ഓണപാട്ടായ ’ഓണവില്ലിൻ നാദം കേട്ടു’ ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
ലണ്ടൻ: പുതിയ ഓണപാട്ടായ ’ഓണവില്ലിൻ നാദം കേട്ടു’ ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ വരികളെഴുതി ഷാൻ ആന്റണി ഈണം നൽകിയാണ് ഓണപ്പാട്ട് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഗാനം ആലപിച്ചിരിക്കുന്നത് രമേശ് മുരളിയാണ്. ജെയ്ബിൻ തോളത്ത് ക്യാമറയും സൂര്യ ദേവ എഡിറ്റിങ്ങും നിർവഹിച്ചു. മരിയൻ ഡിജിറ്റൽ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിംഗ്.
മ്യൂസിക് ഷാക്ക് എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം തന്നെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഷൈൻ മാത്യു, സ്റ്റാൻലി ജോസഫ്, പോൾസൺ പള്ളത്തുകുഴി, ജിയോ ജോസഫ്, ഏബിൾ എൽദോസ്, ജെസ് തോമസ്, സ്വരൂപ് കൃഷ്ണൻ, ഹർഷ റോയ്, ഇന്ദു സന്തോഷ്, ഐറിൻ പീറ്റർ എന്നിവരാണ് വിഡിയോയിലുള്ളത്. പാട്ടിനൊത്ത് കുട്ടികളുടെ നൃത്തച്ചുവടുകൾ ദൃശ്യാവിഷ്കരണത്തെ കൂടുതൽ മനോഹരമാക്കി.
Onavilin Nadham Kettu | RAMESH MURALI | Onam Song 2025 | Onam Video Songs Malayalam ജര്‍മനിയിലെ ഏറ്റവും ചെലവേറിയ ഹൈവേ തുറന്നു ; 3,2 കിലോ മീറ്ററിന്റെ ചെലവ് 720 ദശലക്ഷം യൂറോ
ബര്‍ലിന്‍ : ജര്‍മനിയിലെ ഏറ്റവും ചെലവേറിയ ഹൈവേ(ഔട്ടോബാന്‍) ബര്‍ലിനില്‍ പൊതുജനങ്ങള്‍ക്ക് സഞ്ചാരത്തിനായി തുറന്നു. ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ബര്‍ലിനിലെ ഗവേണിംഗ് മേയര്‍ കായി വെഗ്നര്‍ ആണ് ഹൈവേ ഔദ്യോഗികമായി തുടന്നത്. 12 വര്‍ഷം വേണ്ടിവന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍.
3.2 കിലോമീറ്റര്‍ നീളമുള്ള ഹൈവേ ഭാഗം ന്യൂകോള്ണ് ഇന്റര്‍ചേഞ്ചിനെ ട്രെപ്റ്റോ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നതാണ്. 721 ദശലക്ഷം യൂറോയില്‍ കൂടുതല്‍ നിര്‍മ്മാണ ചെലവുള്ള ഇത് ജര്‍മ്മനിയിലെ ഏറ്റവും ചെലവേറിയ ഹൈവേയാണ്. അതായത് കിലോമീറ്ററിന് 225 ദശലക്ഷം യൂറോ.
എ 100 ബര്‍ലിന്‍ നഗരത്തിലെ പ്രധാന പാതയായി. പുതിയ ഹൈവേയുടെ ഭാഗം റെസിഡന്‍ഷ്യല്‍ ഏരിയകളിലെ സമ്മര്‍ദ്ദം ഒഴിവാക്കും. ഇപ്പോള്‍ തുറന്നിരിക്കുന്ന എക്സ്ററന്‍ഷന്‍ ന്യൂകോള്ണ് മോട്ടോര്‍വേ ജംഗ്ഷനെ ട്രെപ്റ്റവര് പാര്‍ക്കുമായി ബന്ധിപ്പിക്കുകയും ഭാഗികമായി ഒരു തുരങ്കത്തിലൂടെ കടന്നുപോകുകയും ചെയ്യുന്നു.
കിഴക്കന്‍ ബര്‍ലിനിലേക്കുള്ള കണക്ഷനുകള്‍ മെച്ചപ്പെടുത്തുകയും നഗരത്തിനുള്ളിലെ തെരുവുകളിലെ സമ്മര്‍ദ്ദം ഒരേസമയം ഒഴിവാക്കുകയും ചെയ്യുകയാണ് ഹൈവേയുടെ ലക്ഷ്യം. ഇതിനായി 25 പുതിയ പാലങ്ങള്‍ നിര്‍മ്മിച്ചു, ആധുനിക ശബ്ദ തടസ്സങ്ങള്‍ സ്ഥാപിച്ചു, മഴവെള്ളം നിലനിര്‍ത്തല്‍ തടങ്ങള്‍ നിര്‍മ്മിച്ചു. സോളാര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഹൈവേയുടെ പതിനാറാം ഘട്ടം പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കിയത്.
ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങള്‍ക്ക് കീഴിലാണ് പുതിയ സെക്ഷന്‍ ടണലുകള്‍, റോഡിന്റെ ഭൂരിഭാഗവും ഏഴ് മീറ്റര്‍ വരെ ആഴമുള്ള കിടങ്ങിലാണ് സ്ഥിതിചെയ്യുന്നത്. ഇത് പ്രതിവര്‍ഷം ഏകദേശം 84 ടണ്‍ ലാഭിക്കുന്നുവെന്ന് ഓട്ടോബാന്‍ ജിഎംബിഎച്ച് പറഞ്ഞു. ഭാവിയില്‍ പുതിയ ഭാഗത്തിലൂടെ പ്രതിദിനം 1,80,000 വാഹനങ്ങള്‍ വരെ സഞ്ചരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മോട്ടോര്‍വേ നീട്ടുന്നതിനാണ് പതിനേഴാം നിര്‍മ്മാണ ഘട്ടം ഉദ്ദേശിക്കുന്നത്്. ചെലവ് ഒരു ബില്യണ്‍ യൂറോയില്‍ കൂടുതല്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം മോട്ടോര്‍വേയുടെ കൂടുതല്‍ നിര്‍മ്മാണത്തിനെതിരെ എന്‍വയോണ്‍മെന്റ് ആന്‍ഡ് നേച്ചര്‍ കണ്‍സര്‍വേഷനിലെ പ്രവര്‍ത്തകള്‍ ട്രെപ്റ്റവര് പാര്‍ക്കില്‍ മാര്‍ച്ച് നടത്തി.
നഗര മോട്ടോര്‍വേയുടെ കൂടുതല്‍ നിര്‍മ്മാണത്തിനെതിരെ അ100 ന്റെ എതിരാളികള്‍ എസ്ട്രല് ഹോട്ടലിന് മുന്നില്‍ പ്രകടനം നടത്തി
ഓണപ്പാട്ട് "ഓണവില്ലിൻ നാദം കേട്ടു' ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
ചെസ്റ്റർഫീൽഡ്: ഈ വർഷത്തെ ഏറ്റവും പുതിയ ഓണപ്പാട്ട് "ഓണവില്ലിൻ നാദം കേട്ടു' ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യന്റെ വരികൾക്ക് ഈണം നൽകിയത് ഷാൻ ആന്റണിയും പാടി മനോഹരമാക്കിയത് രമേശ് മുരളിയുമാണ്.
കാമറ ജെയ്ബിൻ തോളത്തും എഡിറ്റിംഗ് സൂര്യ ദേവയും റിക്കാർഡിംഗ് മരിയൻ ഡിജിറ്റൽ സ്റ്റുഡിയോയും നിർവഹിച്ചു. മ്യൂസിക് ഷാക്ക് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം തന്നെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു.
ഷൈൻ മാത്യു, സ്റ്റാൻലി ജോസഫ്, പോൾസൺ പള്ളത്തുകുഴി, ജിയോ ജോസഫ്, ഏബിൾ എൽദോസ്, ജെസ് തോമസ്, സ്വരൂപ് കൃഷ്ണൻ, ഹർഷ റോയ്, ഇന്ദു സന്തോഷ്, ഐറിൻ പീറ്റർ, നൃത്ത ചുവടുകളുമായി നമ്മുടെ കുട്ടികളും ദൃശ്യാവിഷ്കരണത്തെ കൂടുതൽ മനോഹരമാക്കി.
ജാതിമതഭേദമെന്യേ മലയാളികൾ ഒരുമയോടെ ഓണം ആഘോഷിക്കുമ്പോൾ നല്ല നാളുകളുടെ ഓർമ പുതുക്കുന്ന തിരുവോണനാളിന്റെ മംഗളങ്ങൾ ഏവർക്കും സ്നേഹത്തോടെ നേരുന്നു.
പേപാല്‍ സേവനങ്ങൾ ജര്‍മനിയിൽ തടസപ്പെട്ടു
ബർലിൻ: ഓൺലൈൻ പേയ്മെന്റ് സേവനമായ പേപാല്‍ ജര്‍മനിയിൽ തടസപ്പെട്ടു. ഇതേ തുടർന്ന് കോടിക്കണക്കിന് യൂറോയുടെ ഇടപാടുകളാണ് നിലച്ചത്. പേപാലിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്ന് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം, 10 ബില്യൺ യൂറോയിലധികം മരവിപ്പിച്ചു. ബയറിഷെ ലാൻഡെസ്ബാങ്ക് ഏകദേശം നാല് ബില്യൺ യൂറോയുടെ പേപാൽ ഇടപാടുകൾ തടഞ്ഞുവച്ചപ്പോൾ, ഡിസെഡ് ബാങ്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകൾ നിർത്തിവച്ചു. ഇത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി.
പേപാൽ സേവനങ്ങളിലുണ്ടായ തകരാർ കാരണം ജർമനിയിലെ ഉപയോക്താക്കൾക്ക് ഓൺലൈൻ പേയ്മെന്റുകൾ നടത്താൻ സാധിച്ചില്ല. ഡെബിറ്റുകൾ പ്രവർത്തിക്കാത്തതിനാൽ പല ഇടപാടുകളും മുടങ്ങി.
ഈ വിഷയത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്കും ആശങ്ക രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ബാങ്കുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞാഴ്ചകളിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഈ പുതിയ പ്രതിസന്ധി. ഉപഭോക്താക്കൾ പുതിയ തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ ഏജൻസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കാലിഫോർണിയയിലെ സാൻ ജോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപാൽ, ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമാണ്.
ജർമനിയിൽ 30 ദശലക്ഷത്തിലധികം ആളുകൾ പേപാൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ കണക്ക്. രാജ്യത്തെ ഓൺലൈൻ ഇടപാടുകളുടെ മൂന്നിലൊന്ന് പേപാൽ വഴിയാണ് നടക്കുന്നത്.
ഒലിവർ സ്പോൺമെൻ ഹാനോവറിൽ അന്തരിച്ചു
ഹാനോവർ: ഒലിവർ സ്പോൺമെൻ(58) ജർമനിയിലെ ഹാനോവറിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ജർമനിയിൽ. ഭാര്യ: സോണിയ മണിമല, കരിക്കാട്ടൂർ തീമ്പലങ്ങാട്ടു കുടുംബാംഗം.
മക്കൾ: അലിൻ ജർമനി, മാർവിൻ ജർമനി. മരുമക്കൾ: റോബർട്ട്, റെനിഷ്യ(ജർമനി).
ഡി. രത്നമ്മ അന്തരിച്ചു
ഡബ്ലിൻ: തിരുവനന്തപുരം മടവൂർ ചാന്ദിനി മന്ദിരത്തിൽ പരേതനായ സൂര്യ ശേഖരൻ ഉണ്ണിത്താന്റെ ഭാര്യ ഡി. രത്നമ്മ (83) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്.
