ജര്‍മനിയില്‍ 15 രോഗികളെ കൊലപ്പെടുത്തിയ കേസ്: ഡോക്ടർക്കെതിരേ വിചാരണ ആരംഭിച്ചു
ബര്‍ലിന്‍: 15 പാലിയേറ്റീവ് കെയർ രോഗികളെ കൊലപ്പെടുത്തിയെന്ന കേസിൽ ഡോക്ടർ എം. ജോഹന്നാസ് ബർലിനിൽ വിചാരണ നേരിടുന്നു. കൊലപാതകങ്ങൾ മറച്ചുവയ്ക്കാൻ ഇയാൾ അഞ്ച് വീടുകൾക്ക് തീയിട്ടതായും ആരോപണമുയർന്നിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ ഇരകളുണ്ടാകാമെന്നതിനാൽ അന്വേഷണം തുടരുകയാണ്. 40 വയസുകാരനായ ഡോക്ടറുടെ വിചാരണ തിങ്കളാഴ്ച ബർലിനിലെ റീജണൽ കോടതിയിൽ ആരംഭിച്ചു.
ബർലിൻ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന്റെ കുറ്റപത്രം അനുസരിച്ച്, ഡോക്ടർ ജോഹന്നാസ് വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെ 14 രോഗികളെ മനഃപൂർവം കൊലപ്പെടുത്തി.
ടെമ്പൽഹോഫിലും ക്രൂസ്ബെർഗിലുമുള്ള രണ്ട് നഴ്സിംഗ് സർവീസുകളുടെ ഭാഗമായി പാലിയേറ്റീവ് കെയർ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ജോഹന്നാസ്.
ഗുരുതരമായ രോഗികളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. എന്നാൽ, ജീവൻ രക്ഷിക്കേണ്ട ഒരു ഡോക്ടർ രോഗികൾക്കെതിരേ അക്രമം നടത്തിയത് എങ്ങനെ എന്ന ചോദ്യം സമൂഹത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
കൊലപാതകങ്ങൾ മറച്ചുവയ്ക്കുന്നതിനായി ഡോക്ടർ അഞ്ച് കേസുകളിൽ തന്റെ ഇരകളുടെ അപ്പാർട്മെന്റുകൾക്ക് തീയിട്ടതായും കുറ്റപത്രത്തിൽ പറയുന്നു. 247 പേജുള്ള ഈ കുറ്റപത്രത്തിൽ, വളരെ ഗുരുതരമായ കുറ്റകൃത്യമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, 15 വർഷത്തിനു ശേഷമുള്ള ജയിൽ മോചനം പോലും തടയുന്ന തരത്തിലുള്ള ശിക്ഷയാണ് ഇയാൾക്ക് ലഭിക്കാൻ സാധ്യത. പ്രോസിക്യൂട്ടർമാർ ജോഹന്നാസിന് ജയില്‍വാസത്തിനുശേഷം ആജീവനാന്ത പ്രഫഷനൽ വിലക്കും പ്രതിരോധ തടങ്കലും ആവശ്യപ്പെടുന്നുണ്ട്.
കൊല്ലപ്പെട്ട 15 ഇരകളും രോഗികളായിരുന്നു. കഠിനമായ വേദനയോ ജീവിതാവസാനമോ കാരണം അവർക്ക് പാലിയേറ്റീവ് ചികിത്സ ആവശ്യമായിരുന്നു. എന്നാൽ, ഇവർ മാരകമായ നടപടികൾക്ക് സമ്മതം നൽകിയില്ല എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
2021 സെപ്റ്റംബറിൽ കാൻസർ ബാധിച്ച 25 വയസുള്ള ഒരു സ്ത്രീയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ഇര. കൊല്ലപ്പെട്ടവരിൽ 87 വയസുള്ള ഒരു രോഗിയും ഉൾപ്പെടുന്നു.
2024 ഓഗസ്റ്റ് അഞ്ചിന് ബർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ വച്ച് ഭാര്യയോടും കുട്ടിയോടും ഒപ്പം വേനൽക്കാല അവധിക്കാലം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ജോഹന്നാസ് അറസ്റ്റിലായത്.
ഡോക്ടറുടെ സെൽ ഫോൺ ഡാറ്റ രോഗിയുടെ മരണ സമയവുമായി താരതമ്യം ചെയ്യുകയും സാക്ഷികളെ ചോദ്യം ചെയ്യുകയും ചെയ്തതിലൂടെയാണ് ഈ അറസ്റ്റ് സാധ്യമായത്.
ആകെ 395 രോഗികളുടെ മരണങ്ങൾ തിരിച്ചറിഞ്ഞതായും ഇതിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
ആകെ 15 മൃതദേഹങ്ങൾ ഇതുവരെ കുഴിച്ചെടുത്തിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം ജോഹന്നാസ് എം-നെതിരായ വിചാരണയുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. 2026 ജനുവരി വരെ 30 വിചാരണ ദിവസങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
കുറ്റാരോപിതനായ ഡോക്ടറുടെ ഇരകളെന്ന് ആരോപിക്കപ്പെടുന്ന പത്ത് ബന്ധുക്കൾ സംയുക്ത വാദികളായി കോടതിയിൽ ഹാജരാകും. ജീവന് രക്ഷിക്കേണ്ട ഡോക്ടര്‍മാരും നഴ്സുമാരും രോഗികള്‍ക്കെതിരെ അക്രമം നടത്തുന്നത് എങ്ങനെയാണ് എന്ന ചോദ്യമാണ് ഉയരുന്നത്.
ആരോപിക്കപ്പെടുന്ന കൊലപാതകങ്ങള്‍ മറച്ചുവയ്ക്കുന്നതിനായി ഡോക്ടര്‍ അഞ്ച് കേസുകളില്‍ തന്റെ ഇരകളുടെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് തീയിട്ടതായും ആരോപിക്കപ്പെടുന്നു.
247 പേജുള്ള കുറ്റപത്രത്തില്‍, പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രത്യേകിച്ച് ഗുരുതരമായ കുറ്റം വെളിപ്പെടുത്തുന്നു. ഇതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, 15 വര്‍ഷത്തിനുശേഷം ജയില്‍ മോചിതനാകുന്നത് തടയും.
കൊളോണ്‍ കേരള സമാജം ചീട്ടുകളി മത്സരം നടത്തി
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൊളോണ്‍ ട്രോഫിക്ക്(പൊക്കാല്‍) വേണ്ടിയുള്ള ചീട്ടുകളി മത്സരം വിജയകരമായി നടത്തി. ഈ മാസം13ന് രാവിലെ 9.45 മുതല്‍ രാത്രി 10 വരെ കൊളോണ്‍ വെസലിംഗിലെ സെന്റ് ഗെര്‍മാനൂസ് ചര്‍ച്ച് ഹാളില്‍ നടന്ന മത്സരങ്ങള്‍ സമാജം പ്രസിഡന്റ് ജോസ് പുതുശേരി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 42 വര്‍ഷമായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ സമാജത്തിന്റെ കൊളോണ്‍ ട്രോഫിക്കുവേണ്ടിയുള്ള പതിനഞ്ചാമത് മത്സരത്തില്‍ ഇത്തവണ 10 ടീമാണ് മാറ്റുരച്ചത്.
56 (ലേലം) ഇനത്തില്‍, കേരളസമാജം ചീട്ടുകളി നിയമാവലിക്ക് വിധേയമായി നടന്ന മത്സരം അത്യന്തം ആവേശോജ്വലമായി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ആദ്യത്തെ മൂന്നു ടീമുകളെയാണ് വിജയികളായി പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറിയുടെ നന്ദിയോടെ പരിപാടികള്‍ സമാപിച്ചു.
ബിജോണ്‍, ഡെന്നി,അലക്സ് എന്നിവര്‍ മത്സരിച്ച മച്ചാന്‍സ് ടീം ഒന്നാം സ്ഥാനം നേടി. ജോണപ്പന്, തോമസ്, പാപ്പച്ചന് എന്നിവരടങ്ങുന്ന ഷ്വെല്‍മ് ടീം രണ്ടാം സ്ഥാനവും സണ്ണി, ജോസ്, ഔസേപ്പച്ചന് എന്നിവരടങ്ങിയ കൊളോണിയ ടീം മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് സെപ്റ്റംബര്‍ 20ന് വെസലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ തിരുവോണാഘോഷ വേളയില്‍ ട്രോഫികള്‍ നല്കി ആദരിക്കും.
മത്സരങ്ങള്‍ക്ക് ബൈജു പോള്‍ (സ്പോര്‍ട്സ് സെക്രട്ടറി), ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (ജന. സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്കി.
ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍(കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോ. സെക്രട്ടറി) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ച് ഐഒസി യുകെ
പ്രസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സിൽ പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
ഞായറാഴ്ച ചേർന്ന യൂണിറ്റ് രൂപീകരണ മീറ്റിംഗിൽ ബിബിൻ കാലായിൽ അധ്യക്ഷത വഹിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
ഷിനാസ് ഷാജു, ബേസിൽ കുര്യാക്കോസ്, അബിൻ മാത്യു, ബിജോ, ബേസിൽ എൽദോ, ലിന്റോ സെബാസ്റ്റ്യൻ, റൗഫ് കണ്ണംപറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എഐസിസിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐഒസി - ഒഐസിസി സംഘടനകളുടെ ലയനശേഷം യുകെയിൽ പുതിയതായി രൂപീകൃതമാകുന്ന ദ്വിതീയ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന അഞ്ചാമത്തെ യൂണിറ്റുമാണ് പ്രസ്റ്റൺ യൂണിറ്റ്.
പ്രസ്റ്റണിലെ കോൺഗ്രസ് അനുഭാവികളുടെ ദീർഘകാലമായുള്ള ആഗ്രഹ പൂർത്തീകരണം കൂടിയാണ് യൂണിറ്റ് രൂപീകരണത്തോടെ സാധ്യമായത്. പരിചയസമ്പന്നരും പുതുമുഖങ്ങളും അണിനിരക്കുന്നതാണ് ഭാരവാഹി പട്ടിക.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫെബ്രുവരിയിൽ യുകെ സന്ദർശിച്ച വേളയിൽ പ്രസ്റ്റണിൽ നിന്നുമെത്തിച്ചേർന്ന കോൺഗ്രസ് അനുഭാവികൾ ഈ കാര്യം അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
മിഡ്ലാൻഡ്സ് ഏരിയ കേന്ദ്രീകൃതമായി കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ് - ബിബിൻ കാലായിൽ, വൈസ് പ്രസിഡന്റ് - ബേസിൽ കുര്യാക്കോസ്, ജനറൽ സെക്രട്ടറി - ഷിനാസ് ഷാജു, ട്രഷറർ - അബിൻ മാത്യു.
ബ്രിട്ടനിൽ വോട്ട് പ്രായം 16 ആക്കും
ലണ്ടൻ: ബ്രിട്ടനിൽ വോട്ടവകാശത്തിനുള്ള പ്രായം പതിനാറായി കുറയ്ക്കാനൊരുങ്ങുന്നു. ജനാധിപത്യ പരിഷ്കരണങ്ങളുടെ ഭാഗമായിട്ടാണു നടപടിയെന്ന് സർക്കാർ അറിയിച്ചു.
ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലൻഡിലെയും വെയിൽസിലെയും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ നിലവിൽ 16 വയസുകാർ വോട്ട് ചെയ്യുന്നുണ്ട്.
വോട്ടുപ്രായം രാജ്യമൊട്ടുക്ക് ഏകീകരിക്കാനാണു നീക്കം. പ്രായപരിധി താഴ്ത്തുന്നതോടെ പോളിംഗ് നിരക്ക് ഉയർന്നേക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
2024ലെ ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ 59.7 ശതമാനമായിരുന്നു പോളിംഗ്. 2001നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അയർലൻഡിൽ മലയാളിയായ പി. പ്രകാശ് കുമാർ അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ പി. പ്രകാശ് കുമാർ(53) അന്തരിച്ചു. പാലക്കാട് തോളന്നൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട്.
കാറ്ററിംഗ് അസിസ്റ്റന്റായ പൂളക്കാം പറമ്പിൽ പ്രകാശ് കുമാർ കഴിഞ്ഞ ഒരു വർഷമായി ഡബ്ലിനിൽ താമസിച്ചു വരുകയായിരുന്നു.
ഭാര്യ ഷീബ (നഴ്സ് ടെമ്പിൾ സ്ട്രീറ്റ് ഹോസ്പിറ്റൽ ഡബ്ലിൻ), മക്കൾ: മിഥുൻ, മാളവിക.
ലെസ്റ്ററിനെ ആവേശത്തിലാഴ്ത്തി "നിറം 25'; തകർത്താടി ചാക്കോച്ചനും സംഘവും
ലെസ്റ്റർ: "നിറം 25' സ്റ്റേജ് ഷോയ്ക്ക് ആഘോഷപൂര്‍വമായ കൊട്ടിക്കലാശം. ലെസ്റ്ററിലെ വേദിയില്‍ തിങ്ങിനിറഞ്ഞ സദസിന് മുന്നില്‍ മലയാളിയുടെ പ്രിയതാരങ്ങള്‍ മനസ് നിറയ്ക്കുന്ന വിസ്മക്കാഴ്ചകള്‍ തീര്‍ത്തു. ആഘോഷരാവില്‍ 1500 ലേറെ പേരാണ് കുടുംബസമേതം പങ്കെടുത്തത്.
തിങ്ങിനിറഞ്ഞ സദസിന് പുറമെ സ്റ്റാന്‍ഡിംഗ് ടിക്കറ്റില്‍ വരെ പരിപാടി ആസ്വദിക്കാന്‍ മലയാളി സമൂഹം ആവേശം കാണിച്ചു. രമേഷ് പിഷാരടിയുടെ സംവിധാന മികവിന്റെ പൂര്‍ണതയോടെ അരങ്ങേറിയ നിറം 25 മലയാളികളുടെ പ്രിയനടൻ കുഞ്ചോക്കോ ബോബനാണ് നയിച്ചത്.
