വിസ്താര വിമാനത്തിന്‍റെ ശുചിമുറിയിൽ ഭീഷണി സന്ദേശം; വലഞ്ഞ് അധികൃതർ
Thursday, October 10, 2024 1:40 PM IST
ന്യൂഡൽഹി: ലണ്ടനിൽനിന്നു ഡൽഹിയിലേക്കു വരികയായിരുന്ന വിസ്താര വിമാനത്തിന്‍റെ ശുചിമുറിയിൽനിന്നു ഭീഷണി സന്ദേശം ലഭിച്ചു. "ബോംബ് ദിസ് ഫ്ലൈറ്റ്' എന്നെഴുതിയ പേപ്പറാണു ലഭിച്ചത്. 290 യാത്രക്കാരുമായി ഡൽഹിയിൽ എത്തുന്നതിന് മുൻപാണു ഭീഷണിസന്ദേശം ശ്രദ്ധയിൽപ്പെട്ടത്.

ജീവനക്കാർ ഉടൻതന്നെ സംശയകരമായ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചു. ഒന്നും കണ്ടെത്താത്തതിനാൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്താതെ ഡൽഹിയിലേക്കു യാത്ര തുടർന്നു.

ബുധനാഴ്ച രാവിലെ 8.45നാണ് വിമാനത്തിൽനിന്ന് ഭീഷണി സന്ദേശം ലഭിച്ചതായ വിവരം ഡൽഹിയിലെ എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്‍ററിൽ ലഭിക്കുന്നത്. മൂന്ന് മണിക്കൂറിനുശേഷം 11.45ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.


ലാൻഡിംഗിനുശേഷവും വിശദമായ പരിശോധനകൾ നടത്തി. ഒടുവിൽ ഭീഷണി വ്യാജമാണെന്നു സ്ഥിരീകരിച്ചു. വിമാനം പിന്നീടു പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റി.

അവിടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തു.