മക്കൾ: ചാന്ദിനി (അയർലൻഡ്), എസ്.ആർ. ചന്ദ്രമോഹൻ (റിട്ട. അധ്യാപകൻ, വിഎച്ച്എസ്എസ് ഉമ്മന്നൂർ), എസ്.ആർ. പത്മചന്ദ്രൻ (ഗവ. മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം).
മരുമക്കൾ: മടവൂർ അനിൽ (സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം), എൻ. സീമ (എൻഎസ്എസ് എച്ച്എസ്എസ് മടവൂർ), സിന്ധു (എംവി എച്ച്എസ്എസ് തുണ്ടത്തിൽ).
യുകെ മലയാളി നാട്ടിൽ കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: ഓണാവധിക്കായി നാട്ടിലെത്തിയ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലിൽ താമസിക്കുന്ന വിശാഖ് മേനോൻ(46) ആണ് മരിച്ചത്.
ഭാര്യ: രശ്മി നായർ (യോവിൽ എൻഎച്ച്എസ് ട്രസ്റ്റിലെ നഴ്സ്). മകൻ: അമൻ. പെരുന്ന അമൃതവർഷിണിയിൽ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കൾ. കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
യോവിൽ ഹിന്ദു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. യുക്മയുടെ മുൻ അസോസിയേഷൻ പ്രതിനിധിയാണ്.
ഏറെ നാളായി യോവിലിൽ താമസിച്ചിരുന്ന വിശാഖ് പുതിയ ജോലി കിട്ടിയതിനെ തുടർന്ന് ഷെഫീൽഡിലേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനു മുൻപായി നാട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
സംസ്കാരം ശനിയാഴ്ച രാത്രി ഒമ്പതിന് കൊല്ലം വള്ളിക്കാവ് അമൃതപുരിയിൽ നടക്കും.
എംസ്ലാന്റ് മലയാളി അസോസിയേഷൻ ഓണാഘോഷം: ജോസ് കുമ്പിളുവേലില്‍ ഉദ്ഘാടനം ചെയ്യും
ബര്‍ലിന്‍: ജര്‍മനിയിലെ എംസ്ലാന്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം(പൊന്നോണം 2025) ശനിയാഴ്ച നടക്കും. ലിംഗന് നഗരത്തിലെ ഗൗവര്ബാഹ് ബ്യുര്ഗര് സെന്റര്‍ ഹാളില്‍ രാവിലെ 11.30ന് സദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാവും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം ലോക കേരളസഭാംഗമായ ജോസ് കുമ്പിളുവേലില്‍ ഉദ്ഘാടനം ചെയ്യും. മാവേലിയുടെ വരവേല്‍പ്പ്, ഗാനാലാപനം കൂടാതെ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.
തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഓണക്കളികളും കായിക മത്സരങ്ങളും നടക്കും. വൈകുന്നേരം ഡിജെ പാര്‍ട്ടിയോടെ ആഘോഷങ്ങള്‍ അവസാനിക്കും.
വി.ഇ. വർഗീസ് യുകെയിൽ അന്തരിച്ചു
മാഞ്ചസ്റ്റർ: റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ്(77) മാഞ്ചസ്റ്ററിൽ അന്തരിച്ചു. മാഞ്ചസ്റ്ററിൽ മകളെയും കുടുംബത്തെയും സന്ദർശിക്കുന്നതിനിടെയായിരുന്നു മരണം.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രൈബ്യൂണൽ കമ്മിറ്റിയിലും പുനലൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓഫിസിലും അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: മേഴ്സി വർഗീസ്. മക്കൾ: സുമി, അനി, റെബേക്ക.
മലയാളി യുവാവ് അയര്‍ലൻഡിൽ മരിച്ചനിലയില്‍
ഡബ്ലിൻ: കോഴിക്കോട് സ്വദേശിയെ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി. കൗണ്ടി കോർക്കിലുള്ള ബാൻഡനിൽ താമസിക്കുന്ന രഞ്ജു റോസ് കുര്യൻ(40) ആണ് മരിച്ചത്.
അയര്‍ലൻഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കില്ലാർണി നാഷണൽ പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാർഡ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് (നഴ്സ്). മക്കൾ: ക്രിസ്, ഫെലിക്സ്.
കാവ്യാലാപന മത്സരം: 20നകം വീഡിയോ അയയ്ക്കണം
ലണ്ടൻ: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ പങ്കെടുക്കുന്നതിനായി മലയാളം മിഷൻ യു കെ ചാപ്റ്ററിലെ വിദ്യാർഥികൾ സെപ്റ്റംബർ 20നകം മാനദണ്ഡമനുസരിച്ചുള്ള കാവ്യാലാപനത്തിന്റെ വീഡിയോ അയയ്ക്കണമെന്ന് സംഘാടകർ അറിയിച്ചു.
പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവർപ്പിച്ചുകൊണ്ട് എല്ലാവർഷവും മലയാളം മിഷൻ നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ ലോകത്തെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിൽ നിന്നും വിദ്യാർഥികൾ സജീവമായി പങ്കെടുക്കുന്നുണ്ട്.
ഈ വർഷം സബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ ജ്ഞാനപീഠം അവാർഡ് ജേതാവ് ഒ.എൻ.വി. കുറുപ്പ് രചിച്ച കവിതകൾ ആസ്പദമാക്കി മത്സരങ്ങൾ നടത്തുന്നതുകൊണ്ട് എല്ലാ മത്സരാർഥികളും ഒ.എൻ.വി. കുറുപ്പ് രചിച്ച കവിതകളാണ് ആലപിക്കേണ്ടത്.
അഞ്ചു വയസുമുതൽ 10 വയസുവരെ സബ്ജൂണിയർ വിഭാഗത്തിലും 10 വയസിനു മുകളിൽ 16 വയസ് വരെ ജൂണിയർ വിഭാഗത്തിലും 16 മുതൽ 20 വയസ് വരെ സീനിയർ വിഭാഗത്തിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് (വയസ് കണക്കാക്കുന്നത് 2025 ജനുവരി ഒന്ന് അടിസ്ഥാനമായിരിക്കും).
മത്സരത്തിൽ പങ്കെടുക്കുന്നവർ ചുരുങ്ങിയത് 16 വരിയെങ്കിലും കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ്ഫുടതയോടെ മനപാഠമായി ചൊല്ലണം. കുറഞ്ഞത് മൂന്നു മിനിറ്റും പരമാവധി ഏഴ് മിനിറ്റുമാണ് കവിത ചൊല്ലാനുള്ള സമയ ദൈർഘ്യം. സീനിയർ വിഭാഗത്തിന് 16 വരികൾ എന്ന നിബന്ധനയിൽ ആവർത്തിക്കുന്ന വരികൾ ഉൾപ്പെടുന്നതല്ല.
മൂന്ന് ഘട്ടങ്ങളായാണ് മത്സരങ്ങൾ നടത്തുന്നത്. ചാപ്റ്ററുകൾക്കുള്ളിൽ നടത്തുന്ന മത്സരമാണ് ഒന്നാം ഘട്ടം. വിവിധ ചാപ്റ്ററുകളിൽ നിന്ന് ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവരെ ഉൾപ്പെടുത്തി മലയാളം മിഷൻ നടത്തുന്ന ഓൺലൈൻ മത്സരമാണ് രണ്ടാംഘട്ടം.
രണ്ടാംഘട്ട ഓൺലൈൻ മത്സരത്തിൽ സബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന 10 പേരാണ് മൂന്നാംഘട്ടമായ ഗ്രാൻഡ്ഫിനാലയിൽ മത്സരിക്കുക. ഗ്രാൻഡ്ഫിനാലെ മത്സരത്തിലെ 1,2 ,3 സ്ഥാനങ്ങളിൽ വരുന്ന വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് അവാർഡും ഫലകവും കേരളത്തിലെ മലയാളം മിഷൻ നൽകുന്നതുമാണ്.
രണ്ടാം ഘട്ട മത്സരത്തിന്റെയും ഗ്രാൻഡ്ഫിനാലെ മത്സരത്തിന്റെയും മേൽനോട്ടം പൂർണമായും കേരളത്തിലെ മലയാളം മിഷൻ കേന്ദ്ര ഓഫീസ് നേരിട്ടാണ് നടത്തുന്നത്.
സബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി യുകെയിലെ പഠന കേന്ദ്രങ്ങളിൽ നിന്നും ഒന്നാംഘട്ട മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ മാനദണ്ഡങ്ങൾ പാലിച്ച് കവിതാലാപനം നടത്തുന്നതിന്റെ വീഡിയോ സെപ്റ്റംബർ 20ന് മുൻപായി malayalam
[email protected] എന്ന ഈമെയിൽ വിലാസത്തിലേക്ക് അയയ്ക്കേണ്ടതാണ്.
മലയാളം മിഷൻ യുകെ ചാപ്റ്ററിലെ പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന ഒന്നാംഘട്ട മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കുള്ള സമ്മാനം മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വച്ച് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ നൽകുന്നതാണ്. പ്രശസ്തരായ ജഡ്ജിംഗ് പാനലിന്റെ നേതൃത്വത്തിലാണ് വിധിനിർണയം നടത്തുന്നത്. ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.
കേരള ഗവൺമെന്റ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ യുകെ ചാപ്റ്ററിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒന്നാം ഘട്ട കാവ്യാലാപന മത്സരത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിലെ പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന പരമാവധി വിദ്യാർഥികൾ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർഥിച്ചു.
മത്സരസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്: 078 467 47602, 078 827 91150, 079 403 55689 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബ്രിട്ടനിലെ വിദേശ ലൈംഗിക കുറ്റവാളികളിൽ ഒന്നാമത് ഇന്ത്യക്കാർ
ലണ്ടൻ: ബ്രിട്ടനിൽ ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെടുന്ന വിദേശികളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്. നിയമമന്ത്രാലയം പുറത്തുവിട്ട 2021 മുതലുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2021ൽ 28 ഇന്ത്യക്കാരാണു ശിക്ഷിക്കപ്പെട്ടത്. 2024 ആയപ്പോൾ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 100 ആയി. 257 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഇന്ത്യക്കു പിന്നിൽ നൈജീരിയ, ഇറാക്കി പൗരന്മാരാണ്.
ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെടുന്ന വിദേശികളിൽ ഇന്ത്യക്കാർക്ക് മൂന്നാം സ്ഥാനമുണ്ട്. 021ൽ ഇന്ത്യക്കാർക്കെതിരേ 273 കേസുകളാണുണ്ടായിരുന്നത്. 2024ൽ 588 ആയി.
അനധികൃതമായി ബ്രിട്ടനിൽ കുടിയേറുന്നവരിൽ ഇന്ത്യക്കാരുടെ എണ്ണം 15 ശതമാനം മാത്രമേയുള്ളൂ. നിയമപരമായുള്ള കുടിയേറ്റം, പൗരത്വം സ്വന്തമാക്കൽ, വർക്ക് പെർമിറ്റ് സ്വന്തമാക്കൽ എന്നീ കാര്യങ്ങളിൽ ഇന്ത്യക്കാരാണ് ഒന്നാമത്.
ലെയോ പതിനാലാമന്‍ മാർപാപ്പയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിൽ
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക ഗ്രന്ഥം പുറത്തിറങ്ങി. മാർപാപ്പയായശേഷം നടത്തിയ പ്രഭാഷണങ്ങളും മാർപാപ്പയെക്കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുന്ന ‘Let There Be Peace! Words to the Church and the World’ (സമാധാനം ഉണ്ടാകട്ടെ! സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ) എന്നപേരിലുള്ള പുസ്തകമാണ് വത്തിക്കാൻ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയത്.
