മൂന്നു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. പ്രതികൾക്കെതിരേ ഐടി ആക്ട് 67 എ വകുപ്പു പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്.
സംഭവത്തിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി പഞ്ചായത്ത് അംഗത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബോധവത്കരണയോഗം വിളിച്ചുചേർത്തു. ഇതിനകം നാലു പരാതികളാണു പോലീസിനു ലഭിച്ചിട്ടുള്ളത്. കൂടുതൽ പേർ പരാതി നല്കാൻ മുന്നോട്ടുവന്നാൽ അവരുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് നടപടികൾ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.