കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ക്രൈംബ്രാഞ്ചിന്‍റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
കരുവന്നൂര്‍  ബാങ്ക് തട്ടിപ്പ്: ക്രൈംബ്രാഞ്ചിന്‍റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
Thursday, June 20, 2024 1:34 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത രേഖകള്‍ അന്വേഷണത്തിനായി കൈമാറണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

രേഖകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം തടസപ്പെടരുതെന്നു പറഞ്ഞ കോടതി രേഖകള്‍ കൈമാറിക്കൂടേയെന്നും ചോദിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജസ്റ്റീസ് കെ.ബാബു വ്യക്തമാക്കി.

ഫോറന്‍സിക് പരിശോധനയ്ക്കായി 90 രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നത്. നിലവില്‍ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടില്ലെന്നും അന്വേഷണത്തിനായി നല്‍കുന്നതിന് തടസമില്ലെന്നും ഇഡി കോടതിയില്‍ അറിയിച്ചു.

ഫോറന്‍സിക് പരിശോധന നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാനായി ഫോറൻസിക് ലാബ് ഡയറക്ടറെയും അസിസ്റ്റന്‍റ് ഡയറക്ടറെയും കേസില്‍ സ്വമേധയാ കക്ഷിചേര്‍ക്കുമെന്ന് കോടതി പറഞ്ഞു.

പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലാബില്‍ പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രേഖകള്‍ വിട്ടുനല്‍കണമെന്ന ആവശ്യം പിഎംഎല്‍എ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.