സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് സിപിഎം
സർക്കാർ പ്രതീക്ഷയ്ക്കൊത്ത്  ഉയരുന്നില്ലെന്ന് സിപിഎം
Thursday, June 20, 2024 1:34 AM IST
തിരുവനന്തപുരം: ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയിലും സർക്കാരിനെതിരേയും പാർട്ടി നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമുണ്ടായി. സർക്കാർ ജനങ്ങളുടെ മാത്രമല്ല, പാർട്ടിയുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാലും തിരുത്താൻ നേതാക്കളടക്കമുള്ളവർ തയാറാകുന്നില്ല. തെറ്റുതിരുത്തൽ രേഖ പാതിവഴിക്ക് ഉപേക്ഷിച്ചു.

ചില ജില്ലകളിൽ തെറ്റുതിരുത്തൽ രേഖ നടപ്പിലാക്കാൻ ചെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിക്കു രേഖ ബാഗിൽ നിന്നു പുറത്തെടുക്കാൻ പോലും കഴിഞ്ഞില്ലെന്നും നേതാക്കൾ സംസ്ഥാന സമിതിയിൽ പറഞ്ഞു.

സർക്കാരിന്‍റെ പ്രവർത്തനം പാർട്ടി സമഗ്രമായി വിലയിരുത്തണം. പാർട്ടി കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ മന്ത്രിമാർക്കു വലിയ പണിയില്ലെന്ന ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പിൽ ബാഹ്യശക്തികളാണു ഭരിക്കുന്നതെന്ന വിമർശനം നേരത്തേയുണ്ടായിരുന്നു.

ഇക്കാര്യം പലതവണ സൂചിപ്പിച്ചിട്ടും അന്വേഷിക്കാൻ പോലും ബന്ധപ്പെട്ടവർ തയാറായില്ലെന്നും സംസ്ഥാന സമിതി യോഗത്തിൽ വിമർശനമുയർന്നു. നേതാക്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണം. അവരുടെ പ്രശ്നങ്ങൾ കേൾക്കണം. പരിഹരിക്കാൻ ശ്രമിക്കണം. ജില്ലാ നേതാക്കൾ പോലും അഴിമതിക് കേസുകളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നു.

നേതാക്കളുടെ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് ഇവർ കൂടുതൽ തെറ്റുകളിലേക്കു പോകുന്നതെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു. സർക്കാരുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇന്നും സംസ്ഥാന സമിതി യോഗം ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.