സെലന്‍സ്കി ബര്‍ലിനില്‍
Friday, October 18, 2024 5:15 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിൻ: യൂറോപ്യന്‍ നേതാക്കളുടെ പര്യടനത്തിന്‍റെ അവസാന ഘട്ടമായ വെള്ളിയാഴ്ച ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ക്കായി യുക്രെയിന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലെന്‍സ്കി ബര്‍ലിനിലെത്തി.

ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ യുക്രെയ്നുള്ള ജര്‍മ്മനിയുടെ പിന്തുണ എന്നും ഉണ്ടായിരിയ്ക്കുമെന്ന് ചാന്‍സലര്‍ ഷോള്‍സ് പറഞ്ഞു.

തുടര്‍ന്ന് ബെര്‍ലിനിലെ ചാന്‍സലറിയില്‍ സംയുക്ത പത്രസമ്മേളനവും നടത്തി. കീവ് കടുത്ത ശൈത്യകാലത്തെ അഭിമുഖീകരിക്കുന്നതിനാല്‍ യുക്രെയ്ന്‍ നേതാവ് തന്‍റെ യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്ന് പുതിയ സൈനിക, സാമ്പത്തിക സഹായം തേടുകയാണ്. യുക്രെയ്നുള്ള ജര്‍മ്മനിയുടെ പിന്തുണ ഉപേക്ഷിക്കില്ലെന്നും യുക്രെയ്നിലെ സമാധാനം റഷ്യ നിര്‍ദ്ദേശിക്കില്ല എന്നും പകരം അന്താരാഷ്ട്ര നിയമത്തിന്‍റ അടിസ്ഥാനത്തിലാണെന്നും ബെര്‍ലിന്‍ മീറ്റിംഗില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ പറഞ്ഞു.2025~ല്‍ യുദ്ധം അവസാനിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ആ ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത വര്‍ഷം പിന്തുണ കുറയരുതെന്നും സെലെന്‍സ്കി പറഞ്ഞു.

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കാരണം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ജര്‍മനി സന്ദര്‍ശനം റദ്ദാക്കിയതിനെത്തുടര്‍ന്ന് പടിഞ്ഞാറന്‍ ജര്‍മനിയിലെ റാംസ്റൈ്റന്‍ യുഎസ് വ്യോമതാവളത്തില്‍ ശനിയാഴ്ച നിശ്ചയിച്ചിരുന്ന ഉക്രെയ്ന്‍ പ്രതിരോധ യോഗം മാറ്റിവച്ചു.


2022 ഫെബ്രുവരിയില്‍ ആരംഭിച്ച സമ്പൂര്‍ണ റഷ്യന്‍ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും കഠിനമായ ശൈത്യത്തെ ഉക്രെയ്ന്‍ അഭിമുഖീകരിക്കുമ്പോള്‍ റഷ്യന്‍ സൈന്യം കിഴക്കന്‍ മുന്നണിയില്‍ ഉടനീളം മുന്നേറ്റം നടത്തുകയും യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ പവര്‍ ഗ്രിഡിനെ ലക്ഷ്യം വയ്ക്കുകയും ചെയ്തു. തങ്ങളുടെ സൈന്യം സെലാന്‍ ഡ്രൂജിലെ മുന്‍നിര ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി വെള്ളിയാഴ്ച അറിയിച്ചു. ഓസ്ട്രിവ്സ്കെ, മോസ്കോയ്ക്കുള്ള പ്രാദേശിക നേട്ടങ്ങളുടെ ഒരു നിരയിലെ ഏറ്റവും പുതിയത്.

ജര്‍മ്മനിയില്‍, ഗ്രീന്‍സുമായും ലിബറല്‍ ഫ്രീ ഡെമോക്രാറ്റുകളുമായും (എഫ്ഡിപി) സ്വന്തം ത്രികക്ഷി സഖ്യത്തില്‍പ്പോലും, ടോറസ് മിസൈലുകള്‍ നല്‍കാന്‍ ഷോള്‍സിന്റെ വിസമ്മതം വിവാദമാണ്.യുക്രെയ്നിന് 400 മില്യണ്‍ യൂറോ അധിക സൈനിക സഹായമായി ജര്‍മനി പദ്ധതിയിടുന്നത്.