അക്രമവും തീവ്രവാദവും അവസാനിപ്പിക്കാൻ ആഹ്വാനവുമായി മാർപാപ്പ
ബെർലിൻ: ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ഇറാക്ക് സന്ദർശനത്തിനു വെള്ളിയാഴ്ച തുടക്കമായി. വിമാനത്താവളത്തിൽ പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി അദ്ദേഹത്തെ സ്വീകരിച്ചു. ചുവപ്പു പരവതാനി വിരിച്ച്, പരന്പരാഗത വേഷവിധാനങ്ങളണിഞ്ഞ ഇറാക്കികളുടെ അകന്പടിയോടെയായിരുന്നു സ്വീകരണം. കവചിതവാഹനങ്ങളുടെ അകന്പടിയോടെ വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട മാർപാപ്പയെ ദൂരെ നിന്നു കാണാൻ നൂറുകണക്കിനാളുകളാണ് വഴിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മാർപാപ്പ ഇറാഖ് പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടർന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലിൽ വിശ്വാസ സമൂഹം മാർപാപ്പയെ സ്വീകരിച്ചു.

ഷിയാ ആത്മീയാചാര്യൻ ആയത്തുല്ല അലി അൽ സിസ്താനിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. 55 മിനിറ്റോളം പാപ്പാ അവിടെ ചെലവഴിച്ചു. അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്ന് പാപ്പാ നടത്തിയ ആദ്യ പ്രസംഗത്തിൽആഹ്വാനം ചെയ്തു. ഇറാക്കിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന് സന്പൂർണ പൗരൻമാർ എന്ന നിലയിൽ കൂടുതൽ അവസരങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യവും ഉത്തരവാദിത്വങ്ങളും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് മാർപാപ്പ പൂർവപിതാവ് അബ്രഹാമിന്റെ ജ·സ്ഥലമായ ഉൗർ നഗരത്തിലെ നജാഫിലെത്തി. നാസിരിയ്യയിയും സന്ദർശിച്ച ശേഷം സർവമതസമ്മേളനത്തിലും പങ്കെടുത്തു. വൈകിട്ട് ബഗ്ദാദിൽ തിരിച്ചെത്തി സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ കുർബാന അർപ്പിച്ചു. ഞായറാഴ്ച രാവിലെ ഇർബിലിലേക്കു പോകുന്ന മാർപാപ്പ ഹെലികോപ്റ്ററിൽ മൊസൂളിൽ സന്ദർശനം നടത്തും. കോവിഡ്, യുദ്ധ ഭീഷണികൾക്കിടയിലെ മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തെ അതീവ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികാണുന്നത്.

ഇറാക്കിലെത്തുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. മാർപാപ്പയുടെ സംരക്ഷണത്തിനു മാത്രമായി പതിനായിരം ഇറാക്കി സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ വാക്സിനേഷൻ ക്യാന്പയിന് സഹായവാഗ്ദാനവുമായി ജർമൻ വ്യവസായ സ്ഥാപനങ്ങൾ
ബെർലിൻ: ജർമനിയിൽ വാക്സിനേഷൻ ക്യാന്പയിന് ഇപ്പോഴും വേഗം ആർജിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് രാജ്യത്തെ വ്യവസായ സ്ഥാപനങ്ങൾ.
അലയൻസ്, അഡിഡാസ്, ഡ്യൂഷെ പോസ്റ്റ്, ഡ്യൂഷെ ടെലികോം, സീമെൻസ്, അക്സൽ സ്പ്രിങ്ങർ എന്നീ സ്ഥാപനങ്ങളെല്ലാം വാക്സിനേഷനായി സ്വന്തം മെഡിക്കൽ ജീവനക്കാരെയും സൗകര്യങ്ങളും വിട്ടുനൽകാമെന്ന് സർക്കാരിനെ ഔപചാരികമായി അറിയിച്ചു.
സ്വന്തം ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ നൽകാനുള്ള ഉത്തരവാദിത്വം ഇവർ ഏറ്റെടുക്കുന്നത് സർക്കാരിന്റെ ചുമലിൽനിന്ന് വലിയൊരു ഭാരം കുറയ്ക്കും. പരിമിതമായി പുറത്തുള്ളവർക്കു കൂടി വാക്സിനേഷൻ സാധിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ഇവർ മുന്നോട്ടുവച്ചിരിക്കുന്നത്.
അറുപത്തഞ്ച് വയസിനു മേൽ പ്രായമുള്ളവർക്കും അസ്ട്രസെനക്ക വാക്സിൻ നൽകാൻ ജർമൻ ആരോഗ്യവകുപ്പ് അധികൃതർ അനുമതി നൽകി. മതിയായ പരീക്ഷണ റിപ്പോർട്ടുകൾ ലഭ്യമാക്കിയ സാഹചര്യത്തിലാണ് നടപടി. ജർമനിക്കു പിന്നാലെ സ്വീഡനും, ഓസ്ട്രിയയും ഈ പ്രായവിഭാഗത്തിലുള്ളവർക്ക് അസ്ട്രസെനക്ക വാക്സിൻ നൽകാൻ തീരുമാനമെടുത്തു കഴിഞ്ഞു.
വാക്സിന്റെ ഫലപ്രാപ്തി വർധിപ്പിക്കാൻ രണ്ടു ഡോസുകൾക്കിടയിലുള്ള അകലം 12 ആഴ്ചയായി വർധിപ്പിക്കാനും ശുപാർശ നൽകിയിട്ടുണ്ട്.

അതേസമയം ജർമനിയിലെ കോർപ്പറേറ്റുകളും കന്പനികളും മറ്റു സ്ഥാപനങ്ങളും അവരുടെ ജീവനക്കാർക്ക് സ്വയം കുത്തിവയ്പ് നൽകണമെന്ന നിർദ്ദേശം ഉയർന്നു. ജീവനക്കാരുടെ രോഗപ്രതിരോധ കുത്തിവയ്പ്പുകൾ അവരുടെ കന്പനി കേന്ദ്രങ്ങളായി മാറ്റണമെന്നാണ് നിർദ്ദേശം. ഇത് ഇപ്പോഴുള്ള കുത്തിവയ്പ്പു പ്രതിസന്ധി മാറ്റി വേഗതയിൽ വാക്സിനേഷൻ നടത്താൻ സഹായിക്കുമെന്നാണ് പുതിയ നിർദ്ദേശത്തിന്റെ അടിസ്ഥാനം.അതായത് നിരവധി വൻകിട കോർപ്പറേഷനുകളും അസോസിയേഷനുകളും ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വാക്സിനേഷൻ നൽകാനാണ് നിർദ്ദേശം. അതേസമയം ജർനി പ്രഖ്യാപിച്ച തിങ്കളാഴ്ച മുതലുള്ള ലോക്ഡൗണ്‍ ഇളവുകളിൽ ഇൻസിഡൻസ് റേറ്റ് 35, 50 100 എന്ന തോതിൽ മൂന്നു ഘട്ടങ്ങളാക്കിയിട്ടുണ്ട്.
കന്പനികൾക്കും കുടുംബങ്ങൾക്കും കൂടുതൽ കൊറോണ സഹായം ഫെഡറൽ കൗണ്‍സിൽ അംഗീകരിച്ചു. ചൈൽഡ് ബോണസും നികുതിയിളവും ഉൾപ്പെടുന്ന ഒരാഴ്ച മുന്‍പ് ബണ്ടെസ്ററാഗ് പാസാക്കിയ നിയമനിർമ്മാണ പാക്കേജിന് ഫെഡറൽ കൗണ്‍സിൽ അംഗീകാരം നൽകുകയായിരുന്നു. ശിശു ആനുകൂല്യത്തിന് അർഹതയുള്ള ഓരോ കുട്ടിക്കും 150 യൂറോയുടെ ബോണസ് നൽകുന്നു. കഴിഞ്ഞ വർഷം അത്തരമൊരു ബോണസ് ഇതിനകം ഉണ്ടായിരുന്നു; അക്കാലത്ത് ഇത് 300 യൂറോയായിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ "ഓർമയിൽ ഒരു മണിനാദം" മാർച്ച് ഏഴിന്
അനശ്വരനായ പ്രിയ താരം കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് കൊച്ചിൻ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന പ്രേത്യക അനുസ്മരണ പരിപാടി "ഓർമയിൽ ഒരു മണിനാദം" മാർച്ച് 7 ന് (ഞായർ) ഉച്ചകഴിഞ്ഞു യുകെ സമയം 7 മുതൽ (ഇന്ത്യൻ സമയം 8:30ന് ) കൊച്ചിൻ കലാഭവൻ ലണ്ടന്റെ we shall overcome പേജിൽ നടക്കും.
പ്രശസ്ത സിനിമ സംവിധായകൻ സിദ്ദിക്കും കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദും കലാഭവൻ മണിയെ ക്കുറിച്ചുള്ള ഓർമകൾ പ്രേക്ഷകരുമായി പങ്കുവയ്ക്കും. കേരളത്തിലും യുകെയിലുമുള്ള പ്രശസ്തരായ ഗായകർ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ആലപിക്കും.
കേരള ഫോക്ലോർ അക്കാദമി വിജയിയും അറിയപ്പെടുന്ന നാടൻ പാട്ട് ഗായകനുമായ പ്രണവം ശശി, ചലച്ചിത്ര പിന്നണി ഗായികയും മോഡലും ആങ്കറുമായ ലേഖ അജയ്, പ്രശസ്ത നാടൻ പാട്ടു ഗായകൻ ഉണ്ണി ഗ്രാമകല, നാടൻ പാട്ടു ഗായകൻ ഉമേഷ് ബാബു, ഗായിക സൽമ ഫാസിൽ, യുകെയിൽ നിന്നുള്ള ഗായകരായ സത്യനാരായണൻ കിഴക്കിനയിൽ, രഞ്ജിത്ത് ഗണേഷ്, സോണി സേവ്യർ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. കലാഭവൻ മണിയുടെ ഓർമകൾ പുതുക്കുന്ന ഈ അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
ചരിത്ര ദൗത്യവുമായി മാര്‍പാപ്പാ ഇറാക്കിലെത്തി
ബാഗ്ദാദ്: ഇറാഖിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഐതിഹാസികമായ പേപ്പല്‍ പര്യടനം ആരംഭിച്ചു.പാപ്പായെയും വഹിച്ചുള്ള അല്‍ ഇറ്റാലിയ വിമാനം മാർച്ച് 5 ന് (വെള്ളി) ഉച്ചയ്ക്ക് 1:55 ന് (1055 ജിഎംടി) ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. കോവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരിക്കൽ കൂടി ആരംഭമായ ഘട്ടത്തിലാണ് മാർപാപ്പയുടെ മൂന്നു ദിവസത്തെ സന്ദര്‍ശനം. എട്ടു വര്‍ഷത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 33-ാം വിദേശ സന്ദര്‍ശനവും.
പതിവുപോലെ മരിയ മജോരെ ബസിലിക്കയിലെത്തി, അപ്പസ്തോലിക പര്യടനത്തെ പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ചശേഷമാണ് റോമിലെ വിമാനത്താവളത്തില്‍നിന്ന് ഫ്രാൻസിസ് മാർപാപ്പ യാത്ര ആരംഭിച്ചത്. അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഇറാഖിലേക്ക് പോകുകയാണെന്നും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ച്ച് 4 ന് ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിൽ ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന യാചിച്ചത്. ഇത്രയധികം സഹനം അനുഭവിച്ച ആ ജനതയെ കാണുവാന്‍ ദീര്‍ഘകാലമായി ആഗ്രഹിക്കുന്നുവെന്നും പ്രാര്‍ത്ഥനയോടെ ഈ അപ്പസ്തോലിക യാത്രയില്‍ തന്നെ അനുഗമിക്കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും പാപ്പ ട്വിറ്ററിൽ പറഞ്ഞു.
ഇറാഖിലേക്ക് പുറപ്പെടും മുമ്പ് മാര്‍പാപ്പയുടെ സംഘത്തിലെ എല്ലാവര്ക്കും വാക്സിനേഷന് നല്‍കിയിരുന്നു. അടുത്തിടെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന മാര്‍പാപ്പക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ഇറാക്ക് സര്‍ക്കാര്‍ അറിയിച്ചു. വത്തിക്കാന്‍ വിടുന്നതിനുമുമ്പ് ഇറ്റലിയില്‍ താമസിക്കുന്ന ഇറാഖില്‍ നിന്നുള്ള 12 അഭയാര്‍ഥികളെ മാര്‍പാപ്പ കണ്ടിരുന്നു.
ബഗ്ദാദിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വിരുന്നോടെയാകും പര്യടനത്തിന് തുടക്കം. പ്രസിഡന്റ് ബര്‍ഹാം സലേ, പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി എന്നിവര്‍ വിരുന്നിൽ പങ്കെടുക്കും. തുടര്‍ന്ന് ഔവർ ലേഡി ഓഫ് സാൽവേഷൻ സിറിയൻ കത്തോലിക്കാ കത്തീഡ്രലിൽ ബിഷപ്പുമാര്‍, വൈദികർ എന്നിവരെ കാണും.
നജഫിലെത്തി ഷിയ ആത്മീയ നേതാവ് ആയത്തുള്ള അലി സിസ്താനിയെ സന്ദര്‍ശിക്കും. ഇര്‍ബില്‍, മൂസില്‍, ഖര്‍ഖൂഷ് നഗരങ്ങളില്‍ ക്രിസ്ത്യന്‍ നേതാക്കളെ കാണും. ഇവിടങ്ങളില്‍ സമുദായ വിഷയങ്ങളും ദേവാലയ നിര്‍മാണവും ചര്‍ച്ച നടത്തും. മൊസൂളിൽ ഐ.എസ് ഇരകളായി കൊല്ലപ്പെട്ട ക്രിസ്തീയ സഹോദരങ്ങള്‍ക്ക് പ്രത്യേക പ്രാര്‍ഥന നടത്തും. ഐഎസ് തകര്‍ത്ത ശേഷം പുനര്‍നിര്‍മിച്ച സെന്റ് മേരി അല്‍താഹിറ കത്തീഡ്രലിലും മാർപാപ്പ സന്ദര്‍ശിക്കും. ഇര്‍ബിലില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം വന്‍ ജനസാന്നിധ്യത്തില്‍ നടക്കുന്ന കുർബാനയാണ് പ്രധാന ആകര്‍ഷണം. തിങ്കളാഴ്ച അദ്ദേഹം റോമിലേക്ക് മടങ്ങും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫാ. രാജേഷ് മേച്ചിറാകത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി
ഡബ്ലിൻ : ഫാ രാജേഷ് മേച്ചിറാകത്ത് രചനയും ഈണവും നൽകിയ പുതിയ ഭക്തി ഗാനം പുറത്തിറങ്ങി . ഹൃദയസ്പർശിയായ "ഈ തിരു സക്രാരി വീട്ടിൽ നിന്നും ... ആ തിരു ഹൃദയ തണലിൽ നിന്നും' എന്ന എറ്റവും പുതിയ ഈ പ്രാർത്ഥനാഗാനം ഗോഡ്ലി ക്രിയേഷൻസ് എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത് .
റ്റോബൻ തോമസ് കടമ്പൻചിറ നിർമാണവും ജയൻ കുറവിലങ്ങാട് ഓർക്കസ്ട്രേഷനും സാബു അയർലൻഡ് സംവിധാനവും നിർവഹിച്ച ഗാനം അനുഗ്രഹീത ഗായകൻ കെസ്റ്ററാണ് ആലപിച്ചിരിക്കുന്നത് .
റിപ്പോർട്ട്: ജെയ്സൺ കിഴക്കയിൽ
ഫിലിപ്പ് രാജകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
ലണ്ടൻ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്ന ഫിലിപ്പ് രാജകുമാരനെ തുടർ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സർക്കാർ ഉടമസ്ഥതയിലുള്ള സെന്റ് ബാർത്തലോമിവ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ലണ്ടനിലെ കിംഗ് എഡ്വേർഡ് ഏഴാമൻ ആശുപത്രിയിലേക്കാണ് മാറ്റിയത്. കുറച്ചു ദിവസങ്ങൾ കൂടി അദ്ദേഹം ഇവിടെ ചികിത്സയിൽ തുടരുമെന്ന് കൊട്ടാര വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂണിൽ നൂറു വയസ്സ് തികയുന്ന എഡിൻബർഗ് ഡ്യൂക്കിനെ മഞ്ഞയും പച്ചയും നിറമുള്ള നാഷണൽ ഹെൽത്ത് സർവീസിന്റെ ആംബുലൻസിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
മുൻ നാവിക ഉദ്യോഗസ്ഥൻ കൂടിയായ ഫിലിപ്പ് രാജകുമാരന്റെ ആരോഗ്യനില വഷളായതിനെതുടർന്നു ഫെബ്രുവരി 16നാണ് ചികിത്സക്കായി കിംഗ് എഡ്വേർഡ് ഏഴാമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നാഴ്ചയോളം അദ്ദേഹം അവിടെ ചികിത്സയിൽ ആയിരുന്നു. തുടർന്ന് രോഗം മൂർച്ഛിക്കുകയും അദ്ദേഹത്തെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഡബ്ലിനിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം മാർച്ച് ആറിന്
ഡബ്ലിൻ: അയർലൻഡിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം മാർച്ച് ആറിന് അയർലൻഡ് സമയം വൈകിട്ട് 4.30ന് വി. ഡി. സതീശൻ എംഎൽഎ സൂം മീറ്റിങ്ങിലൂടെ നിർവഹിക്കും. യോഗത്തിൽ വിശിഷ്ടാതിധിയായി മുൻ മന്ത്രി ഷിബു ബേബിജോൺ പങ്കെടുക്കും. യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി. കെ. ഫിറോസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. എല്ലാ യുഡിഎഫ് പ്രവർത്തകരെയും യോഗത്തിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി ഐഒസി/ ഒഐസിസി പ്രസിഡന്റ് എം. എം. ലിങ്ക്വിൻ സ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ എന്നിവർ അറിയിച്ചു.
