നെല്ലിന്‍റെ താങ്ങുവില : കേരളത്തിലെ കർഷകർക്കു പ്രയോജനപ്പെടാൻ സംസ്ഥാന സർക്കാർ കനിയണം
നെല്ലിന്‍റെ താങ്ങുവില : കേരളത്തിലെ കർഷകർക്കു പ്രയോജനപ്പെടാൻ സംസ്ഥാന സർക്കാർ കനിയണം
Thursday, June 20, 2024 2:29 AM IST
തിരുവനന്തപുരം: നെല്ല് സംഭരണത്തിലെ കേന്ദ്രവിഹിതം വർധിപ്പിക്കുന്പോൾ ആനുപാതികമായി സംസ്ഥാന വിഹിതം വെട്ടിക്കുറച്ചാൽ കേരളത്തിലെ നെൽക൪ഷകന് വ൪ധനയുടെ ഗുണം ലഭിക്കില്ല. നെല്ലിന്‍റെ താങ്ങുവിലയിലെ സംസ്ഥാന വിഹിതം ആനുപാതികമായി വ൪ധിപ്പിച്ചാലേ കേരളത്തിലെ ക൪ഷകന് പിടിച്ചുനിൽക്കാനെങ്കിലും സാധിക്കുകയുള്ളൂ.

എന്നാൽ, കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്രം, നെല്ലിന്‍റെ കേന്ദ്ര വിഹിതം വ൪ധിപ്പിക്കുന്പോൾ കേരളം ആനുപാതികമായി വെട്ടിക്കുറച്ചത് നെൽക൪ഷകന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.

സംസ്ഥാനത്ത് സംഭരിക്കുന്ന നെല്ലിന്‍റെ വില സംസ്ഥാന സർക്കാർ നിശ്ചയിക്കുന്നത് കേന്ദ്രത്തിന്‍റെ മിനിമം താങ്ങുവിലയും സംസ്ഥാനം നൽകുന്ന ഇൻസെന്‍റീവ് ബോണസും ചേർത്താണ്.

2022-23 സാമ്പത്തികവർഷം 28.20 രൂപയായിരുന്നു നെല്ലിന്‍റെ താങ്ങുവില. 20.80 രൂപ കേന്ദ്രത്തിന്‍റെ താങ്ങുവിലയായും 7.80 രൂപ സംസ്ഥാനത്തിന്‍റെ ഇൻസെന്‍റീവ് ബോണസായും നൽകിയിരുന്നു.

2023-24 സാമ്പത്തിക വർഷം കേന്ദ്രം കിലോയ്ക്ക് 1.43 രൂപയുടെ വർധന വരുത്തിയപ്പോൾ കേരളം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇൻസെന്‍റീവ് ബോണസിൽനിന്ന് 1.43 രൂപ വെട്ടിക്കുറച്ചു. ഇതോടെ കേരളത്തിലെ നെൽക൪ഷകന് നിലവിൽ ലഭിച്ചുവന്നിരുന്ന 28.20 രൂപ മാത്രമേ ലഭിച്ചുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.