ചാക്കോച്ചന്റെ നൃത്തച്ചുവടുകളും ഗായിക റിമി ടോമിയുടെ ഗാനങ്ങളും സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിസ്മയവും ചലച്ചിത്രതാരം മാളവിക മേനോന്റെ നൃത്തച്ചുവടുകളും കാണികള്‍ക്ക് ഏറെ ഹൃദ്യമായി.
കൗശിക്കും ശ്യാമപ്രസാദും ഗാനങ്ങളുടെ അകമ്പടിയോടെ ആഘോഷരാവില്‍ ഈണങ്ങളുടെ താരകങ്ങള്‍ പെയ്യിക്കുകയും ചെയ്തു. പാട്ടും ഡാന്‍സും കോമഡിയും ഒത്തുചേര്‍ന്ന നിറം 25 കംപ്ലീറ്റ് സ്റ്റേജ് ഷോയായി മാറി.
നിറം 25 പ്രധാന സ്പോണ്‍സറായ യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സിന്റെ എംഡിയും മറ്റ് ടീം അംഗങ്ങളും ചാക്കോച്ചനും മറ്റ് താരങ്ങള്‍ക്കും സ്നേഹാദരങ്ങളുടെ ഭാഗമായി മൊമെന്റോ സമ്മാനിച്ചു.
യുകെയില്‍ നിറം 25 അരങ്ങേറിയ എല്ലാ വേദികളിലും ജനങ്ങള്‍ ഒഴുകിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ചാക്കോച്ചനും സംഘവും മടങ്ങുന്നത്. പരിപാടി വന്‍വിജയമാക്കിയ മലയാളി സമൂഹത്തിന് താരങ്ങള്‍ നന്ദി പറയാന്‍ മറന്നില്ല.
ചാക്കോച്ചനൊപ്പം സെല്‍ഫി കോണ്ടന്റ്സിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കി. കൂടാതെ ടിക്കറ്റ് എടുത്തവരില്‍ നിന്നും ലക്കി ഡിപ്പിലൂടെ വിജയികളായവര്‍ക്ക് ഗോള്‍ഡ് കോയിന് സമ്മാനവും നല്കി.
നിറം 25 ലൂടെ ഇത്രയേറെ മലയാള താരങ്ങളെ വേദിയില്‍ എത്തിച്ചതിന് പിന്നിലെ സംഘാടകരായ ഋതം ക്രിയേഷന്‍സിന്റെ ജിബിന്‍ വേദിയില്‍ നന്ദി അറിയിച്ചു. മനോഹരമായ സ്റ്റേജ് ഷോ അണിയിച്ചൊരുക്കിയ രമേഷ് പിഷാരടിയും യുകെ മലയാളികളുടെ സ്നേഹത്തിന് നന്ദി പറഞ്ഞു.
ഷോയുടെ എല്ലാ സ്പോണ്സര്മാര്ക്കുമുള്ള നന്ദിസൂചകമായി ഉപഹാരങ്ങള്‍ കൈമാറി. യുകെയിലെ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ്, ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റേഴ്സ്, ഡെയ്ലി ഡിലൈറ്റ് എന്നിവര്‍ പരിപാടിയുടെ മുഖ്യസ്പോണ്‍സര്‍മാരായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി 26ന്
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ എല്ലാ മാസവും നടത്തുന്ന കലാ സാംസ്കാരികവേദിയുടെ 22-ാമത് സമ്മേളനം മന്ത്രി ആർ. ബിന്ദു ഓൺലെെനിലൂടെ ഈ മാസം 26ന് ഇന്ത്യൻ സമയം രാത്രി 7.30 ന് (യുകെ സമയം ഉച്ചകഴിഞ്ഞ് മൂന്ന്) ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ മുഖ്യാതിഥികളായി സാമൂഹ്യപ്രവർത്തകനും ജനസേവ ശിശുഭവൻ ചെയർമാനുമായ ജോസ് മാവേലിയും മുൻ മന്ത്രിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ജോസ് തെറ്റയിലും പങ്കെടുക്കും.
എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ പങ്കെടുക്കാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കാനും (കവിതകൾ, ഗാനങ്ങൾ) ആശയവിനിമയം നടത്താനും അവസരം ഉണ്ടായിരിക്കും.
രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുക.
26ന് നടക്കുന്ന സമ്മേളനത്തിൽ തെരുവുമക്കൾ ഇല്ലാത്ത ഭാരതവും തെരുവുനായ മുക്ത ഭാരതവും എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ജോസ് മാവേലിയും ജോസ് തെറ്റയിലുമാണ് ചർച്ചകൾ നയിക്കുക.
എല്ലാ പ്രവാസി, സ്വദേശി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
നിർമല ഫെര്‍ണാണ്ടസിന്റെ സംസ്കാരം വെള്ളിയാഴ്ച കൊളോണില്‍
കൊളോൺ: ജർമനിയിലെ കൊളോണിൽ കഴിഞ്ഞയാഴ്ച അന്തരിച്ച നിർമല ഫെർണാണ്ടസിന്റെ (72) സംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച നടക്കും. രാവിലെ 10.15ന് സ്യൂർത്തിലെ സെന്റ് റെമിജിയൂസ് ദേവാലയത്തിൽ കുർബാനയോടെ ആരംഭിച്ച് സ്യൂർത്ത് സെമിത്തേരിയിൽ സംസ്കരിക്കും.
ഹൃദയാഘാതം മൂലം കൊളോൺ യൂണിവേഴ്സിറ്റി ക്ലിനിക്കിൽ വച്ചാണ് നിർമല അന്തരിച്ചത്. കൊല്ലം തങ്കശേരി പുന്നത്തല സ്വദേശിനിയായ നിർമല ഹോം കെയർ സർവീസ് ഉടമയായിരുന്നു.
50 വർഷം മുൻപ് ജർമനിയിലെത്തി ഭാഷ പഠിച്ച് ആരോഗ്യസേവനരംഗത്തും സാമൂഹികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നിർമല. ഭർത്താവ് പരേതനായ ലീൻ ഫെർണാണ്ടസ്. രണ്ടു മക്കളുണ്ട്.
കൊളോൺ പോർസിൽ താമസിക്കുന്ന ജോർജ് അട്ടിപ്പേറ്റിയുടെ ഭാര്യ ജാനെറ്റിന്റെ മൂത്ത സഹോദരിയാണ് നിർമല.
സംസ്കാരശുശ്രുഷകളുടെ ലൈവ് സ്ട്രീമിന്റെ ലിങ്ക്:
പള്ളിയിലെ കര്‍മങ്ങള്‍: https://youtube.com/live/Nyz2ri3Mwqg
സെമിത്തേരിയിലെ ചടങ്ങുകള്‍: https://youtube.com/live/JlvkkIL_itk
ലണ്ടനിൽ അന്തരിച്ച ആന്റണി മാത്യുവിന്റെ സംസ്കാരം 22ന്
ലണ്ടൻ: ആന്റണി മാത്യുവിന്റെ(61) സംസ്കാരം 22ന് ഈസ്റ്റ് ലണ്ടനിലെ റോംഫോർഡിലുള്ള ഈസ്റ്റ് ബ്രൂക്കെൻഡ് സെമിത്തേരിയിൽ(RM10 7DR) നടത്തും. രാവിലെ പത്തിന് മൃതദേഹം റെയ്നാമിലെ ഔർ ലേഡി ഓഫ് ലാസ്ലേറ്റ് പള്ളിയിൽ (RM13 8SR) എത്തിക്കും.
10 മുതൽ 10.30 വരെയും പിന്നീട് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷവും പള്ളിയിൽ അന്തിമോപചാരങ്ങൾ അർപ്പിക്കാനുള്ള സൗകര്യം ഉണ്ടാകും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
രണ്ടു പതിറ്റാണ്ടിലേറെയായി ഈസ്റ്റ് ലണ്ടനിലെ ഡഗ്നാമിൽ താമസിക്കുന്ന ആന്റണി മാത്യു കുറച്ചു നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
ബ്രിട്ടനിൽ സീറോമലബാർ സഭയുടെ വളർച്ചയ്ക്കായി ഏറ്റവും അധികം ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്തവരിൽ ഒരാളാണ് എടത്വ ഈരേത്ര വെട്ടുതൊട്ടുങ്കൽ പരേതരായ ചെറിയാൻ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകനായ ആന്റണി.
ലണ്ടനിലെ മൂന്ന് രൂപതകളിലായി വിവിധയിടങ്ങളിൽ മാസ് സെന്ററുകൾ ആരംഭിച്ചപ്പോൾ കോഓർഡിനേഷൻ കമ്മിറ്റി അംഗമായും കോഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. ഈസ്റ്റ്ഹാമിലും ഹോൺചർച്ചിലും സൗത്ത് എൻഡിലും സീറോമലബാർ സഭയുടെ മാസ് സെന്ററുകൾ തുടങ്ങാനും അവയെ മിഷനുകളായി വളർത്താനും ആത്മാർഥമായി പ്രവർത്തിച്ചു.
നിലവിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബൈബിൾ അപ്പസ്തോലേറ്റ് കോഓർഡിനേറ്ററും പാസ്റ്ററൽ കൗൺസിൽ അംഗവും ബൈബിൾ കലോൽസവം കോഓർഡിനേറ്ററുമായി പ്രവർത്തിക്കുകയായിരുന്നു ആന്റണി മാത്യു.
വേൾഡ് മലയാളി ഫെഡറേഷൻ യുകെ നാഷനൽ കൗൺസിൽ ട്രഷററായി പ്രവർത്തിച്ചുവരികയായിരുന്നു. കലാസാംസ്കാരിക വേദികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഐടി കൺസൾട്ടന്റായിട്ടായിരുന്നു ഔദ്യോഗിക ജീവിതം.
ഭാര്യ: ഡെൻസി ആന്റണി. മക്കൾ: ഡെറിക്, ആൽവിൻ.
ആർച്ച്ബിഷപ് ഡോ. റാഫി മഞ്ഞളിക്ക് വത്തിക്കാനിൽ പദവി
വത്തിക്കാൻ സിറ്റി: മലയാളിയും ആഗ്ര അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. റാഫി മഞ്ഞളിയെ ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയത്തിന്റെ അംഗമായി നിയമിച്ചു. അഞ്ചു വർഷത്തേക്കാണു നിയമനം.
തൃശൂർ അതിരൂപതയിലെ വെണ്ടോർ ഇടവകാംഗമായ മഞ്ഞളി എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനാണ് ഡോ. റാഫി മഞ്ഞളി.1983 മേയ് 11നു തൃശൂർ ബിഷപ് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.
2007 ഫെബ്രുവരി 24നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാരാണസി ബിഷപ്പായി നിയമിച്ചു. 2013 ഒക്ടോബർ 17നു ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ അലഹാബാദ് ബിഷപ്പായും 2020 നവംബർ 12 ന് ആഗ്ര ആർച്ച്ബിഷപ്പായും നിയമിച്ചു.
ജര്‍മൻ സര്‍വകലാശാലയിൽ വിദ്യാര്‍ഥി വായ്പകളോടുള്ള താത്പര്യം കുറയുന്നു
ബർലിൻ: ജർമൻ സർവകലാശാലാ നഗരങ്ങളിലെ വർധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം വിദ്യാർഥികൾക്കിടയിൽ വായ്പകളോടുള്ള താത്പര്യം കുറയുന്നതായി പുതിയ സർവേ. വിദ്യാർഥികൾ ഇപ്പോൾ കൂടുതൽ സമയവും പാർട്ട് ടൈം ജോലികൾ കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും സർവേ പറയുന്നു.
ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഫെഡറൽ സഹായം ഉൾപ്പെടെയുള്ള മറ്റ് ധനസഹായ മാർഗങ്ങൾ നിലവിലുണ്ട്. സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ ഡെവലപ്മെന്റ് നടത്തിയ പഠനത്തിലാണ് വിദ്യാർഥി വായ്പകൾക്ക് ആവശ്യക്കാർ കുറയുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ വർഷം വെറും 12,965 പുതിയ വായ്പാ കരാറുകളാണ് ഒപ്പുവച്ചത്. 2023നെ അപേക്ഷിച്ച് ഇത് 3,600 കുറവാണ്. 2014 നെ അപേക്ഷിച്ച് ഏകദേശം 80 ശതമാനം കുറവുണ്ടായി.
സർക്കാർ ഉടമസ്ഥതയിലുള്ള ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥി വായ്പകൾക്ക് ആവശ്യക്കാർ ഗണ്യമായി കുറഞ്ഞു. നിലവിൽ ഏകദേശം 29,000 വിദ്യാർഥികൾ മാത്രമാണ് ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വായ്പയെ ആശ്രയിക്കുന്നത്.
ജർമൻ സ്റ്റുഡന്റ് സപ്പോർട്ട് പ്രോഗ്രാമുകൾ ,ഡച്ച്ലാൻഡ്സ്റ്റിപെൻഡിയം (ജർമൻ സ്കോളർഷിപ്പ്), ഫെഡറൽ ട്രെയിനിങ് അസിസ്റ്റൻസ് ആക്ട് തുടങ്ങിയ മറ്റ് സർക്കാർ ധനസഹായ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ 2006 മുതൽ നിലവിലുള്ള ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വിദ്യാർഥി വായ്പ ഇപ്പോൾ ഏറ്റവും പിന്നിലാണ്.
ഉയർന്ന പലിശ നിരക്കുകളാണ് വിദ്യാർഥികളെ വായ്പകളിൽ നിന്ന് അകറ്റുന്നത്. ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വിദ്യാർഥി വായ്പയുടെ ഇപ്പോഴത്തെ പലിശ നിരക്ക് 6.31 ശതമാനമാണ്.
ഏകദേശം 20 വർഷമായി ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീകൺസ്ട്രക്ഷൻ വിദ്യാർഥി വായ്പയുടെ പരമാവധി ധനസഹായം പ്രതിമാസം 650 യൂറോ ആയിരുന്നു. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ഇത് 1,000 യൂറോ ആയി ഉയർത്തേണ്ടതായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നത്.