യുഡിഎഫ് അയർലൻഡ് ഭാരവാഹികൾ
ഫവാസ് മാടശേരി (ചെയർമാൻ), പ്രശാന്ത് മാത്യു (ജനറൽ കൺവീനർ ഒഐസിസി), ജോർജ് കുട്ടി (ജോയിന്റ് കൺവീനർ), ജിന്നറ്റ് ജോർജ് (കേരളാ കോൺഗ്രസ് -ജോസഫ്) എന്നിവരേയും റോണി കുരിശിങ്കൽപറമ്പിൽ, ജിയോ മാലോ, ബേസിൽ ലക്സ്ലിപ്പ്, ഫ്രാൻസീസ് ജേക്കബ്, സുബിൻ ജേക്കബ്, കുരുവിള ജോർജ് തുടങ്ങി 25 അംഗം കമ്മിറ്റിക്കും രൂപം നൽകി.
യുഡിഫ് യൂറോപ്പ് ഇലക്ഷന് കമ്മിറ്റി ഉദ്ഘാടനം മാര്‍ച്ച് ആറിന്
ബെര്‍ലിന്‍: കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂറോപ്പിലെ പ്രവാസികളായ യുഡിഎഫ് പ്രവര്‍ത്തകരെയും അനുഭാവികളെയും ഒരുകുടക്കീഴിലാക്കി കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന് കരുത്തുപകരാന്‍ രൂപീകരിച്ച യുഡിഫ് യൂറോപ്പ് ഇലക്ഷന് കമ്മിറ്റി ഉദ്ഘാടനവും തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനവും മാര്‍ച്ച് ആറിന് (ശനി) വൈകുന്നേരം 5.30 ന് വെര്‍ച്വല്‍ പ്ളാറ്റ്ഫോമിലൂടെ (സൂം) നടക്കും.
എഐസിസി അംഗവും കെപിസിസി വൈസ് പ്രസിഡന്റുമായ വിഡി.സതീശന് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രിയും ആര്‍എസ്പി ദേശീയ കമ്മറ്റിയംഗവുമായ ഷിബു ബേബി ജോണ്‍ മുഖ്യാതിഥിയായിരിക്കും.മുസ് ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും.ഗാന്ധി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനും കേരള കോണ്‍ഗ്രസ് -ജെ സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ അപു ജോണ്‍ ജോസഫ് ആശംസകള്‍ നേർന്നു സംസാരിക്കും.
വികസനത്തിന്റെ പേരുപറഞ്ഞ് കേരളത്തിലെ സമസ്ത മേഖലകളിലും അഴിമതിയും നയതന്ത്ര സ്വര്‍ണക്കടത്തും അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും പ്രളയഫണ്ട് വെട്ടിപ്പും പ്രവാസികളെ അവഹേളിച്ചും സാമ്പത്തികമായി പിഴിഞ്ഞും പുറംകാലുകൊണ്ടും തൊഴിച്ചും കണ്ണീരിലാഴ്ത്തിയ നിലവിലെ പിണറായി സര്‍ക്കാരിനെതിരെ ജനവിധി മാറ്റിയെഴുതി യുഡിഎഫിനെ വീണ്ടും കേരളത്തില്‍ അധികാരത്തില്‍ കൊണ്ടുവന്നു മതേതരത്വം പുനസ്ഥാപിച്ച് ഐശ്വര്യകേരളം കെട്ടിപ്പെടുക്കാന്‍ സജ്ജമാക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിലേയ്ക്ക് യൂറോപ്പിലെ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരേയും അനുഭാവികളേയും അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നതായി യുഡിഎഫ് യൂറോപ്പ് കമ്മിറ്റി കണ്‍വീനര്‍ സണ്ണി ജോസഫും ചെയര്മാന് ഡോ.അലി കൂനാരിയും അറിയിച്ചു.
DATE & TIME : Mar 6, 2021
5:30 PM Amsterdam, Berlin, Rome, Stockholm, Austria ,Switzerland
4 .30 PM UK & IRELAND , 10.00 PM INDIA
https://us02web.zoom.us /j/85302030851?pwd=MVFhd1E0NDMybW1ySVpBQVJmNmh1QT09
Meeting ID: 853 0203 0851 Passcode: udf2021
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പിഎംഎഫ് ഓസ്ട്രിയ നാഷണൽ കമ്മിറ്റി ഭാരവാഹികൾ
വിയന്ന: പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയ നാഷണൽ കമ്മിറ്റിയെ ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൻ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി ഫിലോമിന നിലവൂർ (പ്രസിഡന്റ് ), ബേബി വട്ടപ്പിള്ളി (ജനറൽ സെക്രട്ടറി), ജോർജ് പടിക്കകുടി(ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സാജൻ പട്ടേരി, അബ്രഹാം കുരുട്ടുപറമ്പിൽ , ജോസ് തോമസ് നിലവൂർ എന്നിവരേയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് ഫിലോമിനായുടെ നേതൃത്വത്തിലായിരിക്കും ഓസ്ട്രേലിയൻ പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയെന്ന് ജോസ് പനച്ചിക്കൽ പറഞ്ഞു.
ഓസ്ട്രിയായിൽ പ്രവാസികളായി കഴിയുന്ന മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിച്ചുപരിഹാരം കണ്ടെത്തുന്നതിനും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പ്രയ്തനിക്കുമെന്ന് പ്രസിഡന്റ് ഫിലോമിന പറഞ്ഞു.
പുതുതായി നിയോഗിക്കപ്പെട്ട ഭാരവാഹികളെ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ പ്രസിഡന്റ് എം.പി. സലിം, ജനറൽ സെക്രട്ടറി ജോൺ വർഗീസ്, അമേരിക്കൻ കോഓർഡിനേറ്റർ ഷാജി രാമപുരം എന്നിവർ അഭിനന്ദിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മെഗാ ഓൺലൈൻ ലൈവ് റിയാലിറ്റി ഷോ "സൂപ്പർ സിംഗർ ഇന്റർനാഷണൽ'
ലണ്ടൻ: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ We Shall Overcome എന്ന പ്ലാറ്റ്ഫോമിലൂടെ ശ്രദ്ധേയമായ നിരവധി കലാസാംസ്കാരിക പരിപാടികളിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന വേറിട്ടൊരു സംഗീത മത്സര മാമാങ്കമാണ് "സൂപ്പർ സിംഗർ ഇന്റർനാഷണൽ'
18 വയസിൽ താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച നൂറു മലയാള ഗായകരെ കണ്ടെത്തുക എന്നതാണ് ഈ ഓൺലൈൻ ലൈവ് റിയാലിറ്റി ഷോയിലൂടെ സംഘാടകർ ശ്രമിക്കുന്നത്.
നിബന്ധനകൾ * മത്സരാത്ഥികൾ 18 വയസിൽ താഴെയുള്ളവർ ആയിരിക്കണം
* ലോകത്തിന്റെ ഏതു കോണിൽ ഉള്ളവർക്കും ഓൺലൈൻ ആയി ഈ മത്സരത്തിൽ പങ്കെടുക്കാം.
* മുഖ്യമായും മലയാളഗാനങ്ങൾ ആലപിക്കാൻ കഴിവുള്ളവർ ആയിരിക്കണം മത്സരാർത്ഥികൾ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങളും മത്സരത്തിന്റെ വിവിധ റൗണ്ടുകളിൽ ഉണ്ടായിരിക്കും.
* മത്സരങ്ങൾ കലാഭവൻ ലണ്ടന്റെ ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയുംകലാഭവൻ ലണ്ടൻ വെബ് സൈറ്റിലൂടെയും ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.
* മലയാള ചലച്ചിത്ര ഗാന രംഗത്തെ സംഗീത സംവിധായകരും ഗായകരും സെലിബ്രിറ്റി ജഡ്ജസും ഉൾപ്പെടുന്നവിധികർത്താക്കൾ ആയിരിക്കും മത്സരങ്ങളുടെ വിധി നിർണയം നടത്തുന്നത്.
* വിവിധ റൗണ്ടുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്കുവേണ്ട നിർദ്ദേശങ്ങളും ആവശ്യമായ പരിശീലനവും പ്രഗൽഭരായ സംഗീതജ്ഞർ നൽകുന്നതായിരിക്കും.
* അവസാന റൗണ്ടിൽ തിരഞ്ഞെടുക്കപ്പെടുന്ന നൂറ് ഗായകരെ മലയാള സംഗീത ലോകത്തിനു പരിചയപ്പെടുത്തും. അവർക്ക് പ്രത്യേക സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.
* അവസാന റൗണ്ടിലെ നൂറു ഗായകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഗായകർക്ക് സ്പെഷൽ ടൈറ്റിൽ അവാർഡുകളും സമ്മാനങ്ങളും.
* ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സ്ഥാനം നേടുന്ന ഗായകൻ / ഗായികയ്ക്ക് അഞ്ചു ലക്ഷം രൂപ (അയ്യായിരം പൗണ്ട്) കാഷ് അവാർഡും മറ്റു സ്പോൺസർ സമ്മാനങ്ങളും
* രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്നു ലക്ഷം രൂപയും(മൂവായിരം പൗണ്ട്) മറ്റു സമ്മാനങ്ങളും
* മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ഒരു ലക്ഷം (ആയിരം പൗണ്ട്) കാഷ് അവാർഡും മറ്റു സമ്മാനങ്ങളും
* മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം കലാഭവൻ ലണ്ടൻ നൽകുന്ന സർട്ടിഫിക്കറ്റുകൾ.

വളർന്നു വരുന്ന കഴിവുറ്റ നാളെയുടെ ഗായകരെ വിവിധ മലയാള സംഗീത മേഖലകളിലേക്കും ചലച്ചിത്ര ഗാനരംഗത്തേക്കും മറ്റു ടെലിവിഷൻ സംഗീത പരിപാടികളിലേക്കും കൈപിടിച്ചു ഉയർത്തുന്നതിനും മലയാള സംഗീതലോകത്തിനു പരിചയപ്പെടുത്തുന്നതിനും ഉതകുന്ന രീതിയിലാണ് ഈ ഓൺലൈൻ ലൈവ് സംഗീത മത്സരറിയാലിറ്റി ഷോ അണിയിച്ചൊരുക്കുന്നത്.
മത്സരാർത്ഥികൾക്കുള്ള രജിസ്ട്രേഷനും ഓൺലൈൻ ഒഡിഷനും മാർച്ച് അവസാന വാരം ആരംഭിക്കുന്നതും ലൈവ് മത്സരങ്ങൾ ഏപ്രിൽ മാസത്തിലും ആരംഭിക്കുന്ന രീതിയിലാണ് ഈ മെഗാ സംഗീത റിയാലിറ്റി ഷോക്രമീകരിച്ചിരിക്കുന്നത്
"സൂപ്പർ സിംഗർ ഇന്റർനാഷണൽ' മലയാളം റിയാലിറ്റി ഷോ സംഗീത മത്സരത്തിന്റെ ഓർഗനൈസിംഗിൽ ഭാഗമാകാൻ വിവിധ മലയാളി അസോസിയേഷനുകൾക്കും സംഗീത ബാൻഡുൾക്കും ഗായകർക്കും സംഗീതാധ്യാപകർക്കും വ്യക്തികൾക്കും അവസരം. യുകെയിൽ മാത്രമല്ല യൂറോപ്പിലെ വിവിധ രാജ്യങ്ങൾ, അമേരിക്ക, കാനഡ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യയിലെ വിവിധ സിറ്റികൾ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, മലേഷ്യതുടങ്ങി മലയാളി സ്പർശം ഉള്ള സ്ഥലങ്ങളിൽ എല്ലാം ഓർഗനൈസേഴ്സിനെ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ കൊച്ചിൻ കലാഭവൻ ലണ്ടൻ ടീം അംഗങ്ങളുമായി ബന്ധപ്പെടുക.
രജിസ്ട്രേഷനും വിവരങ്ങൾക്കും kalabhavanlondon@gmail.com-ൽ ബന്ധപ്പെടുക
"സുഗതാഞ്ജലി' കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു; ഫൈനൽ മത്സരം മാർച്ച് 6 , 7 തീയതികളിൽ
ലണ്ടൻ: പ്രശസ്ത കവിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവർപ്പിച്ച് ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന കാവ്യാലാപന മത്സരത്തിൽ പങ്കെടുക്കുന്നതിനായി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കായി നടത്തിയ "സുഗതാഞ്ജലി' കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു.
ജൂണിയർ- സീനിയർ വിഭാഗങ്ങളിലായി യുകെയിലെ ആറ് മേഖലകളിലെ പഠന കേന്ദ്രങ്ങളിൽ നിന്നും നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ജൂണിയർ വിഭാഗത്തിൽ സൗത്ത് ഈസ്റ്റ് റീജണിലെ ബേസിംഗ്സ്റ്റോക്ക് മലയാളം സ്കൂളിൽനിന്നുമുള്ള ആൻ എലിസബത്ത് ജോബിയും ആരോൺ തോമസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മിഡ്ലാൻഡ്സ് റീജണിലെ കേരള സ്കൂൾ കവൻട്രിയിൽ നിന്നുള്ള മാളവിക ഹരീഷിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്.
സീനിയർ വിഭാഗത്തിൽ യോർക്ക്ഷെയർ ആൻഡ് ഹംബർ റീജണിലെ സമീക്ഷ മലയാളം സ്കൂൾ ന്യൂകാസിലിൽ നിന്നുമുള്ള ഭാവന ഉഷ ബിനൂജിനാണ് ഒന്നാം സ്ഥാനം . നോർത്ത് മേഖലയിൽ നിന്നുള്ള മാഞ്ചെസ്റ്റർ മലയാളം സ്കൂളിലെ കൃഷ് മിലാൻ രണ്ടാം സ്ഥാനവും സൗത്ത് ഈസ്റ്റ് റീജണിലെ വെസ്റ്റ് സസെക്സ് ഹിന്ദു സമാജം മലയാളം സ്കൂളിലെ ശാരദ പിള്ള മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർക്കാണ് മാർച്ച് 6 , 7 തീയതികളിൽ നടക്കുന്ന ആഗോളതല മത്സരത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള അർഹത . ആഗോളതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള വിശദാംശങ്ങൾ യു കെ യിൽ നിന്ന് തിഞ്ഞെടുക്കപ്പെട്ട വിജയികളെ യുകെ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
യുകെ ചാപ്റ്റർ വിജയകരമായി സംഘടിപ്പിച്ച "സുഗതാഞ്ജലി" കാവ്യാലാപന മത്സരത്തിന് നേതൃത്വം നൽകിയ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ റീജണൽ കോഓർഡിനേറ്റർമാരായ ബേസിൽ ജോൺ, ആഷിക് മുഹമ്മദ് , ജനേഷ് നായർ, ജയപ്രകാശ് എസ്.എസ് , റെഞ്ചുപിള്ള, ജിമ്മി ജോസഫ് എന്നിവരെയും കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരേയും മാതാപിതാക്കളേയും വിധി നിർണയം നടത്തി ഫലപ്രഖ്യാപനം നടത്തുവാൻ സഹായിച്ച വിധികർത്താക്കളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകസമിതി അഭിനന്ദിച്ചു.
'എവിടെയെല്ലാം മലയാളി അവിടെ എല്ലാം മലയാളം' എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന മലയാളം മിഷൻ്റെ ഭരണ സമിതി അംഗമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ കവിതകൾ ആലപിക്കുന്ന മത്സരമായ സുഗതാഞ്ജലിയെ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മലയാളികൾ നെഞ്ചേറ്റിയതിന്റെ തെളിവാണ് ഭൂരിഭാഗം ചാപ്റ്ററുകളും പങ്കെടുക്കുന്ന മാർച്ച് 6, 7 തീയതികളിലെ ഫൈനൽ മത്സരമെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് അഭിപ്രായപ്പെട്ടു. തന്റെ കവിതകൾ നിരാലംബരായ മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങൾക്കുള്ള ലേപനമായും പ്രകൃതിയിലെ ജീവജാലങ്ങൾക്കും വൃക്ഷലതാദികൾക്കും കൈത്താങ്ങായും മലയാളത്തിന് സമർപ്പിച്ച സ്നേഹത്തിന്റെ അമ്മയായ സുഗതകുമാരി ടീച്ചറിനോടുള്ള ലോകമെമ്പാടുമുള്ള കുട്ടികളുടെ സ്നേഹാദരവാണ് "സുഗതാഞ്ജലി" കാവ്യാലാപന മത്സരത്തിന്റെ അദ്ഭുതപൂർവമായ വിജയത്തിന് കാരണമെന്നും പ്രഫ. സുജ സൂസൻ ജോർജ് അനുസ്മരിച്ചു.
"സുഗതാഞ്ജലി' അന്തര്‍ ചാപ്റ്റര്‍ കാവ്യാലാപന മത്സരത്തില്‍ വിജയികളായവരെയും പങ്കെടുത്ത എല്ലാവരെയും മലയാളം മിഷൻ ഡയറക്ടർ അഭിനന്ദിക്കുകയും കൃത്യമായി മത്സരങ്ങള്‍ നടത്തി നിർദ്ദേശിച്ച സമയത്തിനുള്ളില്‍ത്തന്നെ മത്സരഫലം അറിയിക്കുകയും ചെയ്ത സംഘാടകരെയും എല്ലാ ചാപ്റ്റർ ഭാരവാഹികളെയും പ്രത്യേകമായി അനുമോദനം അറിയിക്കുകയും ചെയ്തു.