160 പേജുള്ള ഗ്രന്ഥം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണു പുറത്തിറക്കിയിരിക്കുന്നത്. മേയ് എട്ടിന് പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ ആയുധരഹിത ലോകത്തിനും സമാധാനത്തിനും വേണ്ടിയാണ് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തത്.
ദൈവത്തിന്റെ സജീവ സാന്നിധ്യം, സഭയിലെ കൂട്ടായ്മ, സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശങ്ങളിലെ കേന്ദ്രബിന്ദു. ഇത്തരത്തില്‍ ആദ്യ പൊതു പ്രസംഗങ്ങൾ ഉള്‍ക്കൊള്ളിച്ചാണ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് മാർപാപ്പയുടെ പേരില്‍ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ഹാസ്യ വാതകം തീപിടിച്ച് ഹാംബുര്‍ഗിനെ വിഴുങ്ങി
ഹാംബുര്‍ഗ് : ഹാംബുര്‍ഗ് തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ ലാഫിംഗ് ഗ്യാസ് അഥവാ ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് പരന്നു. തീ നിയന്ത്രിക്കാന്‍ ജലപീരങ്കികളുപയോഗിച്ച് അഗ്നിശമന സേനാംഗങ്ങളും പോലീസും പരിശ്രമിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വെയര്‍ഹൗസില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ ഹാന്‍സിയാറ്റിക് നഗരത്തില്‍ പോലീസിനും അഗ്നിശമന വകുപ്പിനും വലിയ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
സംഭവത്തെ തുടർന്ന് വിവിധ ഹൈവേകളിലെ ഗതാഗതം സ്തംഭിച്ചു. ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടിത്തത്തില്‍ ദീർഘദൂരം പുകപടലം ദൃശ്യമായിരുന്നു. ഷിപ്പിംഗ് കമ്പനിയുടെ വെയര്‍ഹൗസിലെ കാറിന് തീപിടിച്ചു.
ഗ്യാസ് സിലിണ്ടറുകളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള സ്ഫോടനങ്ങളുമുണ്ടായി. ഇവയിലാണ് നൈട്രസ് ഓക്സൈഡ് അടങ്ങിയിരുന്നതെന്നാണ് വിവരം.സംഭവത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് നിലവിലെ റിപ്പോർട്ട്. ഹാംബര്‍ഗ് ജില്ലയിലെ വെഡ്ഡലിലാണ് ഈ വെയര്‍ഹൗസ് സ്ഥിതി ചെയ്യുന്നത്
ഗ്രീന്‍ പാര്‍ട്ടി എംപി റോബര്‍ട്ട് ഹാബെക്ക് ബുണ്ടെസ്ററാഗില്‍ നിന്ന് വിരമിക്കുന്നു
ബര്‍ലിന്‍: പരിസ്ഥിതി പ്രവര്‍ത്തകനായ ഗ്രീന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗവും മുന്‍ ഉപചാന്‍സലറും മുന്‍ സാമ്പത്തിക മന്ത്രിയുമായ റോബര്‍ട്ട് ഹാബെക്ക് ജര്‍മ്മനിയുടെ പാര്‍ലമെന്റിന്റെ അധോസഭയായ ബുണ്ടെസ്റ്റാഗില്‍ നിന്ന് രാജിവയ്ക്കുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു.
പ്റ്റംബര്‍ 1 തിങ്കളാഴ്ച ബുണ്ടെസ്ററാഗിലെ അംഗത്വം രാജിവയ്ക്കുമെന്ന് അദ്ദേഹം ബുണ്ടെസ്ററാഗ് പ്രെസീഡിയത്തെ അറിയിച്ചു. ഗ്രീന്‍സിന്റെ പാര്‍ട്ടി നേതാക്കളായ ഫ്രാന്‍സിസ്ക ബ്രാന്റനറും ഫെലിക്സ് ബനാസാക്കും ഹാബെക്കിന്റെ തീരുമാനത്തില്‍ ഖേദം അറിയിച്ചു. ബണ്ടസ്ടാഗില് ആകെ 85 സീറ്റാണ് 2025 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ലഭിച്ചത്.
ലണ്ടനില്‍ നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സിന്റെ ഓണാഘോഷത്തിന് തുടക്കമായി
ലണ്ടൻ: യുകെയിൽ വിപുലമായ ഓണാഘോഷ്ത്തിന് തുടക്കംകുറിച്ച് നോർത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ്. വെംബ്ലി സഡ്ബറി ഹാളിൽ നടന്ന ആഘോഷത്തിൽ ഒട്ടേറെ കലാകാരന്മാർ അണിനിരന്നു.
ഔദ്യോഗിക ഭാരവാഹികളില്ലാതെ ഈ സൗഹൃദ കൂട്ടായ്മയിൽ നിന്ന് സ്വയമേ മുന്നോട്ട് വന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടികൾ ഒരുക്കിയത്. മാള സ്വദേശി ചാൾസ് നയിച്ച ആഘോഷങ്ങളിൽ റാൽഫ് അറയ്ക്കൽ, അനൂപ ജോസഫ്, അശ്വതി അനീഷ് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഒരുക്കിയപ്പോൾ അരുൺ കൊച്ചുപുരയ്ക്കൽ, ഷിനോ ജോർജ്, മേൽജോ, തോമസ് ജോയ് എന്നിവരുടെ മേൽനോട്ടത്തിൽ 25 അംഗ കമ്മിറ്റി സംഘടനത്തിനായി ചുക്കാൻ പിടിച്ചു.
45 നർത്തകർ തകർത്താടിയ ഫ്ലാഷ് മോബ് ഏവരെയും ആവേശത്തിലാക്കി. ന്യൂജൻ മാവേലിയായിരുന്നു മറ്റൊരു ’ഹൈലൈറ്റ്’. മാവേലിയായി എബി ജോസും തനത് കഥകളി രൂപത്തിൽ സനികയും എത്തി. താലപ്പൊലിയുമായി വനിതകളും പുലിക്കളിയും നടത്തി.
’ഓണഗ്രാമം’ ചുറ്റി പ്രദക്ഷിണമായിട്ടാണ് കാണികൾ വേദിയിലേക്ക് എത്തിയത്.
ലിവർപൂളിൽ നിന്നുള്ള ’വാദ്യ’ ചെണ്ടമേള സംഘം താളമേളങ്ങൾക്ക് അകമ്പടിയേകി.റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. എംഎയുകെ പ്രതിനിധി ശ്രീജിത്ത് ശ്രീധരൻ, ആനന്ദ് ടിവി ഡയറക്ടർ എസ്. ശ്രീകുമാർ, ഷാൻ പ്രോപ്പർട്ടീസ് മാനേജർ ഷാൻ, ജെഗി ജോസഫ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.നോർത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സിന്റെ പത്തുവർഷത്തെ കഥ പറഞ്ഞുള്ള അവതരണം ’സുന്ദരി കവല’ എന്ന വീഡിയോ സീരീസ് ആയി ഏവരുടെയും ഹൃദയം കീഴടക്കി.
റോമി ജോർജും ഇൻഫ്ലുൻസറായ അനൂപ് മൃദുവും ചേർന്നാണ് ഇത് ഒരുക്കിയത്.നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.

നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.മേഘ ബൈജു, എം സി റാൽഫ്, എമിൽ എലിയാസ്, ആതിര ശശിധരൻ എന്നിവരായിരുന്നു അവതാരകർ. വൈബ്രൻസ് ലണ്ടനായിരുന്നു എൽഇഡി വാൾ ഉൾപ്പെടെ ലൈറ്റ് ആൻഡ് സൗണ്ട് കൈകാര്യം ചെയ്തത്.
കൊളോണ്‍ കേരള സമാജം ഫാമിലി സ്പോര്‍ട്സ് ഡേ 31ന്
കൊളോണ്‍: ജര്‍മനിയിലെ മലയാളി സംഘടനയായ കേരള സമാജം സംഘടിപ്പിക്കുന്ന ഫാമിലി സ്പോര്‍ട്സ് ഡേ ഈ മാസം 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ജര്‍മനിയിലെ ഒന്നും രണ്ടും മൂന്നും തലമുറകളുടെ സംഗമത്തില്‍ വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് അരങ്ങേറുന്നത്.
മിഠായി പെറുക്കല്‍, മ്യൂസിക്കല്‍ ചെയര്‍, ഓട്ടം, നടത്തം, ലെമണ്‍ വിത്ത് സ്പൂണ്‍, വസ്ത്രം തൂക്കിയിടല്‍ എന്നിവയ്ക്കു പുറമെ പുരുഷന്മാര്ക്കും വനിതകള്‍ക്കുമായി വെവ്വേറെ വടംവലി മത്സരവും ഉണ്ടായിരിക്കും.
പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ സമാജം ഒരുക്കുന്നുണ്ട്. മത്സരങ്ങള്‍ വൈകുന്നേരം ആറിന് സമാപിക്കും. മത്സരങ്ങളിലെ വിജയികള്‍ക്ക് സെപ്റ്റംബര്‍ 20ന് വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ തിരുവോണാഘോഷ വേളയില്‍ ട്രോഫികളും സമ്മാനങ്ങളും നല്കിയാദരിക്കും.
മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് സെക്രട്ടറി ബൈജു പോള്‍, പ്രസിഡന്റ് ജോസ് പുതുശേരി, ജന. സെക്രട്ടറി ഡേവീസ് വടക്കുംചേരി എന്നിവര്‍ നേതൃത്വം നല്‍കും. ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) എന്നിരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
സ്പോര്‍ട്സ് ഡേയിലേയ്ക്ക് ഏവരേയും ക്ഷണിക്കുന്നതായും പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ ജോസ് പുതുശേരി (+49 176 56434579), ഡേവീസ് വടക്കുംചേരി (+49 173 2609098), ബൈജു പോള്‍(004917669839435) എന്നിവരുടെ പക്കല്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
മത്സരങ്ങള്‍ നടക്കുന്ന സ്ഥലം: St.Stephan Kirche Hof, Rheinstr.75, Breuhl 50321.
വെബ്സൈറ്റ്: www.keralasamajamkoeln.de
ഗ്ലോബൽ മലയാളി ഫെഡറേഷൻ രാജ്യാന്തര പ്രവാസി പുരസ്കാരങ്ങൾ സമ്മാനിച്ചു
ബർലിൻ: ജർമനി ആസ്ഥാനമായുള്ള ഗ്ലോബൽ മലയാളി ഫെഡറേഷൻ രാജ്യാന്തര പ്രവാസി പുരസ്കാരങ്ങൾ സമ്മാനിച്ചു. ജിഎംഎഫിന്റെ 36-ാമത് രാജ്യാന്തര പ്രവാസി സംഗമത്തിന്റെ നാലാം ദിവസമായ 23ന് നടന്ന സമ്മേളനത്തിൽ ജർമനിയിലെ കലാസാംസ്കാരിക, നാടക രംഗത്ത് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി ജോയ് മാണിക്കത്തിനും മലയാള സാഹിത്യരംഗത്ത് സമഗ്രസംഭാവന നൽകിയ സ്വിറ്റ്സർലൻഡിൽ നിന്നുള്ള കവി ബേബി കാക്കശേരിക്കും പുരസ്കാരവും ബഹുമതിപത്രവും സമ്മാനിച്ചു.
ജർമനിയിലെ കൊളോൺ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ നടന്ന സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ജിഎംഎഫ് ഗ്ലോബൽ ചെയർമാനും ലോക കേരള സഭാംഗവുമായ പോൾ ഗോപുരത്തിങ്കൽ അവാർഡ് ജേതാക്കൾക്ക് പുരസ്കാരം സമ്മാനിച്ചു.
