ഇടുക്കിയിലെ വ്യാജപട്ടയം; റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ അന്വേഷണം വേണ്ടിവരും: ഹൈക്കോടതി
ഇടുക്കിയിലെ വ്യാജപട്ടയം; റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരേ  സിബിഐ അന്വേഷണം വേണ്ടിവരും: ഹൈക്കോടതി
Wednesday, June 19, 2024 1:31 AM IST
കൊച്ചി: ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ ഉള്‍പ്പെടെ വ്യാജപട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട് 19 റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്ന് ഹൈക്കോടതി.

മൂന്നാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമിക്ക് വ്യാജപട്ടയം നല്‍കിയ സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ‍ അറിയിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിക്കവെ, രാജന്‍ മഡേക്കര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിക്കു കൈമാറി.

19 റവന്യു ഉദ്യോഗസ്ഥര്‍ വ്യാജപട്ടയ കേസില്‍ കുറ്റക്കാരാണ്. എന്നാല്‍, ഇവര്‍ക്കെതിരേ കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐയെ നേരത്തേ കോടതി കക്ഷി ചേര്‍ത്തിരുന്നു.

വ്യാജപട്ടയ കേസ് അന്വേഷിക്കാന്‍ സിബിഐ വേണ്ടെങ്കില്‍ അതിനുള്ള കാരണം സര്‍ക്കാര്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അഡ്വക്കറ്റ് ജനറലിനോട് വിഷയത്തില്‍ നാളെ നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഇടുക്കിയിലെ ഭൂപ്രശ്‌നം അറിയാവുന്ന ജില്ലാ കളക്ടറെ നിയമിക്കാനാകുമോയെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. ഇല്ലെങ്കില്‍ സെപ്ഷല്‍ ഓഫീസറെയെങ്കിലും നിയമിക്കാന്‍ സാധിക്കുമോയെന്നു പരിശോധിക്കണമെന്നും ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.