യു കെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തിയ "സുഗതാഞ്ജലി"കാവ്യാലാപന മത്സരത്തിലെ വിജയികൾക്കുള്ള കാഷ് അവാർഡും സാക്ഷ്യ പത്രവും മലയാളം മിഷനിൽ നിന്ന് ലഭിക്കുന്നനതനുസരിച്ച് വിതരണം ചെയ്യുമെന്ന് യു കെ ചാപ്റ്റർ പ്രസിഡന്റ് സി.എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അറിയിച്ചു.
റിപ്പോർട്ട്: ഏബ്രഹാം കുര്യൻ
മഹാമാരിയുടെ പുതിയ ഘട്ടം: ഇളവുകൾ പ്രഖ്യാപിച്ച് മെർക്കൽ
ബെർലിൻ: കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ പുതിയ ഘട്ടത്തിലേക്കു കടക്കാൻ ജർമനി ഒരുങ്ങി. ജർമനിയിൽ തുടരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മാർച്ച് 28 വരെ മെർക്കൽ സർക്കാർ നീട്ടി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ തുടരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഘട്ടംഘട്ടമായി ഇളവുകൾ നൽകാനുള്ള പദ്ധതിയും തയാറായിക്കഴിഞ്ഞു. ചാൻസലർ അംഗലാ മെർക്കലും ജർമ്മനിയുടെ 16 സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിൽ ബുധനാഴ്ച നടന്ന സംയുക്ത വീഡിയോ കോണ്‍ഫറൻസിലാണ് വിപുലീകരണത്തിന് സമ്മതിച്ചത്.
കുടുംബങ്ങൾക്കിടയിൽ കൂടുതൽ സമാഗമങ്ങൾ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ചാൻസലർ അംഗല മെർക്കൽ പ്രഖ്യാപിച്ചു.
മാസങ്ങൾ ദീർഘിച്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നും, ലോക്ക്ഡൗണിന്റെ കാഠിന്യം കുറയ്ക്കണമെന്നും പൊതു ജനങ്ങൾക്കിടയിലും പ്രാദേശിക നേതാക്കളിൽനിന്നും ആവശ്യം ശക്തമായിരുന്നു.
കോവിഡ് കേസുകൾ കുറവുള്ള മേഖലകൾ കേന്ദ്രീകരിച്ച് ഇളവുകൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ഫെഡറൽ സർക്കാരും സ്റ്റേറ്റുകളും തമ്മിൽ ധാരണയിൽ എത്തുകയും ചെയ്തു. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ മേഖലകളിൽ കടകൾ തുറക്കാൻ അനുവദിക്കുന്നത് അടക്കമുള്ള ഇളവുകളാണ് നൽകുന്നത്.
തിങ്കളാഴ്ച മുതൽ തന്നെ ബുക്ക് ഷോപ്പുകളും പൂക്കടകളും ഗാർഡൻ സെന്ററുകളും തുറക്കാം. ചില സ്റ്റേറ്റുകളിൽ ഇതിനകം തന്നെ ഇത്തരം കടകൾ തുറക്കാൻ അനുമതി നൽകിക്കഴിഞ്ഞു.
ലക്ഷത്തിന് 35 പേർ എന്നതാണ് വ്യാപനം കുറയുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം. നിലവിൽ അവശ്യസാധനങ്ങൾ ഉൾപ്പടെയുള്ള കടകൾ തുറക്കാൻ അനുവദിയ്ക്കും. പുതിയ നടപടികൾ മാർച്ച് എട്ട് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇളവുകളിൽ മിക്ക വ്യക്തിഗത സംസ്ഥാനങ്ങളും അവരുടേതായ വ്യത്യസ്ത നിയമങ്ങൾ രൂപപ്പെടുത്തിയാണ് പ്രാബല്യത്തിലാക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമായും പരിചയക്കാരുമായും സ്വകാര്യ കൂടിക്കാഴ്ച നടത്താനുള്ള സാധ്യത വീണ്ടും വിപുലീകരിക്കും: പരമാവധി അഞ്ച് ആളുകളുമായി രണ്ട് വീടുകളിലെ അംഗങ്ങൾ ഉൾപ്പെടുന്ന ഒത്തുചേരലുകൾ അനുവദിക്കും .14 വയസു വരെയുള്ള കുട്ടികളെ കണക്കാക്കില്ല, ഒപ്പം എല്ലാ ദന്പതികളെയും ഒരു കുടുംബമായി പരിഗണിക്കും.
റെസലൂഷൻ എമർജൻസി ബ്രേക്ക് എന്ന് വിളിക്കപ്പെടുന്ന ഒരു ലക്ഷം നിവാസികൾക്ക് 7 ദിവസത്തെ പുതിയ കോവിഡ് അണുബാധകൾ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ 100ൽ കൂടുതലാണെങ്കിൽ, നിലവിൽ പ്രാബല്യത്തിൽ വരുന്ന കർശനമായ നിയമങ്ങൾ തുടർന്നുള്ള രണ്ടാമത്തെ പ്രവൃത്തി ദിവസം മുതൽ വീണ്ടും പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ സ്വകാര്യ ഒത്തുചേരലുകൾ ഒരു വീട്ടുകാരനെ മറ്റൊരാളുമായി കണ്ടുമുട്ടാൻ അനുവദിക്കുന്നതിലേക്ക് പരിമിതപ്പെടുത്തും എന്നത് പുതിയ നിയമത്തിന്റെ സവിശേഷതയാണ്. എല്ലാ സാഹചര്യങ്ങളിലും, അത്തരം ഒത്തുചേരലുകൾ കഴിയുന്നത്ര സ്ഥിരവും ചെറുതുമായ അതായത് സോഷ്യൽ ബബിൾ നിലനിർത്തുന്നതിനോ അല്ലെങ്കിൽ പങ്കെടുക്കുന്ന എല്ലാവരേയും ഒത്തുചേരുന്നതിന് മുന്‍പായി സ്വയം പരീക്ഷിക്കുന്നതിനോ അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് ഗണ്യമായി സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്. നിലവിലുള്ള ലോക്ക്ഡൗണിന്റെ കാലാവധി മാർച്ച് ഏഴിനാണ് അവസാനിക്കുന്നത്. ഇതോടെ ചില ഇളവുകൾ അനുവദിക്കും. ഉദ്യാന കേന്ദ്രങ്ങൾ, പുഷ്പ, പുസ്തക സ്റ്റോറുകൾ എന്നിവയും മാർച്ച് 8 മുതൽ രാജ്യവ്യാപകമായി നിയന്ത്രണത്തോടെ വീണ്ടും തുറക്കും. എന്നാൽ ശുചിത്വ നടപടികളിൽ പത്ത് ചതുരശ്ര മീറ്ററിന് ഒരു ഉപഭോക്താവിന്റെ പരിധി ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിരോധ കുത്തിവയ്പ്പ് ക്യാന്പയിൻ വേഗത്തിലാക്കാൻ ഫെഡറൽ, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു. സ്കൂളുകളിലെയും ഡേകെയർ സെന്ററുകളിലെയും (കിറ്റാസ്) ജീവനക്കാർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ അടിയന്തര പ്രാബല്യത്തിൽ വാക്സിൻ നൽകും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മ്യൂസിക് മഗിലെ പുതിയ ഗാനം പുറത്തിറങ്ങി
ഡബ്ലിൻ: ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ ന്ധന്ധമ്യൂസിക് മഗി’’ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലൻഡിലെ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ’സനി സാമുവേൽ ’ ആണ്.
ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ "മ്യൂസിക് മഗി’ന്റെ അയർലൻഡ് എപ്പിസോഡിലൂടെയാണ് "സനിയെ’ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്. സംഗീതരംഗത്ത് മുന്നേറാൻ കൊതിക്കുന്നവർക്കായി ഫോർ മ്യൂസിക്സ് അവസരമൊരുക്കുന്ന "മ്യൂസിക് മഗ് ' ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ ഇറങ്ങിയ 6 ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. അയർലൻഡിൽ നിന്നുള്ള 19 പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ് "മ്യൂസിക് മഗി’’ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്. ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്.
അയർലൻഡിലെ വൈവിധ്യ സുന്ദരമായ പ്രകൃതിയുടെ പാശ്ചാത്തലത്തിലാണ് ഓരോ ഗാനവും വിഷ്വൽ ചെയ്തിരിക്കുന്നത്.ഒരു പെണ്‍കുട്ടിയുടെ ആദ്യ പ്രണയത്തിന്റെ കൗതുകവും സൗന്ദര്യവും എല്ലാം നിറഞ്ഞ ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്.
മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസണ് ജെയിംസ് ആണ് ന്ധമ്യൂസിക് മഗ്ന്ധ എന്ന പ്രോഗ്രാം അയർലൻഡിൽ പരിചയപ്പെടുത്തുന്നത്.
റിപ്പോർട്ട്: ജെയ്സണ്‍ കിഴക്കയിൽ
"പിതാവിന്റെ ഹൃദയം - കുടുംബത്തിന്റെ സന്തോഷം' ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന പ്രോഗ്രാം മാർച്ച് 7ന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദിയുടെ ആഭ്യമുഖ്യത്തിൽ മാർച്ച് 7 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് " PATRIS CORDE : പിതാവിന്റെ ഹൃദയം - കുടുംബത്തിന്റെ സന്തോഷം' എന്ന പ്രോഗ്രാം നടത്തപ്പെടുന്നു.
സീറോ മലബാർ സഭയിലെ കുടുബനാഥന്മാരുടെ കൂട്ടായ്മയായ പിതൃവേദിയുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ പരിപാടി സൂം ഫ്ളാറ്റ്ഫോമിലാണു ക്രമീകരിച്ചിരിക്കുന്നത്. യൗസേപ്പിതാവിനോടുള്ള സമർപ്പണ പ്രാർഥനയോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ പ്രശസ്ത ധ്യാന ഗുരുവും പ്രഭാഷകനുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. ഫ്രാൻസീസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി പ്രഖ്യാപിച്ച 2021 വർഷത്തിൽ യൗസേപ്പിതാവിനെക്കുറിച്ച് കൂടുതൽ അറിയുവാനും പ്രാർഥിക്കാനും ഏവരേയും ഈ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നേതൃത്വം അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ്‍ കിഴക്കയിൽ
ലോകം വേഗത്തിൽ കോവിഡ് മുക്തമാകില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകം വേഗത്തിൽ തന്നെ കോവിഡ് മുക്തമാകുമെന്ന് കരുതുന്നത് അബദ്ധധാരണയാണെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിൽ നൽകിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകൾ ഫലപ്രദമാണെന്നത് യാഥാർഥ്യമാണെങ്കിലും രോഗം ഈ വർഷാന്ത്യത്തോടെ തുടച്ചുമാറ്റപ്പെടും എന്ന് വിശ്വസിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം ഡയറക്ടർ ഡോ. മൈക്കിൾ റയാൻ പറഞ്ഞു.
ലൈസൻസുള്ള പല വാക്സിനുകളും വൈറസിെൻറ സ്ഫോടനാത്മക വ്യാപനത്തെ തടയാൻ സഹായിക്കുന്നുണ്ടെന്നും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസിനോടുള്ള ജാഗ്രത തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അമിതവണ്ണമുള്ളവരിൽ കോവിഡ് വാക്സിന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം. പ്രമേഹം, ഹൃദ്രോഗം തുടങ്ങി പലരോഗങ്ങളുടെയും അപകടഘടകങ്ങളിലൊന്നാണ് അമിതവണ്ണം. എന്നാൽ അമിതവണ്ണമുള്ളവരിൽ കോവിഡ് 19 രോഗസാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങളിൽ പറയുന്നത്.
ലോകത്തിന്റെ പലഭാഗങ്ങളിലും വാക്സിൻ വിതരണം ആരംഭിച്ചുകഴിഞ്ഞു. കോവിഡ് വാക്സിൻ നൽകുന്നതിൽ അമിതവണ്ണമുള്ളവരെയും പരിഗണിക്കണമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത്. ഫൈസർ, ബയോണ്‍ടെക് കോവിഡ് വാക്സിനുകൾ അമിതവണ്ണമുള്ളവരിൽ ഫലപ്രാപ്തിക്കുറവുണ്ടാക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റലിയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള ആളുകളിൽ വാക്സിൻ സ്വീകരിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ ഉണ്ടാകുന്ന ആന്റിബോഡികളുടെ പകുതി മാത്രമാണ് അമിതവണ്ണമുള്ള വാക്സിൻ സ്വീകരിച്ചവരിൽ ഉണ്ടായതെന്നാണ് ഗവേഷകർ വ്യക്തമാക്കിയത്. അമിതവണ്ണവും ശരീരത്തിലെ അമിതകൊഴുപ്പും ഇൻസുലിൻ പ്രതിരോധം, നീർക്കെട്ട് തുടങ്ങിയ മെറ്റബോളിക് വ്യതിയാനങ്ങൾക്ക് വഴിയൊരുക്കും. ഇത് അണു ബാധകൾക്കെതിരെ പോരാടാനുള്ള കഴിവ് കുറയ്ക്കും. ശരീരത്തിൽ നീർക്കെട്ടുണ്ടാകുന്നത് പ്രതിരോധവ്യവസ്ഥയുടെ ശക്തി കുറയ്ക്കും.
കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കാൻ ചൈനയിലെത്തിയ ലോകാരോഗ്യസംഘടനയിലെ (ഡബ്ള്യുഎച്ച്ഒ) വിദഗ്ധസംഘം ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷി ഹെങ്കിയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളിലെ കോവിഡ്വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഷി ന്ധബാറ്റ് വുമണ്‍’ എന്നറിയപ്പെടുന്നത്. വുഹാൻ ഇൻസ്ററിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും (ഡബ്ള്യുഐവി.) സംഘം സന്ദർശനം നടത്തി. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായത് ഡബ്ള്യുഐവിയിലുണ്ടായ ചോർച്ചയാണെന്ന ശക്തമായ പ്രചാരണം നിലവിലുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഓസ്ട്രിയയിലെ രണ്ടാംതലമുറയിൽ നിന്നുള്ള ആദ്യത്തെ മലയാളസിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യും
വിയന്ന: ഓസ്ട്രിയയിൽ ജനിച്ചു വളർന്ന രണ്ടാം തലമുറയിലുള്ള മലയാളി യുവജനങ്ങളുടെ ആദ്യ മുഴുനീള ചലച്ചിത്രം മാർച്ച് 5 വെള്ളിയാഴ്ച റിലീസ് ചെയ്യും. സാബു എന്റെ അനിയൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വ്യത്യസ്ത സഹോദരബന്ധത്തിന്റെ വിവിധ തലങ്ങളും, പ്രണയവും പ്രതികാരവും, പ്രതിസന്ധികളുമൊക്കെ കോർത്തിണക്കി യൂറോപ്യൻ പശ്ച്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
യൂറോപ്പിലെ ഒരു പ്രവാസി കുടുംബത്തിൽ അമ്മയില്ലാതെ വളർന്ന രണ്ടു സഹോദരങ്ങളുടെ ജീവിതവും അവർ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളുമൊക്കെയാണ് 132 മിനിറ്റുള്ള സിനിമയുടെ ഇതിവൃത്തം. നൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന വിവാഹ നൃത്ത രംഗങ്ങളും, പുതുതലമുറയുടെ സ്പന്ദനങ്ങളുമൊക്കെ ചേർത്ത് കുടുംബ സദസുകൾക്കുകൂടി ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സിമ്മി കൈലാത്താണ് സിനിമയുടെ രചനയും, തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സംഗീതം എബിൻ പള്ളിച്ചൽ. ഛായാഗ്രഹണം പാസ്കൽ കാസെറ്റി. ഓസ്ട്രിയയിലെയും സ്വിറ്റസർലൻഡിലെയും മലയാളി താരങ്ങളും വിദേശകലാക്കാരൻമാരും ഉൾപ്പെടെ വലിയൊരു താരനിര ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
കിരണ്‍ കോതകുഴയ്ക്കൽ, ബ്ലൂയിൻസ് തോമസ്, ശരത് കൊച്ചുപറന്പിൽ, സിൽവിയ കൈലാത്ത്, സിമ്മി കൈലാത്ത്, പ്രസാദ് മുകളേൽ, ടാനിയ എബ്രഹാം തുടങ്ങിയ മലയാളി താരങ്ങളോടൊപ്പം ഓസ്ട്രിയൻ അഭിനേതാക്കളായ ഫിലിപ്പ് ഷിമങ്കോ, ഇസബെല്ല, ജ്യോർഗ് സെറ്റില്ലിംഗ്, ബ്രിഗിത്ത് സി. ക്രാമർ എന്നിവരും വേഷമിട്ടിട്ടുണ്ട്.
<ശളൃമാല ംശറവേ=ന്ധ762ന്ധ വലശഴവേ=ന്ധ426ന്ധ െൃര=ന്ധവേേുെ://ംംം.്യീൗേൗയല.രീാ/ലായലറ/ൃഴുബ8ടെഘഉഎ0ന്ധ ളൃമാലയീൃറലൃ=ന്ധ0ന്ധ മഹഹീം=ന്ധമരരലഹലൃീാലലേൃ; മൗേീുഹമ്യ; രഹശുയീമൃറംൃശലേ; ലിരൃ്യുലേറാലറശമ; ഴ്യൃീരെീുല; ുശരേൗൃലശിുശരേൗൃലന്ധ മഹഹീംളൗഹഹരെൃലലി>ശളൃമാല>
റിപ്പോർട്ട്: ജോബി ആന്റണി
കോവിഡ് പ്രത്യാഘാതം വിദ്യാഭ്യാസ ബജറ്റുകളെ ബാധിക്കുന്നു
ബെർലിൻ: കോവിഡ് മഹാമാരി കാരണമുണ്ടായ സാന്പത്തിക പ്രത്യാഘാതങ്ങൾ ദരിദ്ര രാജ്യങ്ങളിലെ വിദ്യാഭ്യാസ ബജറ്റിനെ ഗണ്യമായി ബാധിക്കുന്നതായി പഠന റിപ്പോർട്ട്. പിന്നാക്ക രാജ്യങ്ങളിലെ വിദ്യാഭ്യാസ ബജറ്റിൽ 65 ശതമാനം വരെ കുറവുണ്ടായി. സന്പന്ന രാജ്യങ്ങളിൽ 33 ശതമാനമാണ് കുറവ് വരുന്നതായാണ് പഠനറിപ്പോർട്ട്.
