യുക്‌മ ദേശീയ കലാമേള: ലോഗോ രൂപകല്പനയ്ക്കും നഗർ നാമകരണത്തിനും അപേക്ഷകൾ ക്ഷണിച്ചു
Monday, October 7, 2024 11:10 AM IST
അലക്സ് വർഗീസ്
ലണ്ടൻ: പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നവംബർ രണ്ടിന് ചെൽറ്റൻഹാമിൽ വച്ച് നടത്തുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ചെയ്തത് പോലെ ദേശീയ കലാമേളയ്ക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുവാനും കലാമേള നഗറിന് ഉചിതമായ പേര് നിർദ്ദേശിക്കുവാനും യുക്മ ദേശീയ സമിതി അപേക്ഷകൾ ക്ഷണിക്കുന്നു.

യുക്മ ദേശീയ കലാമേളയിലും ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും ഉപയോഗിക്കുന്നതാണ്. ലോഗോയും പേരും സമർപ്പിക്കുവാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ് (ഒക്ടോബർ 10).

ഇന്ത്യ‌യുടെ മഹത്തായ സാഹിത്യ - സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിന്ന മഹാരഥന്മാരുടെ പേരുകളിലാണ് മുൻ വർഷങ്ങളിലും ദേശീയ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും.

സ്വാതിതിരുനാൾ, തിലകൻ, ദക്ഷിണാമൂർത്തി സ്വാമികൾ, എം.എസ്.വിശ്വനാഥൻ, ഒ.എൻ.വി.കുറുപ്പ്, കലാഭവൻ മണി, ബാലഭാസ്ക്കർ, ശ്രീദേവി, എസ്.പി.ബാലസുബ്രമണ്യൻ, നെടുമുടി വേണു, ലത മങ്കേഷ്കർ എന്നിവർ അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.

ദേശീയ കലാമേള‌യ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണൽ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ റീജിയണൽ കമ്മിറ്റി നേതൃത്വങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഈ മാസം അഞ്ച് മുതൽ 26 വരെയാണ് വിവിധ റീജിയണുകളിൽ കലാമേള നടക്കുന്നത്.

യുക്മയുടെ വിവിധ റീജിയണുകളിൽ നടക്കുന്ന കലാമേളകളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടുന്നത്. അഞ്ചിന് യോർക്ക്ഷയർ & ഹംബർ റീജിയൺ കലാമേള റോഥർഹാമിലും മിഡ്‌ലാൻഡ്സ് റീജിയൺ കലാമേള കവൻട്രിയിലും നടന്നു.

12ന് നോർത്ത് വെസ്റ്റ് റീജിയൺ കലാമേള വിഗണിലും സൗത്ത് ഈസ്റ്റ് റീജിയൺ കലാമേള ക്രൌളിയിലും നടക്കും. 26ന് സൗത്ത് വെസ്റ്റ് റീജിയൺ കലാമേള സാലിസ്ബറിയിലും ഈസ്റ്റ് ആംഗ്ലിയ റീജിയൺ കലാമേള റെയ്ലിയിലും നടത്തപ്പെടും.


കഴിഞ്ഞ വർഷങ്ങളിലേതു പോലെ, ഏതൊരു യുകെ മലയാളിക്കും ലോഗോ - നഗർ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പന ചെയ്ത് അയക്കാവുന്നതാണ്.

എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ. ഏഴ് വരെ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് എൻട്രികൾ അയക്കാവുന്നതാണ്.

വൈകി വരുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല. രണ്ട്‌ മത്സരങ്ങളിലും പങ്കെടുക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും എൻട്രിയോടൊപ്പം അയക്കേണ്ടതാണെന്ന് യുക്‌മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പന ചെയ്യുന്ന വ്യക്തിക്ക് ക്യാഷ്‌ അവാർഡും മെമന്‍റോയും നഗർ നാമകരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് മെമന്‍റോയും കലാമേള വേദിയിൽ വച്ച്‌ നൽകുന്നതാണ്.

മലയാളി പ്രവാസലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്‌മ കലാമേളകൾ എക്കാലത്തും പ്രതിഭകളൂടെ സ്വപ്നവേദിയായിരുന്നു. നാല്പതിലധികം മത്സര ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന യുക്മ കലാമേള, യു കെ മലയാളികൾ നെഞ്ചോട് ചേർത്ത് വച്ചിരിക്കുന്ന കലാ മാമാങ്കമാണ്.

മത്സരാർഥികളോടൊപ്പം കലയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് കാണികൾ കൂടി എത്തിച്ചേരുമ്പോൾ കേരളത്തിലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ പ്രതീതിയാണ് കലാമേള നഗറിൽ കാണാൻ കഴിയുക.

കലയേയും സംസ്കാരത്തേയും നെഞ്ചേറ്റുന്ന യു കെ മലയാളികളുടെ ആവേശമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ ദേശീയ കലാമേള വൻ വിജയമാക്കി തീർക്കുവാൻ ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ അഭ്യർഥിച്ചു.