മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ; ഫ്ലോറിഡയിൽ 13 പേർ മരിച്ചു
Friday, October 25, 2024 6:18 AM IST
പി .പി. ചെറിയാൻ
ഇല്ലിനോയി: ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് വീട്ടിൽ വളർത്തിയിരുന്ന നായയെ ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. നേപ്പർവില്ലെ സ്വദേശി നഥാൻ ഗോൺസാലസിനെതിരേ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടിയാണ് നടപടി.

തന്‍റെ ആദ്യ ഭർത്താവിലുള്ള രണ്ട് പെൺമക്കളെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ പറഞ്ഞു. നേപ്പർവില്ലെ ആനിമൽ കൺട്രോൾ സംഭവ സ്ഥലത്ത് എത്തി നായയുടെ മൃതദേഹം വീണ്ടെടുത്തു.


പോസ്റ്റ്മോർട്ടത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി. ഗോൺസാലസിനെ ഇനി നവംബർ 18ന് കോടതിയിൽ ഹാജാരാക്കും.