29 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക ബാങ്ക് പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയത്.
സാന്പത്തികമായി ഏറെ പിന്നാക്കമായ അഫ്ഗാനിസ്ഥാൻ, ഇത്യോപ്യ, ഉഗാണ്ട എന്നീ രാജ്യങ്ങളും ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, കെനിയ, കിർഗിസ് റിപ്പബ്ലിക്, മൊറോക്കോ, മ്യാ·ർ, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, താൻസാനിയ, യുക്രെയ്ൻ, ഉസ്ബെകിസ്താൻ, അർജൻറീന, ബ്രസീൽ, കൊളംബിയ, ജോർഡൻ, ഇന്തോനേഷ്യ, കസഖ്സ്താൻ, മെക്സികോ, പെറു, റഷ്യ, തുർക്കി, ചിലി, പനാമ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വർഗീസ് സക്കറിയ ബെർലിനിൽ നിര്യാതനായി
ബെർലിൻ: ജർമനിയിലെ ബെർലിൻ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ മാവേലിക്കര, കറ്റാനം ഭരണിക്കാവ് തെക്ക് വാലയ്യത്ത് വർഗീസ് സക്കറിയ (സണ്ണി-68) നിര്യാതനായി. സംസ്കാരം പിന്നീട്. 1980 ജനുവരിയിലാണ് വർഗീസ് ജർമനിയിലെത്തിയത്.
ഭാര്യ ജെസി വർഗീസ്.മക്കൾ : സഞ്ജീവ് വർഗീസ്, രഞ്ജു വർഗീസ്
മാതാപിതാക്കൾ : പരേതനായ ടി.ജി.സക്കറിയ, ഏലിയാമ്മ സക്കറിയ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മുൻഫ്രഞ്ച് പ്രസിഡന്റിന് സർക്കോസിയ്ക്ക് മൂന്ന് വർഷം തടവു ശിക്ഷ
പാരീസ് : മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയെ അഴിമതി കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. തന്റെ രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് ക്രിമിനൽ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് പകരമായി മൊണാക്കോയിൽ അഭിമാനകരമായ ജോലി വാഗ്ദാനം ചെയ്ത് മജിസ്ട്രേറ്റിന് കൈക്കൂലി നൽകാൻ ശ്രമിച്ചതിന് 66 കാരനായ സർക്കോസി കുറ്റക്കാരനാണെന്ന് പാരീസ് കോടതി കണ്ടെത്തി.
മജിസ്ട്രേറ്റ് ഗിൽബെർട്ട് അസിബെർട്ടിനും സർക്കോസിയുടെ മുൻ അഭിഭാഷകനായ തിയറി ഹെർസോഗിനും ഇതേ ശിക്ഷ ലഭിച്ചു. ജയിലിൽ പോകുന്നതിനുപകരം സർക്കോസിക്ക് ഒരു വർഷം ഇലക്ട്രോണിക് ടാഗ് ഉപയോഗിച്ച് വീട്ടിൽ സേവിക്കാമെന്ന് വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു. എന്നാൽ വിധിയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കോസി പറഞ്ഞു. 2007 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കോസി ലോറിയൽ അവകാശി ലിലിയാൻ ബെറ്റെൻകോർട്ടിൽ നിന്ന് അനധികൃത പണമടയ്ക്കൽ സ്വീകരിച്ചുവെന്ന വാദം പരിശോധിച്ച് അസിബർട്ടും ഹെർസോഗും തമ്മിലുള്ള സംഭാഷണത്തെ കേന്ദ്രീകരിച്ചായിരുന്നു കേസ്.
യുദ്ധാനന്തര ഫ്രാൻസിന്റെ നിയമപരമായ നാഴികക്കല്ലാണ് ഇത്. പാരീസസ് മേയറായിരുന്നപ്പോൾ രാഷ്ട്രീയ സഖ്യകക്ഷികൾക്കായി പാരീസ് സിറ്റി ഹാളിൽ വ്യാജ ജോലികൾ നടത്തിയതിന് സർക്കോസിയുടെ വലതുപക്ഷ മുൻഗാമിയായ ജാക്വസ് ഷിറാക്കിനെ 2011ൽ രണ്ടുവർഷം സസ്പെൻഡ് ചെയ്ത ശിക്ഷ മാത്രമാണ് വിചാരണ ചെയ്തത്. ചിരാക് 2019 ൽ മരിച്ചു. 2007ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കോസി ലോറിയൽ അവകാശി ലിലിയാൻ ബെറ്റെൻകോർട്ടിൽ നിന്ന് അനധികൃത പണമടയ്ക്കൽ സ്വീകരിച്ചുവെന്ന വാദം പരിശോധിച്ച് അസിബർട്ടും ഹെർസോഗും തമ്മിലുള്ള സംഭാഷണത്തെ കേന്ദ്രീകരിച്ചായിരുന്നു കേസ്.
പോൾ ബിസ്മത്ത് എന്ന സാങ്കൽപ്പിക പേരിൽ സ്ഥാപിച്ച രഹസ്യ നന്പറായിരുന്നു അവർ ടാപ്പുചെയ്ത ഫോണ്‍ ലൈൻ, അതിലൂടെ സർക്കോസി തന്റെ അഭിഭാഷകനുമായി ആശയവിനിമയം നടത്തി.
അതേസമയം മാർച്ച് 17 മുതൽ ഏപ്രിൽ 15 വരെ മറ്റൊരു കേസിലും സർക്കോസി വിചാരണ നടത്തും, ഇത് ബൈഗ്മാലിയൻ അഫയറുമായി ബന്ധപ്പെട്ടതാണ്. സർക്കോസിയുടെ 2012 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വഞ്ചനാപരമായി പെരുമാറിയെന്ന് ആരോപിക്കപ്പെടുന്നു. 2007 മുതൽ അദ്ദേഹം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ 2012 ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വിയന്ന മലയാളികളുടെ ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രമുൾപ്പെടെ നിരവധി അവാർഡുകൾ
വിയന്ന: ഓസ്ട്രിയയിൽ ചിത്രീകരിച്ച കട്ടുറന്പിന്റെ സ്വർഗം എന്ന ഹ്രസ്വചിത്രത്തിന് അവാർഡ്. മികച്ച പ്രവാസി ചിത്രമുൾപ്പെടെ നാല് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ചലച്ചിത്ര സംവിധായകൻ ഭരതന്റെ സ്മരണാർഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ട് ഏർപ്പെടുത്തിയ ഭരതൻ സ്മാരക ഹ്രസ്വ സിനിമാ പുരസ്കാരങ്ങളാണ് കട്ടുറന്പിന്റെ സ്വർഗത്തിനു ലഭിച്ചത്.
ഏറ്റവും മികച്ച ഷോർട്ട് ഫിലിം, ബാലനടി, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ നാല് അവാർഡുകളാണ് വിയന്നയിലെ പ്രവാസി മലയാളികളെ തേടിയെത്തിയത്. മികച്ച ബാലനടി നിലാന മരിയ തോമസ്, മികച്ച തിരക്കഥാകൃത്ത് മോനിച്ചൻ കളപ്പുരയ്ക്കൽ എന്നിവർക്കാണ് പുരസ്കാരം. ഇരുവരും ഓസ്ട്രിയയിലെ വിയന്നയിൽ സ്ഥിരമായി താമസിക്കുന്നവരാണ്.
കട്ടുറുന്പിന്റെ സ്വർഗത്തിന് പുറമെ ബോബൻ സിത്താരയുടെ "ഇനി’, ആർ സന്ധ്യയുടെ "ഓളങ്ങളിലെ കാണാക്കയങ്ങൾ’, ദീപുകാട്ടൂരിന്റെ ന്ധഅനുരാഗ മുരളി’, സന്ധ്യ ആറിന്റെ ന്ധകിളിപാടിയ പാട്ട്’, ദിലീപ് നികേതന്റെ "ഗിഫ്റ്റ്’, കെ.ജെ.ജോസിന്റെ ന്ധവേർപാടിന്റെ പുസ്തകം’, സാബു എസ്.എൽ പുരത്തിന്റെ "വൃത്തം’, കെ.സ·യാനന്ദന്റെ "ചിപ്രം’, ഹാപ്പി ബൈജുവിന്റെ "വെണ്ണിലാവ്’, കെ.എച്ച്.ആദിത്യന്റെ "നവംബർ നൈറ്റ്’, രാഹുൽരാജിന്റെ "ദ്രവ്യം’ എന്നീ ചിത്രങ്ങളും പുരസ്കാരത്തിന് അർഹമായി.
ദിലീപ് നികേതൻ (സംവിധാനം), അനീഷ് ഹരിദാസ് (ക്യാമറ), ടോണി ജോസഫ് (കലാസംവിധാനം), സി.ജി.മധു കാവുങ്കൽ (ഗാനരചന), ദീപുരാജ് ആലപ്പുഴ (നടൻ), ജീതു ബൈജു (നടി), സായി കൃഷ്ണ (ബാലനടൻ), ബിജു കലഞ്ഞൂർ (എഡിറ്റിംഗ്) എന്നിവർക്കാണ് മറ്റ് പുരസ്ക്കാരങ്ങൾ.
മെമന്േറായും പ്രശസ്തി പത്രവും മാർച്ച് 27ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സംവിധായകൻ പോൾസണ്‍, കവി ആലപ്പുഴ രാജശേഖരൻ നായർ, മാദ്ധ്യമ പ്രർത്തകൻ ബി. ജോസുകുട്ടി എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ സ്റ്റഡിസെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ, ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ ആലപ്പുഴ രാജശേഖരൻ നായർ, ബി.ജോസുകുട്ടി, നടൻ പുന്നപ്ര അപ്പച്ചൻ എന്നിവർ പങ്കെടുത്തു.
ഓസ്ട്രിയയിൽ താമസിക്കുന്ന ഒരു പ്രവാസി മലയാളി കുടുംബത്തെ കൊറോണ വൈറസ് ബാധിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വിയന്ന മലയാളി സൻവറൂദ് വക്കം സംവിധാനം ചെയ്ത കട്ടുറുന്പിന്റെ സ്വർഗം പ്രേമേയമാക്കിയിരിക്കുന്നത്.
റിപ്പോർട്ട്: ജോബി ആന്റണി
പാരീസിലെ മോഹൻലാൽ ഫാൻസ് കൂട്ടായ്മ ദൃശ്യം 2 സിനിമയുടെ വിജയാഘോഷം സംഘടിപ്പിച്ചു
പാരീസ്: ആമസോണ്‍ പ്രൈമിൽ ലോകമെന്പാടും റിലീസ് ചെയ്ത ജിത്തു ജോസഫ് മോഹൻലാൽ സിനിമ ദൃശ്യം 2-വിന്റെ വിജയാഘോഷം പാരിസിലെ ഈഫെൽ ഗോപുരത്തിന് മുന്പിൽ നടത്തി. പാരീസിലെ മോഹൻലാൽ ഫാൻസ് ക്ലബ് കൂട്ടായ്മയായായ വിസ്മയം കൂട്ടായ്മയാണ് ആഘോഷപരിപാടികൾക്കു നേതൃത്വം നൽകിയത്.
ലോകമെങ്ങും പ്രേക്ഷകർ ആഘോഷമാക്കിയ സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ പാരിസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഒത്തുചേർന്നു. വിസ്മയം ഭാരവാഹികൾ കേക്ക് മുറിച്ച് ആഘോഷപരിപാടികൾക്കു തുടക്കം കുറിച്ചു. കോവിഡ് പ്രതിസന്ധികൾ എല്ലാം മറികടന്നു മോഹൻലാലിന്റെ അടുത്ത സിനിമ മരക്കാർ തീയേറ്ററിൽ കാണാമെന്നുള്ള ആഗ്രഹങ്ങളുമായാണ് ആരാധകർ പിരിഞ്ഞത്.
റിപ്പോർട്ട്: ജോബി ആന്റണി
ഇന്ത്യൻ വംശജയായ ലിജിയ നൊരോണ യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ
ബർലിൻ:ഇന്ത്യൻ വംശജയായ ലിജിയ നൊരോണയെ യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലായും യുഎൻഇപിയുടെ തലപ്പത്തേക്കും സെക്രട്ടറി ജനറൽ അന്‍േറാണിയോ ഗുട്ടെറസ് നിയമിച്ചു. ഇന്ത്യക്കാരനായ സത്യ ത്രിപാഠിയുടെ പിൻഗാമിയായാണ് സാന്പത്തികവിദഗ്ധയായ ലിജിയ ഈ സ്ഥാനത്തെത്തുന്നത്.
അന്താരാഷ്ട്രതലത്തിൽ സുസ്ഥിരവികസന രംഗത്ത് 30 വർഷത്തെ പ്രവൃത്തിപരിചയമുണ്ട് ലിജിയക്ക്. 2014 മുതൽ നയ്റോബി കേന്ദ്രമായുള്ള യുഎൻഇപിയുടെ സാന്പത്തികവിഭാഗത്തിൽ ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു. യുഎന്നിലെത്തുന്നതിനു മുന്‍പ് ന്യൂഡൽഹിയിലെ ദ എനർജി ആൻഡ് റിസോഴ്സ് ഇൻസ്ററിറ്റ്യൂട്ടിൽ (ടെറി) ഗവേഷണവിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു. ഏഷ്യൻ എനർജി ഇൻസ്ററിറ്റ്യൂട്ടിലും പ്രവർത്തിച്ചു.
മുംബൈ സർവകലാശാലയിൽനിന്ന് സാന്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ അവർ ലണ്ടൻ സ്കൂൾ ഓഫ് ജേണലിസത്തിൽ ഗവേഷണം പൂർത്തിയാക്കി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജര്‍മനിയില്‍ മ്യൂട്ടേഷനുകളുടെ വ്യാപനത്തില്‍ കുറവ്
ബെര്‍ലിന്‍: കൊറോണ മ്യൂട്ടേഷനുകളുടെ വ്യാപനത്തില്‍ നേരിയ കുറവുണ്ടാകുന്ന ഒരു ട്രെന്‍ഡിലേക്കാണു ജര്‍മനി നീങ്ങുന്നതെന്ന് ആര്‍കെഐ മേധാവി ഡോ. ലോതര്‍ വീലര്‍. ഇതില്‍ വാക്സിനേഷന് പ്രഭാവവും പ്രതീക്ഷയുടെ തിളക്കം ഉണ്ടന്നും മുന്‍കരുതല്‍ നടപടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നുള്ള ഫലമാണ് ഇതെന്നും വീലര്‍ പറഞ്ഞു.
ഫെഡറല്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ (40, സിഡിയു), റോബര്‍ട്ട് ആര്‍കെഐ മേധാവിയും ബര്‍ലിനില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
വാക്സിന് ഡോസുകള്‍, കൊറോണ ദ്രുത പരിശോധനകളുടെ വ്യാപകമായ ഉപയോഗം എന്നിവ മാര്‍ച്ചില്‍ ആസൂത്രണം ചെയ്തിട്ടുണ്ടന്നും എന്നാല്‍ ബ്രിട്ടീഷ് കൊറോണ മ്യൂട്ടേഷന് ബി 117 ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ആര്‍കെഐ മേധാവി അഭിപ്രായപ്പെട്ടു. നിലവില്‍ വര്‍ദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണം, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍, ഒരു പ്രവണത വിപരീതത്തിന്റെ വ്യക്തമായ സൂചനകളാണ്.
62.2 എന്ന മൂല്യമുള്ള ജര്‍മനി ഇപ്പോഴും ലക്ഷ്യമിടുന്ന 35 ല്‍ നിന്ന് വളരെ അകലെയാണ്. ജാഗ്രത പാലിക്കണം, അല്ലാത്തപക്ഷം "മൂന്നാമത്തെ തരംഗത്തിലേക്ക് ഇടറിവീഴുമെന്നും വീലര്‍ മുന്നറിയിപ്പ് നല്കി. അതേസമയം ഗര്‍ഭിണികളായ സ്ത്രീകളില്‍ നിന്നുള്ള ആന്റിബോഡികള്‍ പിഞ്ചു കുഞ്ഞിലേക്ക് പകരുന്നതായി തെളിഞ്ഞതായി ആര്‍കെഐ മേധാവി വിശദീകരിച്ചു.
രാജ്യത്ത് ഇതുവരെ 3.7 ദശലക്ഷം യ പ്രതിരോധ കുത്തിവയ്പ്പുകളും രണ്ട് ദശലക്ഷം രണ്ടാം വാക്സിനേഷനുകളും ഉള്‍പ്പെടെ മൊത്തം 5.7 ദശലക്ഷം പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയിട്ടുണ്ട്. അതായത് ജനസംഖ്യയുടെ 4.5 ശതമാനം പേര്‍ക്ക് ആദ്യ പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചു. പ്രതിദിനം 160,000 പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുന്നതായും ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9997 പുതിയ രോഗികളും 394 പുതിയ മരണങ്ങളും ഉണ്ടായതായി മന്ത്രി പറഞ്ഞു.രാജ്യത്താകെ 24,26,819 കോവിഡ് രോഗികളും 70,003 കോവിഡ് മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ലണ്ടനിൽ യാക്കോബായ സുറിയാനി സഭയുടെ നോന്പുകാല കൺവൻഷൻ
ലണ്ടൻ: യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം സംഘടപ്പിച്ചിരിക്കുന്ന നോന്പുകാല കൺവൻഷൻ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 7.30ന് നടക്കും. "ക്രിസ്തീയ ശിഷ്യത്വത്തിന്റെ പാതയിൽ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവൻഷനിൽ സഹോദരീ സഭകളിലെ മേലദ്ധ്യക്ഷ്യന്മാരും പ്രമുഖ വചനപ്രഘോഷകരും പങ്കെടുക്കും.
