കൂടുതൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ സ്ഫോടനം നടന്ന പ്രദേശം മുഴുവൻ പോലീസ് അരിച്ചുപെറുക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്റ്റീൽ ബോംബാണു പൊട്ടിത്തെറിച്ചതെന്നാണു പോലീസിന്റെ നിഗമനം.
പരേതനായ മോഹൻദാസിന്റെ, വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണു സ്ഫോടനമുണ്ടായത്. തലശേരി എഎസ്പി കെ.എസ്. ഷഹൻഷാ, ഇൻസ്പെക്ടർ ബിജു ആന്റണി, എസ്ഐ നിഖിൽ എന്നിവരുടെ നേതൃത്വത്തിന്റെ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു വരുന്നു.
കൂലിപ്പണിക്കാരനാണു വേലായുധൻ. ഭാര്യ: പരേതയായ ഇന്ദ്രാളി. മക്കൾ: ജ്യോതി, ഹരീഷ്, മല്ലിക. മരുമക്കൾ: രാജീവൻ, ഷിൽന. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും.