സംസ്‌കാരചടങ്ങിനിടെ വാഹനം പാഞ്ഞുകയറി ഒരാള്‍ മരിച്ചു
സംസ്‌കാരചടങ്ങിനിടെ വാഹനം പാഞ്ഞുകയറി ഒരാള്‍ മരിച്ചു
Sunday, June 9, 2024 1:17 AM IST
കട്ടപ്പന: ഇരട്ടയാര്‍ ഉപ്പുകണ്ടത്ത് മൃതസംസ്‌കാര ചടങ്ങിനെത്തിയവര്‍ക്കിടയിലേക്ക് നിയന്ത്രണം നഷ്‌ടമായ ബൊലേറോ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉപ്പുകണ്ടം നെല്ലംപുഴയില്‍ സ്‌കറിയ വര്‍ക്കി (78 )യാണു മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ തറപ്പേല്‍ നിധിൻ (37), ചൂരക്കാട്ട് ജോര്‍ജുകുട്ടി (56) എന്നിവർക്കാണു പരിക്കേറ്റത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഉപ്പുകണ്ടം കൊറ്റിനിക്കല്‍ മറിയക്കുട്ടിയുടെ സംസ്‌കാരചടങ്ങ് വീട്ടിൽ നടക്കുന്പോൾ വീടിനോടു ചേര്‍ന്ന റോഡരികില്‍ നിന്നവർക്കിടയിലേക്ക് ഇറക്കമിറങ്ങി വന്ന ബോലേറോ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. സ്‌കറിയയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ വാഹനം നിധിനെയും ജോർജ്കുട്ടിയെയും ഇടിച്ചുതെറിപ്പിച്ചു. 

മൂന്നുപേരെയും ഉടന്‍തന്നെ കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്‌കറിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. നിധിന് തലയ്ക്കും കൈകാലുകള്‍ക്കുമാണു പരിക്ക്. സ്കറിയയുടെ സംസ്കാരം പിന്നീട്.

ഭാര്യ: പരേതയായ അന്നക്കുട്ടി ചെങ്ങളം പാത്രപാങ്കൽ കുടുംബാംഗം. മക്കൾ: സോബിച്ചൻ, സിസ്റ്റർ ശുഭ സിഎംസി (ഗുജറാത്ത്), സോണിയ, ജോബി. മരുമക്കൾ: ബിന്ദു മുല്ലൂർ (പാന്പാടുംപാറ), ബിനോയ് പത്തേനാൽ (നാരകക്കാനം), ബിൻസി വടക്കേൽ (ചക്കുപള്ളം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.