രണ്ടാം ദിവസമായ ഫെബ്രുവരി 26ന് (ശനി) യാക്കോബായ സഭയുടെ അമേരിക്കാ/കാനഡ അധിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ് മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത സന്ധ്യാപ്രാർത്ഥനയ്ക്ക് അമുഖ സന്ദേശം നൽകും. പ്രമുഖ വചന പ്രഘോഷകൻ ഫാ. എബി എളങ്ങനാമറ്റം (കാനഡ) വചന പ്രഘോഷണം നടത്തും. യുകെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മോർ അന്തീമോസ് മാത്യുസ് അദ്ധ്യക്ഷത വഹിക്കും.
ക്രിസ്തീയപാത വീണ്ടും ക്രമപ്പെടുത്തുന്നതിനും ദൈവവുമായി രമ്യപ്പെടുവാനും ക്രിസ്തീയ ശിഷ്യത്വം പുതുക്കുന്നതിനുമായി ക്രിസ്തീയ മക്കൾ എല്ലാരും ഉപവാസത്താലും പ്രാർത്ഥനയാലും ഈ നോമ്പ് ദിവസങ്ങളിൽ ശ്രദ്ധിക്കുമ്പോൾ ഈ കൺവൻഷൻ കുടുതൽ പ്രയോജപ്പെടുമെന്ന് ഫാ. യൽദോസ് കൗങ്ങംപിള്ളിൽ പറഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവിശേഷവൽക്കരണ മഹാസംഗമം മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഫെബ്രുവരി 27ന് സംഘടിപ്പിക്കുന്ന സുവിശേഷ വൽക്കരണ മഹാസംഗമത്തിന്റെ ന്ധസുവിഷേശത്തിന്റെ ആനന്ദം ന്ധ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അറിയിച്ചു. രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും ആളുകൾ ഓണ്‍ലൈനിൽ പങ്കെടുക്കുന്ന മഹാ സുവിശേഷ സംഗമം സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അധ്യക്ഷത വഹിക്കുന്ന ഈ സംഗമത്തിൽ കേരള സഭയിലെ അനുഗ്രഹീതരായ പ്രമുഖ സുവിശേഷപ്രഘോഷകർ ഇടതടവില്ലാതെ തുടർച്ചായി മൂന്നരമണിക്കൂർ സുവിശേഷ പ്രഘോഷണം നടത്തും. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടി ലോകമെന്പാടുമുള്ള ആളുകൾക്ക് കൂടി ലഭ്യമാകുന്ന രീതിയിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. ഫാ. ജോർജ് പനയ്ക്കൽ വിസി, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ഡൊമിനിക് വാള·നാൽ, ഫാ. ഡാനിയൽ പൂവണ്ണത്തിൽ, ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോണ്‍ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ്, സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിക്കും.
പ്രോട്ടോസിഞ്ചെലൂസ് മോണ്‍. ഡോ. ആൻറണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെലുസ് മോണ്‍. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷവത്കരണ കോ-ഓർഡിനേറ്റർ ഡോ. ജോസി മാത്യു നന്ദിയും പറയും. കോവിഡ് മഹാമാരിയിൽ ലോകം വലയുന്പോൾ ദൈവചനത്തിലൂടെ ആശ്വാസം കണ്ടെത്തുവാനും അനേകരിലേക്കു ദൈവവചനം എത്തിച്ചേരുവാനും, സഭയോടൊന്ന് ചേർന്ന് നിന്ന് ദൈവവചനം ശ്രവിക്കാനും ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കിയിരിക്കുന്ന ഈ മഹാ സുവിശേഷ വൽക്കരണ സംഗമത്തിനായി എല്ലാവരുടെയും പ്രാർഥന സഹായം തേടുന്നതായും സംഘാടക സമിതി അറിയിച്ചു.
റിപ്പോർട്ട്: ബാബു ജോസഫ്
പ്രവാസി കൊള്ളയ്ക്കെതിരെ ഐഒസി/ഒഐസിസി അയർലൻഡ് പ്രതിഷേധം
ഡബ്ലിൻ: പ്രവാസികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കോവിഡ് പരിശോധനാ നയത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ആളിക്കത്തുന്നു. കോവിഡ് മഹാമാരിയുടെ തളർച്ചയിൽ നിന്നും സ്വന്തം നാട്ടിൽ എത്താൻ ആഗ്രഹിക്കുന്ന പാവം പ്രവാസികളിൽ നിന്നും, പണം കൊള്ളയടിക്കുന്നത് ഭയന്നിരിക്കുകയാണ് പാവം പ്രവാസികൾ.
മൂന്നു ദിവസത്തിനുള്ളിൽ രണ്ട് പ്രാവശ്യം കൈയിൽ നിന്ന് പണം മുടക്കി കോവിഡ് ടെസ്റ്റ് നടത്തേണ്ട ഗതികേടിലാണ് പാവം പ്രവാസികൾ. ഭാരത സർക്കാരിന്റെ പുതിയ സർക്കുലർ പ്രകാരം വിദേശത്ത് നിന്നും ആർടിപിസിആർ ടെസ്റ്റ് കഴിഞ്ഞെത്തുന്നവർ, നാട്ടിലും വീണ്ടും സ്വന്തം ചെലവിൽ ടെസ്റ്റിന് വിധേയരാകണം എന്നുള്ള തീരുമാനത്തിനെതിരെയാണ് പ്രവാസി ഇന്ത്യക്കാർ രംഗത്ത് വന്നിരിക്കുന്നത്.
ഇതിനെതിരെ എല്ലാ പ്രവാസികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് ഐഒസി/ഒഐസിസി ഭാരവാഹികളായ എം.എം. ലിങ്ക് വിൻസ്റ്റാർ, സാൻജോ മുളവരിക്കൽ, പി.എം. ജോർജ്കുട്ടി, റോണി കുരിശിങ്കൽ പറന്പിൽ, പ്രശാന്ത് മാത്യു, ഫ്രാൻസിസ് ജേക്കബ്, ബേസിൽ ലക്സിലിവ്, സുബിൻ ഫിലിപ്, കുരുവിള ജോർജ് എന്നിവർ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രിക്കും, കേരളാ മുഖ്യമന്ത്രിക്കും അടിയന്തര സന്ദേശമയയ്ക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.
ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെന്റ് സെനറ്റ് 'LEAD 3' ഞായറാഴ്ച
ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ മൂന്നാമത് സെനറ്റ് 'LEAD 3' ഫെബ്രുവരി 28 ഞായറാഴ്ച വൈകിട്ട് 7.30ന് സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. സീറോ മലബാർ അയർലൻഡ് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപറന്പിൽ, എസ്എംവൈഎം അയർലൻഡ് ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, എസ്എംവൈഎം ഡബ്ലിൻ സോണൽ ആനിമേറ്റേഴ്സായ സിൽജോ തോമസ്, ജിൻസി ജിജി എന്നിവർ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സൂം വഴിയാണു ഈ വർഷത്തെ സെനറ്റ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു നവലോക നിർമ്മിതിക്കായി യുവജനങ്ങൾ യേശുവിനൊപ്പം എന്ന ആശയവുമായി സീറോ മലബാർ സഭയിൽ ആരംഭിച്ച സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഡബ്ലിനിലെ 10 കുർബാന സെന്ററുകളിലും സജീവമായി പ്രവർത്തിച്ചുവരുന്നു. അടുത്ത രണ്ടുവർഷത്തേയ്ക്ക് സംഘടനയെ നയിക്കാൻ യൂണിറ്റ് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും ആനിമേറ്റർമാരും ഈ സെനറ്റിൽ പങ്കെടുക്കും.
`SMYM LEAD 3 സെനറ്റിൽ അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള ഡബ്ലിൻ എസ്എംവൈഎംഭാരവാഹികളെ തിരഞ്ഞെടുക്കും. യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ യുവജനവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2021 വർഷത്തിൽ വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നേതൃത്വപാടവവും ദിശാബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുവാൻ വിവിധതരത്തിലുള്ള കർമ്മ പരിപാടികളാണു SMYM രൂപകല്‍പ്പന ചെയ്യുന്നത്. ഓരോ കുർബാന സെന്റെറിലേയും SMYM യൂണിറ്റ് പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള പ്രവർത്തങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യുവജനങ്ങളെ നയിക്കുവാൻ നിയുക്തരായ ആനിമേറ്റർമാരെ ഒരുക്കുവാൻ COMPANION എന്ന പേരിൽ പ്രത്യേക പരിശീലന ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ യുവ ജനങ്ങൾ വിശ്വാസ മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും പരിഹാരമായി എഅകഠഒ ഒഡആ ഫെബ്രുവരി 27 മുതൽ ആരംഭിക്കുകയാണ്.
കോവിഡ് മഹാമാരി കാലഘട്ടത്തിലും ഒട്ടേറെ പുതുമയാർന്ന പരിപാടികളുമായി യുവജനങ്ങളെ സജീവമാക്കാൻ ഡബ്ലിൻ എസ്എംവൈഎമ്മി് കഴിഞ്ഞതായും വിശ്വാസ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം യുവജനങ്ങളെ സമൂഹത്തിന്േറയും സഭയുടേയും നേതൃത്വത്തിലേക്കെത്തിക്കാനുതകുന്ന നൂതന കർമ്മ പരിപാടികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും എസ്എംവൈഎം നേതൃത്വം അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ്‍ കിഴക്കയിൽ
സെഹിയോൻ നൈറ്റ് വിജിൽ 26ന്
ലണ്ടൻ: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജിൽ 26 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓണ്‍ലൈനിലാണ് നടക്കുക . പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക.
സെഹിയോൻ യുകെ യുടെ ഫുൾ ടൈം ശുശ്രൂഷകനായ ബ്രദർ ജേക്കബ് വർഗീസും സെഹിയോൻ ടീമും ഫാ. നടുവത്താനിയിലിനൊപ്പം ശുശ്രൂഷകൾ നയിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജേക്കബ് വർഗീസ് 07960 149670.
ബ്രിട്ടനിൽ നിര്യാതനായി മോളിയുടെ മൃതദേഹം സംസ്കരിച്ചു
ലണ്ടൻ: ബ്രിട്ടനിലെ വിഗണിൽ നിര്യാതനായ അതിരന്പുഴ പുതുപ്പറന്പിൽ ലാലുവിന്റെ ഭാര്യ മോളി(65)യുടെ സംസ്കാരം നടത്തി. സംസ്കാര ശുശ്രൂഷ ലിവെർപ്പൂളിലെ ലിതർലാൻഡ് ഒൗർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാർ രൂപതാ വികാരി ജനറൽ റവ മോണ്‍. ജിനോ അരിക്കാട്ട് എംസിബിഎസ് മുഖ്യകർമ്മികനായി. പ്രസ്റ്റണ്‍ കാത്തീഡ്രൽ വികാരി റവ. ഫാ ബാബു പുത്തൻപുരക്കൽ, ഇടവക വികാരി ഫാ ആൻഡ്രൂസ് ചെതലൻ, ഫാ ജോസ് അന്തിയാംകുളം, ഫാ ജോസ് തേക്കുനിൽക്കുന്നതിൽ എന്നിവർ സഹകാർമ്മികരായിരുന്നു. ഉച്ചകഴിഞ്ഞു 2.30ന് ഇടവക ദേവാലയത്തിന് അടുത്തുള്ള ഫോർഡ് കത്തോലിക്ക സെമിത്തേരിയിൽ സംസ്കരിച്ചു.
ലിതർലാൻഡ് സീറോമലബാർ ഇടവക അംഗവും കുടുംബകൂട്ടായ്മ പ്രാർഥനാലീഡറും മാതൃവേദിയിലെ സജീവ പ്രവർത്തകയുമായിരുന്നു മോളി. ചെങ്ങനാശേരി അതിരൂപത തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയാണ് മാതൃഇടവക. 2001 ൽ ബ്രിട്ടനിലേക്ക് കുടിയേറിയ ലാലുവും കുടുംബവും 2006 മുതൽ വിഗണിൽ സ്ഥിരതാമസമാക്കി. മക്കൾ : മെർലിൻ, മെൽവിൻ. മരുമകൻ: ജെറിൻ.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൊതുദർശനം ഒഴിവാക്കി സർക്കാർ മാനദണ്ഠങ്ങൾ പാലിച്ചുകൊണ്ടുള്ള ചടങ്ങുകളായിരുന്നു നടന്നത്. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ ഓണ്‍ലൈൻ വഴി കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
യൂറോപ്പിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട: 23 ടൺ കൊക്കെയ്ൻ പിടികൂടി
ബെർലിൻ: ജർമൻ-ബെൽജിയൻ സുരക്ഷാ ഏജൻസികൾ ചേർന്ന് 23 ടൺ കൊക്കെയ്ൻ ലഹരിമരുന്ന് പിടിച്ചെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിതെന്നു ജർമൻ കസ്റ്റംസ് പറഞ്ഞു. തെരുവുകളിൽ വിറ്റഴിക്കുന്പോൾ ശതകോടിക്കണക്കിനു രൂപ ലഭിക്കാം.
പരാഗ്വയിൽനിന്ന് ജർമനിയിലെ ഹാംബർഗ് തുറമുഖത്തെത്തിയ കണ്ടെയ്നറിൽ നടത്തിയ പരിശോധനയിൽ 16 ടൺ ലഹരിമരുന്നു കണ്ടെടുത്തു. ടിന്നുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തുടർന്ന് ജർമൻ ഏജൻസികൾ ബെൽജിയവുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിൽ ബെൽജിയത്തിലെ ആന്റ്വെർപ് തുറമുഖത്തുന്ന് 7.2 ടൺ ലഹരിമരുന്നുകൂടി കണ്ടെത്തി.
ലഹരിവസ്തു നെതർലൻഡ്സിലേക്ക് അയച്ചതാണെന്നു കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തെട്ടുകാരനെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു.
ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് ജാഗ്രതയോടെ വേണം: മെർക്കൽ
ബെർലിൻ: കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായും ശ്രദ്ധാപൂർവമായിരിക്കണം പിൻവലിക്കാനെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ.
ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയന്റെ പാർലമെന്റംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മെർക്കൽ തന്റെ നിലപാട് വ്യക്തമാക്കിയത്. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ സ്ഥിതിഗതികൾ വഷളാകാൻ ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
നേരത്തെ രണ്ടാഴ്ച ഇടവിട്ട് വിവിധ ഘട്ടങ്ങളായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനുള്ള കരട് മെർക്കൽ അവതരിപ്പിച്ചിരുന്നു. അടുത്ത ബുധനാഴ്ച പതിനാറ് സ്റ്റേറ്റ് പ്രീമിയർമാരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.
ജർമനി കോവിഡിന്റെ മൂന്നാം തരംഗത്തിലേക്കെന്ന് വിദഗ്ധൻ
രാജ്യം കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ജർമൻ ആരോഗ്യരംഗത്തെ വിദഗ്ധൻ കാൾ ലോട്ടർബാക്ക്.
ഹ്രസ്വകാലത്തെ താഴ്ചയിൽനിന്ന് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പ്രവണതയാണ് രാജ്യത്ത് ദൃശ്യമാകുന്നത്. തരംഗം ശക്തമായിട്ടില്ല, എന്നാൽ, അതു തുടങ്ങിക്കഴിഞ്ഞു, തടയാനാകില്ല ലോട്ടർബാക്ക് വ്യക്തമാക്കി.
ഒരു ലക്ഷത്തിന് 35 എന്ന നിലയിലേക്ക് രോഗികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജർമൻ സംസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ, മൂന്നാം തരംഗത്തിൽ ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ലെന്നും ലോട്ടർബാക്ക് മുന്നറിയിപ്പ് നൽകുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് യുക്മ
ലണ്ടൻ: വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്നിരുന്ന യുകെയിൽനിന്നും കേരളത്തിലേക്കുള്ള വിമാന സർവീസ് നിർത്തലാക്കിയ നടപടി യുകെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിലെങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യുകെ മലയാളികൾ.
രാജ്യത്തിലെ ഇതര അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇറങ്ങേണ്ടിവരുന്ന മലയാളി യാത്രികർ പച്ചയായി ചൂഷണം ചെയ്യപ്പെടുന്ന വാർത്തകൾ രാജ്യാന്തര തലത്തിൽത്തന്നെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, യകെയിൽനിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിച്ചുകൊണ്ട്, യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾക്കും മനുഷ്യത്വ രഹിതമായ പകൽകൊള്ളകൾക്കും പരിഹാരം ഉണ്ടാക്കണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട അടിയന്തിര നിവേദനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർക്ക് യുക്മ നൽകിക്കഴിഞ്ഞു. തുടക്കത്തിൽ വന്ദേഭാരത് മിഷൻ വിമാന സർവീസുകൾ കൊച്ചിയിലേക്കും നേരിട്ടുള്ള സർവീസുകൾ നടത്തിയിരുന്നു. എയർ ഇന്ത്യക്ക് തികച്ചും ലാഭകരം ആയിരുന്ന പ്രസ്തുത സർവ്വീസുകൾ പൊടുന്നവെ നിറുത്തിയതിൽ ഇതര സംസ്ഥാന ലോബികൾക്കുള്ള പങ്കും തള്ളിക്കളയാനാവില്ല.