ജർമനിയിൽ നിലവിൽ ഏകദേശം 36,000 വിദ്യാർഥികൾ മാത്രമാണ് വിദ്യാഭ്യാസ ഫണ്ടിൽ നിന്നോ വിദ്യാർഥി വായ്പയിൽ നിന്നോ പണം സ്വീകരിക്കുന്നത്. ഇത് മൊത്തം വിദ്യാർഥികളുടെ 1.3 ശതമാനം മാത്രമാണ്.
ഏകദേശം 210,000 പേർ ഇതിനോടകം പഠനം പൂർത്തിയാക്കി വായ്പ തിരിച്ചടയ്ക്കുന്ന ഘട്ടത്തിലാണ്.
യൂറോപ്പില്‍ കനത്ത ചൂട്; കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം
ബ്രസല്‍സ്: യൂറോപ്പില്‍ അസാധാരണമായ രീതിയില്‍ അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം. ജൂണ്‍ 23 മുതല്‍ ജൂലൈ രണ്ട് വരെയുള്ള പത്ത് ദിവസത്തിനിടെ 2300 പേരാണ് അത്യുഷ്ണം കാരണം യൂറോപ്പില്‍ മരിച്ചത്.
ഇതില്‍ 1500 പേരുടെ മരണത്തിനും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനെയും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെയും ഗവേഷകര്‍ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് താപനില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. മേഖലയില്‍ ഇത് വേനല്‍ക്കാലം തന്നെയാണെങ്കിലും 40 ഡിഗ്രി വരെയൊക്കെ താപനില ഉയരുന്ന അത്യപൂര്‍വ പ്രതിഭാസമാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.
സ്പെയ്നിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. സ്പെയ്നിലെ ബാര്‍സലോണയും മാഡ്രിഡും അടക്കം 12 യൂറോപ്യന്‍ നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം നേരിട്ട് മരണകാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്.
പടിഞ്ഞാറന്‍ യൂറോപ്പില്‍ ഉഷ്ണതരംഗമാണ് താപനില ഇത്രയും ഉയരാന്‍ കാരണമായത്. സീസണിലെ ശരാശരി താപനിലയെക്കാള്‍ നാല് ഡിഗ്രി കൂടുതല്‍ ചൂടാണ് രേഖപ്പെടുത്തിയത്.പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസമാണ് കഴിഞ്ഞു പോയത്.
2022ലാണ് ഇപ്പോഴത്തേതുമായി താരതമ്യം ചെയ്യാവുന്ന അത്യുഷ്ണം യൂറോപ്പില്‍ രേഖപ്പെടുത്തിയത്. ഏകദേശം 61,000 പേരുടെ മരണത്തിന് ഇതു പരോക്ഷ കാരണമായെന്നും കണ്ടെത്തിയിരുന്നു.
മുതിര്‍ന്ന പൗരന്മാര്, മാരക രോഗികള്‍, കുട്ടികള്‍, പുറത്ത് ജോലി ചെയ്യുന്നവര്‍, ദീര്‍ഘനേരം ഉയര്‍ന്ന താപനിലയില്‍ കഴിയേണ്ടി വരുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് അത്യുഷ്ണം ഏറ്റവും തീവ്രമായി ബാധിക്കുന്നത്.
യുക്മ കേരളപൂരം വള്ളംകളി 2025: ലോഗോ ക്ഷണിക്കുന്നു
ലണ്ടൻ: ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുന്നതിനായി യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുന്നു. യുകെ മലയാളികൾക്ക് അവരുടെ ലോഗോകൾ അയച്ചു കൊടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ 2025ലെ യുക്മ കേരളപൂരം വള്ളംകളിയുടെ ഔദ്യോഗിക ലോഗോ ആയിരിക്കും. ജൂലൈ 23 ആണ് ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി.
ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് കാഷ് അവാർഡും ഫലകവും സമ്മാനമായി ലഭിക്കും. വിജയിക്കുള്ള സമ്മാനം വള്ളംകളി നടക്കുന്ന വേദിയിൽ വെച്ച് വിതരണം ചെയ്യും.ഓഗസ്റ്റ് 30ന് സൗത്ത് യോർക്ക്ഷയറിലെ റോഥർഹാം മാൻവേഴ്സ് തടാകത്തിലാണ് ഈ വർഷത്തെ വള്ളംകളി നടക്കുന്നത്.
32 പുരുഷ ടീമുകളും 16 വനിത ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് യുക്മ കേരളപൂരം വള്ളംകളി 2025ന്റെ ജനറൽ കൺവീനർ ഡിക്സ് ജോർജ് അറിയിച്ചു. മൂവായിരത്തിലധികം കാറുകൾക്കും നൂറിലധികം കോച്ചുകൾക്കും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും.
യുക്മ കേരളപൂരം വള്ളംകളി 2025 കാണുവാനായി മുൻകൂട്ടി അവധി ബുക്ക് ചെയ്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തിച്ചേരുവാൻ എല്ലാ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ , ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്
അഡ്വ. എബി സെബാസ്റ്റ്യൻ 07702862186
ജയകുമാർ നായർ 07403223066
ഡിക്സ് ജോർജ് 07403312250
യുക്മ കേരളപൂരം വള്ളംകളി വേദിയിൽ മലയാളി സുന്ദരി മത്സരം ഓണച്ചന്തം സംഘടിപ്പിക്കുന്നു
ലണ്ടൻ: ഓഗസ്റ്റ് മുപ്പതിന് റോതർഹാമിൽ വച്ച് നടക്കുന്ന യുക്മ കേരള പൂരം വള്ളം കളിയോട് അനുബന്ധിച്ചു യുക്മ മലയാളി സുന്ദരി മത്സരം സംഘടിപ്പിക്കുന്നു. യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡ് ആയ തെരേസാസ് ലണ്ടനുമായി ചേർന്നാണ് ഓണച്ചന്തം എന്ന പേരിൽ യുക്മ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഒരു റൺവേ ഫാഷൻ ഷോ എന്നതിലുപരി ഫാഷൻ, കല, കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവ ഓണത്തിന്റെ സാഹചര്യത്തിൽ സംയോജിപ്പിച്ച് കാണികൾക്ക് ആസ്വാദ്യകരമായ ദൃശ്യാവിഷ്കാരം ഒരുക്കുക എന്നതാണ് ഓണച്ചന്തം പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
ഓണത്തിന്റെ ഐതിഹ്യവും മാലോകരെല്ലാം ഒരേപോലെ ജീവിച്ച മഹാബലിയുടെ കാലവും പരമ്പരാഗത കേരള ഫാഷനിലൂടെയും തത്സമയ പ്രകടനങ്ങളിലൂടെയും വേദിയിൽ അവതരിക്കപ്പെടും
ഓണത്തിന്റെ സമൃദ്ധിയും ഗൃഹാതുരത്വവും പ്രതിഫലിപ്പിക്കുന്ന വിവിധ വസ്ത്രങ്ങൾ ധരിച്ച് മത്സരാർത്ഥികൾ റാമ്പിൽ നടക്കും. പാരമ്പര്യം ആധുനിക ഫാഷനുമായി ഇടകലരുമ്പോൾ മലയാളി സ്ത്രീത്വത്തിന്റെ സത്വം വെളിവാകുന്ന അപൂർവ നിമിഷങ്ങൾക്ക് ഓണച്ചന്തം വേദിയാകും.
പുലികളി, കഥകളി, ഓട്ടൻതുള്ളൽ എന്നിങ്ങനെയുള്ള കേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ തത്സമയ സ്റ്റേജ് ദൃശ്യങ്ങളും ഷോയിൽ ഉൾപ്പെടുത്തും. ഇരുപതു മുതൽ നാൽപ്പത്തഞ്ചു വയസു വരെ പ്രായമുള്ള യുക്മ അംഗ സംഘടനകളിൽ നിന്നുള്ള വനിതകൾക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ഉള്ളത്.
കൂടുതൽ വിവരങ്ങൾക്ക്
[email protected] എന്ന ഇമെയിൽ വിലാസത്തിലോ താഴെപ്പറയുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
Kamal Raj: +447774966980, Smitha Thottam: +44 7450 964670, Raymol Nidhiry: +44 7789 149473.
വാത്സിംഗ്ഹാം തീർഥാടനം ശനിയാഴ്ച; ആയിരങ്ങളെ വരവേൽക്കാൻ മരിയൻ പുണ്യകേന്ദ്രം
വാത്സിംഗ്ഹാം: ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷ തീർഥാടനങ്ങളുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടനിലെ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് വാത്സിംഗ്ഹാം തീർഥാടനം ആഘോഷപൂർവവും ഭക്തിപുരസരവും ശനിയാഴ്ച കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോമലബാർ ഇടവകകളിൽ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിംഗ്ഹാമിൽ പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്ത സംഗമവും മരിയൻ പ്രഘോഷണ തിരുന്നാളുമായി സീറോമലബാർ സഭയുടെ തീർഥാടനം ശ്രദ്ധേയമാവും.
ആഗോളതലത്തിൽ അനുഗ്രഹങ്ങളുടെ പറുദീസയെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തിൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയ്ക്കും അനുഗ്രഹ സാഫല്യത്തിനും നന്ദി നേരുന്നതിനുമായി നിരവധി ആളുകൾ നിത്യേന സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന മരിയൻ സങ്കേതമാണ് വാത്സിംഗ്ഹാം.
ഈ വർഷത്തെ തീർഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹം ആണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം ചടങ്ങിനെ കൂടുതൽ ഭക്തിസാന്ദ്രവും ആകർഷകവുമാക്കും.
ഇനിയും പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് https://forms.office.com/e/5CmTvcW6p7 ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രാവിലെ 9.30ന് സപ്രാ, ആരാധന തുടർന്ന് 10.15ന് അഭിഷിക്ത ധ്യാന ഗുരുവായ ഫാ. ജോസഫ് മുക്കാട്ട് നയിക്കുന്ന മരിയൻ പ്രഭാഷണവും 11ന് തിരുനാൾ കൊടിയേറ്റവും നടക്കും.
ഇടവേളയിൽ ഭക്ഷണത്തിനും, അടിമവയ്ക്കലിനുമുള്ള സമയമാണ്. 12ന് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, 12.30ന് മാതൃഭക്തി നിറവിൽ തീർഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം "പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാർഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തിൽ പങ്കെടുക്കേണ്ടതാണ്.
ഉച്ചയ്ക്ക് 1.45ന് എസ്എംവെെഎം മിനിസ്ട്രിയുടെ "സമയം ബാൻഡ്' ഒരുക്കുന്ന സാംഗീതസാന്ദ്രമായ ഗാനാർച്ചനയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 2.15ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ, പ്രോട്ടോ സെല്ലുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ,
ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ജുഡീഷ്യൽ വികാരി റവ. ഡോ. വിൻസന്റ് ചിറ്റിലപ്പള്ളി, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു വിസി കൂടാതെ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമികരായി ആഘോഷപൂർവമായ തിരുനാൾ സമൂഹബലി അർപ്പിക്കും.
സാധാരണയായി തീർഥാടനത്തിൽ എത്തുമ്പോൾ വഴിയിലുണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദേശം ഫലം കാണും.
തീർഥാടകർക്കായി മിതമായ വിലയിൽ രുചികരമായ ചൂടുള്ള നാടൻ വിഭവങ്ങൾ ഒരുക്കാൻ രണ്ടു മലയാളി സ്റ്റാളുകൾ തീർഥാടന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. വൻജനാവലിയുടെ തിരക്കിനിടയിൽ താമസം ഉണ്ടാവാതിരിക്കുവാൻ മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുവാനുള്ള സൗകര്യവും ഇരു കാറ്ററേഴ്സും സൗകര്യം ഒരുക്കുന്നുണ്ട്.
വാത്സിംഗ്ഹാമിൽ ഇന്റർനെറ്റിന്റെ ലഭ്യത കുറവായതിനാൽ ഭക്ഷണം വാങ്ങുന്നവർ കാഷ് കൊണ്ടുവരുവാൻ കാറ്ററേഴ്സ് അഭ്യർഥിച്ചിട്ടുണ്ട്. ഏവരെയും സ്നേഹപൂർവം വാത്സിംഗ്ഹാം തീർഥാടനത്തിരുന്നാളിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി തീർഥാടന സംഘാടക സമിതിക്കു വേണ്ടി ഫാ. ജിനു മുണ്ടനാടക്കൽ അറിയിച്ചു.
For Prasudenthi Registration: https://forms.office.com/e/5CmTvcW6p7. Caterers Contacts: Indian Food Club-07720614876, Jacob's Caterers - 07869212935.
Catholic National Shrine of Our Lady Walshingham, Houghton St. GilesNorfolk, NR22 6AL.
ജര്‍മനി സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാ സംഗമം ഗംഭീരമായി
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാസംഗമം വിശ്വാസപ്രഘോഷത്തിന്റെ ആഘോഷമായി മാറി. "എന്റെ വചനത്തില്‍ നിലകൊള്ളുവിന്‍'(യോഹ.8:31) എന്ന വചനത്തെ ആസ്പദമാക്കിയാണ് ബോണിൽ സഭാ സംഗമം നടന്നത്.
ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. സീറോമലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
സമാപനദിവസം ബോണിലെ ഹൈലിഗന്‍ ഗൈസ്റ്റ് ദേവാലയത്തില്‍ നടന്ന സമൂഹബലിയില്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. സീറോമലങ്കരസഭയിലെ 15 ഓളം വൈദികര്‍ സഹകാര്‍മികരായി.
കൊളോണ്‍ അതിരൂപതയിലെ രാജ്യാന്തര അജപാലന ശുശ്രൂഷവിഭാഗം ഡയറക്ടര്‍ ഇംഗബെര്ട്ട് മ്യൂഹെ പരിപാടിയില്‍ പങ്കെടുത്തു. ഫാ.സന്തോഷ്, ഫാ.ജോസഫ് എന്നിവർ നന്ദി പറഞ്ഞു.
മാധ്യമ പ്രവര്ത്തകന് ജോസ് കുമ്പിളുവേലില്‍ രചിച്ച് ബിജു കാഞ്ഞിരപ്പള്ളി സംഗീതം നിര്‍വഹിച്ച് ടീനു ട്രീസ ആലപിച്ച കാരുണ്യം എന്ന വിഡിയോ ഗാനം കാതോലിക്കാബാവ പ്രകാശനം ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാജ്ഞലി അർപ്പിച്ചൊരുക്കിയതാണ് ഗാനം.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അനൂപ് മുണ്ടേത്ത് പ്രസംഗിച്ചു. ജര്‍മനിയിലെ സഭയുടെ പുതിയ ലോഗോയും കർദിനാൾ പ്രകാശനം ചെയ്തു. റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത്, ഫാ. സന്തോഷ് തോമസ് കോയിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഗമം നടത്തിയത്.
യൂറോപ്പില്‍ ഓട്ടോമേറ്റഡ് യാത്ര സിസ്റ്റത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
ബ്രസല്‍സ്: യൂറോപ്പില്‍ പാസ്പോര്‍ട്ട് സ്റ്റാമ്പുകള്‍ ഇല്ലാതാക്കുന്ന ഇയു ഇതര പൗരന്മാര്ക്കായി ഒരു പുതിയ അതിര്‍ത്തി പരിശോധനാ സംവിധാനത്തിന്റെ ഘട്ടം ഘട്ടമായുള്ള വിന്യാസത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്കി.
സ്ട്രാസ്ബുര്‍ഗിലെ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 572 വോട്ടുകള്‍ അനുകൂലമായും 42 വോട്ടുകള്‍ എതിരായും ലഭിച്ചു. ആറ് മാസ കാലയളവില്‍ ഇയു പദ്ധതി നടപ്പിലാക്കും.
ഓട്ടോമേറ്റഡ് സിസ്റ്റം വഴി സന്ദര്‍ശകരുടെ പ്രവേശന തീയതിയും പുറത്തുകടക്കല്‍ തീയതിയും രേഖപ്പെടുത്തുകയും താമസം കഴിഞ്ഞവരുടെയും നിരസിക്കപ്പെട്ടവരുടെയും ട്രാക്ക് സൂക്ഷിക്കുകയും ചെയ്യും.
ഷെങ്കന്‍ ബ്ലോക്കിലെ സ്വതന്ത്ര സഞ്ചാര മേഖലയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് പ്രവേശന തുറമുഖങ്ങളില്‍ നിന്ന് മുഖചിത്രങ്ങളും വിരലടയാളങ്ങളും പോലുള്ള ബയോമെട്രിക് ഡാറ്റ ശേഖരിക്കും.
സുരക്ഷ മെച്ചപ്പെടുത്തുക, അതിര്‍ത്തി പരിശോധന പ്രക്രിയ വേഗത്തിലാക്കുക, തിരക്ക് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം.
ഐഒസി യുകെ ബാൺസ്ലെയിൽ യൂണിറ്റ് രൂപീകരിച്ചു
ബാൺസ്ലെ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ - കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാൺസ്ലെയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിബിൻ രാജിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാൺസ്ലെ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലൻ ജെയിംസ് ഒവിൽ, മനോജ് മോൻസി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജുൽ രമണൻ നന്ദി പ്രകാശിപ്പിച്ചു.
എഐസിസിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐഒസി - ഒഐസിസി സംഘടനകളുടെ ലയനശേഷം യുകെയിൽ പുതിയതായി രൂപീകൃതമാകുന്ന പ്രഥമ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന നാലാമത്തെ യൂണിറ്റുമാണ് ബാൺസ്ലെ യൂണിറ്റ്.
കോൺഗ്രസ് പാർട്ടിയുടെ വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ബാൺസ്ലെയിലെ സാമൂഹിക - സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് ഭാരവാഹി പട്ടിക.
സംഘടനയുടെ പ്രവർത്തനം യുകെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ്: ബിബിൻ രാജ് കുരീക്കൻപാറ, വൈസ് പ്രസിഡന്റ്: അനീഷ ജിജോ, ജനറൽ സെക്രട്ടറി: രാജുൽ രമണൻ, ജോയിന്റ് സെക്രട്ടറി: വിനീത് മാത്യു, ട്രഷറർ: ജെഫിൻ ജോസ്,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബിനു ജോസഫ്, അലൻ ജെയിംസ് ഒവിൽ, ബേബി ജോസ്, മനോജ് മോൻസി, ജിനു മാത്യു.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി
ലണ്ടൻ: സ്റ്റോക്ക് ഓൺ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി. ഇടവക മധ്യസ്ഥ നിത്യസഹായ മാതാവ്, അപ്പസ്തോലൻ മാര്‍ തോമാശ്ലീഹാ, ഇന്ത്യയുടെ വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ സെബസ്റ്റ്യാനോസ് എന്നിവരുടെ തിരുനാൾ ആണ് ആഘോഷിച്ചത്.
മിഷന് വികാരി റവ.ഫാ. ജോര്‍ജ് എട്ടുപാറയില്‍ തിരുനാളിന് കൊടിയേറ്റി. നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.
ഗായകനും വാഗ്മിയും ധ്യാന ഗുരുവുമായ റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യകാര്‍മികത്വത്തിലും റവ.ഫാ.ജോര്‍ജ് എട്ടുപാറയിലിന്റെ സഹകാര്‍മികത്വത്തിലുമാണ് തിരുനാൾ പാട്ടു കുർബാനയും ലദീഞ്ഞും നടന്നത്.
പാരമ്പര്യ തനിമയിൽ നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. റവ.ഫാ.ജോസ് അഞ്ചാനിക്കൽ നയിച്ച സംഗീത വിരുന്ന്, മെന്‍സ് ഫോറത്തിന്റെ കരിമരുന്ന് കലാപ്രകടനം എന്നിവയ്ക്ക് പുറമെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നസ്രാണി പീടിക പലഹാരക്കടയും ശീതളപാനീയ സ്റ്റാളും ശ്രദ്ധ നേടി.
ഇടവക വികാരി റവ. ഫാ .ജോര്‍ജ് എട്ടുപറയലിന്റെ മേൽനോട്ടത്തിൽ തിരുനാള്‍ കണ്‍വീനര്‍ ഫിനിഷ് വില്‍സണ്‍, ജോയിന്റ് കണ്‍വീനർമാരായ റണ്‍സ് മോന് അബ്രഹാം, റിന്റോ റോക്കി, ഷിബി ജോണ്സന്, കൈക്കാരന്മാരായ അനൂപ് ജേക്കബ്, സോണി ജോണ്‍, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാള്‍ കമ്മിറ്റി പ്രവർത്തിച്ചത്.
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർഥാടനം ഈ മാസം 26ന് നടക്കും.
അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക് അയർലൻഡിലെ എല്ലാ കൗണ്ടികളിൽ നിന്നും ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർഥാടനം 26ന് രാവിലെ ഒമ്പതിന് അടിവാരത്ത് ആരംഭിക്കും.
അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഒലിയക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അടിവാരത്തിൽ നടക്കുന്ന കുർബാനയ്ക്ക് ശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിൽ, ഡബ്ലിൻ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, കോർക്ക് റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സന്തോഷ് തോമസ്,
ഗോൽവേ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. റജി കുര്യൻ, അയർലൻഡ് സീറോമലബാർ സഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് വൈദികരും കുർബാനയ്ക്കും തിരുകർമങ്ങൾക്കും സഹകാർമികരായിരിക്കും.
ക്രോഗ് പാട്രിക് തീർഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ റീജിയണിലും ബസ് സൗകര്യങ്ങൾ ഒരുക്കുന്നതാണ്.
തീർഥാടനത്തിൽ പങ്കെടുക്കാനും വാഹന ക്രമീകരണങ്ങൾ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും അതാത് റീജണില്‍ കമ്മിറ്റി നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്.
ഡോ. സനൽ ജോർജ് +447425066511 (ബെൽഫാസ്റ്റ് റീജണൽ കമ്മിറ്റി), റോണി ജോർജ് - 089 409 0600 (ഗോൾവെ റീജിണൽ കമ്മിറ്റി), പുന്നമട ജോർജുകുട്ടി - 087 056 6531 (കോർക്ക് റീജിണൽ കമ്മിറ്റി), സിബി സെബാസ്റ്റ്യൻ +353 894 433676 (ഡബ്ലിൻ റീജണൽ കമ്മിറ്റി) എന്നിവരെയോ പാരിഷ് / പിതൃവേദി / സെൻട്രൽ / സഭായോഗം കമ്മിറ്റി നേതൃത്വത്തെയോ തീർഥാടനത്തിന്റെ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടാവുന്നതാണ്.
എരിയുന്ന തീക്ഷ്ണതയോടെ ദൈവവിശ്വാസം പ്രചരിപ്പിച്ച് അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച വിശുദ്ധ പാട്രിക് നാൽപ്പത് ദിവസം ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്ത ക്രോഗ് പാട്രിക്ക് മലമുകളിലേക്കുള്ള ത്യാഗപൂർണവും ഭക്തിനിർഭരവുമായ തീർഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.
വര്‍ഗീസ് മാത്യു ജര്‍മനിയില്‍ അന്തരിച്ചു
ബർലിൻ: തുരുത്തി പുതുശേരില്‍ വര്‍ഗീസ് മാത്യു (മാത്തുക്കുട്ടി - 76) ജര്‍മനിയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: ജസമ്മ മാത്യു (ജര്‍മനി) പുതുക്കരി തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ജീന്‍, സീന്‍ (ഇരുവരും ജര്‍മനി). മരുമക്കള്‍: ജിന്‍സ് മറ്റത്തില്‍ കട്ടപ്പന, ജിന്സ്മോള് കൈതാരം (ഇരുവരും ജര്‍മനി).
സ്പെയിനിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
മാഡ്രിഡ്: സ്പെയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴഞ്ചേരി പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ് (മോനി) - അന്നമ്മ (സുജ) ദമ്പതികളുടെ മകനായ മെര്വിന് തോമസ് മാത്യുവാണ് (28) മരിച്ചത്.
പൈലറ്റാകാനുള്ള പഠനത്തിനുവേണ്ടി സ്പെയിനിലെത്തിയ മെര്വിന് പരിശീലനം നടത്തിവരികയായിരുന്നു. പരിശീലനകേന്ദ്രത്തിലേക്ക് ഇരുചക്രവാഹനത്തില്‍ പോകുമ്പോഴാണ് അപകടത്തില്‍ മരിച്ചതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
പുല്ലാട് പുരയിടത്തിന്‍കാവ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്. ബഹറിന്‍ എംബസിയും സ്പെയിനിലെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മെർവിന്റെ പിതാവ് മാത്യു തോമസ് ബഹറിൻ ആഭ്യന്തരവകുപ്പിൽ ഉദ്യോഗസ്ഥനാണ്. സഹോദരങ്ങൾ: ഡോ. മെര്ളിന് മോനി, മെറിന് മോനി. സഹോദരീ ഭർത്താവ്: ജയിസ് വര്‍ഗീസ് (ആലുവ).
ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
വാട്ഫോർഡിലെ കോൺഗ്രസ് അനുഭാവികളും ഉമ്മൻ ചാണ്ടിയുടെ സുഹൃത്തുക്കളും നേതൃത്വം നൽകുന്ന അനുസ്മരണ ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ സുജു കെ. ഡാനിയേൽ, സിബി തോമസ്, ലിബിൻ കൈതമറ്റം, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ ചരമദിനമായ ജൂലൈ18ന് വൈകുന്നേരം എട്ട് മുതൽ10 വരെ ഹോളിവെൽ ഹാളിൽ വച്ചാവും അനുസ്മരണ ചടങ്ങുകൾ ഒരുക്കുന്നത്.
ഐഒസി ദേശീയ നേതാക്കളായ സുജു കെ. ഡാനിയേൽ, സുരാജ് കൃഷ്ണൻ വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും സംസ്കാരിക നേതാക്കളുമായ കെ.പി. മനോജ് കുമാർ (പെയ്തൊഴിയാത്ത മഴ), പ്രശസ്ത പ്രവാസി കവയത്രി റാണി സുനിൽ, സിബി ജോൺ, കൊച്ചുമോൻ പീറ്റർ, ജെബിറ്റി, ബിജു മാത്യു, ഫെമിൻ, ജയിസൺ എന്നിവർ ഉമ്മൻ ചാണ്ടി അനുസ്മരണ സന്ദേശങ്ങൾ നൽകുന്നതാണ്.
ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ ഒരുക്കുന്ന പ്രാർഥനാ യജ്ഞത്തിന് ബിജുമോൻ മണലേൽ (വിമുക്ത ഭടൻ), ജോൺ തോമസ് എന്നിവർ നേതൃത്വം നൽകുന്നതും തുടർന്ന് ഉമ്മൻ ചാണ്ടിയുടെ പാവനസ്മാരണയ്ക്കു മുമ്പാകെ പുഷ്പാർച്ചന നടത്തുന്നതുമായിരിക്കും.
ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളന വേദിയായ ഹോളിവേൽ ഹാളിലേക്ക് ഏവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
വിലാസം: Holywell Community Centre, Tropits Lane, Watford, WD18 9QD.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
അക്റിംഗ്ട്ടൺ: ഐഒസി യുകെ - കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു. യുകെയിലെ ഒഐസിസി - ഐഒസി സംഘടനകളുടെ ലയന ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് ഐഒസി അക്റിംഗ്ട്ടൺ.
ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. ഔദ്യോഗിക ചടങ്ങുകൾ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പങ്കെടുത്തു. അക്റിംഗ്ട്ടൺ യൂണിറ്റ് പ്രസിഡന്റ് അരുൺ ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജി ജോസ്, ജനറൽ സെക്രട്ടറി അമൽ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീർത്തന, ആശ ബോണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
ഞായറാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന അക്റിംഗ്ട്ടൺ യൂണിറ്റ് ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും അക്റിംഗ്ട്ടൺ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
സ്കോട്ട്ലൻഡ്, പീറ്റർബൊറോ യൂണിറ്റുകളാണ് നേരത്തെ ഔദ്യോഗികമായി ചുമതലയേറ്റെടുത്ത മറ്റു യൂണിറ്റുകൾ.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത് 100 കിലോ വരുന്ന കത്തുകൾ.
എല്ലാ രാജ്യങ്ങളിൽനിന്നും കത്തുകൾ ലഭിക്കാറുണ്ടെന്നും ഏതു രാജ്യത്തുനിന്നാണ് കൂടുതൽ കത്തുകൾ ലഭിക്കുന്നതെന്നു പരിശോധിച്ചിട്ടില്ലെന്നും ഇറ്റാലിയൻ തപാൽ സർവീസിന്റെ റോമിലെ ഫ്യുമിചീനോ സോർട്ടിംഗ് സെന്റർ മേധാവി അന്റോണെല്ലോ ചിദിചിമോ പറഞ്ഞു.
മാർപാപ്പയ്ക്കുള്ള കത്തുകളും പോസ്റ്റ്കാർഡുകളും ഫ്യുമിചീനോ സോർട്ടിംഗ് സെന്ററിൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കുകയും കംപ്യൂട്ടർ നിയന്ത്രിത റെക്കോർഡിംഗ്, വെയിംഗ് മെഷീൻ ഉപയോഗിച്ച് പ്രോസസ് ചെയ്യുകയും ചെയ്യുന്നു.
തുടർന്ന് വത്തിക്കാനിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചു കൈമാറും. മാർപാപ്പ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കുട്ടികൾ കത്തുകളും കുറിപ്പുകളും ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറാറുണ്ട്.
മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രോഗവിവരങ്ങൾ തേടി കുട്ടികളുടേതടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി ദിവസേന നൂറുകണക്കിന് കത്തുകളാണ് ലഭിച്ചിരുന്നത്.
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നടക്കും. ‘പ്രത്യാശയുടെ തീർഥാടകർ’ എന്ന പ്രമേയത്തിൽ നടക്കുന്ന ജൂബിലിയാഘോഷം 18നും 35നും ഇടയിൽ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദികൂടിയായിരിക്കും.
ഈമാസം 29ന് വൈകുന്നേരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിർക്കോ മാസിമോ സ്റ്റേഡിയത്തിൽ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും.
രണ്ടിന് തെക്കുകിഴക്കൻ റോമിലെ തോർ വെർഗാത്ത യൂണിവേഴ്സിറ്റി കാന്പസിൽ നടക്കുന്ന ജാഗരണ പ്രാർഥനയോടെയും പിറ്റേദിവസം രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയോടെയും ജൂബിലി ആഘോഷങ്ങൾ സമാപിക്കും. ജാഗരണ പ്രാർഥനയിലും വിശുദ്ധ കുർബാനയിലും ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കും.
ജൂബിലിയോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർഥനകൾ, ആരാധനകൾ എന്നിവ ഉണ്ടായിരിക്കും.
യുവജന തീർഥാടകർക്കായുള്ള മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖ വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം പ്രസിദ്ധീകരിച്ചു. മാർഗരേഖയുടെ ഓൺലൈൻ പതിപ്പും ലഭ്യമാണ്.
ഇതോടൊപ്പം ജൂബിലിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയുവാൻ Iubilaeum25 എന്നപേരിൽ മൊബൈൽ ആപ്ലിക്കേഷനും കാര്യാലയം പുറത്തിറക്കിയിട്ടുണ്ട്.
യുവജനങ്ങൾക്ക് വാഴ്ത്തപ്പെട്ട ഫ്രസാത്തിയുടെ ഭൗതികദേഹം വണങ്ങാൻ അവസരം
യുവജന ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസാത്തിയുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിരിക്കുന്ന പേടകം ഈമാസം 26 മുതൽ ഓഗസ്റ്റ് നാലുവരെ റോമിൽ പൊതുവണക്കത്തിന് പ്രതിഷ്ഠിക്കും.
ടൂറിനിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം റോമിലെ സാന്താ മരിയ സോപ്ര മിനർവ ബസിലിക്കയിലാണു പൊതുവണക്കത്തിന് എത്തിക്കുക.
ഫ്രസാത്തിയെ ഓഗസ്റ്റ് മൂന്നിന് യുവജന ജൂബിലി ആഘോഷവേളയിൽ വിശുദ്ധനായി പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെപ്റ്റംബർ ഏഴിന് വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനൊപ്പം വിശുദ്ധനായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ തീരുമാനിക്കുകയായിരുന്നു.
2008ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ലോക യുവജന ദിനാഘോഷത്തിൽ കർദിനാൾ ജോർജ് പെല്ലിന്റെ അഭ്യർഥനപ്രകാരം വാഴ്ത്തപ്പെട്ട ഫ്രസാത്തിയുടെ തിരുശേഷിപ്പുകൾ എത്തിച്ചിരുന്നു. 1901ൽ ടൂറിനിലെ ഒരു പ്രമുഖ കുടുംബത്തിലാണ് ഫ്രസാത്തി ജനിച്ചത്.
ആഴത്തിലുള്ള ദൈവവിശ്വാസത്തിനൊപ്പം പാവങ്ങളെ സഹായിക്കാനുള്ള പ്രത്യേക താത്പര്യം കുട്ടിക്കാലംമുതൽ അദ്ദേഹത്തെ വ്യത്യസ്തനാക്കി. 1925 ജൂലൈ നാലിന് പോളിയോ ബാധിച്ചായിരുന്നു മരണം. മരണത്തിന്റെ നൂറാം വാർഷികാചരണം നടന്നുവരികയാണ്.
നാമകരണ നടപടികളുടെ ഭാഗമായി 1981ൽ ഭൗതികദേഹപേടകം തുറന്നപ്പോൾ അഴുകാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്.
12 മീറ്റർ നീളമുള്ള ചെറുയാത്രാ വിമാനമാണ് തകർന്നത്. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു.
നെതർലൻഡ്സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചെന്ന് അധികൃതർ അറിയിച്ചു.
ലിവർപൂളിൽ സെന്റ് പയസ് ടെൻത് മിഷന്റെ നവീകരിച്ച വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കർമങ്ങൾ വർണാഭമായി
ലിവർപൂൾ: സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷന് ലിവർപൂൾ രൂപത നൽകിയ ദേവാലയവും വൈദിക ഭവനവും ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വൈദിക ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമമാണ് ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് ഈ മാസം മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി വൈദീകർ വെഞ്ചരിപ്പ് ചടങ്ങുകൾക്ക് സഹകാർമികരായി.
ഈ മാസം മൂന്നിന് ഔവർ ലേഡി ഒഫ് വാൽസിംഗ്ഹാം ദേവാലയത്തിൽ വൈകുന്നേരം ആറിന് ആരംഭിച്ച വിശുദ്ധ കുർബാനയെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വൈദിക ഭവനത്തിന്റെ (st Pius X Presbutery, Litherland) വെഞ്ചരിപ്പ് കർമം നടന്നത്.
യുകെയിലെ ക്നാനായ സമൂഹത്തിന്റെ പതിനഞ്ചു മിഷനുകൾക്കും സ്വന്തമായ ദേവാലയമെന്നതാണ് തന്റെ ആഗ്രഹമെന്നും അതിനു വേണ്ടിയുള പരിശ്രമങ്ങൾക്ക് തന്റെ പൂർണമായ പിന്തുണയും പ്രാർഥനയും ഉണ്ടാവുമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
ക്നാനായ മിഷൻ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതവും കൈക്കാരന്മാരുടെ പ്രതിനിധി ജോയി പാവക്കുളം നന്ദിയും പറഞ്ഞു. നാനൂറിലേറെ പേർക്ക് ഒരേ സമയം തിരുകർമങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന ദേവാലയവും.
മൂന്നൂറിലേറെ പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഹാളും വൈദിക ഭവനവും ഉൾപ്പെടുന്ന പ്രോപ്പെർട്ടിയാണ് ക്നാനായ സമൂഹത്തിനായി ലഭ്യമായിരിക്കുന്നത്. അറ്റകുറ്റപണികൾ പൂർത്തിയാക്കി സെപ്റ്റംബർ 20ന് ദേവാലയത്തിന്റെ വെഞ്ചരിപ്പു കർമങ്ങൾ വിപുലമായി നടത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹാശിർവാദങ്ങളോടെ ലിവര്‍പ്പുള്‍ ആര്‍ച്ച്ബിഷപ് മാല്‍ക്കം മാക്മഹോനുമായി യുകെ ക്നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍ ഒഴുകയിൽ,
കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെയും ആശയവിനിമയങ്ങളുടേയും ശ്രമഫലമായിട്ടാണ് മനോഹരമായ ദൈവാലയവും സൗകര്യപ്രദമായ ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്.
വൈദിക ഭവന വെഞ്ചിരിപ്പിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി നൂറുകണക്കിന് ക്നായായക്കാരാണ് വെഞ്ചരിപ്പ് കർമത്തിന് സാക്ഷികളാകാനെത്തിച്ചേർന്നത്.
ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം ശനിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ആഷിന് ജിന്‍സണിന്റെ സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക കത്തീഡ്രലില്‍(സെമിത്തേരിമുക്ക്) നടക്കും.
ആഷിന്റെ മൃതദേഹം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ നിന്നും വ്യാഴാഴ്ച രാത്രി 9.15ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്ഹിവഴി വെള്ളിയാഴ്ച രാത്രി 7.30ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.
തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വടുതലയിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ 10 വരെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് അവസരം ഉണ്ടായിരിക്കും.
അങ്കമാലി മഞ്ഞപ്ര കണ്ടമംഗലത്താന്‍ കെ. ടി. ജിന്‍സണിന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ് 21 വയസുകാരനായ ആഷിന്.
ബര്‍ലിനിലെ ഇന്റര്‍നാഷല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലെെയിഡ് സയന്‍സില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റര്ബിരുദ വിദ്യാര്‍ഥിയായിരുന്ന ആഷിന് മാര്‍ച്ചിലാണ് പഠന വീസയില്‍ ജര്‍മനിയില്‍ എത്തിയത്.
കഴിഞ്ഞമാസം 23ന് വൈകുന്നേരം മലയാളി വിദ്യാര്‍ഥികള്‍ക്കൊപ്പം ബര്‍ലിനിലെ വൈസന്സീയില് നീന്തലിനിടെ കുഴഞ്ഞുപോയ ആഷിന് അപകടത്തിപ്പെടുകയായിരുന്നു.
ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ ചേര്‍ന്ന് ജീവനോടെ കരയിലെത്തിച്ച് എയര്‍ ആംബുലന്‍സില്‍ ബര്‍ലിനിലെ ചാരിറ്റ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും 24ന് ഉച്ചയോടെ മരിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമാണ് ആഷിന്റെ മൃതദേഹം വിട്ടുനല്‍കിയത്.
ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയും കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്, കേരള വ്യവസായമന്ത്രി പി.രാജീവ്, നോര്‍ക്ക റൂട്ട്സ്, ലോകകേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ തുടങ്ങിയവര്‍ സജീവമായി സംഭവത്തില്‍ ഇടപെട്ടാണ് ആഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തിയത്.
ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിൽ ദുക്റാന തിരുനാൾ അഘോഷിച്ചു
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ റവ.ഫാ. ജോം മാത്യു കൊടിയുയർത്തി തിരുനാളിനു തുടക്കം കുറിച്ചു.
തുടർന്ന് റവ.ഫാ. ജിനോ അരിക്കാട്ടിന്റെ മുഖ്യകാർമികത്തിൽ തിരുനാൾ കുർബാനയും വചന സന്ദേശം നൽകുയുമുണ്ടായി. തിരുനാൾ കുർബാനക്കു ശേഷം നടന്ന പ്രദക്ഷിണം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന് എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മിഷൻ ഡയറക്ടർ ഫാ. ജോ മാത്യുവിന്റെ നേതൃത്വത്തിൽ കൈക്കാരൻമാരായ പോൾസൺ, എഡ്വിവിൻ, ജിമി, വേദപാഠ അധ്യാപകർ, ഗായക സംഘം, പാരിഷ് കൌൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തൽ തിരുനാൾ ഭംഗിയായി നടത്താൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഫാ. ജോർജ് പനക്കൽ നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച റാംസ്ഗേറ്റിൽ
റാംസ്ഗേറ്റ്: വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും തിരുവചന പ്രഘോഷകനുമായ ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കും.
രാവിലെ ഒമ്പത് മുതൽ വൈകുന്നരം നാലു വരെയാണ് മലയാളത്തിലുള്ള ഏകദിന കൺവെൻഷൻ. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ഏകദിന കൺവൻഷനിലും രോഗശാന്തി-നവീകരണ ശുശ്രുഷകളിലും പങ്കെടുക്കും.
"ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്ക് വരും' (യോഹന്നാൻ 14:18) എന്ന തിരുവചനം ആസ്പദമാക്കിയാണ് കൺവൻഷൻ നയിക്കപ്പെടുക. ഏകദിന കൺവെൻഷനിൽ പ്രവേശനം സൗജന്യമാണ്.
പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: +44 7474787870. ഇ-മെയിൽ
[email protected].
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആഘോഷിച്ചു
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും വി. തോമാശ്ലീഹായുടെ തിരുനാളും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
കഴിഞ്ഞമാസം 28ന് വൈകുന്നേരം നാലിന് നടന്ന കൊടിയേറ്റത്തോടെയാണ് തിരുനാളിന് തുടക്കം കുറിച്ചത്. കൊടിയേറ്റ് കര്‍മങ്ങള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മികത്വം വഹിച്ചു.
ലദീഞ്ഞ്, നൊവേന തുടങ്ങിയ ശുശ്രൂഷകളെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസുദേന്തി പിന്റോ, ലീബ ചിറയത്ത് കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി എത്തിയാണ് ഇഗ്നേഷ്യസ് അച്ചന് കൊടിയേറ്റിയത്.
29ന് ഞായറാഴ്ചയാണ് തിരുനാളിന്റെ മുഖ്യപരിപാടികള്‍ നടന്നത്. രാവിലെ 9.40 ന് ദേവാലയാങ്കണത്തിലെത്തിയ സീറോ ലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, യൂറോപ്പിലെ സീറോമലബാര്‍ കാത്തലിക് ഫെയ്ത്ത് യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറും വികാരി ജനറാളുമായ റവ.ഡോ. ബിനോജ് മുളവരിക്കൽ, കൊളോണ്‍ അതിരൂപതയിലെ യൂണിവേഴ്സല്‍ ചര്‍ച്ചിന്റെ രൂപത കാര്യാലയ മേധാവി നാദിം അമ്മാൻ എന്നിവരെ വിശ്വാസി സമൂഹം സ്വീകരിച്ചു.
തൊലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും പേപ്പല്‍ കുടകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ദേവാലയത്തിലേയ്ക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന പ്രസുദേന്തി വാഴ്ചയില്‍ ഈ വര്‍ഷത്തെ പ്രസുദേന്തിയ്ക്കൊപ്പം അടുത്ത വര്‍ഷത്തെ(2026) പ്രസുദേന്തിയായ സാബു ചിറ്റിലപ്പിള്ളിയെ പുഷ്പമുടിയണിയിച്ച് കത്തിച്ച മെഴുകുതിരിയും നല്കി ആശീര്‍വദിച്ചു.
ആഘോഷമായ സമൂഹബലിയില്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ സ്ററീഫന്‍ ചിറപ്പണത്തിനൊപ്പം നിരവധി വൈദികര്‍ സഹകാര്‍മികരായി. സീറോമലങ്കര റീത്തില്‍ നിന്നും റവ.ഡോ.ജോസഫ് ചേലമ്പറമ്പത്ത്(ബോണ്‍) സഹകാര്‍മികനായി. വി.കുര്‍ബാനമധ്യേ മാര്‍ തട്ടില്‍ വചന സന്ദേശം നല്കി. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിനിര്‍ഭരമാക്കി.
വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും ഉച്ചകഴിഞ്ഞ് രണ്ടിന് സാംസ്കാരിക പരിപാടികള്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുത്തു സംസാരിച്ചു.
കൊളോണ്‍ അതിരൂപതയിലെ അന്താരാഷ്ട്ര അജപാലന ശുശ്രൂഷവിഭാഗം ഡയറക്ടര്‍ ഇംഗബെര്ട്ട് മ്യൂഹെ പരിപാടിയില്‍ സംബന്ധിച്ചു സംസാരിച്ചു. നാലിന് ലോട്ടറിയുടെ നറുക്കെടുപ്പും നടന്നു. 10 സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയ ലോട്ടറിയില്‍ ഒന്നാം സമ്മാനമായി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്രചെയ്യാവുന്ന ഇക്കണോമി ക്ലാസ് എയര്‍ ടിക്കറ്റ് നല്കി.
ജര്‍മനിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വുപ്പര്ട്ടാലിലെ ലോട്ടസ് ട്രാവല്‍സ് (സണ്ണി തോമസ് കോട്ടക്കമണ്ണില്‍) ആണ് ടിക്കറ്റ് സ്പോണ്സര് ചെയ്തത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.
43-ാം തിരുനാള്‍ ആഘോഷിക്കുന്നത്. കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴില്‍ ഇന്ത്യന്‍ കമൂണിറ്റി സ്ഥാപിതമായിട്ട് 55 വര്‍ഷമായി.
ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം
മ്യൂണിക്: ജർമനിയിൽ ദേവാലയ ശുശ്രൂഷിക്ക് കഴിഞ്ഞ ദിവസം മതതീവ്രവാദിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മയിൻസ് രൂപതയിൽപ്പെട്ട റോസ്ഗാവ് പള്ളിയിലെ ശുശ്രൂഷിക്കുനേരേയാണ് ആക്രമണമുണ്ടായത് പള്ളിമുറ്റത്തുനിന്ന് അത്യുച്ചത്തിലുള്ള പാട്ടു കേട്ട് പുറത്തിറങ്ങിയ ശുശ്രൂഷിയെ സിറിയക്കാരനായ 33 വയസുള്ള അക്രമി മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നു.
തുടർന്നു ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കുരിശുരൂപം ഇളക്കിയെടുത്ത് അത് ഒടിയുന്നതുവരെ ശുശ്രൂഷിയെ മർദിച്ചു. മതമുദ്രാവാക്യങ്ങൾ വിളിച്ചതിനൊപ്പം, “ഇയാളെ കൊല്ലാൻ എന്നെ സഹായിക്കൂ” എന്നും അക്രമി വിളിച്ചുകൂവി. ഓടിക്കൂടിയ ആളുകൾ അക്രമിയെ പോലീസിൽ ഏൽപ്പിച്ചു.
ഇതേദിവസംതന്നെ ബവേറിയ സംസ്ഥാനത്തെ ഗർമിഷ്-പാർട്ടെൻകീർഹെനിലെ സെന്റ് മാർട്ടിൻ ഇടവകപ്പള്ളി തീവച്ചു നശിപ്പിക്കാനും ശ്രമമുണ്ടായി. അൾത്താരവിരിക്കു തീകൊളുത്തിയ അക്രമിയെ പള്ളിയിൽ പ്രാർഥിക്കാനെത്തിയ ഒരു അച്ഛനും മകനുമാണ് പിടിച്ചുനിർത്തിയത്.
പാഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും തീ പടരുന്നത് തടയുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 28കാരനായ അക്രമി രണ്ടു വനിതാപോലീസുകാരുൾപ്പെടെ മൂന്നുപേരെ മർദിച്ച് അവശരാക്കി. ഇവർ ചികിത്സയിലാണ്.
1730ൽ പണിതീർത്ത സെന്റ് മാർട്ടിൻ പള്ളിയിൽ വിഖ്യാതമായ ചുമർചിത്രങ്ങളും ശില്പങ്ങളുമുണ്ട്. പള്ളിയുടെ മച്ചിലെ ചിത്രങ്ങളും പള്ളിയിലെ പിയാനോയും അതിപ്രശസ്തമാണ്. അനേകം ടൂറിസ്റ്റുകൾ എത്തുന്ന ഈ പള്ളി തെക്കൻ ജർമനിയിലെ പ്രധാന ആകർഷണകേന്ദ്രമാണ്.
ബാഡൻ-വ്യുർട്ടംബർഗ് സംസ്ഥാനത്തെ ലാംഗെനാവ് പള്ളിയിൽ ആരാധനയ്ക്കെത്തുന്ന വിശ്വാസികൾ അനേകം മാസങ്ങളായി ചീത്തവിളികൾക്കും ശാരീരികാക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്.
സെന്റ് മാർട്ടിൻ പ്രൊട്ടസ്റ്റന്റ് പള്ളിയുടെ ഭിത്തികൾ മുഴുവൻ യഹൂദവിരുദ്ധ ഗ്രഫീത്തികൾകൊണ്ടു വികൃതമാക്കിയിരിക്കുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ പള്ളിപ്രസംഗത്തിൽ വികാരി റാൽഫ് സെഡ് ലാക്ക് അപലപിച്ചതാണു കാരണം.
പള്ളിയിൽ വന്ന ഒരു 84കാരനെ ഒരു അക്രമി തള്ളിയിട്ടു ചവിട്ടി പരിക്കേൽപ്പിക്കുകയുണ്ടായി. മറ്റനേകം പേർക്കും പരിക്കേറ്റു. മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. അസഭ്യവർഷം കാരണം പള്ളിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതായി വികാരി പറഞ്ഞു.
ഹമാസ് നടത്തിയ കൂട്ടക്കൊലയും മാനഭംഗങ്ങളും തട്ടിക്കൊണ്ടുപോകലുംപോലും ശരിവയ്ക്കുന്നവർ ജർമൻ ജനാധിപത്യമൂല്യങ്ങളുടെ ശത്രുക്കളാണെന്ന് ബിഷപ് ഏണസ്റ്റ് വില്യം ഗോൾ പ്രതികരിച്ചു.
ജന്മനാടിന്റെ ഓർമകൾ പുതുക്കി യുകെയിൽ ചങ്ങനാശേരി സംഗമം നടത്തി
കെറ്ററിംഗ്: ജന്മനാടിന്റെ സ്മരണകൾ പുതുക്കി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗിൽ നടന്നു. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ സംഗമം ഉദ്ഘാടനം ചെയ്തു.
ജോലിക്കായും പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാർ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായി.
ബാല്യ - കൗമാര കാലഘട്ടങ്ങളിലും സ്കൂൾ കോളജ് കാലത്തും സമകാലീരായിരുന്ന സുഹൃത്തുക്കളെ വർഷങ്ങൾക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും സൗഹൃദം പങ്കുവയ്ക്കുന്നതിനും വേദിയായ സംഗമത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
ചങ്ങനാശേരിയുടെ വികസനത്തനും പുരോഗതിക്കും പ്രവാസികൾ നൽകുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അർപ്പിച്ചു സംസാരിച്ച ഉദ്ഘാടകനായ എംഎൽഎ, നാടും വീടും വിട്ടിട്ട് വർഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശേരിയെക്കുറിച്ചുള്ള ഓർമകളും വികസനസ്വപ്നങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ നിർദേശങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു.
യുകെ ചങ്ങനാശേരി സംഗമം കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ, മനോജ് തോമസ് ചക്കുവ, സെബിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ ബൈജു തിട്ടാല, അഡ്വ ഫ്രാൻസിസ് മാത്യു, ലോകകേരള സഭാംഗം ഷൈമോൻ തോട്ടുങ്കൽ, സുജു കെ. ഡാനിയേൽ, സോബിൻ ജോൺ, തോമസ് മാറാട്ടുകളം, സാജു നെടുമണ്ണി, ജിജോ ആന്റണി മാമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
ബെഡ്ഫോർഡിൽ നിന്നുള്ള ആന്റോ ബാബു, പീറ്റർ ബറോയിൽ നിന്നുള്ള ഫെബി ഫിലിപ്പ്, കിംഗ്സ്ലിനിൽ നിന്നുള്ള പോൺസി ബിനിൽ, നോട്ടിംഗ്ഹാമിൽ നിന്നുള്ള ബഥനി സാവിയോ എന്നിവർ സംഗമത്തിൽ ആങ്കർമാരായി.
ജോമേഷ് തോമസ്, ജോബിൾ ജോസ് എന്നിവർ സാങ്കേതിക സഹായം നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ചങ്ങനാശേരിക്കാരായ പ്രാവാസികൾ ഒറ്റയ്ക്കും കുടുംബ സമേതവും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് കൂടുതൽ മിഴിവേകി.
ജോബ് മൈക്കിളിന്റെ സാനിധ്യവും യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നാട്ടുകാരായ നൂറ് കണക്കിന് ചങ്ങനാശേരിക്കാരുടെ പ്രാധിനിധ്യവും കൊണ്ട് സമ്പന്നമായ ചങ്ങനാശേരി സംഗമം കൂടുതൽ ഊർജസ്വലതയോടെ നടത്താനുള്ള തയാറെടുപ്പിലാണ് സംഘാടകർ.
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55-ാം വാർഷികം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55-ാം വാർഷികം ആഘോഷിച്ചു. സാൽബാവു ബോൺഹൈമിൽ നടന്ന പരിപാടിയിൽ ഒട്ടറെ ആളുകൾ പങ്കെടുത്തു. സമാജം സെക്രട്ടറി ഹരീഷ് പിള്ളയും വിദ്യാർഥികളായ രേഷ്മ ജോസഫ്, എൽദോസ് പോൾ ഡിപിൻ എന്നിവരും അവതാരകയായിരുന്നു.
ഇന്ത്യൻ കോൺസുൽ ജനറലിനെ പ്രതിനിധീകരിച്ച് മുഖ്യാതിഥിയായി കോൺസുൽ സത്യനാരായണൻ പാറക്കാട്ട് പങ്കെടുത്തു. കോൺസുൽ സത്യനാരായണൻ പാറക്കാട്ട്, കേരള സമാജം പ്രസിഡന്റ് ഡിപിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
കേരള സമാജത്തിന്റെ എല്ലാ അംഗങ്ങളെയും മുൻകാല പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും സ്പോൺസർമാരെയും പ്രസിഡന്റ് ഡിപിൻ പോൾ പ്രത്യേകം അഭിനന്ദിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
1970 മുതൽ 2024 വരെ ഫ്രാങ്ക്ഫർട്ട് കേരള സമാജത്തെ നയിച്ച മുൻകാല പ്രസിഡന്റുമാരെ മലയാളം സ്കൂളിലെ കുട്ടികൾ ചേർന്ന് വേദിയിലേക്ക് ആനയിച്ചത് ശ്രദ്ധേയമായി. മുൻകാല പ്രസിഡന്റുമാർക്ക് മുഖ്യാതിഥി സത്യനാരായണൻ പാറക്കാട്ട് വേദിയിൽ സമാജത്തിന്റെ ആദരവ് അറിയിച്ചുകൊണ്ട് പ്രശംസാ ഫലകം നൽകി.
മുൻ പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് മനോഹരൻ ചങ്ങനാത്ത് സംസാരിച്ചു. ഫ്രാങ്ക്ഫർട്ടിലെ മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് സംഘടനയായ ഐഎസ്എഫ്വിയുടെ പ്രസിഡന്റ് അരുണ്‍കുമാര്‍ നായര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.
തുടർന്ന് 13 വർഷത്തോളം ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം വിരമിക്കുന്ന അധ്യാപിക അബില മാങ്കുളത്തിന് വിദ്യാർഥികളും പൂർവ വിദ്യാർഥികളും ചേർന്ന് യാത്രയയപ്പ് നൽകി.
സ്കൂളിലെ മികച്ച പ്രവർത്തനത്തിന് അംഗീകാരമായി വിരമിക്കുന്ന അധ്യാപികയ്ക്ക് പ്രസിഡന്റും മലയാളം സ്കൂൾ ട്രഷററുമായ ഡിപിൻ പോൾ, സെക്രട്ടറിയും സ്കൂൾ രക്ഷാകർതൃ പ്രതിനിധിയുമായ ഹരീഷ് പിള്ള എന്നിവർ ചേർന്ന് ഫലകവും പ്രശംസാ പത്രവും നൽകി.
മലയാളം സ്കൂളിന്റെ കൂടുതൽ ചുമതലകൾ ഏറ്റെടുത്ത അധ്യാപകൻ ബിന്നി തോമസ് ചടങ്ങിൽ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കേരളത്തിന്റെ തനത് നൃത്ത ശിൽപ്പവും ശാസ്ത്രീയ നൃത്തങ്ങളും അരങ്ങേറി.
തുടർന്ന് റൈൻ ബാൻഡിന്റെ ഗാനമേള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സദസിന് ആവേശം പകർന്നു. ദേശീയഗാനാലാപനത്തോടെ രാത്രി പത്തരയ്ക്ക് ആഘോഷങ്ങൾക്ക് തിരശീല വീണു.
പരിപാടികളുടെ വിജയത്തിനായി ഡിപിൻ പോൾ (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേൽ (ട്രഷറർ), കമ്മിറ്റിയംഗങ്ങളായ റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വർഗീസ് എന്നിവർ നേതൃത്വം നൽകി.
വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും 19ന്
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഒൻപതാമത് മരിയൻ തീർഥാടനവും തിരുനാളും ഈ മാസം 19ന് നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വവും മുഖ്യ കാർമികത്വവും വഹിക്കും.
തീർഥാടന തിരുനാളിൽ യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മിഷൻ ഡയറക്ടറും ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് മരിയൻ പ്രഭാഷണം നടത്തും.
സീറോമലബാർ രൂപത നേതൃത്വം നൽകുന്ന തീർഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് ഫാ. ജിനു മുണ്ടനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ സീറോമലബാർ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്.
തീർഥാടനത്തിൽ പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ വിവിധ മരിയൻ ശുശ്രുഷകൾ, പ്രസുദേന്തി വാഴ്ച, തുടർന്ന് മാതൃഭക്തി നിറവിൽ തീർഥാടന മരിയൻ പ്രഘോഷണ പ്രദക്ഷിണം എന്നിവ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും ക്ഷണിക്കുന്നതായി അറിയിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://forms.office.com/e/5CmTvcW6p7
വിലാസം: Catholic National Shrine of Our Lady Walshingham, Houghton St.Giles Norfolk,NR22 6AL.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പോസ്തലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു ലണ്ടനിൽ അന്തരിച്ചു
ലണ്ടൻ: യുകെ മലയാളികൾക്ക് ഏറെ സുപരിചിതനും യുകെയിലെ മത സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായ ആന്റണി മാത്യു(61) ലണ്ടനിൽ അന്തരിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബൈബിൾ അപ്പോസ്തലേറ്റിന്റെയും ബൈബിൾ കലോത്സവത്തിന്റെയും കോഓർഡിനേറ്ററായി ദീർഘകാലമായി പ്രവർത്തിച്ചു വരികയായിരുന്നു.
എടത്വ പരേതരായ വെട്ടുതോട്ടുങ്കൽ ഈരേത്ര ചെറിയാൻ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകനാണ്.
സീറോമലബാർ സഭയുടെ വിവിധ സംഘടനകളിലും മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടിൽ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു.
സംസ്കാരം പിന്നീട് നടക്കും. നിലവിൽ അദ്ദേഹം സീറോമലബാർ സഭയുടെ ബൈബിൾ അപ്പോസ്തലേറ്റ് കോഓർഡിനേറ്ററും പാസ്റ്റർ കൗൺസിൽ മെമ്പറും ലണ്ടനിലെ സെന്റ് മോണിക്ക മിഷൻ കുടുംബാംഗവും ഗായകസംഘം കോഓർഡിനേറ്ററുമായി പ്രവർത്തിച്ച് വരികയായിരുന്നു.
വേൾഡ് മലയാളി ഫെഡറേഷൻ യുകെയുടെ ട്രഷററായും പ്രവർത്തിച്ചു വരികയായിരുന്നു. 2005 മുതൽ ലണ്ടനിലെ സീറോമലബാർ സഭയുടെ കോഓർഡിനേഷൻ കമ്മിറ്റി അംഗമായും സെക്രട്ടറിയായും പ്രവർത്തിച്ചു.
ഭാര്യ ഡെൻസി ആന്റണി വേഴപ്ര സ്രാമ്പിക്കൽ കുടുംബാംഗമാണ്. മക്കൾ ഡെറിക് ആന്റണി, ആൽവിൻ ആന്റണി. സഹോദരങ്ങൾ: റീസമ്മ ചെറിയാൻ, മറിയമ്മ ആന്റണി, പരേതരായ ജോർജ് മാത്യു, ജോസ് മാത്യു.
യുകെയിലെ ഏവർക്കും സുപരിചിതനായ അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാടിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.
ചാലക്കുടി ചങ്ങാത്തം ഒരുക്കിയ "ആരവം 2025' സമാപിച്ചു
ലണ്ടന്‍: ചാലക്കുടി മേഖലയില്‍ നിന്നും യുകെയുടെ നാനാഭാഗങ്ങളില്‍ താമസിക്കുന്നവര്‍ സ്റ്റോക്ക് ഓണ്‍ ട്രെൻഡിലെ ചെസ്റ്റര്‍ട്ടൺ കമ്യൂണിറ്റി സെന്ററില്‍ ഒത്തുകൂടി.
ചാലക്കുടി ചങ്ങാത്തം പ്രസിഡന്റ് സോജന് കുര്യാക്കോസ്, സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍, ട്രഷറര്‍ ജോയ് ആന്റണി, കണ്‍വീനര്‍മാരായ ജേക്കബ് മാത്യു, ബാബു തോട്ടാപ്പിള്ളി തുടങ്ങിയ കമ്മിറ്റി അംഗങ്ങള്‍ ഭദ്രദീപം തെളിച്ചാണ് പരിപാടി ആരംഭിച്ചത്.
"വാദ്യ ലിവര്‍പൂള്‍' അവതരിപ്പിച്ച ചെണ്ടമേളയും ഡിജെ ആബ്സിന്റെ വര്ണപ്രഭയും മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരുന്നു. ചാലക്കുടി ചങ്ങാത്തം കുടുംബം അവതരിപ്പിച്ച കലാപരിപാടികള്‍ എവര്‍ക്കും ആസ്വാദ്യകരമായി.
ചാലക്കുടി ചങ്ങാത്തം സ്ഥാപക പ്രസിഡന്റ് സൈബിന് പാലാട്ടി ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റോക് ഓണ്‍ ട്രൻഡിലെ "ലൈക്ക എവെന്റ്സ് ആന്‍ഡ് കാറ്ററേര്‍സ്' ഒരുക്കിയ വിഭവസമൃദ്ധമായ നാടന്‍ സദ്യ ഏവര്‍ക്കും ഗൃഹാതുരത്വം ഉണര്‍ത്തി.
അടുത്ത വര്‍ഷത്തെ പ്രസിഡന്റായി ദാസന് നെറ്റിക്കാടനെയും സെക്രട്ടറിയായി സുബിന് സന്തോഷിനെയും ട്രഷററായി ടാന്‍സി പാലാട്ടിയും പ്രോഗ്രാം കോകോഓര്ഡിനേറ്ററായി കീര്‍ത്തന ജിതിന് എന്നിവരും തെരഞ്ഞെടുത്തു.
ചങ്ങനാശേരി സ്വദേശി മാൾട്ടയിൽ കുഴഞ്ഞുവീണു മരിച്ചു
വാലറ്റ: ചങ്ങനാശേരി സ്വദേശി മാൾട്ടയിൽ മരിച്ചു. പായിപ്പാട് പള്ളിക്കച്ചിറ പുത്തൻവീട്ടിൽ എച്ച്. അരുൺകുമാറാണ് മരിച്ചത്.
മാൾട്ടയിൽ വിദ്യാർഥിയായിരുന്നു. കുഴഞ്ഞുവീണു മരിച്ചെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം.
ഹരികുമാർ - ഓമന ദമ്പതികളുടെ മകനാണ്. ഭാര്യ: ഹയ സനിൽ. മകൾ: ആത്മിക.
മെഡിക്കൽ കോളേജ് അപകടം: ഐഒസി യുകെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചതിൽ അനാസ്ഥ ആരോപിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ദുരന്തത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബസഹായാർഥം സ്വരൂപിക്കുന്ന സഹായനിധിയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോഓർഡിനേറ്ററും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ സൈമൺ ചെറിയാൻ, യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ തുടങ്ങിയവർ ഓൺലൈനായി സംസാരിച്ചു. പ്രതിഷേധ സൂചകമായി ദീപങ്ങൾ തെളിച്ച് സംസ്ഥാന സർക്കാരിനെതിരേയും ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയും മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വനിതാ പ്രവർത്തകർ അടങ്ങുന്ന സംഘം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
പരിപാടിയോടാനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. നേരത്തെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന പീറ്റർബൊറോ യൂണിറ്റ് കഴിഞ്ഞദിവസം നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഭാരവാഹികൾക്ക് കൈമാറി. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും പീറ്റർബൊറോ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറി സിബി അറക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു, അംഗങ്ങളായ ഡെന്നി ജേക്കബ്, ആഷ്ലി സൂസൻ ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക്: യൂറോപ്പിലെ വ്യോമഗതാഗതം താറുമാറായി
പാരീസ്: മികച്ച തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട് എയർ ട്രാഫിക് കൺട്രോളർമാർ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. സമരത്തിന്റെ രണ്ടാം ദിനത്തിൽ യൂറോപ്പിലുടനീളം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി.
വേനൽ അവധിക്കാലം ആരംഭിക്കുന്നതിനാൽ ഫ്രാൻസിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ മാത്രമല്ല, രാജ്യത്തിന് മുകളിലൂടെ പറക്കുന്ന നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കാൻ ഫ്രഞ്ച് വ്യോമയാന അധികാരികൾ വിമാനക്കമ്പനികളോട് നിർദ്ദേശിച്ചു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി യൂറോപ്പിൽ ഏകദേശം 1,500 വിമാനങ്ങൾ റദ്ദാക്കുകയും ഇത് 3,00,000 ത്തോളം യാത്രക്കാരെ ബാധിക്കുകയും ചെയ്തതായി യൂറോപ്യൻ എയർലൈൻസ് ഫോർ യൂറോപ്പ് അസോസിയേഷൻ അറിയിച്ചു.
യാത്രക്കാരുടെ എണ്ണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ റയാനെയർ 400ലധികം വിമാനങ്ങൾ റദ്ദാക്കിയതായി അറിയിച്ചു. ഏറ്റവും കൂടുതൽ യാത്രാതടസം നേരിട്ടത് പാരീസ് വിമാനത്താവളത്തിലെ വിമാനങ്ങളായിരുന്നു.
വേനൽ അവധിക്കാലത്തിന് തൊട്ടുമുമ്പുള്ള ഫ്രാൻസിലെ സ്കൂളുകളുടെ അവസാന ദിവസമായ വെള്ളിയാഴ്ചയിലെ പണിമുടക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. ഒട്ടറെ കുടുംബങ്ങൾ നേരത്തെയുള്ള യാത്രകൾക്കായി പദ്ധതിയിട്ടിരുന്നതും പണിമുടക്കിൽ താളം തെറ്റി.
ഫയർ അലറാം മുഴുങ്ങി; വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്
മാഡ്രിഡ്: റയാനെയർ വിമാനത്തിന്റെ ഫയർ അലറാം തീപിടിത്ത മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയ 18 യാത്രക്കാർക്ക് പരിക്കേറ്റു.
സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിന് തീപിടിത്തമുണ്ടായിട്ടില്ലെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്നുയരാൻ തയാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പുണ്ടായത്.
അതേസമയം, വിമാനത്തിൽ ചെറിയ തോതിൽ തീ ഉണ്ടായതായിചില റിപ്പോർട്ടുകളുണ്ട്.
രാജു കുന്നക്കാട്ടിന് സംസ്കാര സാഹിത്യവേദി പുരസ്കാരം
തിരുവനന്തപുരം: സംസ്കാര സാഹിത്യവേദിയുടെ ഈ വർഷത്തെ മികച്ച നാടകരചനക്കുള്ള പുരസ്കാരം രാജു കുന്നക്കാട്ടിന് ലഭിച്ചു. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ "ഒലിവ് മരങ്ങൾ സാക്ഷി' എന്ന നാടകത്തിനാണ് അവാർഡ്.
ഈ നാടകത്തിന് ലഭിക്കുന്ന ഏഴാമത്തെ പുരസ്കാരമാണിത്. നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിനും നടനും കാർട്ടൂൺ അക്കാദമി മുൻ ചെയർമാനുമായ പ്രസന്നൻ ആനിക്കാടിനും നേരത്തെ ഈ നാടകത്തിന് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
നാടകത്തിലെ ഗാനം രചിച്ചത് ജോസ് കുമ്പിളുവേലിയാണ്. ഈ മാസം 20ന് തിരുവനന്തപുരം അച്യുത മേനോൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പ്രശസ്ത സാഹിത്യകാരന്മാരായ പള്ളിയറ ശ്രീധരൻ, പ്രഫ. ജി.എൻ. പണിക്കർ, ഡോ. സി. ഉദയകല, ശ്രീകുമാർ മുഖത്തല എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
രാജൻ പി. ദേവ് അവാർഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയർലൻഡിലെ മൈൻഡ് ഐക്കോൺ അവാർഡ് എന്നിവ രാജു കുന്നക്കാട്ടിന് നേരത്തെ ലഭിച്ചിട്ടുണ്ട്.
