ശമ്പളം പിടിക്കാൻ "ജീവാനന്ദം'; എതിർപ്പുമായി സർക്കാർ ജീവനക്കാർ
ശമ്പളം പിടിക്കാൻ  ജീവാനന്ദം ; എതിർപ്പുമായി സർക്കാർ ജീവനക്കാർ
Saturday, June 1, 2024 1:56 AM IST
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ജീവനക്കാരിൽനിന്നു പ്രതിമാസം നിശ്ചിത തുക വീതം പിടിക്കാൻ ഇൻഷ്വറൻസ് പദ്ധതിയുമായി സർക്കാർ.

സംസ്ഥാന ഇൻഷ്വറൻസ് വകുപ്പു വഴി നടപ്പാക്കുന്ന ‘ജീവാനന്ദം’ എന്ന പേരിലുള്ള ആന്വിറ്റി പദ്ധതി വഴിയാണ് ജീവനക്കാരുടെ ശന്പളത്തിൽനിന്നു നിശ്ചിത തുക വീതം പിടിക്കുക. ഇവർ വിരമിച്ച ശേഷം മാസംതോറും തുക ഇവർക്ക് ആന്വിറ്റി എന്ന പേരിൽ മടക്കി നൽകുകയും ചെയ്യുമെന്നാണു വാഗ്ദാനം.

2024ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ജീവനക്കാരുടെ ശന്പളത്തിൽനിന്നു വിഹിതം പിടിച്ചു പെൻഷനാകുന്പോൾ മടക്കിനൽകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ എതിർത്ത് പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കം രംഗത്തെത്തി.

സർക്കാർ ജീവനക്കാരുടെ വിഹിതം പിടിച്ചു സർക്കാർ നടപ്പാക്കുന്ന ജീവാനന്ദം പദ്ധതിയെ എതിർത്ത് പ്രക്ഷോഭം ആരംഭിക്കാൻ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗണ്‍സിൽ യോഗം തീരുമാനിച്ചു. വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാൻകൂടി ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്ന ആരോപണവും ഉയരുന്നു.

വിരമിക്കുന്ന സർക്കാർജീവനക്കാർക്ക് മാസം തോറും പെൻഷൻ ലഭിക്കുന്പോൾ എന്തിനാണ് ജീവാനന്ദം പദ്ധതി എന്ന ചോദ്യമാണ് ജീവനക്കാർക്കിടയിൽനിന്ന് ഉയരുന്നത്. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ നോഡൽ ഏജൻസിയായി ചുമതലപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖ ഇൻഷ്വറൻസ് വകുപ്പ് തയാറാക്കും.

നിലവിൽ മെഡിസെപ് ചികിത്സാ പദ്ധതിക്കായി പ്രതിമാസം 500 രൂപ വീതം ജീവനക്കാരിൽ നിന്നു സർക്കാർ ഈടാക്കുന്നുണ്ട്. കൂടാതെ പങ്കാളിത്ത പെൻഷൻകാരിൽ 10 ശതമാനത്തിൽ കുറയാത്ത തുക പെൻഷൻ ഫണ്ടിലേക്ക് പിടിക്കുന്നു.

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടിലേക്ക് അടിസ്ഥാന ശന്പളത്തിൽ നിന്ന് ആറു ശതമാനത്തിൽ താഴാത്ത തുകയും ഈടാക്കി വരുന്നു. ഇതിനു പുറമേയാണ് ശന്പളത്തിൽനിന്ന് പുതിയ തുക പിടിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തുന്നത്.

ജീവനക്കാരുടെ ക്ഷാമബത്ത അടക്കം കുടിശികയുള്ളപ്പോഴാണ് പെൻഷനു സമാനമായ തുക നൽകുന്നതിനായി ശന്പളത്തിന്‍റെ 10 മുതൽ 20 ശതമാനം വരെ പിടിക്കാൻ നീക്കം നടക്കുന്നതെന്നാണ് ആരോപണം.

2,500 കോടി രൂപയാണ് ശന്പളം നൽകാനായി പ്രതിമാസം വേണ്ടിവരുന്നത്. ഇതിന്‍റെ 10 ശതമാനം പിടിച്ചാൽ 250 കോടി രൂപ സർക്കാരിനു പ്രതിമാസം ലഭിക്കും. ഉയർന്ന ശന്പളം വാങ്ങുന്നവരിൽനിന്ന് കൂടുതൽ തുക പിടിച്ചാൽ സർക്കാരിന് 500 കോടിക്ക് മുകളിൽ പ്രതിമാസം ലഭിക്കും. ഇതു മറ്റു കാര്യങ്ങൾക്കായി സർക്കാരിനു വിനിയോഗിക്കാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.