യുകെയിൽനിന്നും ഡൽഹി വിമാനത്താവളത്തിലോ, മറ്റ് ഏതെങ്കിലും ഇന്ത്യൻ അന്താരാഷ്ട്ര ടെർമിനലുകളിലോ എത്തുന്ന യാത്രികരിൽ ആർക്കെങ്കിലും കോവിഡ് പോസിറ്റിവ് ആണെന്ന് എത്തിച്ചേർന്നശേഷം പരിശോധനയിൽ തെളിഞ്ഞാൽ, സഹയാത്രികരും ക്വാറന്റീൻ ചെയ്യേണ്ടി വരുന്നത്, അപ്രതീക്ഷിതമായി യാത്രികർക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ ഏറെ വലുതാണ്. കോവിഡ് ഉണ്ടെന്ന് സ്ഥിതീകരിക്കപ്പെട്ട യാത്രക്കാരന്റെ മൂന്ന് നിര മുന്നോട്ടും മൂന്ന് നിര പിന്നോട്ടും യാത്ര ചെയ്യുന്ന സഹ യാത്രക്കാരാണ് ഈ വിധം ക്വാറന്റീനിൽ പോകേണ്ടി വരുന്നത്. അപ്രതീക്ഷിതമായി രണ്ടാഴ്ചകൾ അധികമായി നഷ്ട്ടപ്പെടുന്നതിനൊപ്പം കുറഞ്ഞത് അരലക്ഷം രൂപയോളമാണ് ഇതിനായി മാത്രം ഒരു പ്രവാസിയും നൽകേണ്ടി വരുന്നത്.
ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇവിടുത്തെ എയർപോർട്ടിൽ, അരമണിക്കൂറിനുള്ളിൽ ഫലം അറിയാൻ കഴിയുന്ന കോവിഡ് പരിശോധന നടത്തിയാൽ മാത്രം യാത്ര ചെയ്യുവാൻ അനുമതി നൽകുന്ന രീതിയിലൂടെ നിലവിലുള്ള അശാസ്ത്രീയമായ നടപടികളെ മറികടക്കാവുന്നതാണെന്ന് യുക്മ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാമുപരി, കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കുകവഴി ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് യുക്മ ദേശീയ നിർവാഹക സമിതി അഭ്യർഥിക്കുന്നു.
ലോക്ക്ഡൗണ്‍ മാറ്റുവാൻ മാസങ്ങൾ തന്നെ വേണ്ടിവരുമെന്ന സാഹചര്യമാണ് യുകെയിൽ നിലവിലുള്ളത്. നിയന്ത്രിതമായ യാത്രാ വിലക്കുകൾ നിലനിൽക്കുന്നതിനാൽ, ഹീത്രോ വിമാനത്താവളത്തിൽനിന്നും യുകെയുടെ വടക്കൻ മേഖലകളിലേക്ക് എത്തിച്ചേരുവാൻ ടാക്സി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിമിതമായതിനാൽ, കേരളത്തിൽനിന്നും ലണ്ടനിലേക്കെന്നപോലെ, രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും മാഞ്ചസ്റ്ററിലേക്കും, ബർമിംഗ്ഹാമിലേക്കും കൂടി വിമാന സർവീസുകൾ അനുവദിക്കുന്ന കാര്യം മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആദ്യ നിവേദനത്തിൽ തന്നെ യുക്മ കേന്ദ്ര മന്ത്രിയോട് അഭ്യർഥിച്ചിരുന്നു.
കോവിഡ് പ്രതിസന്ധി മുതലെടുത്തുകൊണ്ട് മലയാളികൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാൻ ബഹുജന പങ്കാളിത്തത്തോടെ കൂടുതൽ പ്രതിഷേധ പരിപാടികളുമായി യുക്മ മുന്നിട്ടിറങ്ങുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
വൈറസ് വേരിയന്റ് ബി 117 ലക്ഷണങ്ങള്‍ ഇങ്ങനെ
ബര്‍ലിന്‍:പാന്‍ഡെമിക് ലോകത്തെ സസ്പെന്സില് നിര്‍ത്തുന്ന വൈറസ് ഇപ്പോള്‍ പലതവണ പരിവര്‍ത്തനം ചെയ്യുന്നു എന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന സ്ഥിതിയിലേയ്ക്കാണ് നയിക്കുന്നത്. അതിനാല്‍ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള വ്യാപകമായ വകഭേദങ്ങളെക്കുറിച്ചുള്ളകൊറോണ മ്യൂട്ടേഷന് ബി.1.1.7 ന്റെ ലക്ഷണങ്ങള്‍ അല്പം വ്യത്യസ്തമായിട്ടാണ് കാണപ്പെടുന്നത്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ വൈറസിന്റെ വകഭേദത്തിന്റെ ഇപ്പോള്‍ ജര്‍മനിയില്‍ ശക്തമായി വ്യാപിയ്ക്കുന്നുണ്ട്. റോബര്‍ട്ട് കോഹ് ഇന്സ്ററിറ്റ്യൂട്ട് (ആര്‍കെഐ) പറയുന്നത് അനുസരിച്ച്, ഇത്തരത്തിലുള്ള രോഗികള്‍ മിക്കപ്പോഴും ഈ ലക്ഷണങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ടെന്നാണ്.
അതിന്റെ അടയാളങ്ങള്‍ എന്തൊക്കെയാണ്.
ഗന്ധം നഷ്ടപ്പെടുന്നതും രുചി കുറയുന്നതും ഇതിലേയ്ക്കുള്ള ആദ്യഒരു ലക്ഷണമാണ്.്
ചുമ (40 ശതമാനം), പനി (27 ശതമാനം), മൂക്കൊലിപ്പ് (28 ശതമാനം),ഗന്ധം/രുചി (21 ശതമാനം),ന്യുമോണിയ (ഒരു ശതമാനം) തുടങ്ങിയ ലക്ഷണങ്ങളാണ് ഏറ്റവും ആദ്യം കാണപ്പെടുക. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ചു/ആറു ദിവസങ്ങള്‍ക്കു ശേഷം ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുക. ശരീരത്തിന്റെ ഉഷ്മാവ് പടിപടിയായി ഉയരുകയും ചെയ്യും.
കൂടാതെ ക്ഷീണം, കൈകാലുകളില്‍ വേദന, തൊണ്ടവേദന എന്നിവയുടെ ലക്ഷണങ്ങള്‍ ഈ വൈറസ് വേരിയന്റില്‍ കുറച്ചുകൂടി ശക്തിപ്രാപിയ്ക്കും. തലവേദന, ശ്വാസം മുട്ടല്‍, വയറിളക്കം, ഛര്‍ദ്ദി എന്നി ലക്ഷണങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ട്.അമിതമായി ചുമ, വളരെ ക്ഷീണം അനുഭവപ്പെടുകയോ കൈകാലുകളില്‍ വേദനയോ തൊണ്ടവേദനയോ ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം.ലോകാരോഗ്യ സംഘടനയുടെ പ്രതിവാര എപ്പിഡെമോളജിക്കല്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: ഇതനുസരിച്ച്, 70 രാജ്യങ്ങളില്‍ ഇപ്പോള്‍ ബി 1.1.7 കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഇത് 60 ആയിരുന്നു. ദക്ഷിണാഫ്രിക്കന്‍ മ്യൂട്ടേഷനും വ്യാപിക്കുകയാണ്. ഇപ്പോള്‍ 31 രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ വേഗത്തില്‍ വ്യാപിക്കുന്നതായി ഈ കണക്കുകള്‍ ഒക്കെതന്നെ കാണിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി 1.351 എന്ന വകഭേദം "ആന്റിബോഡി ന്യൂട്രലൈസേഷന് സാധ്യത കുറവാണ്" എന്ന സൂചനയുണ്ട്. വാക്സിനേഷന് ലഭിച്ച ആളുകള്‍ വീണ്ടും രോഗ ബാധിതരാകാമെന്ന് വിദഗ്ദ്ധര്‍ ഇതില്‍ നിന്ന് മനസിലാക്കുന്നു.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍
ഇളവുകളോടെ ബ്രിട്ടന് സാധാരണ ജീവിതത്തിലേക്ക്
ലണ്ടന്‍: ദേശീയ തലത്തില്‍ വാക്സിന് നല്കി കോവിഡിനെ പിടിച്ചുകെട്ടിയ ബ്രിട്ടന് സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങുന്നു.കൊറോണയും വകഭേദവും ഒക്കെ താണ്ഡവമാടുന്ന ബ്രിട്ടന് അതിന്റെ പ്രതിരോധമെന്നോണ നടപ്പിലാക്കിയ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നാഷണല്‍ ലോക്ക് ഡൗണ്‍ ലഘൂകരിക്കുന്നതിന്റെ വെളിച്ചത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പാര്‍ലമെന്റില്‍ റോഡ് മാപ്പ് അവതരിപ്പിച്ചു. ഇതിന്റെ ആദ്യ ഭാഗമായി രാജ്യത്തെ എല്ലാ സ്കൂളുകളും മാര്‍ച്ച് 8 ന് തുറക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ജൂണ്‍ 21 ന് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചു. നാലു ഘട്ടങ്ങളായാണ് ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത്. വാക്സിനേഷന്, ഇന്ഫെക്ഷന് റേറ്റ്, കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ എന്നിവ വിലയിരുത്തിയതിനു ശേഷമാണ് അടുത്ത ഘട്ടങ്ങളിലേയ്ക്ക് കടക്കുകയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാസങ്ങള്‍ അടഞ്ഞുകിടന്നതിനു ശേഷമാണ് മാര്‍ച്ച് 8 ന് സ്കൂളുകള്‍ തുറക്കുന്നത്. അതുകൊണ്ടുതന്നെ സ്കൂള്‍ പഠനവുമായി ബന്ധപ്പെട്ട സ്പോര്‍ട്സ് മേഖലയും ഉഷാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാര്‍ച്ച് 29 മുതല്‍ രണ്ടു വ്യത്യസ്ത ഭവനങ്ങളില്‍ ഉള്ളവര്‍ക്കോ മാക്സിമം ആറ് പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കോ ഔട്ട് ഡോറില്‍ ഒന്നിച്ചു ചേരാന്‍ അനുവാദമുണ്ട്. സ്വകാര്യമായി പൂന്തോട്ടങ്ങളില്‍ ഒത്തുചേരുന്നതിനും അനുമതി ഉണ്ടാകുമെന്നാണ് കരുതുന്നത്. ടെന്നീസ്, ബാസ്കറ്റ് ബോള്‍ എന്നിവയും അനുവദിയ്ക്കും. പ്രായഭേദേെന്യ ഔട്ട് ഡോര്‍ ഫുട്ബോള്‍ മല്‍സരങ്ങളും അനുവദിയ്ക്കും.
ഏപ്രില്‍ 12 മുതല്‍ നോണ്‍ എസന്‍ഷ്യല്‍ ഷോപ്പുകള്‍, ഹെയര്‍ ഡ്രസേഴ്സ്, ലൈബ്രറി മ്യൂസിയം തുടങ്ങിയ പൊതുജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍, ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂളുകള്‍, ജിം എന്നിവയും തുറന്നു പ്രവര്‍ത്തിക്കും എന്നാല്‍ രണ്ടു വ്യത്യസ്ത ഭവനങ്ങളില്‍ നിന്നുള്ളവര്‍ ഇന്‍ഡോറില്‍ ഒന്നിച്ചു ചേരാന്‍ ഇക്കാലയളവില്‍ അനുമതിയില്ല. വിവാഹത്തിനും 15 പേര്‍ക്കും സംസ്കാരച്ചടങ്ങിന് 30 പേര്‍ക്കും അനുമതി ഉണ്ടായിരിയ്ക്കും.
30 പേര്‍ക്ക് വരെ ഔട്ട് ഡോറില്‍ ഒന്നിച്ചു ചേരാവുന്ന മെയ് 17 മുതല്‍ റൂള്‍ ഓഫ് സിക്സ് നിര്‍ത്തലാക്കും. അതേസമയം ഇന്‍ഡോറില്‍ രണ്ടു ഭവനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒന്നിച്ചു ചേരാം. സിനിമകള്‍, ഹോട്ടലുകള്‍, സ്പോര്‍ട്ടിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങള്‍ തുടരും. വലിയ ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങളില്‍ 10,000 പേര്‍ക്ക് വരെ പ്രവേശനാനുമതി ലഭിക്കും.
ജൂണ്‍ 21 മുതല്‍ സോഷ്യല്‍ കോണ്ടാക്ടില് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കും. നൈറ്റ് ക്ളബുകള്‍ അടക്കമുള്ളവ തുറന്നു പ്രവര്‍ത്തിക്കും. ഒപ്പം വിവാഹം, സ്കാരച്ചടങ്ങ് എന്നിവക്കുള്ള എല്ലാ നിയന്ത്രണങ്ങളും ജൂണ്‍ 21 മുതല്‍ ഒഴിവാക്കി പതിവുരീതിയിലേയ്ക്കു വരുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.ഒപ്പം ആഭ്യന്തര വിദേശയാത്രകള്‍ പുനരാരംഭിയ്ക്കും. എന്നാല്‍ മറ്റു രാജ്യങ്ങളിലെ നിജസ്ഥിതി നോക്കിയാവും ഇത് വിപുലപ്പെടുത്തുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
കോവിഡ് വാക്സിൻ : ഇന്ത്യയ്ക്ക് യുഎന്നിന്റെ പ്രശംസ
ബെർലിൻ: കോവിഡ് വ്യാപനത്തിനെതിരേയുള്ള ആഗോള പോരാട്ടത്തിന് വാക്സിൻ വിതരണത്തിലൂടെ നേതൃത്വം വഹിക്കുന്ന ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭാ മേധാവി അന്‍േറാണിയോ ഗുട്ടറെസ്. യുഎൻ. മേധാവിയുടെ അഭിനന്ദന കത്ത് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് പുറത്തുവിട്ടത്.
150ലധികം രാജ്യങ്ങൾക്ക് നിർണായക മരുന്നുകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, വെന്റിലേറ്ററുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ നൽകി കോവിഡ് വ്യാപനം തടയാൻ ശ്രമിക്കുന്ന ഇന്ത്യ ലോകനേതാവാണ്.
ലോകാരോഗ്യ സംഘടന നിലവിൽ അനുമതി നൽകിയിട്ടുള്ള രണ്ട് വാക്സിനുകളിൽ ഒന്ന് വികസിപ്പിക്കുന്നതിലും നിർമിക്കുന്നതിലും ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ആഗോള വാക്സിൻ വിപണിയിൽ ചലനമുണ്ടാക്കുന്നതാണ്. മറ്റ് രാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നത് മാതൃകാപരമായ കാര്യമാണെന്നും ഗുട്ടറെസിന്റെ അഭിനന്ദന കത്തിൽ പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടർ വിതരണം പൂർത്തിയായി
ലണ്ടൻ: യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ്) പുറത്തിറക്കിയ 2021 ബഹുവർണ സൗജന്യ സ്പൈറൽ കലണ്ടർ യുകെയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം പൂർത്തിയായി. കഴിഞ്ഞ പത്ത് വർഷങ്ങൾ തുടർച്ചയായി, യുകെ മലയാളികൾക്ക് പുതുവർഷ സമ്മാനമായി യുക്മ നൽകിവരുന്ന കലണ്ടർ, ഈ വർഷവും യുകെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മയ്ക്ക് അഭിമാനവുമാകും.
2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടർ ഉപയോഗിക്കുന്നവരിൽനിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ആകർഷകമായ ഒരു സമ്മാനപദ്ധതി യു - ഫോർച്യൂണ്‍ എന്ന പേരിൽ തികച്ചും സൗജന്യമായി യുക്മ ഒരുക്കുന്നുണ്ട്. കലണ്ടറിൽ എല്ലാ മാസത്തിന്റെയും തീയതികൾക്കൊപ്പം നൽകിയിരിക്കുന്ന യുക്മ യു- ഫോർച്യൂണ്‍ ബാർകോഡ് (ക്യൂ ആർ കോഡ്) സ്മാർട്ട് ഫോണ്‍ കാമറയോ ബാർകോഡ്സ് സ്കാൻ ആപ് ഉപയോഗിച്ചോ സ്കാൻ ചെയ്യുകയും നിങ്ങളുടെ പേഴ്സണൽ ഡീറ്റെയിൽസ് എന്റർ ചെയ്യുകയോ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുക്കാനാവുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ യുക്മ ദേശീയ/റീജണൽ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
ഈ വർഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണം ചെയ്യുന്നത്. യുകെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടർ, ജോലി ദിവസങ്ങൾ എഴുതിയിടാനും, അവധി ദിവസങ്ങളും ജ·ദിനങ്ങളും മറ്റും എഴുതി ഓർമ്മ വയ്ക്കുവാനും, ഇയർ പ്ലാനർ ആയും ഉപയോഗിക്കാവുന്നതാണ്. മൊബൈൽ ഫോണുകൾ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരന്പരാഗത കലണ്ടറുകളുടെ മനോഹാരിതയും പ്രസക്തിയും ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലെന്നത് യുക്മ കലണ്ടറുകളുടെ ഓരോ വർഷവും വർധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണത്തിൽനിന്നും മനസിലാക്കുവാൻ സാധിക്കും.
ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളിലെയും തെരഞ്ഞെടുക്കപ്പെട്ട കോണ്ടാക്ട് പോയിന്റുകളാണ് കലണ്ടർ എത്തിച്ചിരിക്കുന്നത്. ഒപ്പം വെയ്ൽസ്, സ്കോട്ട്ലൻഡ്, നോർത്തേണ്‍ അയർലൻഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും ജനുവരി അവസാനം തന്നെ യുക്മ കലണ്ടറുകൾ എത്തിച്ചു കഴിഞ്ഞതായി കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
മുൻ വർഷങ്ങളിൽ ജനുവരി ആദ്യവാരം തന്നെ വിതരണം പൂർത്തിയാകാറുണ്ടായിരുന്ന യുക്മ കലണ്ടർ ഈ വർഷം കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലാണ് വിതരണത്തിന് കാലതാമസം നേരിട്ടതെന്നും, യുക്മ കലണ്ടർ 2021 വാഗ്ദാനം ചെയ്യുന്ന സൗജന്യ ഐപാഡ് വിജയി ആകുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർഥിച്ചു.
