്റ്റാണ്. 23.1 ഓവറിൽ 59 റണ്‍സ് വഴങ്ങിയാണ് ചെന്നൈ സ്വദേശിയായ വാഷിംഗ്ടണ്‍ ഏഴു ന്യൂസിലൻഡ് ബാറ്റർമാരെ പുറത്താക്കിയത്.

കിവീസ് ഇന്നിംഗ്സിലെ ആദ്യ മൂന്നു വിക്കറ്റ് ചെന്നൈക്കാരനായ അശ്വിനായിരുന്നു നേടിയത്. തുടർന്ന് വിക്കറ്റ് വേട്ട വാഷിംഗ്ടണ്‍ ഏറ്റെടുക്കുകയായിരുന്നു. വാഷിംഗ്ടണിന്‍റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണ്. ഏഴ് വിക്കറ്റിൽ അഞ്ച് എണ്ണം ബൗൾഡും ഒരെണ്ണം എൽബിഡബ്ല്യുവും ആയിരുന്നു എന്നതും ശ്രദ്ധേയം. 3/89 ആയിരുന്നു വാഷിംഗ്ടണിന്‍റെ ഇതുവരെയുള്ള മികച്ച ബൗളിംഗ്.

ഡെവോണ്‍ കോണ്‍വെയാണ് (141 പന്തിൽ 76) ന്യൂസിലൻഡ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ബംഗളൂരു ടെസ്റ്റിലെ പ്ലെയർ ഓഫ് ദ മാച്ചായിരുന്ന രചിൻ രവീന്ദ്ര 105 പന്തിൽ 65 റണ്‍സ് നേടി. എട്ടാം നന്പർ ബാറ്ററായെത്തിയ മിച്ചൽ സാന്‍റ്നർ 51 പന്തിൽ 33 റണ്‍സുമായി നടത്തിയ പ്രതിരോധമാണ് ന്യൂസിലൻഡിനെ 250 കടത്തിയത്. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.


വിക്കറ്റ് വേട്ടയിൽ അശ്വിൻ ഒന്നാമത്

ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ. പൂന ടെസ്റ്റിൽ ന്യൂസിലൻഡിന്‍റെ ഒന്നാം ഇന്നിംഗ്സിലെ നാലു വിക്കറ്റ് വീഴ്ത്തിയതോടെയാണ് അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ 74 ഇന്നിംഗ്സിൽനിന്ന് അശ്വിന് 189 വിക്കറ്റായി. 78 ഇന്നിംഗ്സിൽനിന്ന് 187 വിക്കറ്റു വീഴ്ത്തിയ ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിനെയാണ് അശ്വിൻ പിന്തള്ളിയത്. അശ്വിന്‍റെ 39-ാം ലോക ചാന്പ്യൻഷിപ് മത്സരമാണ്. ലിയോണ്‍ 43 മത്സരങ്ങൾ പൂർത്തിയാക്കി.

മൂന്നു മാറ്റങ്ങളുമായി ഇന്ത്യ

ബംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിനിറങ്ങിയ പ്ലേയിംഗ് ഇലവനിൽ മൂന്നു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസർ മുഹമ്മദ് സിറാജിനു പകരം ആകാശ് ദീപും സ്പിന്നർ കുൽദീപ് യാദവിനു പകരം വാഷിംഗ്ടണ്‍ സുന്ദറും മധ്യനിര ബാറ്റർ കെ.എൽ. രാഹുലിനു പകരം ടോപ് ഓർഡർ ബാറ്ററായ ശുഭ്മാൻ ഗില്ലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടു.

ന്യൂസിലൻഡിന്‍റെ പ്ലേയിംഗ് ഇലവനിലും ചെറിയ മാറ്റമുണ്ടായിരുന്നു. പരിക്കേറ്റ മാറ്റ് ഹെൻ‌റിക്കു പകരം സ്പിന്നർ മിച്ചൽ സാന്‍റ്നർ പ്ലേയിംഗ് ഇലവനിൽ ഇടം നേടി.

സ്കോർ ബോർഡ്

ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ടോം ലാഥം എൽബിഡബ്ല്യു ബി അശ്വിൻ 15, ഡെവോണ്‍ കോണ്‍വെ സി പന്ത് ബി അശ്വിൻ 76, യംഗ് സി പന്ത് ബി അശ്വിൻ 18, രചിൻ ബി വാഷിംഗ്ടണ്‍ 65, ഡാരെൽ മിച്ചൽ എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 18, ബ്ലണ്ടെൽ ബി വാഷിംഗ്ടണ്‍ 3, ഗ്ലെൻ ഫിലിപ്സ് സി അശ്വിൻ ബി വാഷിംഗ്ടണ്‍ 9, സാന്‍റ്നർ ബി വാഷിംഗ്ടണ്‍ 33, സൗത്തി ബി വാഷിംഗ്ടണ്‍ 5, അജാസ് ബി വാഷിംഗ്ടണ്‍ 4, ഒറോക്ക് നോട്ടൗട്ട് 0, എക്സ്ട്രാസ് 13, ആകെ 79.1 ഓവറിൽ 259.

വിക്കറ്റ് വീഴ്ച: 1-32, 2-76, 3-138, 4-197, 5-201, 6-204, 7-236, 8-242, 9-252, 10-259.

ബൗളിംഗ്: ബുംറ 8-2-32-0, ആകാശ് 6-0-41-0, അശ്വിൻ 24-2-64-3, വാഷിംഗ്ടണ്‍ 23.1-4-59-7, ജഡേജ 18-0-53-0.

ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ നോട്ടൗട്ട് 6, രോഹിത് ബി സൗത്തി 0, ഗിൽ നോട്ടൗട്ട് 10, എക്സ്ട്രാസ് 0, ആകെ 11 ഓവറിൽ 16/1.

വിക്കറ്റ് വീഴ്ച: 1-1.

ബൗളിംഗ്: സൗത്തി 3-1-4-1, ഒറോക്ക് 3-2-5-0, അജാസ് 3-1-5-0, സാന്‍റ്നർ 2-0-2-0.