ഐഐടിയിൽ മലയാളി വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയിൽ
ഐഐടിയിൽ മലയാളി വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയിൽ
Wednesday, June 19, 2024 1:31 AM IST
ആലപ്പുഴ: ഖരഗ്പുര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസിന്‍റെ വിശദമായ അന്വേഷണം നടക്കുകയാണ്.

മൂന്നാംവര്‍ഷ ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി വിദ്യാര്‍ഥിനിയാണ് ദേവിക. ഐഐടിയിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാള്‍ പരിസരത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാര്‍ഥിനിയുടെ മൃതദേഹമെന്നാണ് ഐഐടി അധികൃതർ അറിയിച്ചത്.

8.37 സിജിപിഎയുള്ള പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു ദേവിക. നിലവില്‍ ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി വിഭാഗത്തിലെ പ്രഫസറുടെ കീഴില്‍ സമ്മര്‍ ഇന്‍റേണ്‍ഷിപ് നടത്തുകയായിരുന്നുവെന്നും ഐഐടി അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു.


വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ഖരഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍, ജീവനൊടുക്കാന്‍ തക്കതായ പ്രശ്‌നങ്ങളൊന്നും ദേവികയ്ക്ക് ഉള്ളതായി അറിയില്ലെന്ന് ഇളയ സഹോദരന്‍ അമിതേഷ് കൃഷ്ണ വ്യക്തമാക്കി.

ഹോസ്റ്റലില്‍നിന്ന് വിവരമറിയിച്ച്, എത്തിയപ്പോള്‍ മൃതദേഹം വാഹനത്തില്‍ കയറ്റിയിരുന്നു. ടെറസില്‍നിന്ന് താഴേക്ക് തൂങ്ങി എന്നാണ് അവര്‍ പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അമിതേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.