കലണ്ടർ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ (07702862186), ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് (07723956930), ജോയിന്റ് സെക്രട്ടറി സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണൽ ഭാരവാഹികൾ മുഖേനയോ ബന്ധപ്പെടേണ്ടതാണ്
ആഗോള വക്സിന് വിതരണത്തിന് ജര്‍മനി ഒന്നര ബില്യന്‍ കൂടി നല്കി
ബര്‍ലിന്‍: ആഗോളതലത്തില്‍ കോവിഡ് വാക്സിന് വിതരണം കാര്യക്ഷമമാക്കാന്‍ ജര്‍മനി ഒന്നര ബില്യന്‍ യൂറോ കൂടി നല്കി. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളെ ഉദ്ദേശിച്ചാണ് തുക നല്‍കുന്നതെന്ന് ധനമന്ത്രി ഒലാഫ് ഷോള്‍സ്.
നേരത്തെ 600 മില്യന്‍ യൂറോ ജര്‍മനി നല്‍കിയിരുന്നു. ഇതിനു പുറമേയാണ് അടുത്ത സഹായം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വാക്സിന് വിതരണം ഉറപ്പാക്കണമെന്ന് ജി7 ഉച്ചകോടിയില്‍ തീരുമാനമെടുത്തിരുന്നു.
ജര്‍മനിയില്‍ മ്യൂട്ടേഷന് ബി 117 വേരിയന്റ് ശക്തമാവുന്നു
കൊറോണ കേസ് ഉയരുന്നതിനെക്കുറിച്ച് ജര്‍മ്മനി വീണ്ടും ആശങ്കപ്പെടുന്നു, കാരണം ആര്‍മൂല്യം ഒന്നിനേക്കാള്‍ കൂടുതലായി വരികയാണന്ന് ആര്‍കെഐ തലവന്‍ ലോതര്‍ വൈലര്‍ പറഞ്ഞു. ആഴ്ചകളിലൊരിക്കല്‍ ഒന്നിനു മുകളിലുള്ള ആര് മൂല്യത്തിന്റെ ഉയര്‍ച്ച ജര്‍മ്മനിയില്‍ പാന്‍ഡെമിക് സാഹചര്യം വീണ്ടും വഷളാകാന്‍ സാധ്യതയുണ്ടന്നാണ് ആര്‍കെഐ മേധാവിയുടെ മുന്നറിയിപ്പ്.
വെള്ളിയാഴ്ച വൈകുന്നേരം റോബര്‍ട്ട് കോഹ് ഇന്സ്ററിറ്റ്യൂട്ട് (ആര്‍കെഐ) കണക്കു പ്രകാരം ശരാശരി പകര്‍ച്ചവ്യാധി ആര്‍നമ്പര്‍ 1.01 ആയി ഉയര്‍ന്നു.
1.01 ന്റെ ആര്‍മൂല്യം അര്‍ത്ഥമാക്കുന്നത് 100 രോഗബാധിതരായ ആളുകള്‍ 101 പേരെ ഗണിതശാസ്ത്രപരമായി ബാധിക്കുന്നു എന്നാണ്. ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നിട്ടും കൂടുതല്‍ പകര്‍ച്ചവ്യാധി വൈറസ് വകഭേദങ്ങള്‍ പടരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.വരും സമീപ ആഴ്ചകളിലെ താഴ്ന്ന പ്രവണത ഇപ്പോള്‍ തുടരുകയില്ല എന്നാണ് ആര്‍കെഐ മേധാവി പറയുന്നത്.
ഈ പ്രവണതയിലെ മാറ്റം പുതിയ കേസുകളുടെ എണ്ണത്തിലും പ്രതിഫലിച്ചു, ജര്‍മ്മനിയിലെ ആരോഗ്യ അധികൃതര്‍ 9,164 പുതിയ അണുബാധകള്‍ ആര്‍കെഐക്ക് റിപ്പോര്‍ട്ട് ചെയ്തു. അത് കഴിഞ്ഞ ശനിയാഴ്ചയേക്കാള്‍ 10 ശതമാനം കൂടുതലാണ്. കൂടാതെ, 24 മണിക്കൂറിനുള്ളില്‍ 490 കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഠിനമായ ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നിട്ടും പുതിയ അണുബാധകളില്‍ ചെറിയ മാറ്റങ്ങളും ഏഴ് ദിവസത്തെ സംഭവങ്ങളും അടുത്ത ദിവസങ്ങളില്‍ ഉണ്ടായത് സര്‍ക്കാരിനും തലവേദനയാവുകയാണ്.
അതേസമയം 35 ശതമാനം കൂടുതല്‍ പകര്‍ച്ചവ്യാധിയുണ്ടെന്ന് യാഥാസ്ഥിതിക കണക്കുകള്‍ സൂചിപ്പിക്കുന്ന വൈറസ് വേരിയന്റ് ബി 1.1.7 ന്റെ അനുപാതം ജര്‍മ്മനിയില്‍ അതിവേഗം ഉയരുകയാണെന്ന് വീലര്‍പറഞ്ഞു.വടക്കന്‍ പട്ടണമായ ഫ്ലെന്‍സ്ബര്‍ഗില്‍, ബ്രിട്ടീഷ് വേരിയന്റ് എന്ന് വിളിക്കപ്പെടുന്നവര്‍ ഇതിനകം തന്നെ മേല്കൈ്ക നേടിയിട്ടുണ്ട്.ഡാനിഷ് അതിര്‍ത്തിയിലുള്ള നഗരത്തില്‍, മിക്കവാറും എല്ലാ പുതിയ അണുബാധകളും യുകെയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട വേരിയന്റിലാണെന്ന് ടൗണ്‍ മേയര്‍ സിമോണ്‍ ലാംഗ് പറഞ്ഞു. രാജ്യവ്യാപകമായി കൊറോണ ഹോട്ട്സ്പോട്ടുകളിലൊന്നായി ഫ്ലെന്‍സ്ബര്‍ഗ് മാറി.
ഡെന്മാര്ക്ക് ഇപ്പോള്‍ ജര്‍മ്മനിയിലേക്കുള്ള നിരവധി ചെറിയ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.ഫ്ലെന്‍സ്ബര്‍ഗില്‍ അര്‍ദ്ധരാത്രി മുതല്‍ കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ട്. ശനിയാഴ്ച വരെ, രാത്രി 9 നും രാവിലെ 5 നും ഇടയില്‍ ഒരു രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു.
വൈറല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ കണക്കിലെടുത്ത്, നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ ഇളവ് ചെയ്യുന്നതിനെതിരെ തൊഴില്‍ മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്ല്‍ മുന്നറിയിപ്പ് നല്കി.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ
കോവിഡ് 19: പരിഭ്രമിക്കേണ്ടെന്ന് മെർക്കൽ
ബർലിൻ: ജർമനിയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും ഒരുപക്ഷെ എടുത്തുകളയാനുമുള്ള നീക്കം ആലോചനയിലാണെന്ന് ചാൻസലർ ആംഗല മെർക്കൽ. പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് 35 എന്ന പുതിയ അനുപാതം ഏഴു ദിവസത്തിനുള്ളിൽ ലഭിക്കുന്പോൾ മാത്രമേ കൂടുതൽ പൊതുജീവിതം വീണ്ടും തുറക്കാൻ ജർമനി അനുവദിക്കൂ. കൊറോണ വൈറസ് മഹാമാരി എത്രത്തോളം വ്യക്തിഗതമാണെന്ന് മെർക്കൽ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ ലഘൂകരിക്കാനോ കൊണ്ടുവരാനോ കഴിയുന്പോൾ അതുനടപ്പിലാക്കുമെന്നും മെർക്കൽ പറഞ്ഞു.ലോകമെന്പാടും, ഓരോ രാജ്യത്തെയും രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞരും മഹാമാരിയെ വ്യത്യസ്തമായിട്ടാണ് അളക്കുന്നതെന്നും അവർ പറഞ്ഞു.
കോവിഡിനെതിരേ ഫലപ്രദമായ പ്രതിരോധം ആർജിക്കാൻ ജർമനിക്ക് ഏറ്റവും നല്ലത് അസ്ട്രസെനക്ക വാക്സിൻ തന്നെയാണെന്ന് സർക്കാരിന്റെ ആരോഗ്യകാര്യ ഉപദേഷ്ടാവ് ക്രിസ്റ്റ്യൻ ഡ്രോസ്റ്റൻ പറഞ്ഞു. അസ്ട്രസെനക്ക വാക്സിന്റെ കാര്യത്തിൽ ഉയരുന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും എത്രയും കൂടുതൽ പേർക്ക് എത്രയും വേഗം വാക്സിൻ നൽകാനാണ് ശ്രമിക്കേണ്ടതെന്നും ഡ്രോസ്റ്റൻ ചൂണ്ടിക്കാട്ടി.
ജർമനിയിൽ നിലവിൽ ഉപയോഗിക്കുന്ന എല്ലാ വാക്സിനുകളും നല്ലതാണ്. സൂപ്പിൽ എവിടെയെങ്കിലും ചിലപ്പോൾ ഒരു മുടിനാര് കണ്ടെന്നു വരും. അതിനെ ഭൂതക്കണ്ണാടി വച്ച് നോക്കേണ്ട ആവശ്യമില്ലെന്നുമാണ് ഡ്രോസ്റ്റന്റെ വിശദീകരണം.
അതേസമയം കൊറോണക്കാലത്ത് 2020ൽ ജർമൻകാരുടെ ആകെ ശന്പളത്തിൽ രേഖപ്പെടുത്തിയത് ശരാശരി ഒരു ശതമാനത്തിന്റെ കുറവ്. ഇത് ചരിത്രത്തിലെ ഒരു വർഷം കണക്കാക്കുന്ന ഏറ്റവും വലിയ കുറവാണിത്. 2007 മുതലാണ് ഇത്തരത്തിലുള്ള കണക്കുകൾ ശേഖരിച്ചു തുടങ്ങിയത്.കോവിഡ് മഹാമാരിയും അതിനെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും തന്നെയാണ് ഇതിനു പ്രധാന കാരണമെന്ന് കണക്കുകൾ പുറത്തുവിട്ട ഫെഡറൽ സ്ററാറ്റിക്സ് ഏജൻസി ചൂണ്ടിക്കാട്ടുന്നു. 2008~09ലെ സാന്പത്തിക മാന്ദ്യകാലത്തും ഈ രീതിയുള്ള ശന്പളക്കുറവ് ഉണ്ടായിട്ടില്ല. അതേസമയം, ശരാശരി വിലകളിൽ അര ശതമാനത്തിന്റെ വർധനയും 2020ൽ രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്നേഹാദ്രസ്മരണകളുണർത്തിയ "സ്നേഹകൂട്ടായ്മ'
ഡബ്ലിൻ: സീറോ മലബാർ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി വിശുദ്ധ വാലന്റൈന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 14 നു സംഘടിപ്പിച്ച സ്നേഹകൂട്ടായ്മയിൽ 150 ൽ പരം ദമ്പതികൾ പങ്കെടുത്തു.
സ്നേഹാനുഭവങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ച് രസകരമായി മുന്നേറിയ പരിപാടിക്ക് ഗാനങ്ങളും മത്സരങ്ങളും പകിട്ടേകി. പ്രാർഥനയോടെ സമാപിച്ച സ്നേഹകൂട്ടായ്മ കോവിഡ് കാലഘട്ടത്തിൽ പരസ്പരം കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയായ് മാറി. ആരോഗ്യമേഖലയിലെ ജോലിയുടേയും ലോക്ഡൗണിന്റേയും സമ്മർദ്ദത്തിലുള്ള അയർലൻഡിലെ മലയാളി കുടുംബങ്ങൾക്ക് ആശ്വാസമായി തുടർന്നും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
സൂം ഓൺ ലൈൻ ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ച പരിപാടിക്ക് അയർലൻഡ് സീറോ മലബാർ സഭാ കോഓർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവരും ഡബ്ലിൻ സോണൽ കമ്മിറ്റിയും നേതൃത്വം നൽകി.
റിപ്പോർട്ട് : ജെയ്സൺ കിഴക്കയിൽ
"ഗ്ലോറിയ - 2020’ ഓൺലൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു
ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ കാറ്റിക്കിസം വിദ്യാർഥികളെ 5 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. 2020 ഡിസംബറിൽ നടന്ന മത്സരത്തിൽ അയലൻഡിലെ 41 കുർബാന സെന്ററുകളിലെ 220 ൽ പരം കുട്ടികൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങൾക്കായ് Christmas, Holy Mass, Power of Word of God, My Church, Jesus the Unique Saviour of the World എന്നീവിഷയങ്ങളിൽ ഇംഗ്ലീഷ് ഭാഷയിലാണു മത്സരങ്ങൾ നടന്നത്.
വിജയികളുടെ പേരുകൾ ചുവടെ:
Group 1
1st Prize – Augustus Benedict - Swords Mass Centre, Dublin
2nd Prize – Dan Joby - Swords Mass Centre, Dublin
3rd Prize – Erica Jinson - Inchicore Mass Centre, Dublin
Group 2
1st Prize – Anakka Joseph - Tallaght Mass Centre, Dublin
2nd Prize – Ryan Janner - Bray Mass Centre, Dublin
3rd Prize – Caroline Jaison - Wilton Mass Centre, Cork
Group 3
1st Prize – Joshua Jayan - Lucan Mass Centre, Dublin
2nd Prize – Shreya Maria Saju - Blanchardstown Mass Centre, Dublin
3rd Prize – Austin Santhosh - Blackrock Mass Centre, Dublin
3rd Prize – Braylin Binujith - Lucan Mass Centre, Dublin
Group 4
1st Prize – Agnes Martin Menachery - Lucan Mass Centre, Dublin
2nd Prize – Marshel Martin - Lucan Mass Centre, Dublin
3rd Prize – Glen Shabu Madaparambil - Lucan Mass Centre, Dublin
Group 5
1st Prize – Misha Merin Mathew - Dundalk Mass Centre
2nd Prize – Varsha Vincent - Blackrock Mass Centre, Dublin
3rd Prize – Sandra Maria Saju - Blanchardstown Mass Centre, Dublin
റിപ്പോർട്ട്: ജെയ്സൺ കിഴക്കയിൽ
ഇറ്റലിയിൽ കൊറോണ വൈറസിന്റെ അപൂർവ വകഭേദം കണ്ടെത്തി
റോം: ഇറ്റലിയിൽ 88 ശതമാനം പ്രദേശങ്ങളിലും കോവിഡ് 19 വൈറസിന്റെ ഇംഗ്ലീഷ് വകഭേദം കണ്ടെത്തിയ സാഹചര്യങ്ങൾ നിലനിൽക്കെ കൊറോണ വൈറസിന്റെ പുതിയതും അപൂർവവുമായ ഒരു വകഭേദം തെക്കൻ ഇറ്റാലിയൻ നഗരമായ നേപ്പിൾസിൽ കണ്ടെത്തിയത് രാജ്യത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിയ്ക്കയാണ്.
ബി 1.525 എന്ന വൈറസ് വകഭേദത്തെ കണ്ടെത്തിതായി ഇറ്റലിയിലെ ഫെഡറിക്ക യൂണിവേഴ്സിറ്റിയും നേപ്പിൾസിലെ പാസ്കൽ റിസർച്ച് ഇൻസ്ററിറ്റ്യൂട്ടുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയയാളിൽ പതിവു കോവിഡ് 19 പരിശോധന നടത്തിയപ്പോഴാണ് ഈ അപൂർവ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയിൽ ആരോഗ്യ മന്ത്രാലയവും സുപ്പീരിയർ ഇൻസ്ററിറ്റ്യൂട്ട് ഓഫ് സാനിറ്റയും ചേർന്നു ഒരു സർവേ നടത്തിയിരുന്നു.
യുകെ, ഡെൻമാർക്ക്, നൈജീരിയ, യുഎസ് എന്നിവിടങ്ങളിൽ ഈ വകഭേദത്തിന്റെ നൂറോളം കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം പല രാജ്യങ്ങളിലും കണ്ടുവരുന്ന വൈറസ് വകഭേദങ്ങളുടെ കാര്യത്തിലെന്ന പോലെ ഇതിന്റെയും വ്യാപനതീവ്രത, മറ്റു സ്വഭാവസവിശേഷതകൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭിച്ചു വരുന്നതേയുള്ളുവെന്നും സർക്കാർ വ്യക്തമാക്കിയെങ്കിലും ആശങ്കയിലാണ് ഇറ്റാലിയൻ ഭരണകൂടം.
വൈറസിന്റെ വകഭേദങ്ങൾ പലയിടത്തും സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്തെ സ്കീയിംഗ് വിനോദ മേഖല അടച്ചിടാൻ സർക്കാർ നടപടിയെടുത്തിരുന്നു. എന്നാൽ രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഇറ്റലിയിലെ പ്രമുഖ വൈറോളജസ്റ്റുകൾ ആവശ്യപ്പെടുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സെഹിയോനിൽ ഏകദിന യുവജന ധ്യാനം ഫെബ്രുവരി 27ന്
ലണ്ടൻ: ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർഥനയിൽ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവതീ യുവാക്കൾക്കായി ഏകദിനധ്യാനം ഫെബ്രുവരി 27 ന് ശനിയാഴ്ച ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓണ്‍ലൈനായി നടക്കുന്നു. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും. ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക് ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ് .
പങ്കെടുക്കാനാഗ്രഹിക്കുന്നവർ
https://www.sehionuk.org/register/ എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ;
ബ്ലയർ ബിനു +44 7712 246110.
റിപ്പോർട്ട്: ബാബു ജോസഫ്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ലണ്ടൻ റീജണനിൽ പുതിയ വൈദികരെ നിയമിച്ചു
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജണിലേക്ക് റവ. ഫാ. അനീഷ് നെല്ലിക്കലിനെയും ഫാ. ജോസഫ് മുക്കാട്ടിനെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.