വേൾഡ് മലയാളി കൗൺസിൽ കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറിയാണ് രാജു കുന്നക്കാട്ട്. അയർലൻഡിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ രാജു കുന്നക്കാട്ട് ഡബ്ലിനിലാണ് താമസിക്കുന്നത്.
കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. ഭാര്യ എൽസി നഴ്സാണ്. രണ്ടു മക്കളുണ്ട്.
പ്രവാസി കേരള കോൺഗ്രസ് എം യുകെ മധ്യമേഖല സമ്മേളനം: ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു
ബെഡ് ഫോർഡ്: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകത്തിന്റെ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, മിഡ്ലാൻഡ് റീജിയണൽ ഭാരവാഹികളുടെ മധ്യമേഖല പ്രതിനിധി സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബെഡ് ഫോർഡിലെ മാർസ്റ്റോൺ മോർഡൻ ഹാളിൽ നടന്ന ചടങ്ങിന് പ്രവാസി കേരള കോൺഗ്രസ് എം യുകെ മുൻ ഘടകം പ്രസിഡന്റും ലോകകേരള സഭാംഗവുമായ ഷൈമോൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു.
പ്രവാസി കേരള കോൺഗ്രസ് എം യുകെ ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതം ആശംസിച്ചു. മിഡ്ലാൻഡ് റീജിയണൽ പ്രസിഡന്റ് റോബിൻ വർഗീസ് ചിറത്തലക്കൽ ജോബ് മൈക്കിളിനെ ബൊക്കെ നൽകി സ്വീകരിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ മാമൂട്ടിൽ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
മാർസ്റ്റൺ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു യൂജിൻ തോമസ്, യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറി ആൽബിൻ പേണ്ടാനം, പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ ഭാരവാഹികളും മുതിർന്ന നേതാക്കന്മാരുമായ തോമസ് വെട്ടിക്കാട്ട്, ജോസ് ചെങ്ങളം, ജോജി വർഗീസ്, ജോമോൻ കുന്നേൽ, ജിത്തു വിജി, മാത്യു പുല്ലന്താനി, ജീത്തു പൂഴിക്കുന്നേൽ, സോജി തോമസ്, മൈക്കിൾ ജോബ്, സാവിച്ചൻ തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ്തുത വേദിയിൽ വച്ച് ഫോറസ്റ്റ് ട്രസ്റ്റ് ഹോസ്പിറ്റൽസ് നോട്ടിംഗ്ഹാം - മാൻസ്ഫീൽഡിന്റെ ഡെയ്സി അവാർഡിനർഹമായ പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ കമ്മിറ്റി അംഗം മാത്യു പുല്ലന്താനിയെ ആദരിക്കുകയുണ്ടായി. ദേശീയ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിച്ചു.
കണ്ണൂർ സ്വദേശിനി അയർലൻഡിൽ പീസ് കമ്മീഷണർ
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ ടെൻസിയ സിബിയെ പീസ് കമ്മീഷണറായി നിയമിച്ചു. കണ്ണൂർ തേർത്തല്ലി എരുവാട്ടി സ്വദേശിനിയാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് വകുപ്പാണ് പീസ് കമ്മീഷണർ സ്ഥാനം നൽകിയത്.
ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി - ത്രേസ്യാമ്മ ദമ്പതികളുടെ മകളും കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയുമാണ്.
ഡബ്ലിൻ ബ്ലാക്ക്റോക്ക് ഹോസ്പിറ്റലിൽ സീനിയർ നഴ്സായി ജോലി ചെയ്യുന്ന ടെൻസിയ, റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിൽ നിന്ന് ഉന്നതബിരുദം നേടിയിട്ടുണ്ട്.
2005ലാണ് ഇവർ അയർലൻഡിൽ എത്തിയത്. സീറോമലബാർ സഭ ഡബ്ലിൻ ബ്ലാക്ക്റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും വേദപാഠം അധ്യാപികയുമാണ്.
കൗണ്ടി ഡബ്ലിനും വിക്ലോ മീത്ത് തുടങ്ങിയ അനുബന്ധ കൗണ്ടികളിലും പ്രവർത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയയ്ക്ക് നൽകിയിട്ടുള്ളത്.
എഡ്വിൻ, എറിക്, ഇവാനി മരിയ എന്നിവർ മക്കളാണ്.
ജോസഫ് കടുത്താനം ജർമനിയിൽ അന്തരിച്ചു
ബെർലിൻ: തൃക്കൊടിത്താനം വെട്ടികാട് കടുത്താനം പരേതനായ പോത്തൻ തോമസിന്റെ (മാമ്മച്ചൻ) മകൻ ജോസഫ് കടുത്താനം (78) ജർമനിയിൽ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ജർമനിയിൽ.
ഭാര്യ മേരി തലശേരി തുറക്കൽ കുടുംബാംഗം. മക്കൾ: ടിജോ, സാജോ, ലിജോ, അനുമോൾ. മരുമക്കൾ: സിനി, ജായൽ.
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകുടെ വാര്‍ഷികവും ഞായറാഴ്ച
ബോണ്‍: ജര്‍മനിയിലെ സെന്റ് തോമസ് സീറോമലങ്കര കത്തോലിക്കാ ബോണ്‍/കൊളോണ്‍ ഇടവക തിരുനാളും എംസിവൈഎം, എംസിഎംഎഫ്, എംസിഎ തുടങ്ങിയ ഭക്തസംഘടനകളുടെ വാര്‍ഷികവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.
ബോണ്‍ വീനസ്ബെര്ഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലാണ് പരിപാടികള്‍. സീറോമലങ്കര കാത്തലിക് എപ്പാര്‍ക്കിയുടെ കര്‍ണാടകയിലെ പുത്തൂര്‍ രൂപതാധ്യക്ഷന്‍ റവ.ഡോ. ഗീവറുഗീസ് മാര്‍ മക്കാറിയോസ് മുഖ്യകാര്‍മ്മികനായി വി.കുര്‍ബാനയും തുടര്‍ന്ന് വിവിധ പരിപാടികളും ഉണ്ടായിരിക്കും.
പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത് അറിയിച്ചു.
മാഞ്ചസ്റ്റർ സെന്റ് തോമസ് മിഷനിൽ സംയുക്ത തിരുനാൾ ഇന്ന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ 2006ൽ റവ.ഫാ. സജി മലയിൽ പുത്തൻപുരയിൽ ചുമതല വഹിച്ചിരുന്നപ്പോൾ ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾ ഇന്ന് 20 വർഷം പൂർത്തിയാക്കുകയാണ്.
മാഞ്ചസ്റ്റിലേക്ക് കുടിയേറിയ മലയാളികൾക്ക് അവരുടെ കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസവും മൂല്യവും പകർന്ന് ലഭിക്കാൻ മിഷന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. കേരളത്തിലെ ഇടവകകളിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാനമായ ആഘോഷങ്ങളാണ് 20 വർഷവും മാഞ്ചസ്റ്റർ നിവാസികൾക്ക് മാത്രം അനുഭവിക്കാൻ കഴിഞ്ഞു വന്നിരുന്നത്.
സജിയച്ചനെ തുടർന്ന് റവ. ഫാ. ലോനപ്പൻ അരങ്ങാശ്ശേരിയും റവ. ഫാ. ജോസ് അഞ്ചാനിക്കലും മിഷനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു. റവ. ഫാ. ജോസ് കുന്നുംപുറമാണ് ഇപ്പോൾ മിഷനെ നയിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കുറി തിരുനാളിന്റെ ഇരുപതാം വാർഷികം കൂടി ആയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവന്നിരുന്നത്.
ഭാരത അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ ഇന്ന് നടക്കുന്നത്. യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു.
പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ആയി ആഘോഷിച്ചുവരികയാണ്. മുത്തുക്കുടകളും പോൻ - വെള്ളി കുരിശുകളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചാണ് തിരുനാൾ ആഘോഷകൾക്ക് തുടക്കം കുറിച്ചത്.
മാഞ്ചെസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ തലഉയത്തിനിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.
കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും മുത്തുക്കുടകളും ചെണ്ട, ബാൻഡ് മേളങ്ങൾ എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും വർഷാവർഷം എത്താറുണ്ട്. പ്രധാന തിരുനാൾ ദിനത്തിൽ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്.
പൊൻ - വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. മാഞ്ചസ്റ്റർ തിരുനാൾ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് സെന്റ് ആന്റണീസ് ദേവാലയവും പരിസരവും.
നാനാജാതി മതസ്ഥർ ആഘോഷങ്ങളുടെ ഭാഗമാകും. വിഥിൻഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ച് മോടിപിടിപ്പിച്ച് തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ കൃത്യം 9.30ന് തിരുനാൾ കുർബാനയുടെ തുടക്കമായി ആദ്യ പ്രദക്ഷിണം ഗിൽഡ് റൂമിൽനിന്നും ആരംഭിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അൾത്താരയിലേക്ക് വൈദികരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സീറോമലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവമായ പാട്ടുകുർബാനയ്ക്ക് തുടക്കമാകും.
പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 9.30 മുതൽ അത്യാഘോഷപൂർവമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ പ്രെസ്റ്റൺ സെന്റ് അൽഫോൺസാ കത്തീഡ്രൽ വികാരി റവ.ഡോ. വർഗീസ് തനമാവുങ്കൽ തിരുനാൾ സന്ദേശം നൽകും.
റവ. ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, റവ ഫാ. ഫ്രാൻസീസ് കൊച്ചുപാലിയത്ത് എന്നിവരുൾപ്പെടെയുള്ള വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ദിവ്യബലിയെ തുടർന്ന് ലദീഞ്ഞും പിന്നീട് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും.
തിരുനാൾ പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തിൽ നിന്നും ആരംഭിക്കുമ്പോൾ നൂറുകണക്കിന് വിശ്വാസികൾ മുത്തുക്കുടകളും കൊടികളും പൊൻ വെള്ളി കുരിശുകളും വാദ്യമേളങ്ങളുമായി പ്രദക്ഷിണത്തിൽ അകമ്പടിയാകും.
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തെ വലം വച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കും.
വാറിംഗ്ടൺ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റർ തിരുനാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്. കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ് എന്ന ഐറിഷ് പൈപ്പ് ബാൻഡും തിരുനാൾ പ്രദക്ഷിണത്തിൽ അണിനിരക്കും.
മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
ഇടവകയിലെ ഭക്തസംഘടനകളായ മെൻസ് ഫോറം, വിമൻസ് ഫോറം, എസ്എംവൈഎം, സാവിയോ ഫ്രണ്ട്സ്, മിഷൻ ലീഗ്, അൾത്താര ബാലൻമാർ തുടങ്ങി വിവിധ സംഘടനകൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
എസ്എംവൈഎം ഒരുക്കുന്ന ഐസ്ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും. ഇടവകയിലെ വിമൻസ് ഫോറമാണ് പഫ്സ്, പരിപ്പുവട, ബോണ്ട, പഴംപൊരി തുടങ്ങിയ സ്വാദൂറും നാടൻ വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്.
വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും ഭക്തസാധനങ്ങളും എല്ലാം തിരുനാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്.
വിപുലമായ പാർക്കിംഗ് സൗകര്യം
തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിംഗ് സൗകര്യമാണ് തിരുനാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ സമീപം പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
താഴെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ. ഇവിടെ ചുമതലയുള്ള വൊളണ്ടിയേഴ്സിന്റെ നിർദേശാനുസരണങ്ങൾ ഏവരും പാലിക്കണമെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന ഇരുപതാം വാർഷിക തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പരിഷ്കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള 101 അംഗ കമ്മറ്റിയാണ് 20-ാമത് തിരുനാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ കഴിഞ്ഞ ഒരു മാസക്കാലമായി പ്രവർത്തിച്ച് വന്നിരുന്നത്.
തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം സ്വാഗതം ചെയ്തു.
ദേവാലയത്തിന്റെ വിലാസം: ST.ANTONY’S CHURCH, WYTHENSHAWE, DUNKERY ROAD, MANCHESTER, M22 0WR.
വാഹനങ്ങൾ പാർക്കുചെയ്യേണ്ട സ്ഥലത്തെ വിലാസം: St Anthonys R C Primary School, Dunkery Rd, Wythenshawe, Manchester, M22 0NT.
രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: പ്രഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് ശനിയാഴ്ച ബർമിംഗ്ഹാം ഹെൽത്ത് സയൻസസ് കാമ്പസിൽ രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
"Building Bridges in Radiology: Learn - Network - Thrive' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. ആഷ്ഫോർഡിലെ പാർലമെന്റ് അംഗം സോജൻ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സൊസൈറ്റി ആൻഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ സിഇഒ റിച്ചാർഡ് ഇവാൻസ്, ഇന്റർനാഷനൽ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആൻഡ് റേഡിയേഷൻ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോംഗ് പോംഗ്നാപംഗ് എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു.
നിര്‍മ്മല ഫെര്‍ണാണ്ടസ് കൊളോണില്‍ അന്തരിച്ചു
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ സൂര്ത്തില് നിന്നുള്ള നിര്‍മ്മല ഫെര്‍ണാണ്ടസ്(72) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം തങ്കശേരി പുന്നത്തല സ്വദേശിനിയായ നിര്‍മ്മല ഹോം കെയര്‍ സര്‍വീസ് ഉടമയായിരുന്നു.
50 വര്‍ഷങ്ങള്‍ക്കു മുൻപ് ജര്‍മനിയിലെത്തി ഭാഷ പഠിച്ച് ആതുരസേവനരംഗത്തും സാമൂഹിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നിര്‍മ്മല. ഭര്‍ത്താവ് പരേതനായ ലീന്‍ ഫെര്‍ണാണ്ടസ്. രണ്ടു മക്കളുണ്ട്.
കൊളോണ്‍ പോര്‍സില്‍ താമസിക്കുന്ന ജോര്‍ജ് അട്ടിപ്പേറ്റിയുടെ ഭാര്യ ജാനെറ്റിന്റെ മൂത്തസഹോദരിയാണ് നിര്‍മ്മല.