ജിഎംഎഫ് ട്രഷറർ വർഗീസ് ചന്ദ്രത്തിൽ ജോയി മാണിക്കത്തിന് ബഹുമതിപത്രം സമ്മാനിച്ചു. ജിഎംഎഫ് പ്രസിഡന്റ് സണ്ണി വേലൂക്കാരൻ ബേബി കാക്കശേരിക്ക് ബഹുമതിപത്രം കൈമാറി. രണ്ട് കാറ്റഗറിയിലായിട്ടാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പുരസ്കാര ജേതാക്കളായ ജോയ് മാണിക്കത്തിനെ ബാബു ഹാംബർഗും ബേബി കാക്കശേരിയെ ബേബി കലയങ്കേരിയും സദസിന് പരിചയപ്പെടുത്തി. പുരസ്കാര ജേതാക്കൾ മറുപടി പറഞ്ഞു. മാധ്യമ പ്രവർത്തകനും ലോകകേരളസഭാംഗവും ജിഎംഎഫിന്റെ 2022ലെ പുരസ്കാര ജേതാവുമായ ജോസ് കുമ്പിളുവേലിൽ ആശംസകൾ നേർന്നു.
സോഫി താക്കോൽക്കാരൻ സ്വാഗതവും എൽസി വേലൂക്കാരൻ നന്ദിയും പറഞ്ഞു. മേരി വെള്ളാരംകാലായിൽ, ജോസ് കുറിച്ചിയിൽ എന്നിവർ പരിപാടികളുടെ അവതാരകരായി. പ്രവാസി സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് മികവ് തെളിയിച്ച വ്യക്തികളെയാണ് വർഷങ്ങളായി ജിഎംഎഫ് അവാർഡ് നൽകി ആദരിക്കുന്നത്.
കാസർഗോഡ് സ്വദേശി റോമിൽ അന്തരിച്ചു
റോം: കാസർഗോഡ് ഒടയാച്ചാൽ സ്വദേശി ബിജു എബ്രഹാം(53) റോമിൽ അന്തരിച്ചു. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ റൂബി റോമിൽ തന്നെ ജോലി ചെയ്യുന്നു. രണ്ട് ആൺമക്കൾ നാട്ടിലാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ അലിക് ഇറ്റലി, രക്തപുഷ്പങ്ങൾ ഇറ്റലി എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
യുക്മ വള്ളംകളി ലോഗോ: ലിജോ ലാസർ വിജയി
ലണ്ടൻ: യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തിൽ വെസ്റ്റ് യോർക്ക്ഷയർ കീത്ത്ലി മലയാളി അസോസിയേഷനിൽ നിന്നുള്ള ലിജോ ലാസർ വിജയിയായി. ശനിയാഴ്ച നടക്കുന്ന ഏഴാമത് വള്ളംകളി മത്സരത്തിന്റെ മുഴുവൻ ഔദ്യോഗിക കാര്യങ്ങൾക്കും ലിജോ ഡിസൈൻ ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക.
നിരവധി പേർ പങ്കെടുത്ത ലോഗോ മത്സരത്തിൽ നിന്നാണ് ലിജോ ലാസറിന്റെ ലോഗോ യുക്മ ദേശീയ സമിതി തെരഞ്ഞെടുത്തത്. അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ലിജോ, വള്ളംകളിയുടെ നാടായ ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്. ലോഗോ മത്സരത്തിൽ വിജയിയായ ലിജോയ്ക്ക് വള്ളംകളി വേദിയിൽ വച്ച് സമ്മാനം വിതരണം ചെയ്യും.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും.
മലയാളി സുന്ദരി മത്സരം, തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്, തെയ്യം, പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.
വള്ളംകളി സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്: അഡ്വ. എബി സെബാസ്റ്റ്യൻ - 077 0286 2186, ജയകുമാർ നായർ - 074 0322 3006, ഡിക്സ് ജോർജ് - 074 0331 2250.
സംഗീത ആല്‍ബം "ദാവണി പെന്നോണം' റിലീസിന് ഒരുങ്ങുന്നു
ബര്‍ലിന്‍: കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവാസി ഓണ്‍ലൈനിന്റെ സഹകരണത്തോടെ ഇത്തവണത്തെ ഓണത്തെ സംഗീതമയമാക്കാന്‍ ഒരുക്കിയ രണ്ടാമത്തെ ഉത്സവ ഗാനമായ "ദാവണി പെന്നോണം' എന്ന തിരുവോണ ആല്‍ബം റിലീസിംഗിനായി ഒരുങ്ങുന്നു.
ജോസ് കുമ്പിളുവേലിലാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ഷാന്റി ആന്റണി അങ്കമാലിയാണ്. ദാവണി പെന്നോണം എന്ന സംഗീത ആല്‍ബത്തില്‍ മൂന്നരവയസുകാരന് കുട്ടൂസിനൊപ്പം(സ്റ്റെവിന്‍ ഷാന്റി) റിയാലിറ്റി ഷോ ഫെയിം ഋതിക സുധീറുമാണ് പാടിയിരിക്കുന്നത്.
വി.ജെ. പ്രതീഷാണ് ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചിരിക്കുന്നത്. ജോസഫ് മാടശേരിയാണ് ഫ്ലൂട്ട് ലൈവ് വായിച്ചിരിക്കുന്നത്. ചാലക്കുടിയിലെ ടൂണ്‍സ് റിക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഗാനം ഡിസൈന്‍(മിക്സിംഗ് ആൻഡ് മാസ്റ്ററിംഗ്) ചെയ്തിരിക്കുന്നത് ഡെന്‍സണ്‍ ഡേവിസാണ്.
ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. തിരുവോണ നാളിൽ എന്ന് തുടങ്ങുന്ന ഗാനം കുമ്പിള് ക്രിയേഷന്‍സിന്റെ യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നത്.
ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്ക് ആക്രമണം: രണ്ടു പേർ അറസ്റ്റിൽ
ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്കുണ്ടായ തീവയ്പ് ആക്രമണത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 54 വയസുകാരനും പതിനഞ്ചുകാരനുമാണു പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് ഇൽഫോർഡിലെ ഇന്ത്യൻ അരോമ റസ്റ്ററന്റിനു നേർക്ക് ആക്രമണമുണ്ടായത്. ഇവിടെ ഭക്ഷണം കഴിക്കുകയായിരുന്നു മൂന്നു സ്ത്രീകൾക്കും രണ്ടു പുരുഷന്മാർക്കും പൊള്ളലേറ്റു.
ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. റസ്റ്ററന്റിനു കാര്യമായ നാശനഷ്ടമുണ്ടായി. രോഹിത് കാലുവാലയുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്ററന്റ്.
ജിഎംഎഫ് പ്രവാസി സംഗമം രണ്ടാം ദിവസം ശ്രദ്ധേയമായി
കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) ആഭിമുഖ്യത്തില്‍ അഞ്ച് ദിനങ്ങളിലായി നടക്കുന്ന പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസം ശ്രദ്ധേയമായി. ഓഗസ്റ്റ് 20ന് ആരംഭിച്ച സംഗമത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച സാബു ജേക്കബ് ആറാട്ടുകളത്തില് ക്രിത്യന്‍ സഭയും വിശ്വാസികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. തുടര്‍ന്ന് ചര്‍ച്ചകളും നടന്നു.
വൈകുന്നേരം നടന്ന കലാസായാഹ്നം ജിഎംഎഫ് വനിതാ ഫോറം സാരഥികളായ ജെമ്മ ഗോപുരത്തിങ്കല്‍, എല്‍സി വേലൂക്കാരന്‍, ലൂസി നെറ്റികാടന്‍, ലിസി ചെറുകാട്, ലീലാമ്മ നടുവിലേഴത്ത്, മേരി ക്രീഗര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, പ്രഫ.ഡോ. രാജപ്പന്‍നായര്‍, ഫാ. ജോസ് കല്ലുപിലാങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.
ബാബു ഹാംബുര്‍ഗ്, ജെയിംസ് പാത്തിക്കന്‍, ജോയി വെള്ളാരംകാലായില്‍, സോബിച്ചന് ചേന്നങ്കര എന്നിവരുടെ ഗാനാലാപനം, സാബു ജേക്കബ്, ബേബി കലയംങ്കേരില് എന്നിവരുടെ കാവ്യചൊല്‍ക്കാഴ്ച, ജോസി മണമയിലിന്റെ സാമ്പത്തിക അവലോകനം, നാടന്‍നൃത്തം, ഹാസ്യചിത്രീകരണം എന്നിവ അരങ്ങേറി. സിറിയക് ചെറുകാടിന്റെ ഗാനമേളയോടുകൂടി കലാപരിപാടികള്‍ അവസാനിച്ചു.
ലൂസി നെറ്റികാടന്‍ സ്വാഗതവും എല്‍സി വടക്കുംചേരി നന്ദിയും പറഞ്ഞു. മേരി ക്രീഗര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഇക്കൊല്ലത്തെ ജിഎംഎഫ് അവാര്‍ഡുജേതാക്കളായ ജോയി മാണിക്കത്തിനും ബേബി കാക്കശേരിക്കും ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍, ഡാലെം, ബാസെം സെന്റ് ലുഡ്ഗെര്‍ ഹൗസിലാണ് സംഗമം നടക്കുന്നത്.
"വാഴ്വ് 2025': ബർമിംഗ്ഹാമിൽ ക്നാനായ കത്തോലിക്കാ മഹാസംഗമം ഒക്ടോബർ നാലിന്
ബർമിംഗ്ഹാം: ഗോത്രമഹിമയുടെ തനിമയും പൂർവികർ പകർന്നുനൽകിയ പാരമ്പര്യവും നെഞ്ചോടുചേർത്ത വിശ്വാസവും മുറുകെപ്പിടിച്ച് ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രപുസ്തകത്തിൽ ഒരു സുവർണ അധ്യായം കുറിക്കാൻ "വാഴ്വ് 2025' മഹാസംഗമം ഒരുങ്ങുന്നു.
യുകെയുടെ ഹൃദയഭാഗമായ ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ ഒക്ടോബർ നാലിന് ശനിയാഴ്ച ഈ ചരിത്ര സംഗമത്തിന് അരങ്ങുണരും. നമ്മുടെ കൂട്ടായ്മയുടെ വേരുകൾ ആഴത്തിലോടാനും വിശ്വാസത്തിൽ തഴച്ചുവളരാനുമുള്ള ഈ അപൂർവ സംഗമത്തിനായി യുകെയിലെമ്പാടുമുള്ള ക്നാനായ മക്കൾ ആവേശത്തോടെ കാത്തിരിക്കുന്നു.
ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "വാഴ്വ് 2025', രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് നടക്കുക. ഈ മഹാകൂട്ടായ്മയ്ക്ക് ചുക്കാൻ പിടിക്കുന്നത് ഫാ. സുനി പടിഞ്ഞാറേക്കര (ചെയർമാൻ), അഭിലാഷ് തോമസ് മൈലപ്പറമ്പിൽ (ജനറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സമിതിയാണ്.
ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ (കൺവീനർമാർ), സജി രാമച്ചനാട്ട് (ജോയിന്റെ കൺവീനർ) എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നു.
ഒരുമയുടെ ആഘോഷം, പൈതൃകത്തിന്റെ പുനഃപ്രഖ്യാപനം
തലമുറകളായി നാം കാത്തുസൂക്ഷിക്കുന്ന തനിമയാർന്ന പാരമ്പര്യങ്ങളും വിശ്വാസ ദാർഢ്യവും അടുത്ത തലമുറയുടെ സിരകളിലേക്ക് പകർന്നുനൽകാനുള്ള ഒരു വലിയ വിളനിലമായി "വാഴ്വ് 2025' മാറും.
ഇത് കേവലം ഒരു ഒത്തുചേരലല്ല, മറിച്ച് യുകെയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തിന്റെയും സ്നേഹബന്ധങ്ങളുടെയും ഉജ്വലമായ പുനഃപ്രഖ്യാപനമാണ്.
വിശ്വാസ പ്രഘോഷണങ്ങൾ, ഹൃദയം കവരുന്ന കലാവിരുന്നുകൾ, ചൈതന്യദായകമായ പ്രാർഥനാ ശുശ്രൂഷകൾ എന്നിവ ഒത്തുചേർന്ന് ഈ ദിനം അവിസ്മരണീയമാക്കും.
കേരളത്തിന്റെ മണ്ണിൽ നിന്ന് പറിച്ചുനടപ്പെട്ടിട്ടും തങ്ങളുടെ വിശ്വാസവും പൈതൃകവും ഒരു കെടാവിളക്കുപോലെ കാത്തുസൂക്ഷിക്കുന്ന യുകെയിലെ ക്നാനായ സമൂഹം, "വാഴ്വ് 2025'-നെ നോക്കിക്കാണുന്നത് തങ്ങളുടെ കൂട്ടായ്മയുടെ ശക്തി വിളിച്ചോതുന്ന ഒരു അടയാളമായാണ്.
ഇതിനോടകം തന്നെ നടന്നു കഴിഞ്ഞ സംഗമത്തിന്റെ ഔദ്യോഗികമായ കിക്ക് ഓഫ്, ഓരോ ക്നാനായ ഭവനത്തിലും വലിയ ആവേശത്തിന്റെ അലയൊലികൾ സൃഷ്ടിച്ചിട്ടുണ്ട്.
ജിഎംഎഫിന്റെ പ്രവാസി സംഗമത്തിന് തുടക്കം
കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) 36-ാം പ്രവാസി സംഗമത്തിന് ബുധനാഴ്ച ജര്‍മനിയില്‍ തുടക്കമായി.
സംഗമകേന്ദ്രമായ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന് ഹൗസില്‍ വൈകുന്നേരം എട്ടിന് ഗ്ലോബല്‍ മലയാളി ഫെഡറേഷന് ചെയര്‍മാനും ലോകകേരള സഭ അംഗവുമായ പോള്ഗോപുരത്തിങ്കല് ഭദ്രദീപം കൊളുത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ജിഎംഎഫ് പ്രസിഡന്റ് സണ്ണി വേലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. വിവിധ സംഘടന പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. വിവിധകാലാപരിപാടികളും അരങ്ങേറി. ജെമ്മ ഗോപുരത്തിങ്കല്‍ നന്ദി പറഞ്ഞു.
യൂറോപ്പിലെ പ്രശസ്ത ഗായകന് വിയന്നയില്‍ നിന്നുള്ള സിറിയക് ചെറുകാടിന്റെ ഗാനമേള ആദ്യദിവസത്തെ സംഗീതമയമാക്കി. ചര്‍ച്ചകള്‍, യോഗാ, കലാസായാഹ്നങ്ങള്‍ തുടങ്ങിയ പരിപാടികളാണ് അഞ്ചു ദിനങ്ങളിലായി അരങ്ങേറുന്നത്.
അപ്പച്ചന് ചന്ദ്രത്തില്, സണ്ണി വേലൂക്കാരന്‍, അവറാച്ചന് നടുവിലേഴത്ത്, ബൈജു പോള്‍, മേരി ക്രീഗര്‍, ജെമ്മ ഗോപുരത്തിങ്കല്‍ എന്നിവരാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്. സംഗമം ഈ മാസം 24ന് സമാപിക്കും.
ഐഒസി അയർലൻഡ് സാണ്ടിഫോർഡ് യൂണിറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷം നടത്തി
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം നടത്തി. സാണ്ടിഫോർഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ അനേകം പേർ ചടങ്ങിൽ പങ്കെടുത്തു.
ഐഒസി ദേശീയ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. സാണ്ടിഫോർഡ് യൂണിറ്റ് പ്രസിഡന്റ് ഡെൻസൺ കുരുവിള സ്വാഗത പ്രസംഗം നടത്തി.
സെക്രട്ടറി അനീഷ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജിംജോ, നിവിൻ, ഫ്രാൻസിസ് ഇടണ്ടറി, അജീഷ്, അജിൻ, സിജോ, ഷിന്റു, ബിബിൻ, ബിജോയ് എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.
ബെൽഫാസ്റ്റ് ബൈബിൾ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡബ്ലിൻ: സെന്റ് തോമസ് സീറോമലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽഫാസ്റ്റ് ബൈബിൾ കൺവൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
ഫാ. പോൾ പള്ളിച്ചാംകുടിയിലിന്റെ നേതൃത്വത്തിലുള്ള യുകെ ഡിവൈൻ റിട്രീറ്റ് സെന്റർ അംഗങ്ങളാണ് ധ്യാനം നയിക്കുന്നത്. കുട്ടികൾക്ക് പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ്.
കുടുംബധ്യാനം റോസറ്റ സെന്റ് ബെർനാടേറ്റ് ചർച്ചിലും(Rosetta St. Bernadette Church, BT6 OLS) കുട്ടികൾക്കും(വയസ് 6, 7, 8) യുവജനങ്ങൾക്കും(വയസ് 9 മുതൽ) ധ്യാനം പാരീഷ് സെന്ററിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതിനും ഞായറാഴ്ച 12.30നും ധ്യാനം ആരംഭിക്കും. ധ്യാനദിവസങ്ങളിൽ(വെള്ളി, ശനി) കുമ്പസാരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ലഘുഭക്ഷണം ഉണ്ടായിരിക്കും.
ചർച്ച് ഗ്രൗണ്ടിലെ വാഹന പാർക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. 18 വയസിനു താഴെയുള്ള കുട്ടികളുടെ പേരെന്റ്സ് കൺസെൽട്ട് ഫോം നൽകേണ്ടതാണ്.
ജിഎംഎഫ് പുരസ്കാരം: ജോയി മാണിക്കത്തിനും ബേബി കാക്കശേരിക്കും അവാര്‍ഡ്
ബര്‍ലിന്‍: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) 2025ലെ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ജര്‍മനിയിലെ കലാ സാംസ്കാരിക നാടക രംഗത്ത് നല്കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ജോയ് മാണിക്കത്തിനെയും മലയാള സാഹിത്യരംഗത്ത് സമഗ്രസംഭാവന നല്കിയ സ്വിറ്റ്സര്‍ലൻഡില്‍ നിന്നുള്ള കവി ബേബി കാക്കശേരിയെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു.
ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന് ഹൗസില്‍ 20 മുതല്‍ 24 വരെ നടക്കുന്ന 36-ാമത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാനും ലോക കേരള സഭാംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.
പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മികവ് തെളിയിച്ച വ്യക്തികളെയാണ് ജിഎംഎഫ് അവാര്‍ഡ് നല്കി ആദരിക്കുന്നത്.
വ്യവസായ നിയമകാര്യ മന്ത്രി പി. രാജീവ്, ജോസ് പുന്നാംപറമ്പില്‍, പോള്‍ തച്ചില്‍, ജോസ് കുമ്പിളുവേലില്‍, സി.എ. ജോസഫ് തുടങ്ങിയവരാണ് മുന്‍ പുരസ്കാര ജേതാക്കള്‍.
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി അയർലൻ ഡൺലാവിൻ യൂണിറ്റ്
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
നിരവധി പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തി നിറഞ്ഞ ആഘോഷമായി മാറി. ഐഒസി ദേശീയ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ കോഓർഡിനേറ്റർ വിനു കളത്തിൽ ആയിരുന്നു.
ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൻ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
നവകേരള സൃഷ്ടിക്കായി പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യം: അപു ജോൺ ജോസഫ്
ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിൽ സുശക്തമായ നവകേരള സൃഷ്ടിക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഓർഡിനേറ്റർ അപു ജോൺ ജോസഫ്.
പ്രവാസി കേരള കോൺഗ്രസ് യുകെ നേതൃയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും കേരളത്തിന്റെ പുരോഗതിക്കുമായി പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്.
ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് കുടുംബാംഗങ്ങളെ ചേർത്തുനിർത്തുന്നതിനാണ് യുകെ, യുഎസ്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും പ്രവാസി കേരള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതെന്ന് അപു അറിയിച്ചു.
തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി ബിജു മാത്യു ഇളംതുരുത്തിയിൽ, സെക്രട്ടറിയായി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ, വൈസ് പ്രസിഡന്റായി ജോസ് പരപ്പനാട്ട്, നാഷനൽ കോഓർഡിനേറ്റർ ബിനോയ് പൊന്നാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറിയായി ജെറി തോമസ് ഉഴുന്നാലിൽ, ട്രഷററായി വിനോദ് ചന്ദ്രപ്പള്ളി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിറ്റാജ് അഗസ്റ്റിൻ, ജിൽസൺ ജോസ് ഓലിക്കൽ, ജോണി ജോസഫ്, ലിറ്റുടോമി, തോമസ് ജോണി, ജിസ് കാനാട്ട്, സിബി കാവുകാട്ട്, ബേബി ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തിന് ബുധനാഴ്ച തിരിതെളിയും
കൊളോൺ: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) നേതൃത്വത്തിലുള്ള 36-ാം പ്രവാസി സംഗമത്തിന് ബുധനാഴ്ച തുടക്കമാവും. രാത്രി എട്ടിന് ഗ്ലോബല്‍ മലയാളി ഫെഡറേഷന് ചെയര്‍മാനും ലോകകേരള സഭാംഗവുമായ പോള്ഗോപുരത്തിങ്കല് ഭദ്രദീപം കൊളുത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
സംഗമത്തില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. ചര്‍ച്ചകള്‍, യോഗാ, കലാസായാഹ്നങ്ങള്‍ തുടങ്ങിയ പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്.
യൂറോപ്പിലെ പ്രശസ്ത ഗായകന് വിയന്നയില്‍ നിന്നുള്ള സിറിയക് ചെറുകാടിന്റെ ഗാനമേള സംഗമത്തിന് കൊഴുപ്പേകും. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന് ഹൗസില്‍ നടക്കുന്ന സംഗമം ഞായറാഴ്ച സമാപിക്കും.
ജെമ്മ ഗോപുരത്തിങ്കല്‍, അപ്പച്ചന് ചന്ദ്രത്തില്, സണ്ണി വേലൂക്കാരന്‍, അവറാച്ചന് നടുവിലേഴത്ത്, ബൈജു പോള്‍, മേരി ക്രീഗര്‍ എന്നിവരാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്.
ട്രെയിലറിലേറി സ്വീഡീഷ് പള്ളിയുടെ ചരിത്രയാത്ര
സ്റ്റോക്ഹോം: കെട്ടിടങ്ങളും വീടുകളും അപ്പാടെ ഒരിടത്തുനിന്ന് നീക്കുന്നത് സമീപകാലത്തു പതിവാണെങ്കിലും ഒരു പള്ളി അപ്പാടെ മറ്റൊരിടത്തേക്കു മാറ്റുന്നത് അപൂർവസംഭവമാണ്.
സ്വീഡനിലെ വടക്കൻ ലാപ്ലാൻഡ് പ്രവിശ്യയിൽപ്പെട്ട കിരുണ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ലൂഥറൻ പള്ളിയാണു പൂർവസ്ഥാനത്തുനിന്ന് അതേപടി മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കുന്നത്.
672 ടൺ ഭാരമുള്ള പള്ളി റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഫ്ലാറ്റ്ബെഡ് ട്രെയിലറിനു മുകളിലാക്കിയാണ് കൊണ്ടുപോകുന്നത്. പള്ളിയും വഹിച്ചുകൊണ്ടുള്ള കൂറ്റൻ ട്രെയിലറിനു പോകാനായി നഗരത്തിലെ റോഡ് 24 മീറ്റർ വീതി കൂട്ടി വികസിപ്പിച്ചിരുന്നു.
നഗരത്തെ വലംവച്ചുള്ള രണ്ടു ദിവസത്തെ ചരിത്രയാത്രയ്ക്കൊടുവിലാണ് പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ അഞ്ചു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തുക.
പ്രാർഥനകൾക്കുശേഷം പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ എട്ടിനാണു സ്വീഡനിലെ ഏറ്റവും മനോഹര നിർമിതികളിലൊന്നായ ഈ പള്ളിയുടെ ചരിത്രപ്രയാണം ആരംഭിച്ചത്.
ഇന്നു വൈകുന്നേരത്തോടെ പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ ലക്ഷ്യസ്ഥാനത്തെത്തും. കിരുണ ക്യാർക്ക എന്ന പേരിലറിയപ്പെടുന്ന ഈ പള്ളി 1912ലാണു നിർമിച്ചത്.
പ്രമുഖ ഇരുന്പയിര് കന്പനിയായ എൽകെഎബിയുടെ ലോകത്തിലെ ഏറ്റവും വലിയ ഇരുന്പയിര് ഖനന പദ്ധതി സൃഷ്ടിക്കുന്ന ഭീഷണിയെത്തുടർന്നാണു തടികളാൽ നിർമിതമായ ഈ പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
വർഷങ്ങളായുള്ള ഖനനം മൂലം പള്ളി മാത്രമല്ല, അടിത്തറയിൽ ബലക്ഷയം നേരിടുന്ന സാഹചര്യത്തിൽ കിരുന ടൗൺ മുഴുവനായും മാറ്റിസ്ഥാപിക്കപ്പെടുകയാണ്. പള്ളിയുൾപ്പെടെ കിരുണ ടൗൺസെന്റർ അപ്പാടെ മാറ്റുന്ന പ്രവൃത്തി 2004ലാണ് തുടങ്ങിയത്.
ടൗൺ മാറ്റിസ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പുതിയ ടൗൺസെന്ററിന്റെ ഉദ്ഘാടനവും 2022 സെപ്റ്റംബറിലാണു നടന്നത്. പള്ളി തത്സ്ഥാനത്തുനിന്നു മാറ്റുന്നതിന് 52 ദശലക്ഷം ഡോളറാണു ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഇതു മുടക്കുന്നത് ഖനന കന്പനിയായ എൽകെഎബിയാണ്. പള്ളി കൂടാതെ നഗരത്തിലെ 23 സാംസ്കാരികകേന്ദ്രങ്ങളും ഇതുപോലെ മാറ്റിസ്ഥാപിക്കും.
ലോകചരിത്രത്തിലെ അപൂർവസംഭവമെന്നാണ് പള്ളിയുടെ സ്ഥാനമാറ്റത്തെ എൽകെഎബി വിശേഷിപ്പിച്ചത്.
എംസിഎസിന്റെ മലയാളം ക്ലാസുകൾക്ക് ഒരു വയസ്
സ്റ്റുട്ട്ഗാർട്ട്: മലയാളി കമ്യൂണിറ്റി സ്റ്റുട്ട്ഗാർട്ടിന്റെ(എംസിഎസ്) ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന മലയാളം ക്ലാസുകൾ ഒരു വർഷം പൂർത്തിയായി.
മലയാള ഭാഷ പഠനവും കേരളത്തിന്റെ സാംസ്കാരിക പരിചയവും പ്രവാസികളായ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾക്ക് തുടക്കം കുറിച്ചത്.
ആറ് മുതൽ 10 വയസുവരെയുള്ള കുട്ടികൾക്കായി റോസെൻസ്റ്റീൻ പാർക്കിൽ ഔട്ട്ഡോർ ക്ലാസുകളും തണുപ്പുകാലത്ത് ഓൺലൈൻ ക്ലാസുകളും വിജയകരമായി നടത്താൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ ഔദ്യോഗിക അംഗീകാരത്തോടെ നടക്കുന്ന ക്ലാസുകളിൽ അധ്യാപകരായ അതിര, ശാലു, സജന നിസി, പി. ശ്രുതി എന്നിവരാണ് വിദ്യാർഥികൾക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുന്നത്.
വരും തലമുറയ്ക്ക് മലയാളഭാഷയിലുള്ള പാണ്ഡിത്യം ഉറപ്പുവരുത്തുന്നതിന് ക്ലാസുകൾ ഒരുപാട് ഗുണം ചെയ്യുന്നുണ്ടെന്നും മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ക്ലാസുകൾ വിജയകരമായി തുടരുന്നതിൽ സന്തോഷമുണ്ടെന്നും കോഓർഡിനേറ്റർമാരായ അനീഷ്, രതീഷ് പനമ്പിള്ളി, ഫൈസൽ എന്നിവർ അറിയിച്ചു.
അയർക്കുന്നം - മറ്റക്കര യുകെ സംഗമത്തിന് പുതുനേതൃത്വം
ലണ്ടൻ: കോട്ടയം ജില്ലയിലെ അയർക്കുന്നം, മറ്റക്കര സ്വദേശികളായ യുകെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ അയർക്കുന്നം മറ്റക്കര സംഗമത്തിന് പുതുനേതൃത്വം.13 അംഗ കമ്മിറ്റിയെയാണ് ബർമിംഗ്ഹാമിൽ നടന്ന എട്ടാമത് സംഗമത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള സാരഥികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
2017ൽ നടന്ന ആദ്യ സംഗമത്തിന്റെ ജനറൽ കൺവീനറായിരുന്ന സി.എ ജോസഫ് (പ്രസിഡന്റ്), ബെൻസിലാൽ ചെറിയാൻ (സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറർ), ചിത്ര എബ്രഹാം (വൈസ് പ്രസിഡന്റ്), ജിഷ ജിബി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോമോൻ വള്ളൂർ, ബിജു പാലക്കുളത്തിൽ, ജോഷി കണിച്ചിറയിൽ, ഫെലിക്സ് ജോൺ, ഷിനോയ് തോമസ്, ജോജി ജോസ് എന്നിവരെയും പ്രോഗ്രാം കോഓർഡിനേറ്റർമാരായി റാണി ജോസഫ്, ടെൽസ്മോൻ തടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.
മുൻ പ്രസിഡന്റ് മേഴ്സി ബിജുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്. പുതിയ കമ്മിറ്റിയുടെ കാലയളവിൽ നടക്കുന്ന അടുത്ത വർഷത്തെ സംഗമവും 2027ൽ നടക്കുന്ന സംഗമത്തിന്റെ പത്താം വാർഷികവും വൈവിധ്യമാർന്ന പരിപാടികളോടെ നടത്താനും തീരുമാനിച്ചു.
കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയർക്കുന്നം - മറ്റക്കര സംഗമം സഹായഹസ്തമായി തീരാനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരാനും പുതിയ കമ്മിറ്റി തീരുമാനിച്ചു.
എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണത്തോടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ പുതിയ കമ്മിറ്റിയും ആവിഷ്കരിച്ച് സംഗമത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രസിഡന്റ് സി.എ. ജോസഫ്, സെക്രട്ടറി ബെൻസിലാൽ ചെറിയാൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
നൂറിന്റെ നിറവില്‍ മെർസ് സര്‍ക്കാര്‍; കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ
ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അധികാരത്തിലേറിയിട്ട് 100 ദിവസം തികഞ്ഞു. മേയിലാണ് ജർമനിയുടെ പുതിയ ചാൻസലറായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ(സിഡിയു) നേതാവ് മെർസ് സ്ഥാനമേറ്റത്.
അതേസമയം, കനത്ത വെല്ലുവിളികളാണ് മെർസ് ഭരണകൂടം നേരിടുന്നത്. ക്രമരഹിതമായ കുടിയേറ്റം തടയുന്നതിനും വിദേശനയം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ശ്രമിക്കുമ്പോഴും ഭരണമുന്നണിയിൽ വിള്ളലുകൾ പ്രകടമാണ്.
ഗാസയിലെ യുദ്ധത്തിൽ ഉപയോഗിക്കാനിടയുള്ള ആയുധങ്ങൾ ഇസ്രയേലിന് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള മെർസിന്റ തീരുമാനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പാർട്ടിയിൽപ്പോലും മുൻകൂട്ടി ചർച്ച ചെയ്യാതെയാണ് മെർസ് ഈ തീരുമാനമെടുത്തത്.
ഇസ്രായേലിന് മേൽ ഭാഗിക ആയുധ ഉപരോധം ഏർപ്പെടുത്തിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നെ പൂർണമായി പിന്തുണയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിലും ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്.
ഇത് തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ(എഎഫ്ഡി) വളർച്ചയ്ക്ക് കാരണമായി. എഎഫ്ഡിയുടെ വോട്ട് വിഹിതം ഇരട്ടിയായി വർധിക്കുകയും ഓഗസ്റ്റിൽ നടന്ന ഒരു സർവേയിൽ അവർ ഭരണകക്ഷിയായ സിഡിയു - സിഎസ്യുവിനേക്കാൾ മുന്നിലെത്തുകയും ചെയ്തിരുന്നു.
ഇത്തരം വെല്ലുവിളികളെയെല്ലാം മെർസ് എങ്ങനെ തരണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
യുക്മ കേരളപൂരം വള്ളംകളി 30ന്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
റോഥർഹാം: ഏഴാമത് യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ഈ മാസം 30ന് നടക്കുന്ന വള്ളംകളിയോടൊപ്പം ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന നിരവധി കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
വള്ളംകളിയുമായി അനുബന്ധിച്ചുള്ള കലാപരിപാടികളിൽ ഒന്നായ തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് മലയാളി വനിതകളാണ് പങ്കെടുക്കും.
തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം +44 7450964670, ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി +44 7789149473 എന്നിവരെ അറിയിക്കണം.
കേരളത്തിന്റെ കലാരൂപങ്ങളായ തെയ്യം, പുലികളി എന്നിവയോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളും വേദിയിൽ അരങ്ങേറും.
യുക്മ - കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള ലൈവ് സ്റ്റേജ് പ്രോഗ്രാമുകളുടെ ചുമതല വഹിക്കുന്നത് മനോജ് കുമാർ പിള്ള +44 7960357679, അമ്പിളി സെബാസ്റ്റ്യൻ +44 7901063481 എന്നിവരാണ്.
യൂറോപ്പിൽ ഉഷ്ണതരംഗവും കാട്ടുതീയും
ബര്‍ലിന്‍: യൂറോപ്പില്‍ റിക്കാർഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. കനത്ത ചൂടിനെ തുടർന്ന് പലയിടങ്ങളിലും കാട്ടുതീ പടർന്നു. തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ സൈനികർ ഉൾപ്പെടെ ഒന്നിലധികം പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.
അല്‍ബേനിയയില്‍ വിവിധയിടങ്ങളിലായി 40ലധികം തീപിടിത്തങ്ങള്‍ ഉണ്ടായി. അയല്‍രാജ്യമായ മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്ഗോറിക്കയിൽ തീപിടിത്തമുണ്ടായി. പര്‍വതങ്ങളില്‍ തീയണയ്ക്കാൻ വിന്യസിച്ച ടാങ്ക് മറിഞ്ഞാണ് ഒരു സൈനികന് മരിച്ചത്. അപകടത്തിൽ മറ്റൊരു സൈനികന് പരിക്കേറ്റു.
ഐബീരിയന്‍ ഉപദ്വീപില്‍ ഉഷ്ണതരംഗം കാട്ടുതീയുടെ സാധ്യത ഉയർത്തി. പോര്‍ച്ചുഗലിലെ അഗ്നിശമന സേനാംഗങ്ങള്‍ മൂന്ന് വലിയ തീപിടിത്തങ്ങള്‍ നിയന്ത്രണ വിധേയമാക്കി. സ്പെയിനിലെ മാഡ്രിഡിന് സമീപമുണ്ടായ തീപിടിത്തം കനത്ത കാറ്റിനെ തുടർന്ന് വ്യാപകമായി പടർന്നതോടെ പ്രദേശവാസികളിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
മോളസുവേലസ് ഡി ലാ കാര്ബല്ലെഡയില്(കാസ്റ്റില്ല വൈ ലിയോണ്‍) തീയണയ്ക്കാൻ ശ്രമിച്ച ഒരാളും മരിച്ചു. ഗ്രീസില്‍ കഴിഞ്ഞ ദിവസം മാത്രം 82 തീപിടിത്തമാണ് രജിസ്റ്റർ ചെയ്തത്. 33 അഗ്നിശമന വിമാനങ്ങളും 4,800ലധികം അഗ്നിശമന സേനാംഗങ്ങളെയുമാണ് തീയണയ്ക്കാൻ വിന്യസിച്ചത്. 15 അടിയന്തര ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജർമനിയിൽ ഉഷ്ണതരംഗം
ഉയര്‍ന്ന ഉഷ്ണതരംഗ മര്ദമായ ജൂലിയ തെക്കു പടിഞ്ഞാറന്‍ ജർമനിയിലെത്തി. വിവിധ ഇടങ്ങളിൽ പകൽ താപനില 33 ഡിഗ്രി സെല്‍ഷ്യസ് എത്തി. താപനില ഏകദേശം 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും കൂടും.
വെയിലത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സൂര്യനിൽ നിന്ന് നേരിട്ട് ചൂട് ഏൽക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വരും ദിവസങ്ങളിൽ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് ആകാശം കൂടുതല്‍ മേഘാവൃതമായിരിക്കും. മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ജർമനിയില്‍ ഉഷ്ണതരംഗം തുടരും. ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ പകല്‍ താപനില വരും ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും.
നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയുടെ തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫില്‍ വ്യാഴാഴ്ച മുതല്‍ റൈന്‍ നദിയില്‍ നീന്തല്‍ നിരോധനം പ്രാബല്യത്തില്‍ വരും. റൈന്‍ നദീതീരത്തുള്ള മുഴുവന്‍ നഗരപ്രദേശത്തിനും നിരോധനം ബാധകമാണ്. ലംഘനങ്ങള്‍ക്ക് 1,000 യൂറോ വരെ പിഴ ചുമത്തും.
ഹെസിയന്‍ ആരോഗ്യ മന്ത്രി ഡയാന സ്റ്റോള്‍സ് താപനില ഉയരുന്നതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കുട്ടികള്‍, വിട്ടുമാറാത്ത രോഗമുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രായമായവര്‍ എന്നിവര്‍ക്ക് ചൂട് കാലാവസ്ഥയിൽ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണം.
ലോവര്‍ സാക്സോണിയില്‍ കാട്ടുതീ അപകട സൂചിക ഉയര്‍ന്നതാണ്. ജർമന്‍ വെതര്‍ സര്‍വീസ് ഫോറസ്റ്റ് ഫയര്‍ അപകട സൂചിക അനുസരിച്ച്, ലോവര്‍ സാക്സോണിയിലെ എട്ട് മോണിറ്ററിംഗ് സ്റ്റേഷനുകള്‍ നിലവില്‍ രണ്ടാമത്തെ ഉയര്‍ന്ന അപകട നിലയിലാണ്.
ജർമന്‍ തലസ്ഥാനത്തിലൂടെ കടന്നു പോകുന്ന സ്പ്രീ നദിയില്‍ തണുത്ത വെള്ളത്തില്‍ മുങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം, ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സീന്‍ നദിയില്‍ 100 വര്‍ഷത്തിനുശേഷം കഴിഞ്ഞ മാസം മുതല്‍ നീന്താന്‍ അനുവദിച്ചിട്ടുണ്ട്.
യൂറോപ്പിലുടനീളം വ്യാപിച്ച ഉഷ്ണതരംഗം ജര്‍മനിയിലും ശക്തി പ്രാപിച്ചതോടെ രാജ്യത്തെ എയര്‍ കണ്ടീഷണറുകളുടെ വിൽപന വര്‍ധിച്ചിട്ടുണ്ട്. വേനല്‍ച്ചൂട് സകല റിക്കാർഡുകളും ഭേദിച്ച് മുന്നേറുന്നത് എസി വിപണിയെ ഉഷാറാക്കിയിരിക്കുകയാണ്.
ലിമെറിക്ക് ബൈബിൾ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ "ലിമെറിക് ബൈബിൾ കൺവൻഷൻ' വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ (ഓഗസ്റ്റ് 15,16,17) രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ലിമെറിക്ക്, പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും.
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ, ഫാ.നോബിൾ തോട്ടത്തിൽ എച്ച്ജിഎൻ എന്നിവരാണ് കൺവൻഷൻ നയിക്കുന്നത്.
ധ്യാന ഗുരുക്കന്മാർക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും കൺവൻഷന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർഥം ബ്രേക്ഫാസ്റ്റും സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
കൺവൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോമലബാർ ചർച്ച് വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു .
വേദി: Limerick Race Course,Green mount park Patrickswell, V94K858.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. പ്രിൻസ് സക്കറിയ മാലിയിൽ - 089 207 0570, മോനച്ചൻ നരകത്തറ - 087 755 3271, ജോഷൻ കെ.ആന്റണി - 089 975 3535.
അയര്‍ലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു
ഡബ്ലിൻ: അയര്‍ലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു. വാട്ടർഫോർഡിൽ ഐഎൻഎംഒ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ ചേർത്തല തുറവൂർ കാടാട്ട് വീട്ടിൽ ശ്യാം കൃഷ്ണനാണ്(36) അന്തരിച്ചത്.
സംസ്കാരം പിന്നീട്. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്സ് മാനേജറായി ജോലി നോക്കി വരികയായിരുന്നു.
അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഭാര്യ വൈഷ്ണ. രണ്ട് കുട്ടികളുണ്ട്.
വടക്കൻ അയർലൻഡില്‍ വൈദികനു നേരേ ആക്രമണം
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ കൗണ്ടി ഡൗണില്‍ വയോധികനായ കത്തോലിക്കാ വൈദികനുനേരേ ആക്രമണം. ഡൗൺപാട്രിക് എന്ന സ്ഥലത്തെ സെന്റ് പാട്രിക്സ് പള്ളി വികാരി ഫാ. കാനൻ ജോൺ മുറെ(77)യ്ക്കുനേരേയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്.
വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ചില്ലുകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഹഗ് മലോൺ(30) എന്നയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്. വൈദികന്റെ ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇതേ ദിവസംതന്നെ പ്രദേശത്തു സ്റ്റീഫൻ ബ്രണ്ണിഗാൻ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിനു പിന്നിലും ഹഗ് മലോൺ ആണെന്നാണു നിഗമനം. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സുരക്ഷാ ആശങ്ക; ഞായറാഴ്ച നടക്കാനിരുന്ന ഇന്ത്യാ ദിന പരിപാടികൾ മാറ്റിവച്ചു
ഡബ്ലിന്‍: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ സമീപകാല ആക്രമണങ്ങളെത്തുടർന്ന് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഞായറാഴ്ച ഫീനിക്സ് പാർക്കിൽ നടക്കാനിരുന്ന ഇന്ത്യാ ദിന ഉത്സവം മാറ്റിവച്ചതായി അയർലൻഡ് ഇന്ത്യ കൗൺസിൽ പ്രഖ്യാപിച്ചു.
ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിൽ ചെയർമാൻ പ്രശാന്ത് ഷുക്കിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാ ദിനം ആചരിക്കുന്നതിനുള്ള നിലവിലെ സാഹചര്യം അനുകൂലമല്ലെന്നും സാഹചര്യം അവലോകനം ചെയ്ത് പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാർഡ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം എടുത്തതായി അദ്ദേഹം വിശദീകരിച്ചു. 2015 മുതൽ എല്ലാ വർഷവും അയര്‍ലൻഡ് ഇന്ത്യാ കൗൺസിൽ ഇന്ത്യാ ദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ എന്തെങ്കിലും തടസ്സം ഉണ്ടാകുന്നത് ഇതാദ്യമാണ്.
അതേസമയം, ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിറ്റീസ് ഇൻ അയർലൻഡ് ഞായറാഴ്ച ഡബ്ലിനിലെ മെറിയോൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന പരിപാടി മാറ്റമില്ലാതെ നടത്തുമെന്ന് പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനിയുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബർ 19 മുതല്‍
ബര്‍ലിന്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനിയുടെ ഈ വര്‍ഷത്തെ സമ്മേളനം സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ഡ്യൂസല്‍ഡോര്‍ഫില്‍ നടക്കും. സെമിനാറുകള്‍, ചര്‍ച്ചകൾ, സാമൂഹിക, സാംസ്കാരിക പരിപാടികളും എന്നിവ അരങ്ങേറും.
പുതിയ ബോര്‍ഡിന്റെ തെരഞ്ഞെടുപ്പും നടക്കും. സമ്മേളനത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നതായി ഡോ. മാര്‍ഗരറ്റ് മെയ്ഗി ആഞ്ചറര് (പ്രസിഡന്റ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനി) അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ അതിഥികളായി പങ്കെടുക്കാനും അവസരമുണ്ട്. വ്യക്തിഗത അവതരണങ്ങള്‍ക്ക് സിഎംഇ ക്രെഡിറ്റുകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
താത്പര്യമുള്ളവര്‍
[email protected] ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് സിഎംഎ അഭ്യര്‍ഥിച്ചു.
സ്ഥലം: Tagungshotel: Jugendherberge Duesseldorf, CityHostel, Duesseldorfer Str. 1, 40545 Duesseldorf.
ഐറീഷ് മലയാളിയുടെ സാധനങ്ങൾ വിമാനത്തിൽ നഷ്ടപ്പെട്ട സംഭവം: കേസെടുത്ത് പോലീസ്
കൊല്ലം: അയർലൻഡിൽനിന്നു നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാൻ എത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ വിമാനാധികൃതർ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്തു. 28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടി കൈയിൽ കിട്ടുമ്പോൾ അവശേഷിച്ചത് 15 കിലോ മാത്രമായിരുന്നു.
ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ അയർലൻഡിലെ വാട്ടർഫോഡിൽ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂർ ഹൗസിൽ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകൻ ഡെറിക് ബിജോ കോശി എന്നിവരുടെ മൊബൈലുകളും ലാപ്ടോപ്പുമടക്കം വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
ജൂലൈ 23നാണ് ബിജോയ് കുടുംബമായി ഡബ്ലിനിൽ നിന്നു നാട്ടിലേക്ക് യാത്രതിരിക്കുന്നത്. മുംബൈ വഴിയുള്ള കൊച്ചി ഇൻഡിഗോ എയർലൈൻസിലായിരുന്നു യാത്ര. ഡബ്ലിനിൽനിന്ന് നാല് ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ തിരികെ ലഭിച്ചത് മൂന്നു ബാഗേജുകൾ മാത്രം.