ലണ്ടൻ റീജണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ, ഒൗർ ലേഡി ഓഫ് ഡോളേഴ്സ് പ്രോപോസ്ഡ് മിഷൻ , സെന്റ് സേവ്യേഴ്സ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന റവ. ഫാ. അനീഷ് നെല്ലിക്കൽ തൃശൂർ അതിരൂപത അംഗമാണ്. സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷൻ , സെന്റ് മോണിക്ക മിഷൻ, സെന്റ് പീറ്റർ പ്രൊപ്പോസഡ് മിഷൻ, സെന്റ് ജോർജ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന ഫാ. ജോസഫ് മുക്കാട്ട് ബൽത്തങ്ങാടി രൂപത അംഗമാണ് . ളൃബമിലലവെബഷീലെുവബ2021ളലയ.ഷുഴ
സെഹിയോൻ യുകെയുടെ മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും
ലണ്ടൻ: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 20ന് നടക്കും. ഡയറക്ടർ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, ബ്രദർ സാജു വർഗീസ്, മിലി തോമസ് എന്നിവരും പങ്കെടുക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നൈറ്റ് വിജിൽ. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
ഓണ്‍ലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെയുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.
.
https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ:
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് :8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 midnight
ഓസ്ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ :8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
റിപ്പോർട്ട്: ബാബു ജോസഫ്
മെർക്കലിന്റെ ഖ്യാതിയിൽ നിഴൽ വീഴ്ത്തി വാക്സിനേഷൻ പാളിച്ചകൾ
ബർലിൻ: ലോകം കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരികളുടെയും ജർമനി കണ്ട എക്കാലത്തെയും ജനപ്രിയ നേതാക്കളുടെയും കൂട്ടത്തിലാണ് ചാൻസലർ അംഗല മെർക്കലിന്റെ സ്ഥാനം. എന്നാൽ, രാജ്യത്തെ കോവിഡ് വാക്സിനേഷൻ ക്യാന്പയിനിൽ വന്ന പാളിച്ചകൾ അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ കളങ്കമായി മാറുന്നതിന്റെ സൂചനകളാണ് സമീപസമയത്ത് ദൃശ്യമാകുന്നത്.
യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ മികവുറ്റ രീതിയിൽ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യാൻ ജർമനിയിലെ മെർക്കൽ ഭരണകൂടത്തിനു സാധിച്ചിരുന്നു. എന്നാൽ, ഭരണകാലാവധിയിൽ ഏഴു മാസം മാത്രം ശേഷിക്കെ, വാക്സിൻ വിതരണത്തിൽ വന്ന പാളിച്ചകൾ തിരുത്താൻ അവർക്കു സമയം തീരെ കുറവ്.
65,000 പേർ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞു. കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മാർച്ചിലേക്ക് കൂടി നീട്ടിക്കഴിഞ്ഞു. ഓസ്ട്രിയയും ചെക്ക് റിപ്പബ്ളിക്കും പോലുള്ള രാജ്യങ്ങളുമായി അതിർത്തി അടയ്ക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാൽ, ഇപ്പോഴും ജർമനിക്കാരിൽ നാലു ശതമാനത്തിനു മാത്രമാണ് ഇനിയും വാക്സിൻ ലഭ്യമായിട്ടുള്ളത്.
ഇസ്രയേൽ 70 ശതമാനം പേർക്കും യുഎഇ 47 ശതമാനം പേർക്കും യുകെ 20 ശതമാനം പേർക്കും വാക്സിൻ നൽകിക്കഴിഞ്ഞ സാഹചര്യത്തിലാണ് ജർമനിയുടെ ഈ മെല്ലെപ്പോക്ക്. യൂറോപ്യൻ യൂണിയൻ വ്യാപകമായി വാക്സിൻ വിതരണ സന്പ്രദായം ഏകീകൃതമാണെന്നും, മാന്ദ്യം എല്ലായിടത്തുമുണ്ടെന്നും പറയാമെങ്കിലും, മാൾട്ട പത്തു ശതമാനം പേർക്കും ഡെൻമാർക്ക് ആറു ശതമാനം പേർക്കും ഇതിനകം വാക്സിൻ നൽകിക്കഴിഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
"എന്റെ ഈശോ' സംഗീത ആൽബം തരംഗമാകുന്നു
ഫാ. ജിജോ കണ്ടംകുളത്തി സിഎംഎഫ് എഴുതി ഫാ. വിൽസണ്‍ മേച്ചേരിയിൽ സംഗീതം നൽകി ആലപിച്ച എന്റെ ഈശോ എന്ന സംഗീത ആൽബം തരംഗമാകുന്നു. ഇതേ കൂട്ടുകെട്ടിൽ കഴിഞ്ഞ ക്രിസ്മസ് കാലത്ത് പുറത്തിറങ്ങിയ മഞ്ഞുപൊഴിയുന്ന രാവിൽ എന്ന ഗാനം വളരെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഉടൻ റിലീസ് ചെയ്യുന്ന തുടി എന്ന സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന പുതുമുഖ സംവിധായകനായ ജോമോൻ ജോർജീണ് എന്റെ ഈശോ- എന്ന ഈ ഗാനത്തിന് ദൃശ്യവിഷ്കാരം നിർവഹിച്ചിരിക്കുന്നത്.
ഫാ. വിൽസണ്‍ പുറത്തിറക്കിയ കാരുണ്യദിപം എന്ന ആൽബത്തിലെ തിരുമുന്പിൽ എന്നുതുടങ്ങുന്ന ഈ ഗാനം ആത്മീയ അനുഭൂതിയുടെ അർഥതലങ്ങളെ ദൈവികസ്പർശത്താൽ സുന്ദരമാക്കുന്ന തരത്തിലാണ് സംഗീതദൃശ്യ ആവിഷ്കാരം നടത്തിയിരിക്കുന്നതെന്ന് ജോമോൻ ജോർജ് പറഞ്ഞു.
പ്രണയ ദിനത്തിൽ റിലീസ് ചെയ്ത ആൽബം, നോന്പുകാലത്തിൽ ദൈവത്തിന്റെ സാന്നിധ്യത്തെ വിരഹത്തിലെപോലെ ഓർമ്മിപ്പിക്കുന്നു. യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിന്റെ വ്യഥയും വീണ്ടെടുക്കലുമാണ് ഈ പാട്ടിന്റെ ദൃശ്യങ്ങളുടെ ഇതിവൃത്തം.
ഗാനം കേൾക്കാം: https://www.youtube.com/watch?v=jL5dOa3_8gc&feature=emb_title
റിപ്പോർട്ട്: ജോബി ആന്റണി
പുളിയനം ശ്രാമ്പിക്കല്‍ ത്രേസ്യാമ്മ നിര്യാതനായി
അങ്കമാലി : പുളിയനം ശ്രാമ്പിക്കല്‍ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഫെബ്രു. 17 ന്(ബുധന്‍) ഉച്ചകഴിഞ്ഞ് 3.30 ന് എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍.
മക്കള്‍: എല്‍സി (ജര്‍മ്മനി), വര്‍ഗീസ് (ജര്‍മ്മനി), റോസിലി ജോസ് (റിട്ട. ടീച്ചര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കിഴക്കമ്പലം), ആനി (ഓസ്ട്രിയ), പോളി (ഓസ്ട്രിയ), ജോഷി (ബിസിനസ്), ജോമി (ഓസ്ട്രിയ), ജിനി (ഇറ്റലി).
മരുമക്കള്‍ : ഡേവീസ് വടക്കുംഞ്ചേരി തുറവൂര്‍ (ജര്‍മ്മനി), ലില്ലി തുകലന്‍ചിറയില്‍ പാലക്കാട് ( ജര്‍മ്മനി ), ലിന്‍സി മറ്റെക്കാട്ട്. മൂക്കന്നൂര്‍ (റിട്ട. ടീച്ചര്‍ സെന്റ് ഫ്രാന്‍സീസ് എല്‍.പി.സ്കൂള്‍ പുളിയനം), പോള്‍ പൈനാടത്ത് പുളിയനം (റിട്ട. ഗവ.പോളിടെക്നിക്ക് കൊരട്ടി), സാലി കുടിയിരിപ്പില് മറ്റൂര്‍ (ഓസ്ട്രിയ), ലിജി കൂരന്‍ കല്ലൂക്കാരന് പീച്ചാനിക്കാട്, മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പിള്ളി (ഓസ്ട്രിയ), ഹന്‍സ് ചെല്ലക്കുടം മാള (ഇറ്റലി).
പുളിയനം ശ്രാമ്പിക്കല്‍ ത്രേസ്യാമ്മയുടെ വേര്‍പാടില്‍ കേരള സമാജം, കൊളോണ്‍, ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ്, കെപിഎസി ജര്‍മനി, പ്രവാസിഓണ്ലൈന് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍
കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഇംഗ്ലണ്ടിൽ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധം
ലണ്ടൻ: കോവിഡ് വ്യാപനം തടയാൻ കൂടുതൽ നടപടികളുമായി ബ്രിട്ടീഷ് സർക്കാർ. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം രോഗവ്യാപനം നിശ്ചിത പരിധിയിൽ കൂടുതലുള്ള രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്.
33 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഈ നിബന്ധന ബാധകമാക്കിയിട്ടുള്ളത്. വൈറസിന്റെ പുതിയ വകഭേദങ്ങൾ വാക്സിനേഷൻ ക്യാന്പയിനെ ബാധിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ.
രാജ്യത്തെ ആകെ ജനങ്ങളിൽ 25 ശതമാനത്തോളം പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തിനെതിരേ വാക്സിൻ ഫലപ്രദമല്ലെന്ന സംശയം ശക്തമാണ്.
വൈറസിന്റെ പുതിയ വകഭേദങ്ങൾ വാക്സിനേഷൻ ക്യാന്പയിനെ ബാധിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ. രാജ്യത്തെ ആകെ ജനങ്ങളിൽ 25 ശതമാനത്തോളം പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ഇതുവരെയായി ഒന്നരക്കോടിയിലധികം ആളുകൾക്ക് വാക്സിന്റെ ആദ്യ ഡോസും അഞ്ചുലക്ഷത്തോളം ആളുകൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതനുസരിച്ച് അടുത്തയാഴ്ചയോടെ ലോക്ക്ഡൗണ്‍ നിബന്ധനകളിൽ ഇളവുണ്ടായേക്കും. ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതു സംബന്ധിച്ച റോഡ് മാപ്പ് അടുത്ത തിങ്കളാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രഖ്യാപിക്കും. എന്നാൽ ബ്രക്സിറ്റ് കഴിഞ്ഞിട്ടും ലോക്ക്ഡൗണ്‍ തുടരുന്പോഴും ബ്രിട്ടീഷ് കറൻസിയായ പൗണ്ട് വിലകുതിച്ചുകയറി. കുറെ വർഷങ്ങൾക്കു ശേഷം ഇന്ത്യൻ രൂപയുമായുള്ള പൗണ്ടിന്റെ വിനിമയ നിരക്ക് 101 രൂപയായി ഉയർന്നിരിയ്ക്കയാണ്. ഇതാവട്ടെ കോവിഡ് സമയത്ത് വിഷമിച്ചിരിയ്ക്കുന്ന മലയാളികൾക്ക് ഏറെ സന്തോഷവും ആശ്വാസവുമായി. അതേസമയം പൗണ്ട് ഡോളറിനെതിരേയും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. 1.39 ഡോളറായിരുന്നു ഇന്ന് പൗണ്ടിനെതിരായ എക്സ്ചേഞ്ച് റേറ്റ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങിയ മലയാളിക്ക് ഡബ്ല്യുഎംഎഫ് തുണയായി
കിംഗ്സ്റ്റണ്‍: മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങിയ മലയാളിയ്ക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ അടിയന്തിര ഇടപെടലിലൂടെ സഹായം. കേരളത്തിൽ നിന്നും ജമൈക്കയിലേയ്ക്ക് യാത്ര ചെയ്ത മലയാളി യുവാവ് അമൽ കഴിഞ്ഞ ആഴ്ചത്തെ സാഹചര്യത്തിനനുസരിച്ച് കിട്ടിയ ടിക്കറ്റുമായി കൊച്ചിയിൽ നിന്നും യാത്ര ആരംഭിക്കുകയും മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങുകയുമായിരുന്നു.
ബോംബെ-ആംസ്റ്റർഡാം -മെക്സിക്കോ-പനാമ-ജമൈക്ക വഴിയായിരുന്നു അമലിന് കിട്ടിയ ടിക്കറ്റ്. ഫെബ്രുവരി 6ന് തുടങ്ങിയ യാത്ര ആംസ്റ്റർഡാമിൽ എത്തിയപ്പോൾ മോശം കാലാവസ്ഥ മൂലം മെക്സിക്കോയ്ക്ക് പോകേണ്ട വിമാനം റദ്ദാക്കുകയും അടുത്ത വിമാനത്തിൽ കയറ്റി വിടുകയും ചെയ്തു. എന്നാൽ ഒരു ദിവസം വൈകിയെത്തിയ അമലിന് മെക്സിക്കോയിൽ നിന്ന് പുറപ്പെടുന്ന അടുത്ത രണ്ടു വിമാനങ്ങളുടെയും സമയം കഴിഞ്ഞിരുന്നു.
മെക്സിക്കോ എയർപോർട്ടിൽ എത്തിച്ചേർന്ന അമലിനെ തുടർന്ന് മെക്സിക്കോ വിമാനത്താവളധികൃതർ തടഞ്ഞുവയ്ക്കുകായിരുന്നു. അതേസമയം അമൽ ആവശ്യപ്പെട്ട സഹായം അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുകയോ നീണ്ട രണ്ടു ദിവസത്തെ യാത്രയുടെ ഭാഗമായി എത്തിയ അദ്ദേഹത്തിന് കൃത്യമായ ഭക്ഷണവും വെള്ളവും ഉറങ്ങാൻ സ്ഥലവും ലഭ്യമാക്കാനോ തുടർയാത്രയ്ക്കു വേണ്ട സഹചാരം ഒരുക്കാനോ അധികൃതർ തയ്യാറായില്ല.

വിമാനത്താവളത്തിൽ പ്രതിസന്ധിയിലായ അമൽ ജമൈക്കയിലുള്ള സഹോദരിയായ അന്പിളിയെ വിവരം അറിയിക്കുകയും, അന്പിളി വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പളളിക്കുന്നേലിനെ വിവരമറിയിക്കുകമായിരുന്നു. തുടർന്ന് അദ്ദേഹം സംഘടനയുടെ ഗ്ലോബൽ ജോയിന്റ് സെക്രട്ടറി നിസാറിനെയും മെക്സിക്കോ കോഡിനേറ്റർ അർച്ചനയെയും, ഡോ. ജോസഫ് തോമസിനെയും, ഹെയ്തി കോഓർഡിനേറ്റർ ജോറോമിനെയും വിവരങ്ങൾ അറിയിക്കുകയും അമലിനു വേണ്ട സഹായങ്ങൾ എത്തിക്കണമെന്നും അഭ്യർത്ഥിച്ചു. സംഘടനയുടെ പ്രതിനിധികൾ മെക്സിക്കോ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുകയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർ മെക്സിക്കോ എയർപോർട്ടിലേക്ക് ഒരു സംഘം ആളുകളെ അയക്കുകയും അമലിന് വേണ്ട ഭക്ഷണവും വെള്ളവും ലഭ്യമാകുകയും ചെയ്തു. വിമാനതാവള അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അമലിന് ഒരുദിവസം കൂടി മെക്സികോ എയർപോർട്ടിൽ നിൽക്കാനുള്ള അനുമതി ലഭിച്ചു.
തുടർന്ന് പനാമ വഴി ജമൈക്കയിലേക്കുള്ള ടിക്കറ്റ് എംബസി അധികൃതർക് അയച്ചു കൊടുക്കുകയും അമലിനു മറ്റു ബുദ്ധിമുട്ടുകൾ ഇല്ലത്തെ ജമൈക്കയിൽ എത്തിചേരാനും സാധിച്ചു- പ്രതിസന്ധി ഘട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു ഡബ്ല്യുഎംഎഫിന് അമലും കുടുംബവും നന്ദി അറിയിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി എംഎൻഐ ദേശീയ ട്രഷററായി രാജി മനോജിനെ തെരഞ്ഞെടുത്തു
ഡബ്ലിൻ : എംഎൻഐ (മൈഗ്രന്റ് നഴ്സസ് അയർലൻഡ് )ദേശീയ ട്രഷററായി മലയാളിയായ രാജി മനോജിനെ തെരത്തെടുത്തു. മുൻ ട്രഷറർ സൗമ്യ കുര്യാകോസ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ തീരുമാനം. എംഎൻഐയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെന്പറായി പ്രവർത്തിച്ചിരുന്ന രാജി മനോജ് ദേശീയ ഭാരവാഹിത്ത്വത്തിലേക്ക് വരുന്നതിൽ സംഘടന ഏറെ സംത്യപ്തിയും, പ്രതീക്ഷയും പ്രകടിപ്പിച്ചു.
എംഎൻഐയുടെ വിവിധ മേഖലകളിൽ പ്രവർത്തങ്ങൾക്കായി നേതൃത്വപാടവമുള്ള കുടിയേറ്റ നഴ്സിംഗ് ജീവനക്കാരോട് മുന്നോട്ട് വരുവാൻ സംഘടന ആഹ്വാനം ചെയ്തു.
അയർലന്റിൽ കുടിയേറിയ നഴ്സ്മാർക്കിടയിൽ രാജി മനോജ് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടെയാണ് പുതിയ സ്ഥാനത്തെത്തുന്നത്.
റിപ്പോർട്ട് ജെയ്സണ്‍ കിഴക്കയിൽ