യുഡിഎഫിൽ കോണ്‍ഗ്രസിന് അർഹതപ്പെട്ട ഏക രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിനു നൽകുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുകൂടി വേണമെന്ന ലീഗിന്റെ ആവശ്യം ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് വാഗ്ദാനം നൽകി സമന്വയത്തിൽ എത്തുകയായിരുന്നു.
ലീഗിനുവേണ്ടി ഡൽഹി കെഎംസിസി പ്രസിഡന്റും ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനറുമായ അഡ്വ. ഹാരിസ് ബീരാനു നൽകി. ലീഗിന്റെ സുപ്രീംകോടതിയിലെ കേസുകളെല്ലാം ഹാരിസ് ബീരാനാണ് കൈകാര്യം ചെയ്തിരുന്നത്.
യുഡിഎഫിനു നിലവിൽ ജെബി മേത്തർ (കോണ്‍ഗ്രസ്), പി.വി. അബ്ദുൾ വഹാബ് (ലീഗ്) എന്നിവരാണു രാജ്യസഭാംഗങ്ങൾ. ഹാരിസ് ബീരാൻകൂടി വരുന്നതോടെ യുഡിഎഫിന്റെ രാജ്യസഭയിലെ കേരളത്തിലെ പ്രതിനിധികളെല്ലാം മുസ്ലിം സമുദായത്തിൽനിന്നു മാത്രമാകുമെന്ന വിമർശനവും ഉയരുന്നുണ്ട്.