മൊബൈലുകളും ലാപ്ടോപ്പും അടങ്ങിയ 28 കിലോയുടെ നാലാമത്തെ ബാഗേജ് തിരികെ ലഭിച്ചില്ല. രേഖകളടക്കം നിരത്തി വിമാന അധികൃതർക്ക് ബിജോയ് പരാതി നൽകി. ഒടുവിൽ 30ന് ഇൻഡിഗോ പ്രതിനിധികൾ നേരിട്ട് ബാഗേജ് എത്തിക്കുകയായിരുന്നു.
28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടിയിൽ അവശേഷിച്ചത് 15 കിലോ മാത്രം. ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള പലതും നഷ്ടമായി. അന്വേഷണം നടക്കുകയാണ് എന്നാണ് വിമാന കമ്പനി അധികൃതർ പറയുന്നത്.
സംഭവം ചൂണ്ടിക്കാട്ടി കേരള പോലീസിനും ബിജോയ് പരാതി നൽകിയിരുന്നു. കൊല്ലം ജില്ലയിലെ പുത്തൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ഐഒസി അയർലൻഡ് ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
ഡബ്ലിൻ: ഐഒസി അയർലൻഡ് ഡൺലാവിൻ യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ കലാപരിപാടികളോടുകൂടി വെള്ളിയാഴ്ച(ഓഗസ്റ്റ് 15) നടക്കും.
പരിപാടികൾ ഉച്ചയ്ക്ക് 1.30ന് ഡൺലാവിനിലെ ജിഎഎ വേദിയിൽ ആരംഭിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഓർക്കുന്ന വിവിധ കലാ-സാംസ്കാരിക അവതരണങ്ങൾ, ദേശഭക്തിഗാനങ്ങൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ അരങ്ങേറും.
എല്ലാവരേയും ഈ ചടങ്ങിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിശദ വിവരങ്ങൾക്ക്: വിനു കളത്തിൽ - 089 420 4210, ലിജു ജേക്കബ് - 089 450 0751, സോബിൻ വടക്കേൽ - 089 400 0222, പോൾസൺ - 089 400 2773, ജെബിൻ - 083 853 1144.
രമേശ് ചെന്നിത്തലയുടെ വാക്കത്തോണിൽ പങ്കാളികളായി യുകെയിലെ ഐഒസി പ്രവർത്തകരും
ആലപ്പുഴ: ലഹരിക്കെതിരെ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് ലഹരിക്കെതിരേ സമൂഹ നടത്തം വാക്കത്തോൺ പരിപാടി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചു.
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച വാക്കത്തോണിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പങ്കാളിതമാണ് ലഭിച്ചത്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി മുഖ്യാതിഥിയായി പങ്കെടുത്തു.
എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി. ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ രൂപതാധ്യക്ഷൻ ജെയിംസ് റാഫേൽ ആനപ്പറമ്പിൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
വാക്കത്തോണിലുടനീളം യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പ്രവർത്തകരുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രദ്ധേയമായി. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഐഒസി ഗ്ലോബൽ പ്രതിനിധി മഹാദേവൻ വാഴശേരിൽ, ഐഒസി യുകെ വക്താവ് അജിത് മുതയിൽ, ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പരിപാടിയുടെ ഭാഗമായി.
പ്രവാസ സംഘടനകളെ പ്രതിനിധീകരിച്ചാണ് ഐഒസി പ്രവർത്തകർ വാക്കത്തോണിന്റെ ഭാഗമായത്. കോഴിക്കോട് ജില്ലയിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ വിജയകരമായി സംഘടിപ്പിച്ച ശേഷമാണ് വാക്കത്തോൺ ആലപ്പുഴ ജില്ലയിലെത്തിയത്.
പി.പി. ചിത്തരഞ്ജൻ എംഎൽഎ, ഹാഷ്മിയ ശരീഅത്ത് കോളജ് പ്രിൻസിപ്പാൾ സി.കെ. ബാദുഷ സഖാഫി, ശബരിമല മുൻ മേൽശാന്തി നീലാമന പരമേശ്വരൻ നമ്പൂതിരി, അഡ്വ. എം. ലിജു, ഡോ. കെ എസ് മനോജ് എക്സ് എംപി, ജോസഫ് വാഴക്കൻ, എ. എ .ഷുക്കൂർ, അഡ്വ. ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ്,
പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, യുഡിഎഫ് കൺവീനർ സി.കെ. ഷാജിമോഹൻ, കെപിസിസി ഭാരവാഹികൾ എം.ജെ. ജോബ്, അഡ്വ. ജോൺസൺ എബ്രഹാം, അഡ്വ. കെ.പി. ശ്രീകുമാർ, ബി. ബൈജു, അഡ്വ. സമീർ, രാജേന്ദ്രപ്രസാദ്, കറ്റാനം ഷാജി, ത്രിവിക്രമൻ തമ്പി, എൻ. രവി, എസ്. ശരത്, എബി കുര്യാക്കോസ്,
കെപിസിസി വക്താക്കളായ അനിൽ ബോസ്, സന്ദീപ് വാര്യർ, ആർ. വത്സലൻ പ്രൗഡ് കേരള ആലപ്പുഴ ജില്ലാ ചാപ്റ്റർ കൺവീനർ അഡ്വ. ശ്രീജിത്ത് പത്തിയൂർ, കോഓർഡിനേറ്റർ സരുൺ റോയി, ഫെലിസിറ്റേറ്റർ എസ്.എം. അൻസാരി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, ഫാ. സേവ്യർ കുടിയാശേരി, ഗാന്ധിഭവൻ സെക്രട്ടറി മുഹമ്മദ് ഷമീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.എം. നസീർ തുടങ്ങിയവർ നേതൃത്വം നൽകി.
സിഎഫ്ഡിയുടെ പതിനാറാമത് സ്ഥാപക ദിനവും സ്വാതന്ത്ര്യദിനാഘോഷവും റോമിൽ നടക്കും
റോം: റോമിൽ ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യ ദിനവും ഗാന്ധിയൻ സംഘടനയായ കോൺഗ്രസ് ഓഫ് ഫെയ്ത്ത് ആൻഡ് ഡെമോക്രസിയുടെ(സിഎഫ്ഡി) പതിനാറാമത് സ്ഥാപക ദിനവും ഓഗസ്റ്റ് 15ന് രാവിലെ 10.30ന് റോമിലെ പിയാസാഗാന്ധിയിൽ നടക്കും.
ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഡോ. മേരി ഷൈനി മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് ആരോമൽ സേവി ജിയോ അധ്യക്ഷത വഹിക്കും. സിഎഫ്ഡി സ്ഥാപകൻ ഡെന്നി ചെർപ്പണത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.
റോമിലെ ഇന്ത്യൻ പ്രവാസികളോടൊപ്പം വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളും മറ്റ് പ്രവാസി സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്ത് ആശംസകൾ നൽകുമെന്ന് സെക്രട്ടറി ഫ്ലവർ ജോസ് അറിയിച്ചു.
കോട്ടയം സ്വദേശി ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു
ലണ്ടൻ: കോട്ടയം വൈക്കം സ്വദേശിയായ യുവാവ് ബ്രിട്ടനിൽ റോഡപകടത്തിൽ മരിച്ചു. മിഡിൽസ്ബറോയിൽ താമസിക്കുന്ന സെബാസ്റ്റ്യൻ ദേവസ്യ - ലിസി ജോസഫ് ദമ്പതികളുടെ മകൻ ആൽവിൻ സെബാസ്റ്റ്യനാണ്(24) വെള്ളിയാഴ്ച രാത്രി യോർക്ഷെയറിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
സംസ്കാരം പിന്നീട്. സഹോദരങ്ങൾ - അലീന സെബാസ്റ്റ്യൻ, അലക്സ് സെബാസ്റ്റ്യൻ. യുവാവ് സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിൽ ജംഗ്ഷനു സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് യുവാവിനെ ആശുപ്രതിയിലേക്ക് മാറ്റിയത്.
മലയാളി യുവാവ് യുകെയിൽ മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാൽ(26) ആണ് മരിച്ചത്.
യുകെയിലെ സൗത്ത് യോർക്ക്ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോൾ തൂങ്ങി മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്സ്ബറോ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവും യുകെയിൽ എത്തുന്നത്. തുടർന്ന് രണ്ട് വർഷം മുൻപാണ് കെയർഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈഷ്ണവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി മെക്സ്ബറോ പോലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.
ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണം: ഐറീഷ് സർക്കാർ ഇടപെടുന്നു
ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരേ അയർലൻഡിൽ തുടർന്നുവരുന്ന അക്രമ സംഭവങ്ങൾക്ക് പരിഹാരത്തിനായി ഐറീഷ് സർക്കാർ ഇടപെടുന്നു.
സമീപ ആഴ്ചകളിൽ വർധിച്ചുവന്ന അക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐറീഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരീസ് തിങ്കളാഴ്ച അയർലൻഡിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
വിദേശകാര്യ മന്ത്രി കൂടിയായ സൈമൺ ഹാരീസിന്റെ ഇടപെടലിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സമൂഹം. ഇന്ത്യൻ എംബസിയാണ് ചർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്.
അയർലൻഡിലെ ഇന്ത്യൻ സമൂഹം ഐറീഷ് സമൂഹത്തിന് നൽകിവരുന്ന സംഭാവനകൾ നിസ്തുലമാണെന്നും അയർലൻഡ് ഒരിക്കലും വംശീയതയെ വച്ചു പൊറുപ്പിക്കില്ലെന്നും സൈമൺ ഹാരീസ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വംശീയ ആക്രമണങ്ങൾ തടയുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ക്രമീകരിക്കണമെന്നാണ് ഇന്ത്യൻ സംഘടനകൾ ആവശ്യപ്പെടുന്നത്.
പ്രശ്നബാധിത പ്രദേശങ്ങളിൽ നിയമപാലകരുടെ സാന്നിധ്യം കൂടുതൽ ഉറപ്പാക്കണം എന്നും ഇവർ ആവശ്യപ്പെടുന്നു.
ചെസ്മിന്റണിൽ മലയാളികള്‍ക്ക് അഭിമാന നേട്ടം
സ്റ്റുട്ട്ഗാര്‍ട്ട്: ചെസും ബാഡ്മിന്റണും ചേരുന്ന കായികയിനമായ ചെസ്മിന്റണ്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനിയിലെ സ്റ്റുട്ഗാര്ട്ടിന് വേണ്ടി പങ്കെടുത്ത ചിലര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
അതില്‍, മിക്സഡ് ഡബിള്‍സ് ജൂണിയര്‍ വിഭാഗത്തില്‍ സിദ്ധി വിഷ്ണു ഉള്‍പ്പെടുന്ന ടീം ഒന്നാം സ്ഥാനം നേടി. ഫുവാദ് ഉള്‍പ്പെട്ട ടീം മൂന്നാം സ്ഥാനവും നേടി.
ആശിഷ് ഉള്‍പ്പെട്ട ടീമിന് മെന്‍സ് ഡബിള്‍സിലും എബിന് ബാബു ഉള്‍പ്പെട്ട ടീമിന് മിക്സഡ് ഡബിള്‍സിലും രണ്ടാം സ്ഥാനങ്ങള്‍ ലഭിച്ചു. ഈയിനത്തില്‍ ഓരോ മത്സരവും ചെസായും ബാഡ്മിന്റാണായും ചേര്‍ന്നാണ് നടത്തുന്നത്.
കളിക്കാര്‍ ആദ്യം ചെസില്‍ അഞ്ച് മിനിറ്റ് ബ്ലിറ്റ്സ് ഗെയിം കളിക്കും. ചെസിലെ ഫലം അനുസരിച്ച് ബാഡ്മിന്റണ്‍ ഗെയിമില്‍ സര്‍വീസ് അഡ്വാന്റേജ് ലഭിക്കും.